വൈപ്പിൻ വിഷമദ്യ ദുരന്തത്തിന്റെ 44-ാം അനുസ്മരണ സമ്മേളനം ഫാ. സ്മിജോ ജോർജ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.
വൈപ്പിൻ: ഓണക്കാലത്തെ മദ്യവിൽപന സംബന്ധിച്ച സർക്കാർ നയം പുനഃപരിശോധിക്കണമെന്ന് വരാപ്പുഴ അതിരൂപത കെസിബിസി മദ്യ-ലഹരി വിരുദ്ധ സമിതിയും വൈപ്പിൻ ഫെറോനയും സംയുക്തമായി സംഘടിപ്പിച്ച വൈപ്പിൻ വിഷമദ്യ ദുരന്തത്തിന്റെ 44-ാമത് അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു. ജനങ്ങളുടെ ആരോഗ്യം, കുടുംബസുരക്ഷ, സമൂഹക്ഷേമം എന്നിവയ്ക്ക് മുൻഗണന നൽകി വേണം മദ്യനയം രൂപീകരിക്കേണ്ടതെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
ഫാ. സ്മിജോ ജോർജ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. എളങ്കുന്നപ്പുഴയിൽ നടന്ന ചടങ്ങിൽ കെസിബി സി മദ്യ-ലഹരിവിരുദ്ധ സമിതി അതിരൂപത പ്രസിഡന്റ് ഡിക്സൻ റോഡ്രിഗ്സ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ജോസഫ് ഷെറിൻ ചെമ്മായത്ത്, റാഫേൽ മുക്കത്ത്, കെ. ജെസി ഷാജി, സിസ്റ്റർ ഒസ്ബർഗ, ജോസഫ് ചുള്ളിക്കൽ, റസൽ കളത്തിപ്പറമ്പിൽ, നിക്സൺ പെരേടത്ത്, ജസ്റ്റിൻ മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews