x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെരിയമ്പാറ അങ്കണവാടി പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തം


Published: June 1, 2026 05:53 AM IST | Updated: June 1, 2026 05:53 AM IST

കോടിക്കുളം: ചെരിയമ്പാറ അങ്കണവാടിക്കായി പുതിയ കെട്ടിടത്തിന്‍റെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടും മാറ്റി പ്രവര്‍ത്തനം ആരംഭിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. വര്‍ഷങ്ങളായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം നിര്‍മിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ഭാരിച്ച വാടക ഒഴിവാക്കുന്നതിനുമായാണ് ഇളംദേശം ബ്ലോക്ക് പഞ്ചായത്തും കോടിക്കുളം പഞ്ചായത്തും സംയുക്തമായി രണ്ടര ലക്ഷത്തോളം രൂപ ചെലവഴിച്ച് ചെരിയമ്പാറയില്‍ അഞ്ചു സെന്‍റ് സ്ഥലം വാങ്ങിയത്.

തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ മുടക്കി അങ്കണവാടിക്ക് പുതിയ കെട്ടിടം നിര്‍മിക്കുകയായിരുന്നു.എന്നാല്‍ പിഡബ്ല്യുഡി റോഡിനോടു ചേര്‍ന്ന് നിര്‍മിച്ചിട്ടുള്ള അങ്കണവാടി കെട്ടിടത്തിന് ചുറ്റുമതില്‍ പോലും നിര്‍മിക്കാതെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഉദ്ഘാടനം നടത്തുകയായിരന്നു.

പിന്നീട് പഞ്ചായത്തില്‍നിന്നു ചുറ്റുമതിലും റീട്ടെയിനിംഗ് ഭിത്തിയും നിര്‍മിക്കുന്നതിനായി ഏഴു ലക്ഷം രൂപ അനുവദിച്ച് നിര്‍മാണം മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. പുതിയ അധ്യയന വര്‍ഷത്തില്‍ നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തില്‍ അങ്കണവാടി പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുട്ടികളും രക്ഷിതാക്കളും.

എന്നാല്‍, കഴിഞ്ഞ ദിവസം വാടകക്കെട്ടിടത്തില്‍ പ്രവേശനോത്സവം നടത്തുകയായിരുന്നു. അങ്കണവാടി പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിക്കാത്തതില്‍ രക്ഷിതാക്കള്‍ പ്രതിഷേധത്തിലാണ്. കെട്ടിടത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തിപ്പിക്കുന്ന കാര്യത്തില്‍ ജില്ലാ പഞ്ചായത്തും ഗ്രാമപഞ്ചായത്തും ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

അതേസമയം പുതിയ കെട്ടിടത്തില്‍ വൈദ്യുതി, കുടിവെള്ള കണക്‌ഷനുകള്‍ ലഭിക്കുന്നതിനുള്ള അപേക്ഷ ബന്ധപ്പെട്ട വൈദ്യുതി, ജലവിഭവ വകുപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും കാലതാമസം കൂടാതെ വൈദ്യുതി, കുടിവെള്ള കണക്‌ഷനുകള്‍ ലഭ്യമാക്കി പുതിയ കെട്ടിടത്തിലേക്ക് ഉടന്‍ തന്നെ അങ്കണവാടി മാറ്റി പ്രവര്‍ത്തനം ആരംഭിക്കുമെന്നും വാര്‍ഡ് അംഗം ടോമി ജേക്കബ് പറഞ്ഞു.

Tags : nattu vishesham strong demand Cheriyampara Anganwadi

Recent News

Corehub Up