പറവൂർ: ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ടെസ്റ്റ് സമയത്ത് നടത്താൻ കൃത്യ സമയത്ത് തീയതി ലഭിക്കാത്തത് ഉടമകൾക്ക് അധിക ബാധ്യതയാകുന്നു. പറവൂർ സബ് ആർടി ഓഫീസിൽ ടെസ്റ്റിന് തീയതി ലഭിക്കാൻ ഫീസ് അടക്കുമ്പോൾ ഒരു മാസം കഴിഞ്ഞുള്ള തീയതിയാണ് കിട്ടുന്നത്. പുതുക്കേണ്ട ദിവസം കഴിഞ്ഞതിനു ശേഷം തീയതി ലഭിക്കുന്നതുകൊണ്ട് മിക്ക വാഹനങ്ങൾക്കും പിഴ അടയ്ക്കേണ്ടി വരുന്നു.
ഓട്ടോറിക്ഷ, ടാക്സി കാറുകൾ, ചരക്കു വാഹനങ്ങൾ, കോൺട്രാക്ട് കാരേജ് വാഹനങ്ങൾ, ബസുകൾ എന്നിവയുടെ ഉടമകളാണ് ഇതോടെ പ്രതിസന്ധിയിലായത്. ഒരു ദിവസം 50 വാഹനങ്ങളിൽ കൂടുതൽ ടെസ്റ്റ് നടത്താൻ പാടില്ലെന്ന നിർദേശമാണ് പ്രശ്നം. എന്നാൽ, മറ്റു പല ആർടിഒ ഓഫിസുകളിലും രണ്ട് ബാച്ചുകളായി 100 വാഹനങ്ങളുടെ ടെസ്റ്റ് നടത്തുന്നുണ്ട്. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലാണ് പറവൂരിൽ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ടെസ്റ്റ് നടത്തുന്നത്.
തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലാണ് പറവൂരിൽ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ടെസ്റ്റ് നടത്തുന്നത്. ഈ ദിവസങ്ങളിൽ രണ്ട് ബാച്ചുകളായി 100 വാഹനങ്ങളുടെ ടെസ്റ്റ് നടത്തുകയോ ബുധനാഴ്ചകളിലും ശനിയാഴ്ച്ചകളിലും കൂടി ടെസ്റ്റിന് സൗകര്യമൊരുക്കുകയോ ചെയ്യണമെന്ന് ഓട്ടോ കൺസൽറ്റൻസി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) ഏരിയ പ്രസിഡന്റ് സി.എസ്. വേണുഗോപാൽ പറഞ്ഞു.