ചാവക്കാട്: കടപ്പുറം പഞ്ചായത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലെ പൊതുടാപ്പുകളിൽ ആഴ്ചകളായി കലക്കവെള്ളം ലഭിക്കുന്നതിൽ കടപ്പുറം പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ഗുരുവായൂർ വാട്ടർ അഥോറിറ്റി അസിസ്റ്റന്റ്് എക്സിക്യൂട്ടീവ് എൻജിനീയർ ഓഫിസിൽ എത്തി പ്രതിഷേധിച്ചു.
ആഴ്ച്ചകളായി പൊതുടാപ്പുകളിൽ കലക്കവെള്ളമാണ് ലഭിക്കുന്നത്. വിവരം വാട്ടർ അഥോററ്റി ഓഫിസിൽ അറിയിച്ചതിനെ ബന്ധപ്പെട്ടവർ എത്തി അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ഇപ്പോഴും കലക്കവെള്ളമാണ് ടാപ്പിൽ വരുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് കടപ്പുറം പഞ്ചായത്ത് ഭരണസമിതി അഥോറിറ്റി ഓഫിസിൽ സമരം നടത്തിയത്. രണ്ടു ദിവസത്തിനകം പ്രാശ്നം പരിഹരിക്കാമെന്ന ഉറപ്പില്ലാണ് സമരം അവസാനിപ്പിച്ചത്.
സമരത്തിൽ പഞ്ചായത്ത് പ്രസിഡന്റ്് വി.എം. മനാഫ്, വൈസ് പ്രസിഡന്റ്് സക്കീന ബഷീർ, സ്റ്റാനൻഡിംഗ് കമ്മിറ്റിചെയർമാൻമാരായ പി.എ. അഷ്കർ അലി, ഹസീറ ശിഹാബ്, പി.വി. ദിലീപ്കുമാർ, വാർഡ് മെമ്പർ ഉമ്മർഹാജി എന്നിവർ പങ്കെടുത്തു.
മുതിർന്ന പൗരന്മാർ താമസിക്കുന്ന ഫ്ളാറ്റിൽ കുടിവെള്ളമെത്തിക്കണം: മനുഷ്യാവകാശ കമ്മീഷൻ
തൃശൂർ: കുടിവെള്ളം നിഷേധിക്കുന്നതു മനുഷ്യാവകാശ ലംഘനമാണെന്നും മുതിർന്ന പൗരന്മാർ താമസിക്കുന്ന ഫ്ളാറ്റിൽ കുടിവെള്ളമെത്തിക്കുന്നതിനു ഫ്ളാറ്റ് ഓണേഴ്സ് അസോസിയേഷൻ മുൻകൈയെടുക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത ഉത്തരവിട്ടു. ഗുരുവായൂർ എസ്എച്ച്ഒയുടെ സാന്നിധ്യത്തിൽ പരാതിക്കാരെയും എതിർകക്ഷികളെയും വിളിച്ച് ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.
മമ്മിയൂരിൽ താമസിക്കുന്ന വയോധിക ദന്പതികൾ നൽകിയ പരാതിയിലാണ് നടപടി.
ഫ്ളാറ്റിൽ താമസിക്കുന്നവർ പ്രതിമാസം ഒരു നിശ്ചികതുക നൽകണമെന്ന അസോസിയേഷൻ തീരുമാനം അനുസരിക്കാത്ത സാഹചര്യത്തിലാണ് പരാതിക്കാരന്റെ വീട്ടിലേക്കുള്ള കുടിവെള്ളം നിഷേധിച്ചത്. എന്നാൽ തങ്ങൾ ഫ്ളാറ്റ് വാങ്ങിയ സമയത്ത് 85,000 രൂപ കോർപസ് ഫണ്ട് അടച്ചിരുന്നതായി പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. പരാതിക്കാരൻ ഫ്ളാറ്റ് വാങ്ങുന്ന സമയത്ത് അസോസിയേഷൻ രൂപീകരിക്കപ്പെട്ടിരുന്നില്ല