ഫോർട്ട്കൊച്ചി - വൈപ്പിൻ റോ റോ ജങ്കാർ സർവീസ് കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ടു വൈപ്പിൻ റോ റോ ജെട്ടിയിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സ
കൊച്ചി: വൈപ്പിൻ - ഫോർട്ട്കൊച്ചി ജലപാതയിൽ തുടങ്ങുമെന്നു പ്രഖ്യാപിച്ച മൂന്നാമത്തെ റോ റോ ജങ്കാർ സർവീസ് എങ്ങുമെത്തിയില്ല. നിലവിലുള്ള രണ്ടു സർവീസുകളിലൊന്ന് തകരാറിലാവുന്നതും യാത്ര തടസപ്പെടുന്നതും പതിവായപ്പോഴാണ് മൂന്നാമത്തെ റോറോ പ്രഖ്യാപിച്ചത്.
15 കോടിയോളം രൂപ മുതൽ മുടക്കി സജ്ജമാക്കിയ രണ്ടു റോ റോ ആണു നിലവിൽ സർവീസ് നടത്തിവരുന്നത്. ഇതിലൊന്ന് ഇടയ്ക്കിടെ തകരാറിലായി യാർഡിൽ കയറ്റും. അപ്പോൾ ഒരു ജങ്കാർ മാത്രമായി സർവീസ് നടത്തേണ്ടി വരുന്നതിനാൽ ഈ റൂട്ടിൽ വലിയയാത്രാക്ലേശം അനുഭവിക്കുകയാണെന്നു യാത്രക്കാർ പറയുന്നു.
പാസഞ്ചഴ്സ് അസോസിയേഷന്റെ ദീർഘനാളത്തെ ആവശ്യം പരിഗണിച്ചാണു മൂന്നാമത്തെ സർവീസ് (സേതുസാഗർ -3) ഉടൻ ആരംഭിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചത്. മാസങ്ങൾ കഴിഞ്ഞിട്ടും പുതിയ സർവീസ് ആരംഭിക്കാനിയില്ല.
എത്രയും വേഗം മൂന്നാമത്തെ റോ റോ യും സർവീസിനിറക്കി യാത്രാക്ലേശം പരിഹരിക്കണമെന്നു റോ റോ പാസഞ്ചേഴ്സ് അസോസിയേഷൻ ജനറൽ കൺവീനർ ജോണി വൈപ്പിൻ ആവശ്യപ്പെട്ടു.
15 കോടി രൂപ രണ്ട് റോ റോ യ്ക്ക് ചെലവായപ്പോൾ മൂന്നാം റോ റോയ്ക്കു മാത്രം 15 കോടിയാകുമെന്നു പറയുന്നതിലെ അവ്യക്തത പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധ കൂട്ടായ്മ നടത്തി
വൈപ്പിൻ: ഫോർട്ട്കൊച്ചി - വൈപ്പിൻ റോ റോ ജങ്കാർ സർവീസ് കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ടു ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതിയും റോ റോ പാസഞ്ചേഴ്സ് അസോസിയേഷനും സംയുക്തമായി വൈപ്പിൻ റോ റോ ജെട്ടിയിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.
ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്തു.
നിലവിൽ സർവീസ് നടത്തുന്ന കിൻകോ യെ തന്നെ മൂന്നാമത്തെ സർവീസിന്റെ ചുമതലയും ഏൽപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജോണി വൈപ്പിൻ അധ്യക്ഷത വഹിച്ചു.
പ്രതികരണ സമിതി ചെയർമാൻ എൻ. ജി. ശിവദാസ്, നേതാക്കളായ ജോസഫ് നരികുളം, ഫ്രാൻസിസ് അറക്കൽ, ജോസഫ് കിഴക്കേടൻ,എം. എ. സേവ്യർ,ജോസി ചക്കാലക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Ernakulam