x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തുലാപ്പള്ളി അപകടം: അന്വേഷണം ആരംഭിച്ചു

വെബ് ഡെസ്ക്
Published: July 19, 2026 11:30 PM IST | Updated: July 19, 2026 11:30 PM IST

തുലാപ്പള്ളി ആലപ്പാട്ട് കവലയിൽ മൂന്ന് വാഹനങ്ങളിൽ ഇടിച്ചു മറിഞ്ഞ ഫയർ ഫോഴ്സ് വാഹനം ക്രെയിൻ ഉപയോഗിച്ച് നീക്കുന്നു.

കണമല: തുലാപ്പള്ളി ആലപ്പാട്ട് കവലയിൽ ശബരിമല സ്പെഷൽ ഡ്യൂട്ടിക്കായി പോയ അഗ്നിരക്ഷാസേനയുടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തെത്തുടർന്ന് തുലാപ്പള്ളി - പമ്പ റൂട്ടിൽ താത്കാലികമായി ക്രമീകരണങ്ങളും പ്രാദേശികമായ ജാഗ്രതാ നിർദേശങ്ങളും നൽകിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അപകടത്തെക്കുറിച്ച് പോലീസും മോട്ടോർ വാഹന വകുപ്പും (എംവിഡി) ഫയർഫോഴ്സിന്‍റെ ആഭ്യന്തര വിഭാഗവും ഒന്നിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപകടത്തിൽ തകർന്ന വാഹനങ്ങൾ മാറ്റുന്നതുൾപ്പെടെയുള്ള രക്ഷാപ്രവർത്തനങ്ങൾ ഈ ഭാഗത്ത് നടക്കുന്നതിനാൽ താത്കാലികമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ശബരിമല മാസപൂജ തീർഥാടനത്തിന്‍റെ ഭാഗമായി എരുമേലി കണമല വഴി തുലാപ്പള്ളിയിലൂടെ നിലയ്ക്കൽ ഭാഗത്തേക്ക് പോകുന്ന ഭക്തരുടെ വാഹനങ്ങൾ ഈ റൂട്ടിൽ അതീവ ജാഗ്രത പാലിക്കാൻ കൂടുതൽ പോലീസുകാരെ ഡ്യൂട്ടിയിൽ നിയോഗിച്ചിട്ടുണ്ട്.

അപകട സാധ്യത കൂടിയ കണമല ഇറക്കത്തിലും കഴിഞ്ഞ ദിവസം അപകടമുണ്ടായ ആലപ്പാട്ട് കവലയിലും സമീപ പ്രദേശങ്ങളിലും കുത്തനെയുള്ള ഇറക്കങ്ങളും വളവുകളും ഉള്ളതിനാൽ വലിയ വാഹനങ്ങൾ വേഗത പരിമിതപ്പെടുത്താനും കൃത്യമായ ലെയിൻ പാലിക്കാനും പോലീസ് നിർദേശം നൽകി. നിലവിൽ തുലാപ്പള്ളി റൂട്ടിലെ തടസങ്ങൾ നീക്കിയിട്ടുണ്ട്. ഗതാഗതം പൂർണതോതിൽ പുനഃസ്ഥാപിക്കാനുള്ള നടപടികൾ ഇന്നലെയോടെയാണ് പൂർത്തിയായത്.

അപകട കാരണം ബ്രേക്ക്‌ തകരാർ

തുലാപ്പള്ളി ആലപ്പാട്ട് കവലയിൽ ഫയർ ഫോഴ്സ് വാഹനം മൂന്ന് വാഹനങ്ങളിൽ ഇടിച്ചു മറിഞ്ഞ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ മരിക്കാനിടയായത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം പൂർത്തിയായി. ഫയർ ഫോഴ്സ് വാഹനം ബ്രേക്ക്‌ തകരാർ മൂലമാണ് അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഭാരമേറിയ വലിയ വാഹനങ്ങൾ സഞ്ചരിക്കാൻ പാടില്ലാത്ത ഇടുങ്ങിയ സമാന്തര പാത വഴിയുള്ള കുത്തിറക്കത്തിലൂടെയാണ് ഫയർ ഫോഴ്സിന്‍റെ വാഹനം വന്നത്.

ഫസ്റ്റ് ഗിയർ ഉപയോഗിച്ച് ഇറക്കം സഞ്ചരിച്ചില്ലെങ്കിൽ ഭാരമേറിയ വലിയ വാഹനങ്ങളുടെ ഗതിവേഗം ഈ ഇറക്കത്തിൽ നിയന്ത്രിക്കുക പ്രയാസകരമാണ്. കുത്തനെയുള്ള ഇറക്കത്തിൽ നിന്ന് വന്ന വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വാഹനത്തിന് ബ്രേക്ക്‌ തകരാർ ഉണ്ടായിരുന്നുവെന്നുള്ള പ്രാഥമിക നിഗമനം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് കൂടുതൽ വിദഗ്ധ പരിശോധന നടത്തുന്നുണ്ട്. പ്ലാപ്പള്ളി - പമ്പ പാതയിൽ മരം വീണത് മുറിച്ചു മാറ്റാൻ പോകുന്നതിനിടെയാണ് അപകടം നടന്നത്.

Tags : Nattuvishesham District News

Recent News

Corehub Up