x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പകല്‍ച്ചൂടിനു കാഠിന്യമേറി; ജില്ലയില്‍ ആറ് ശതമാനം മഴക്കുറവ്

വെബ് ഡെസ്ക്
Published: September 8, 2026 01:39 AM IST | Updated: September 8, 2026 01:39 AM IST

പ്രതീകാത്മക ചിത്രം


പത്തനംതിട്ട: അപ്രതീക്ഷിതമായി വന്നെത്തിയ ഉഷ്ണതരംഗത്തില്‍ ഉലയുകയാണ് പത്തനംതിട്ടയും. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുകയും ഒരുമാസം മുമ്പ് പ്രളയക്കെടുതി നേരിടുകയും ചെയ്ത പത്തനംതിട്ട ജില്ലയില്‍ ജൂണ്‍ മുതല്‍ ഇന്നലെ വരെയുള്ള കണക്കില്‍ ആറു ശതമാനം മഴയുടെ കുറവ്. 1372.6 മില്ലിമീറ്റര്‍ മഴ പ്രതീക്ഷിച്ച സ്ഥാനത്ത് 1294 മില്ലിമീറ്റര്‍ മഴ ലഭിച്ചു. സംസ്ഥാനത്തെ മറ്റു ജില്ലകളെ അപേക്ഷിച്ച് പത്തുശതമാനത്തില്‍ താഴെ മഴക്കുറവ് രേഖപ്പെടുത്തിയ രണ്ട് ജില്ലകളിലൊന്നാണ് പത്തനംതിട്ട. തിരുവനന്തപുരം ജില്ലയില്‍ അഞ്ച് ശതമാനം മഴയുടെ കുറവ് മാത്രമേയുള്ളൂ.

പത്തനംതിട്ടയില്‍ ഏറ്റവുമധികം മഴ ഈ സീസണില്‍ ലഭിച്ചതാകട്ടെ ജൂലൈ അവസാനവാരവും ഓഗസ്റ്റ് ആദ്യവാരവുമാണ്. 2018ലേതിനു സമാനമായ പ്രളയസാഹചര്യം ഇക്കാലയളവില്‍ ജില്ല നേരിടുകയുമുണ്ടായി. എന്നാല്‍ അതിനുശേഷം മഴ തീരെ ലഭിച്ചിട്ടില്ല. ഓണക്കാലത്തു മഴ പ്രതീക്ഷിച്ചിരുന്നെങ്കിലും താപനില ഉയരുകയായിരുന്നു. രണ്ടാഴ്ച മുമ്പുവരെ ഇടവിട്ട് മഴ ലഭിച്ചിരുന്നത് നേരിയ ആശ്വാസമായിരുന്നു. എന്നാല്‍ ഓണം കഴിഞ്ഞതോടെ കൊടുംവരള്‍ച്ചയുടെ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. പകല്‍ച്ചൂടിന്‍റെ കാഠിന്യം ശക്തമാണ്. രാവിലെ പത്തുമുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെയുള്ള സമയത്ത് പലയിടത്തും 35 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് രേഖപ്പെടുത്തുന്നുണ്ട്.

ജലസ്രോതസുകള്‍വറ്റുന്നു
ചൂടിന്‍റെ കാഠിന്യം ഏറിയതോടെ ജലസ്രോതസുകള്‍ വേഗത്തില്‍ വരളുകയാണ്. കിണറുകളില്‍ ജലനിരപ്പ് പൊടുന്നനെ താഴ്ന്നു. ഭൂഗര്‍ഭ ജലനിരപ്പ് താഴേക്ക് പോയതോടെയാണിത്. നദികളിലെ ജലനിരപ്പിലും ഇതു പ്രകടമാണ്. ഓണക്കാലത്തുവരെ ജലസമ്പുഷ്ടമായ പമ്പാനദി വേഗത്തിലാണ് വരളുന്നത്. പമ്പാനദിയിലൂടെ ആറന്മുള വള്ളസദ്യയ്ക്കായി എത്തുന്ന പള്ളിയോട കരക്കാര്‍ ഓരോദിവസത്തെയും ജലനിരപ്പ് കൃത്യമായി വീക്ഷിച്ചുവരികയാണ്. മണിമല, അച്ചന്‍കോവില്‍ നദികളിലും ജലനിരപ്പ് കുറഞ്ഞു തുടങ്ങി. നദികളിലും തോടുകളിലും വെള്ളം കുറയുന്നതോടെ കിണറുകളും മറ്റു ജലാശയങ്ങളും വറ്റിത്തുടങ്ങും. ഇപ്പോള്‍ തന്നെ ജില്ലയുടെ പല മേഖലകളിലും ടാങ്കര്‍ വെള്ളത്തെ ആശ്രയിക്കുന്നുണ്ട്. ജലവിതരണ പദ്ധതികളുടെ പോരായ്മകളാണ് ഇതിനു പ്രധാന കാരണം.

സംഭരണികളിലുംവെള്ളം കുറയുന്നു
പ്രധാന വൈദ്യുതോത്പാദന കേന്ദ്രമായ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ കക്കി - ആനത്തോട്, പമ്പ സംഭരണികളിലെ ജലനിരപ്പ് 50 ശതമാനത്തില്‍ താഴെയാണ്. കഴിഞ്ഞ മഴക്കാലത്ത് ജലനിരപ്പ് 60 ശതമാനം വെ എത്തിയിരുന്നു. സാധാരണനിലയില്‍ വര്‍ഷകാലത്ത് ജലനിരപ്പ് 80 ശതമാനത്തിലെത്തേണ്ടതാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി വൃഷ്ടി പ്രദേശങ്ങളില്‍ മഴയുടെ കുറവ് ഗണ്യമായി അനുഭവപ്പെടുന്നുണ്ട്. പമ്പ സംഭരണിയില്‍ 30 ശതമാനം മാത്രമാണ് ജലനിരപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്. ശബരിഗിരിയിലെ ഉത്പാദനശേഷം പുറന്തള്ളുന്ന വെള്ളം സംഭരിക്കുന്ന മൂഴിയാറില്‍ 45 ശതമാനം വെള്ളമുണ്ട്.

Tags : NattuVishasham DistrictNews

Recent News

Corehub Up