x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പമ്പ്ഹൗസിന്‍റെ തകരാര്‍ പരിഹരിച്ചിട്ടും ജലവിതരണം അവതാളത്തില്‍


Published: June 17, 2026 12:11 AM IST | Updated: June 17, 2026 12:11 AM IST

തൊടുപുഴ: മലങ്കര അണക്കെട്ടിന്‍റെ തീരത്തെ വാട്ടര്‍ അഥോറിറ്റിയുടെ മാത്തപ്പാറ പമ്പ് ഹൗസിന്‍റെ തകരാര്‍ പരിഹരിച്ചെങ്കിലും കുടിവെള്ളവിതരണം പുനരാരംഭിക്കാന്‍ വൈകുന്നു. പമ്പ് ഹൗസിന്‍റെ താഴ്ഭാഗത്ത് കാലപ്പഴക്കത്താല്‍ കോണ്‍ക്രീറ്റ് ഇളകിമാറിയത് വലിയ അപകടഭീഷണി ഉയര്‍ത്തിയിരുന്നു. ഡാമിലെ ഷട്ടറിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജലനിരപ്പ് ഏതാനും ദിവസങ്ങളായി താഴ്ത്തിയപ്പോള്‍ പമ്പ് ഹൗസിന്‍റെ കോണ്‍ക്രീറ്റ് ഇളകി കമ്പിയും മറ്റും ദ്രവിച്ച അവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. പ്രദേശവാസിയായ താന്നിക്കാമറ്റത്തില്‍ ഉദയന്‍ വാര്‍ഡ് മെംബര്‍ എം.എ. ഷബീറിനെ അറിയിക്കുകയും ഇദ്ദേഹം വാട്ടര്‍ അഥോറിറ്റിയെ അപകടാവസ്ഥ ധരിപ്പിക്കുകയുമായിരുന്നു.

വാട്ടര്‍ അഥോറിറ്റി അധികൃതര്‍ക്ക് പമ്പ് ഹൗസിന്‍റെ അപകടാവസ്ഥ ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് അടിയന്തരമായി ഇത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. ആറ് മീറ്റര്‍ വ്യാസമുള്ള പമ്പ് ഹൗസിന്‍റെ കോണ്‍ക്രീറ്റ് ഇളകിയ ഭാഗത്ത് മൂന്ന് മീറ്ററോളം ഉയരത്തില്‍ 30 സെന്‍റി മീറ്റര്‍ ഘനത്തില്‍ വീണ്ടും കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തി. നാല് ദിവസങ്ങളായി തുടര്‍ന്ന പ്രവൃത്തികള്‍ ഞായറാഴ്ചയാണ് അവസാനിച്ചത്. ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ നേതൃത്വത്തിലാണ് കോണ്‍ക്രീറ്റ് പൂര്‍ത്തീകരിച്ചത്.

ടി.എം. ജേക്കബ് മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് മുട്ടം പഞ്ചായത്തില്‍ എല്‍ഐസിയുടെ സാമ്പത്തിക സഹായത്തോടെ കുടിവെള്ളപദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയത്. ഇതിന്‍റെ ഭാഗമായി മാത്തപ്പാറയില്‍ സ്ഥാപിച്ച പമ്പ് ഹൗസിനോട് അനുബന്ധിച്ചുള്ള കിണറില്‍നിന്ന് ആദ്യഘട്ടത്തില്‍ മുട്ടം പഞ്ചായത്തിലേക്ക് മാത്രമായിരുന്നു വെള്ളം പമ്പ് ചെയ്തിരുന്നത്. പിന്നീട് കരിങ്കുന്നം പഞ്ചായത്തിലേക്കും വിതരണം ആരംഭിച്ചു. അണക്കെട്ടിലെ നവീകരണ പ്രവൃത്തികള്‍ക്കായി ജലനിരപ്പ് ഏതാനും ദിവസങ്ങളായി 38 മീറ്ററായി താഴ്ത്തിയതിനാല്‍ പഴയ മോട്ടോര്‍ ഉപയോഗിച്ച് കൂടുതല്‍ പമ്പിംഗ് സാധ്യമല്ലാത്ത അവസ്ഥയായിരുന്നു. അണക്കെട്ടിലെ ഷട്ടറിന്‍റെ നവീകരണം വെള്ളിയാഴ്ചയോടെ അവസാനിച്ചെങ്കിലും മൂലമറ്റം പവര്‍ഹൗസില്‍നിന്ന് മലങ്കര ഡാമിലേക്ക് തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് ഗണ്യമായി കുറച്ചിരുന്നു. ഇതേത്തുടര്‍ന്ന് മലങ്കര ജലസംഭരണിയില്‍ ജലനിരപ്പ് 38 മീറ്ററായി താഴ്ന്ന അവസ്ഥയിലാണ്.

പദ്ധതി പ്രദേശത്ത് മഴയുടെ തോത് ക്രമാതീതമായി ഉയര്‍ന്നതിനാലാണ് വൈദ്യുതോത്പാദനം കുറച്ചതെന്നു വൈദ്യുതി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. രണ്ട് ദിവസങ്ങളായി മഴയുടെ തോത് കുറഞ്ഞതിനാല്‍ മൂലമറ്റം പവര്‍ഹൗസില്‍ വൈദ്യുതി ഉത്പാദനം വര്‍ധിപ്പിച്ച് മലങ്കരയിലേക്ക് കൂടുതല്‍ അളവില്‍ വെള്ളം തുറന്നുവിടുന്ന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. മാത്തപ്പാറയില്‍നിന്ന് കൃത്യമായി പമ്പിംഗ് നടത്താത്തതിനാലും ജലവിതരണ പൈപ്പുകള്‍ തുടര്‍ച്ചയായി തകരുന്നതിനാലും മുട്ടം പഞ്ചായത്തിലെ ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടാത്ത അവസ്ഥയാണുള്ളത്.

Tags : Water supply Nattuvishesham District News

Recent News

Corehub Up