വിഴിഞ്ഞം : സംസ്ഥാനത്ത് നാളെ അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരുമ്പോൾ ട്രോളറുകളില്ലാത്ത വിഴിഞ്ഞത്തെ പരമ്പരാഗത മത്സ്യ ത്തൊഴിലാളികളുടെ മത്സ്യബന്ധന സീസണും തുടക്കമാകും.
കടലമ്മ കനിഞ്ഞു നൽകുന്ന ചാകരക്കാലം പ്രതീക്ഷിച്ച് തിരുവനന്തപുരം, കന്യാകുമാരി ജില്ലയുടെ വിവിധ തീരങ്ങളിൽ നിന്നുള്ള നൂറുകണക്കിനു വള്ളങ്ങളും തൊഴിലാളികളും വിഴിഞ്ഞത്ത് തമ്പടിച്ച് കഴിഞ്ഞു. മൺസൂൺ കാലത്ത് കലങ്ങിമറിയുന്ന കടലിന്റെ അടിതട്ടിൽനിന്ന് ഓളപ്പരപ്പിൽ പൊങ്ങിവരുന്ന ടൺ കണക്കിനു മീനുകൾ അടുത്ത ദിവസം മുതൽ കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള ചന്തകളിലെത്തും. കൂടാതെ ശുദ്ധമായ മീൻ വാങ്ങാമെന്നു കരുതി നാടിന്റെ നാനാദിക്കിൽനിന്നെത്തുന്ന ആളുകളെയും ലേലക്കാരെയും മീൻപിടിത്തക്കാരെയും അനുബന്ധ തൊഴിലാളികളെയുംകൊണ്ട് വരുംദിവസങ്ങളിൽ വിഴിഞ്ഞം തുറമുഖം തിരക്കിലമരും.
ഇവർക്കാവശ്യമായ കുടിവെള്ളം, ശുചിമുറി എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങൾ, തുറമുഖത്തു വെളിച്ചം പകരുന്നതിനുള്ള ലൈറ്റ് സ്ഥാപിക്കൽ ഉൾപ്പെടെയുള്ളവ ഒരുക്കുന്നതിനുള്ള തിരക്കിലാണ് അധികൃതർ.
അറ്റകുറ്റപ്പണികൾ കഴിഞ്ഞ് കടലിൽ ഇറക്കിയ മറൈൻ ആംബുലൻസിനുപരി രണ്ടു വാടക ബോട്ടുകളും രണ്ടു വാടക വള്ളങ്ങളും മറൈൻ എൻഫോഴ്സിന്റെ രംഗത്തുണ്ടാകും. കൂടാതെ തീരദേശ പോലീസും തീരസംരക്ഷണ സേനയും കടൽ സുരക്ഷക്കായി നാളെ മുതൽ ജാഗ്രതയിലായിരിക്കും. നൂറു കണക്കിനു പോലീസുകാരും വിഴിഞ്ഞത്തിനു സുരക്ഷയൊരുക്കും.
ഏതു കാലാവസ്ഥയിലും വള്ളമിറക്കാമെന്ന പ്രതീക്ഷയുമായി ഇവിടെ എത്തുന്നവരെ കടലമ്മ ചതിക്കാറുമില്ല. രാവും പകലുമായി 24 മണിക്കുറിലായി കോടിക്കണക്കിനു രൂപയുടെ മീൻ ദിനംപ്രതി തീരത്തണയുന്ന മാസങ്ങളാണ് വരാനിരിക്കുന്നത്. നാളെ അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രിവരെ 52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം. കേരള തീരത്തെ മത്സ്യസമ്പത്ത് സംരക്ഷിക്കുകയും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് ട്രോളിം ഗ് നിരോധനം ഏർപ്പെടുത്തുന്നതെന്ന് ഫിഷറീസ് വകുപ്പ് അധികൃതർ അറിയിച്ചു.
തീരക്കടലിൽ പരമ്പ രാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്തുന്നതിനു തടസ മുണ്ടാകില്ല. തൊഴിൽ നഷ്ടപ്പെടുന്ന യന്ത്രവത്കൃത മത്സ്യബന്ധനയാനങ്ങളിലെ തൊഴി ലാളികൾക്കു സൗജന്യ റേഷൻ നൽകുന്നതിന് നടപട