x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കശുവണ്ടി അഴിമതി കേസ്: വിചാരണ അനുമതിക്കെതിരെ കെ. രതീഷും ആര്‍. ചന്ദ്രശേഖരനും ഹൈക്കോടതിയില്‍

കൊച്ചി ബ്യൂറോ
Published: August 10, 2026 11:19 AM IST | Updated: August 10, 2026 11:19 AM IST

കേരള ഹൈക്കോടതി (File Photo)

കൊച്ചി: കശുവണ്ടി അഴിമതി കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതിനെതിരെ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ച് പ്രതികളായ കെ. രതീഷും ഐഎന്‍ടിയുസി നേതാവ് ആര്‍. ചന്ദ്രശേഖരനും. ഹര്‍ജി ഇന്ന് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. ജൂലൈ രണ്ടിന് പുറത്തിറക്കിയ വിവാദ ഉത്തരവടക്കം ഹാജരാക്കിയാണ് പ്രതികളുടെ അപ്പീല്‍.

സര്‍ക്കാര്‍ ഉത്തരവിന്‍റെ സാധുത പരിശോധിക്കാന്‍ സിംഗിള്‍ ബെഞ്ചിന് അധികാരമില്ലെന്നാണ് പ്രതികളുടെ വാദം. സര്‍ക്കാര്‍ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി സിംഗിള്‍ ബെഞ്ച് അത് പുനഃപരിശോധിച്ച് വീണ്ടും ഉത്തരവിറക്കാന്‍ നിര്‍ദേശിച്ചത് നിയമപരമായ നടപടിയല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

നേരത്തെ പ്രതികള്‍ക്കെതിരെ വിചാരണയ്ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ച് പുതിയ ഉത്തരവ് പുറത്തിറക്കിയിരുന്നു. സിംഗിള്‍ ബെഞ്ചിന്‍റെ നിര്‍ദേശങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും വഴിപ്പെട്ടാണ് വിചാരണയ്ക്ക് അനുമതി നല്‍കിയതെന്നും ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നു.

നിയമസാധ്യതകള്‍ പൂര്‍ണമായി പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. പിന്‍വലിച്ച ഉത്തരവിന്‍റെ പകര്‍പ്പ് പ്രതികള്‍ക്ക് ലഭിച്ചിരുന്നു. ഈ ഉത്തരവ് ഉള്‍പ്പെടെയാണ് പ്രതികള്‍ ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

Tags : CashewCorruptionCase KRatheesh RChandrasekharan HighCourt

Recent News

Corehub Up