x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാണാതായ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം


Published: June 25, 2026 11:15 PM IST | Updated: June 25, 2026 11:15 PM IST

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. ചക്കിട്ടപ്പാറ ആലമ്പാറ ഉന്നതിയിലെ ചാത്തുവിനെയാണ് (74) വീടിന് സമീപത്തെ വനമേഖലയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. നാല് ദിവസം മുന്‍പ് ഇയാളെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പ്രദേശത്തെ പുഴയിലും വനത്തിലും വ്യാപകമായ തെരച്ചില്‍ നടത്തിയിരുന്നു.

മൃതദേഹം പുഴയോരത്തെ മരങ്ങളുടെ മറവിലായിരുന്നതിനാല്‍ ആദ്യഘട്ട തെരച്ചിലിൽ കണ്ടെത്താൻ സാധിച്ചിരുന്നില്ല. മൃതദേഹം അഴുകിത്തുടങ്ങിയതിനെ തുടര്‍ന്ന് പ്രദേശത്ത് ശക്തമായ ദുര്‍ഗന്ധം വമിച്ചതോടെയാണ് നാട്ടുകാര്‍ വീണ്ടും പരിശോധനയ്ക്കിറങ്ങിയത്.

പരിശോധനയിൽ ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പെരുവണ്ണാമൂഴി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Tags : kerala police say no to suicide calicut Missing case death

Recent News

Corehub Up