ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു.
ആലപ്പുഴ: രജിസ്ട്രേഷനുള്ള വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള ഗൂഢാലോചനയ്ക്കു പിന്നിൽ കോർപ്പറേറ്റ് മാളുകളുടെയും സമ്പന്നരായ വ്യവസായികളുടെയും സമ്മർദമാണെന്നും ഇതിനെ ശക്തമായി ചെറുക്കുമെന്നും എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ്. വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുനിന്നു അദ്ദേഹം.
പാർലമെന്റ് പാസാക്കിയ വഴിയോരക്കച്ചവട തൊഴിലാളി നിയമത്തിന് വിധേയമായി രൂപീകരിച്ച വെൻഡിംഗ് കമ്മിറ്റിയെ നോക്കുകുത്തിയാക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 15 വരെയുള്ള കാലയളവിൽ ആലപ്പുഴ നഗരത്തിലെ കച്ചവടക്കാരുടെ സർവേ നടത്തിയശേഷം അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാനും നോൺ വെഡിംഗ് സോണിൽ കച്ചവടം ചെയ്യുന്ന ഐഡി കാർഡുള്ളവരെ വെൻഡിംഗ് സോണിലേക്ക് പുനരധിവസിപ്പിക്കാനുമാണ് വെൻഡിംഗ് കമ്മിറ്റി തീരുമാനം.
ഇതിന് വിരുദ്ധമായിട്ടാണ് ബാഹ്യസമ്മർദത്തിന് വിധേയമായി നഗരസഭാ ഭരണാധികാരികൾ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന് ഇറങ്ങി തിരിച്ചിരിക്കുന്നതെന്ന് കൺവൻഷൻ കുറ്റപ്പെടുത്തി. ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ് ബി. നസീർ അധ്യക്ഷത വഹിച്ചു.