x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുട്ടനാടിന്‍റെ സമഗ്രവികസനത്തിന് പിന്തുണ നല്‍കും: മോന്‍സ് ജോസഫ്

വെബ് ഡെസ്ക്
Published: August 13, 2026 11:16 PM IST | Updated: August 13, 2026 11:16 PM IST

ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി മോന്‍സ് ജോസഫ് വിളിച്ചപ്പോള്‍.

എടത്വ: കുട്ടനാടിന്‍റെ സമഗ്രവികസനത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് ജലവിഭവമന്ത്രി മോന്‍സ് ജോസഫ്. കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്‍റെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. റെജി ചെറിയാൻ എംഎൽഎ യോഗത്തിൽ കുട്ടനാട് നേരിടുന്ന വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.

ജലാശയങ്ങളിൽ നിറഞ്ഞ കടകലും പോളയും നീക്കം ചെയ്ത് ആഴം കൂട്ടി നീരൊഴുക്ക് വർധിപ്പിക്കാൻ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 2018-ലെ പ്രളയത്തിന് ശേഷം കുട്ടനാട്ടിലെ ആറുകളും തോടുകളും പോളകള്‍ തിങ്ങി നിറഞ്ഞ് നീരൊഴുക്ക് കുറഞ്ഞ നിലയിലാണ്. തലവടി, മുട്ടാര്‍ പഞ്ചായത്തുകളുടെ തീരങ്ങള്‍ സംരക്ഷിക്കുന്നതിനും നീരൊഴുക്കിന് തടസമായി നില്‍ക്കുന്ന ചെറുപാലങ്ങള്‍ പൊളിച്ച് പുതിയത് നിര്‍മിക്കാനും നടപടികള്‍ സ്വീകരിക്കും.

Tags : Nattuvishesham Districtnews Mons Joseph

Recent News

Corehub Up