x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊമ്മന്‍കുത്ത്-നാരങ്ങാനംവഴി ബസ് സര്‍വീസ്: കത്ത് നല്‍കി


Published: June 25, 2026 11:52 PM IST | Updated: June 25, 2026 11:52 PM IST

കരിമണ്ണൂര്‍: തോക്കുമ്പന്‍ സാഡില്‍ റോഡിന്‍റെ ഭാഗമായ തൊമ്മന്‍കുത്ത്-നാരങ്ങാനം വഴി ബസ് സര്‍വീസ് തുടങ്ങാനുള്ള തടസം നീക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികള്‍ കെഎസ്ടിപി, പിഡബ്ല്യുഡി അധികൃതര്‍ക്ക് കത്തയച്ചു. റോഡ് പ്രധാനമായും കടന്നുപോകുന്ന വണ്ണപ്പുറം പഞ്ചായത്തിലെ മുണ്ടന്‍മുടി വാര്‍ഡംഗം ജോര്‍ജ് അഗസ്റ്റിന്‍, ജില്ലാ പഞ്ചായത്ത് കരിമണ്ണൂര്‍ ഡിവിഷന്‍ അംഗം മനോജ് കോക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം ലാലു ജോസഫ് എന്നിവരാണ് റോഡിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയത്.

മുസ്‌ലിംലീഗ് കരിമണ്ണൂര്‍ മണ്ഡലം പ്രസിഡന്‍റ് വി.എ. സക്കീര്‍ തൊമ്മന്‍കുത്ത് മുതല്‍ മുണ്ടന്‍മുടി അച്ചന്‍കവലവരെയുള്ള നാലര കിലോമീറ്റര്‍ ദൂരത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പെതുമരാമത്ത് മന്ത്രിക്ക് നിവേദനം നല്‍കി. അടുത്ത പഞ്ചായത്ത് കമ്മിറ്റിയില്‍ നാരങ്ങാനം റോഡിന് ഫിറ്റന്‌സ് അനുവദിക്കുന്നതിനും ഇതുവഴി ബസ് സര്‍വീസ് തുടങ്ങുന്നതിനും നടപടി ആവശ്യപ്പെട്ട് പ്രമേയം പാസാക്കുമെന്നും ഇത് കെഎസ്ടിപി, പെതുമരാമത്ത്-ഗതാഗത വകുപ്പ് അധികൃതര്‍ക്കും തൊടുപുഴ, ഇടുക്കി എഎല്‍എമാര്‍ക്കും നല്‍കുമെന്നും വണ്ണപ്പുറം പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.

തൊടുപുഴയില്‍നിന്ന് കരിമണ്ണൂര്‍-തൊമ്മന്‍കുത്ത്-നാരങ്ങാനം വഴി ബസ് സര്‍വീസ് തുടങ്ങിയാല്‍ ഹൈറേഞ്ചില്‍നിന്ന് ഏറ്റവും കുറഞ്ഞ ദൂരത്തില്‍ തൊടുപുഴയിലെത്താം.

നിലവില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുറഞ്ഞ ദൂരമായതിനാല്‍ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. കൂടാതെ ആനയാടികുത്ത് കാണാന്‍ സഞ്ചാരികളുമായെത്തുന്ന വലിയ ടൂറിസ്റ്റ് വാഹനങ്ങളും മറ്റു ഭാരവാഹനങ്ങളും ഇതുവഴി യഥേഷ്ടം ഓടുന്നുണ്ട്. എന്നാല്‍ ബസ് സര്‍വീസ് ആരംഭിക്കുന്നതിനാണ് തടസം. ഫിറ്റ്‌നസ് നല്‍കുക എന്ന സാങ്കേതികത്വം മാത്രമാണ് ഇതുവഴി ബസ് സര്‍വീസ് തുടങ്ങാന്‍ തടസമെന്ന് നാട്ടുകാര്‍ പറഞ്ഞു.

തൊമ്മന്‍കുത്ത് മുതല്‍ നാരങ്ങാനം വരെയുള്ള നാലര കിലോമീറ്റര്‍ റോഡിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ ഇതുവഴി ബസ് സര്‍വീസ് തുടങ്ങാന്‍ പെര്‍മിറ്റ് കിട്ടില്ലെന്ന് സ്വകാര്യബസ് ഉടമകളും കെഎസ്ആര്‍ടിസിയും പറയുന്നു. നിര്‍മാണം പൂര്‍ത്തിയായ ഭാഗത്തിന് ഫിറ്റ്‌നസ് നല്‍കാന്‍ കെഎസ്ടിപി പൊന്‍കുന്നം എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ക്കാണ് പഞ്ചായത്തുകള്‍ കത്ത് നല്‍കേണ്ടത്.

ജനപ്രതിനിധികള്‍ കത്ത് നല്‍കിയതോടെ കെഎസ്ടിപി ഇക്കാര്യത്തില്‍ വേഗത്തില്‍ നടപടി സ്വീകരിക്കുമെന്നും ബസ് സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷ. ഇതുവഴി ബസ് സര്‍വീസ് തുടങ്ങുന്നതോടെ തൊടുപുഴയുടെ കിഴക്കന്‍ മേഖലയായ കരിമണ്ണൂര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ വലിയ വികസന മുന്നേറ്റത്തിനു വഴിതുറക്കുമെന്നാണ് വിലയിരുത്തല്‍.

Tags : Thommankuttu- submitted Nattuvishesham Districte news

Recent News

Corehub Up