ശിവസൂര്യയുടെ മൃതദേഹം പൊതുദർശനത്തിനായി ആംബുലൻസിൽനിന്നു പുറത്തെടുക്കുന്നു.
നേമം: സൈനികമോഹം ബാക്കിയാക്കി ശിവസൂര്യ ജീവിതത്തില്‍ നിന്നും മടങ്ങി. പള്ളിച്ചല്‍ പുന്നമൂട് റോഡില്‍വച്ചാണ് ഒരു സംഘം ശിവസൂര്യയെ മര്‍ദിച്ചത്. ഇതിനിടെ റോഡരികില്‍ പ്രവര്‍ത്തിക്കുന്ന തുണിക്കടയുടെ ഗ്ലാസ് പൊട്ടി ചില്ല് ശിവസൂര്യയുടെ ശരീരത്തില്‍ തുളച്ചുകയറി പരി ക്കേൽകുകയായിരുന്നു.
പുന്നമൂട് സ്കൂളിൽ വിവിധ ഇനം കായിക മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങളായിരുന്നു ശിവസൂര്യയ്ക്ക്. ഇന്നലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം വൈകുന്നേരം മൂന്നോടെയാണ് പള്ളിച്ചലിലെ വൈകുണ്ഠം വീട്ടിലെത്തിച്ചത്. ശിവസൂര്യയെ അവസാനമായി ഒരു നോക്ക് കാണാന്‍ നാട്ടുകാരും ബന്ധുക്കളും കൂട്ടുകാരും അധ്യാപകരും നിറകണ്ണുകളോടെയാണ് എത്തിയത്.
ഇക്കഴിഞ്ഞ വര്‍ഷമാണ് പുന്നമൂട് സ്കൂളില്‍നിന്നും പ്ലസ്ടു കഴിഞ്ഞ് ശിവസൂര്യ ഇറങ്ങിയത്. കായിക മത്സരങ്ങളില്‍ പങ്കെടുത്തു ജില്ലയില്‍ തന്നെ നിരവധി സമ്മാനങ്ങള്‍ ശിവസൂര്യ നേടിയിട്ടുണ്ട്. ഞായറാഴ്ച രാവിലെയാണ് നാട്ടുകാരില്‍ പലരും ശിവസൂര്യയുടെ വിയോഗ വാര്‍ത്തയറിയുന്നത്.
ശിവസൂര്യയുടെ സഹോദരന് ശിവകൃഷ്ണന്‍ തൃശൂരിലെ ഒരു സ്ഥാപനത്തില്‍ അഭിനയം പഠിക്കുകയാണ്. പൊതുദര്‍ശനത്തിനുശേഷം മൃതദേഹം കാട്ടാക്കടയിലെ കുടുംബ വീട്ടില്‍ സംസ്കരിച്ചു.
Tags : Local News Nattuvishesham Thiruvananthapuram