x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തട്ടാമല ജംഗ്ഷനിൽ വെള്ളക്കെട്ട്; നാട്ടുകാർ ദുരിതത്തിൽ

വെബ് ഡെസ്ക്
Published: July 29, 2026 12:37 AM IST | Updated: July 29, 2026 12:37 AM IST

തട്ടാമല ജംഗ്ഷനിലെ വെള്ളക്കെട്ട്.

കൊട്ടിയം: മഴ പെയ്‌തൊഴിഞ്ഞിട്ടും തട്ടാമല ജംഗ്ഷനില്‍ ദേശീയപാതയിലെ ഒഴിയാത്ത വെള്ളക്കെട്ട് നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ദുരിതമാകുന്നു. ഓട കവിഞ്ഞു വരുന്ന മലിനജലവും മഴവെള്ളവും ചേര്‍ന്ന് കെട്ടിക്കിടക്കുന്ന ചെളിവെള്ളം സമീപത്തെ വ്യാപാരികളെയും വലയ്ക്കുന്നു. കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ ചവിട്ടി വേണം കടയിലേക്ക് നാട്ടുകാരെത്താനും. ഇത് കാരണം നാട്ടുകാര്‍ കടയിലേക്ക് എത്താനും മടിക്കുന്നു.

കൊല്ലത്ത്‌നിന്നും കൊട്ടിയത്തേക്ക് വരുന്ന ഭാഗത്താണ് ചെറു മഴയില്‍പ്പോലും വെള്ളക്കെട്ടുണ്ടാകുന്നത്. കെട്ടിക്കിടക്കുന്ന വെള്ളം വാഹന യാത്രക്കാര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇരുചക്രവാഹനം ഇത് വഴി കടക്കണമെങ്കില്‍ മലിനജലത്തില്‍ കുളിക്കണം എന്നതാണവസ്ഥ. ദേശീയപാത അധികൃതരോ പൊതുമരാമത്ത് വിഭാഗമോ ഇവിടേക്ക് തിരിഞ്ഞു നോക്കാറില്ല.

തട്ടാമല ജംഗ്ഷനില്‍ ദേശീയ പാതയില്‍ ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും വളരെ പ്രയാസം ഉണ്ടാക്കുന്ന തരത്തില്‍ എല്ലാ സമയത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത് ഉടന്‍ പരിഹരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.
ഇക്കാര്യം ആവശ്യപ്പെട്ട് വിഷ്ണു മോഹന്‍ എംഎല്‍എയ്ക്ക് സംഘടന നിവേദനം നല്‍കി. അടിയന്തര നടപടികളുണ്ടായില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കാനും ഏകോപന സമിതി ചികിരിക്കട യൂണിറ്റ് സമ്മേളനം തീരുമാനിച്ചു.

യോഗത്തില്‍ യൂണിറ്റ് പ്രസിഡന്‍റ് എം. കബീര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എസ്. സൈനുലാബ്ദീന്‍, ട്രഷറര്‍ സന്തോഷ്തട്ടാമല, ജില്ലാ കൗണ്‍സില്‍ അംഗം ഹാജി നൗഷര്‍ ഹംസ, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് ഷെരീഫ് കസേരക്കട, ഇ.കെ. അഷറഫ്, കൊല്ലൂര്‍വിള സുനില്‍ഷാ എന്നിവര്‍ പ്രസംഗിച്ചു.

 

Tags : Waterlogging NattuVishasham DistrictNews

Recent News

Corehub Up