x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാലവര്‍ഷം ഒളിച്ചോടി; 29 ശതമാനം മഴക്കുറവ്

വെബ് ഡെസ്ക്
Published: July 26, 2026 11:52 PM IST | Updated: July 26, 2026 11:52 PM IST

പമ്പാനദിയില്‍ വെള്ളം കുറഞ്ഞ നിലയില്‍.

പത്തനംതിട്ട: കാലവര്‍ഷം ദുര്‍ബലമായതിനു പിന്നാലെ ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെയുള്ള കാലയളവില്‍ ജില്ലയില്‍ 29 ശതമാനം മഴക്കുറവ്. സംസ്ഥാനത്ത് ഇക്കാലയളവില്‍ 37 ശതമാനം മഴയുടെ കുറവാണുള്ളത്. എല്ലാ ജില്ലകളിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മഴയില്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പല ജില്ലകളിലും വന്‍ കുറവുതന്നെയുണ്ട്. ഇടുക്കി ജില്ലയിലാണ് മഴ ഏറ്റവും കുറവ്. 62 ശതമാനത്തിന്‍റെ കുറവുണ്ട്. വയനാട്ടില്‍ 61 ശതമാനത്തിന്‍റെയും കുറവുണ്ട്. തിരുവനന്തപുരത്ത് 15 ശതമാനം മഴയുടെ കുറവു മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജൂണ്‍ ഒന്നു മുതല്‍ 914 മില്ലിമീറ്റര്‍ മഴ പ്രതീക്ഷിച്ച സ്ഥാനത്ത് പത്തനംതിട്ട ജില്ലയില്‍ 646.9 മില്ലിമീറ്റര്‍ മാത്രമാണ് ലഭിച്ചത്. സംസ്ഥാനത്ത് ഇക്കാലയളവില്‍ 1230.8 മില്ലിമീറ്റര്‍ മഴ പ്രതീക്ഷിച്ചിരുന്നു. 760.2 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്.

നദികളിലും സംഭരണികളിലുംജലനിരപ്പ് കുറഞ്ഞു

മഴ കുറഞ്ഞതോടെ ജില്ലയിലെ നദികളിലും സംഭരണികളിലും ജലനിരപ്പ് കുറഞ്ഞു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇരുകരകള്‍ മുട്ടി കവിഞ്ഞൊഴുകിയിരുന്ന നദികള്‍ ഇക്കുറി ശോഷിച്ചിരിക്കുകയാണ്. പമ്പ, അച്ചന്‍കോവില്‍, മണിമല, കല്ലട നദികളില്‍ വെള്ളം വളരെവേഗം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. സംഭരണികളില്‍ ജലനിരപ്പ് കുറഞ്ഞതോടെ വൈദ്യുതോത്പാദനം കുറച്ചു. ഇതോടെ പുറത്തേക്കുള്ള ജലമൊഴുക്ക് കുറച്ചു.

മണിയാര്‍ സംഭരണി പണികള്‍ക്കായി തുറന്നിട്ടിരിക്കുകയുമാണ്. ഇതു കാരണം പിഐപി കനാലിലും ഇക്കുറി വെള്ളം എത്തിയില്ല. നദികളില്‍ വെള്ളം കുറഞ്ഞതോടെ ജലവിതരണ പദ്ധതികളെയും സാരമായി ബാധിച്ചു. നദികളോടു ചേര്‍ന്ന ജലസ്രോതസുകളില്‍ വെള്ളം കുറവാണ്. പമ്പിംഗ്‌തന്നെ കാര്യമായി നടക്കുന്നില്ല.

ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ സംഭരണികളില്‍ ജലനിരപ്പ് 30 ശതമാനം മാത്രമാണ്. സാധാരണ നിലയില്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ ജലനിരപ്പ് 80 ശതമാനത്തിനടുത്ത് എത്തേണ്ടതാണ്. വൈദ്യുതി ഉത്പാദനത്തെയും ഇതു സാരമായി ബാധിക്കുന്നുണ്ട്.

പള്ളിയോട യാത്രയുംബുദ്ധിമുട്ടില്‍

ആറന്മുള വള്ളസദ്യക്കായി പമ്പാനദിയില്‍ നീരണിഞ്ഞ പള്ളിയോടങ്ങളുടെ യാത്രയും ബുദ്ധിമുട്ടിലായി.ഒരാഴ്ച മുമ്പാണ് വള്ളസദ്യകള്‍ ആരംഭിച്ചത്. ഇതിനായി പമ്പാനദിയിലൂടെ തുഴഞ്ഞെത്തുന്ന പള്ളിയോടങ്ങള്‍ നദിയില്‍ പലയിടത്തും ഉറയ്ക്കുന്ന സ്ഥിതിയുണ്ട്.

ഈ സ്ഥിതി തുടര്‍ന്നാല്‍ വള്ളസദ്യകളെയും തുടര്‍ന്നു വരുന്ന ജലമേളകളെയും സാരമായി ബാധിക്കും. ആറന്മുള നെട്ടായത്തുപോലും പള്ളിയോടങ്ങളുടെ സുഗമമായ യാത്രയ്ക്കു വെള്ളമില്ലാത്ത സ്ഥിതിയുണ്ട്.ഇതിനിടെ നദിയില്‍ പല ഭാഗങ്ങളിലും നിലവിലുള്ള യാത്രാ തടസങ്ങളും നീങ്ങിയിട്ടില്ല.കോഴഞ്ചേരി, മാരാമണ്‍ ഭാഗങ്ങളില്‍ മണ്‍പുറ്റുകളും കോഴഞ്ചേരി പാലത്തോടു ചേര്‍ന്ന നിര്‍മാണ അവശിഷ്ടങ്ങളും സുഗമമായ യാത്രയെ തടസപ്പെടുത്തുന്നുണ്ട്.

Tags : NattuVishasham DistrictNews

Recent News

Corehub Up