x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വയനാട്ടില്‍ കര്‍ണാടകയുടെ സമീപ പ്രദേശങ്ങളില്‍ മണ്ണില്‍ ജൈവാംശം കുറയുന്നു

ടി.എം. ജയിംസ്
Published: September 6, 2026 01:34 AM IST | Updated: September 6, 2026 01:34 AM IST

കല്‍പ്പറ്റ: വയനാട്ടില്‍ കര്‍ണാടകയുടെ സമീപ പ്രദേശങ്ങളില്‍ മണ്ണില്‍ ജൈവാംശം (ഓര്‍ഗാനിക് കാര്‍ബണ്‍) കുറയുന്നു. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, നൂല്‍പ്പുഴ പഞ്ചായത്തുകള്‍, പൂതാടി, തിരുനെല്ലി പഞ്ചായത്തുകളുടെയും ബത്തേരി മുനിസിപ്പാലിറ്റികളുടെയും കിഴക്കന്‍ ഭാഗങ്ങള്‍, നെന്‍മേനി, അമ്പലവയല്‍ പഞ്ചായത്തുകളിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും മണ്ണില്‍ ജൈവാംശനഷ്ടം. ഇതിനു മുഖ്യകാരണം മണ്ണിലെ സുഷിരങ്ങള്‍ തുറന്നിരിക്കുന്നതും ജൈവാംശം കുത്തൊഴുക്കില്‍ നഷ്ടമായതുമാണെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫിസറായിരുന്ന പി.യു. ദാസ് പറഞ്ഞു.

ജില്ലയുടെ മിക്ക ഭാഗങ്ങളിലും ഒരു മീറ്റര്‍ നീളവും അത്രതന്നെ വീതിയും അരമീറ്റര്‍ ആഴവുമുള്ള നല്ല മണ്ണില്‍ അഞ്ച് കിലോഗ്രാംവരെയായിരുന്നു ജൈവാംശ സാന്നിധ്യം. ഇത്രയും മണ്ണിന് 50 ലിറ്റര്‍ വരെ വെള്ളം പിടിച്ചുവയ്ക്കാനുള്ള ശേഷി ഉണ്ടായിരുന്നു. എന്നാല്‍, അടുത്തകാലത്ത് പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പ്രദേശങ്ങളിലും മറ്റും നടന്ന പഠനത്തില്‍ മണ്ണിലെ ജൈവാംശം 800 ഗ്രാം വരെയായി കുറഞ്ഞതായാണ് കണ്ടത്.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ജില്ലയില്‍ പെയ്യുന്ന മഴയുടെ സ്വഭാവത്തില്‍ വലിയ മാറ്റമാണ് ഉണ്ടായത്. കുറഞ്ഞ സമയം അതിതീവ്ര മഴയാണ് പെയ്യുന്നത്. അതിശക്തിയില്‍ മഴ ആവര്‍ത്തിച്ചുപെയ്യുന്നത് മണ്ണിന് വെള്ളം പിടിച്ചുവയ്ക്കാനുള്ള ശേഷി നഷ്‌ടമാക്കും. ജൈവാംശമുള്ള സുഷിരങ്ങള്‍ തുറന്നുപോകുന്നത് മണ്ണിലെ ഉഷ്മാവ് കൂടുന്നതിന് ഇടയാക്കും.
സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ വേനമഴ സമൃദ്ധമായി പെയ്യുന്നില്ലെങ്കില്‍ ജില്ലയില്‍ മണ്ണില്‍ ജൈവാംശത്തില്‍ കാര്യമായ കുറവുണ്ടായ പ്രദേശങ്ങളില്‍ ജനുവരി മുതല്‍ മെയ് ആദ്യംവരെ വരള്‍ച്ചയ്ക്കും രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനും സാധ്യത ഏറെയാണെന്ന് പി.യു. ദാസ് പറഞ്ഞു. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴേ തുടക്കമിടേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജില്ലയില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമായിരുന്നു. ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെ ജില്ലയില്‍ ശരാശരി 1,391 മില്ലി മീറ്റര്‍ മഴ മാത്രമാണ് ലഭിച്ചതെന്നാണ് പുളിയാര്‍മല ഹ്യും സെന്ററിലെ കാലാവസ്ഥാ ലാബിന്റെ കണക്കുകളില്‍ പറയുന്നത്. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 37 ശതമാനം കുറവാണ്.

കാലാവസ്ഥാവ്യതിയാനവും എല്‍ നിനോ പ്രതിഭാസത്തിന്റെ സ്വാധീനവുമാണ് മഴക്കുറവിന് കാരണമെന്ന് ഹ്യൂം സെന്റര്‍ ഡയറക്ടര്‍ സികെ. വിഷ്ണുദാസ് പറഞ്ഞു. ജില്ലയില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ ഏറ്റവും കുറവ് ശരാശരി മഴ രേഖപ്പെടുത്തിയത് നൂല്‍പ്പുഴ പഞ്ചായത്തിലെ മുത്തങ്ങയിലാണ്-316 എംഎം. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ മരക്കടവില്‍ ശരാശരി 383 എംഎം മഴയാണ് പെയ്തത്.

 

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up