x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അധ്യാപകര്‍ സെന്‍സസ് ഡ്യൂട്ടിയില്‍; സ്‌കൂളുകളുടെ പ്രവര്‍ത്തനം താളംതെറ്റും


Published: July 2, 2026 12:56 AM IST | Updated: July 2, 2026 12:56 AM IST

കോട്ടയം: അധ്യാപകര്‍ ഇന്നുമുതല്‍ സെന്‍സസ് ജോലിക്കിറങ്ങുന്നതോടെ വിവിധ സ്‌കൂളുകളിലെ അധ്യാപനം പ്രതിസന്ധിയിലായേക്കും. ഇന്നുമുതല്‍ വീടുകള്‍ കയറിയിറങ്ങിയുള്ള വിവരശേഖരണമാണ് നടക്കുന്നത്. ഇതിനായി എന്യൂമറേറ്റര്‍മാരായി എല്‍പി മുതല്‍ ഹൈസ്‌കൂള്‍ വരെയുളള അധ്യാപകരെയും സൂപ്പര്‍വൈസര്‍മാരായി ഹയര്‍ സെക്കന്‍ഡറി അധ്യാപകരെയുമാണു നിയമിച്ചിരിക്കുന്നത്.
സെന്‍സസ് എടുക്കുമ്പോള്‍ ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും കൃത്യതയോടെ വിവരങ്ങള്‍ ശേഖരിക്കാനുമുള്ള കഴിവ് അധ്യാപകര്‍ക്കാണെന്നു വിലയിരുത്തിയാണ് അധ്യാപകരെ നിയമിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.
ഒരു മാസത്തില്‍ 300 വീടുകള്‍ അല്ലെങ്കില്‍ 800 പേര്‍ ഉള്‍പ്പെടുന്ന ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കിലെ വിവരങ്ങളാണ് ഒരു എന്യൂമറേറ്റര്‍ ശേഖരിക്കേണ്ടത്. സ്‌കൂള്‍ സമയത്തിനു മുന്‍പോ ശേഷമോ ഇതിനായി സമയം കണ്ടെത്തണമെന്നാണു നിര്‍ദേശം.
കഴിഞ്ഞ 2011 ല്‍ സെന്‍സസ് നടക്കുന്ന സമയത്ത് അവധിയായിരുന്നതിനാല്‍ അധ്യാപകര്‍ക്കു കാര്യമായ ബുദ്ധിമുട്ടില്ലാതെ ജോലികള്‍ ചെയ്തുതീര്‍ക്കാന്‍ കഴിഞ്ഞിരുന്നു. ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. ഇന്നുമുതല്‍ അധ്യാപകര്‍ കൂട്ടത്തോടെ പോകുമ്പോള്‍ ക്ലാസുകള്‍ മുഴുവന്‍ അവതാളത്തിലാകും.
അടുത്തമാസം രണ്ടാമത്തെ ആഴ്ചയില്‍ ഓണപ്പരീക്ഷ ആരംഭിക്കും. ഇതിനു മുന്നോടിയായി ആവശ്യമായ പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കാന്‍ സാധിക്കുമോയെന്ന ആശങ്കയും അധ്യാപകര്‍ക്കുണ്ട്. ഇതിനു പുറമെ പ്ലസ് വണ്ണിലെ മാറിയ പുസ്തങ്ങളെക്കുറിച്ചുള്ള പരിശീലനത്തിലും അധ്യാപകര്‍ക്കു പങ്കെടുക്കേണ്ടതുണ്ട്.
എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ ചില വിഭാഗത്തില്‍നിന്ന് ഏറെക്കുറെ മുഴുവന്‍ അധ്യാപകരെയും സെന്‍സസ് ഡ്യൂട്ടിക്ക് നിയോഗിച്ചതിനാണ് അധ്യാപനം ദുഷ്‌കരമാക്കുന്നത്. സ്ഥിരം അധ്യാപകരുള്ള സ്‌കൂളുകളില്‍നിന്നു പകുതി പേരെ മാത്രമേ ഇത്തരം ഡ്യൂട്ടിക്കു നിയോഗിക്കാവൂ എന്നാണ് വ്യവസ്ഥയെങ്കിലും പല സ്ഥലങ്ങളിലും ഇതു പാലിക്കപ്പെട്ടിട്ടില്ലെന്നു പരാതി ഉയര്‍ന്നിട്ടുണ്ട്. ഒന്നോ രണ്ടോ അധ്യാപകര്‍ ഒഴിച്ചു മറ്റുള്ളവര്‍ സെന്‍സസ് ഡ്യൂട്ടിക്കു പോകുന്ന സ്‌കൂളുകളില്‍ മറ്റെന്തെങ്കിലും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. വിവരശേഖരണത്തിനും അടുത്ത ഫെബ്രുവരിയില്‍ നടക്കുന്ന ജനസംഖ്യ കണക്കെടുപ്പിനുമായി 25,000 രൂപ അലവന്‍സും ലഭിക്കും. സ്‌കൂളിലെ തിരക്കുകള്‍ക്കിടെ സെന്‍സസ് ഡ്യൂട്ടി ചെയ്യുക കഠിനമാണെന്നും ഇതിനായി ലീവ് എടുക്കുകയേ മാര്‍ഗമുള്ളൂവെന്നും അധ്യാപകര്‍ പറയുന്നു.
സെന്‍സസ് ഡ്യൂട്ടി ചെയ്യാനായി അധ്യാപകര്‍ക്ക് ഡ്യൂട്ടി ലീവ് അനുവദിക്കണമെന്നും പകരം സ്‌കൂളില്‍ താത്കാലിക അധ്യാപകരെ നിയമിച്ച് പ്രശ്‌നം പരിഹരിക്കണമെന്നുമാണ് അധ്യാപക സംഘടനകള്‍ ആവശ്യപ്പെടുന്നത്. വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ കാതല്‍ മനസിലാക്കി അധ്യാപകരെ അക്കാദമികമല്ലാത്ത ജോലികളില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Tags : Nattuvishesham District news

Recent News

Corehub Up