Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
തെരഞ്ഞെടുപ്പുഫലത്തിൽ സംശയമില്ലാതെ ഭരണ- പ്രതിപക്ഷം
നിയമസഭയിൽ ഇപ്പോൾ ഏതു ചർച്ച നടന്നാലും അതെല്ലാം എത്തിനിൽക്കുക ലോക്സഭാ തെരഞ്ഞെടുപ്പിലാണ്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയ ചർച്ചയുടെ അവസാന റൗണ്ടിൽ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമൊക്കെ അണിനിരന്നപ്പോൾ ജയ- പരാജയ സാധ്യതകളുടെ അവലോകനം കൂടിയാണു നടന്നത്. തെരഞ്ഞെടുപ്പിലെ വിജയത്തിൽ ഇരുവർക്കും സംശയമില്ല. നൂറു ശതമാനത്തിൽ കുറഞ്ഞൊരു വിജയം ഇരുവരും കാണുന്നില്ല. ഇവരുടെ ആഗ്രഹം സഫലമാകണമെങ്കിൽ കേരളത്തിൽ കുറഞ്ഞത് നാല്പതു ലോക്സഭാ സീറ്റെങ്കിലും വേണം.
കേരളത്തിലെ ഇരുപതു സീറ്റിലും ഇരുമുന്നണികളിൽപ്പെട്ട ആരു ജയിച്ചാലും എവിടെ നിൽക്കുമെന്ന കാര്യത്തിൽ ഇരുപക്ഷത്തും അഭിപ്രായവ്യത്യാസമില്ല. പക്ഷേ ഇടതുപക്ഷത്തെ ജയിപ്പിച്ചു വിട്ടാൽ കർണാടകത്തിലെ കോണ്‍ഗ്രസ് എംഎൽഎമാരെ പോലെ ആകില്ലെന്നുള്ളതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഗാരന്റി. തങ്ങളുടെ ആൾക്കാർ മതേതര, ജനാധിപത്യ ചേരിയിൽ ഉറച്ചു നിൽക്കും. മറുപക്ഷത്ത് ആ ഉറപ്പില്ലത്രെ. കേരളത്തിലെ 20 സീറ്റിലും ഇടതുപക്ഷത്തെ ജയിപ്പിക്കാൻ മതേതര, ജനാധിപത്യ വിശ്വാസികൾ തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞു എന്നാണ് പിണറായിക്കു കിട്ടിയിട്ടുള്ള വിവരം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും യുഡിഎഫിന്റെ വിജയത്തിൽ സംശയമൊന്നുമില്ല. അവിടെയും 20 സീറ്റ് തന്നെയാണ് ഉറപ്പിച്ചു വച്ചിട്ടുള്ളത്. മോദിയെ നേരിടാൻ പ്രാപ്തനായ ഏക നേതാവ് രാഹുൽ ഗാന്ധിയാണെന്ന കാര്യം രാജ്യത്ത് ഇനിയും അറിയാത്തവരായി കേരളത്തിലെ മുഖ്യമന്ത്രിയും മൂന്നോ നാലോ പിബി അംഗങ്ങളും മാത്രമേ ഉള്ളൂ എന്നാണ് രമേശിന്റെ കണ്ടെത്തൽ.
ശബരിമലയെക്കുറിച്ച് പിണറായി കൂടുതൽ വിശദീകരിച്ചില്ല. കാരണം ഇക്കാര്യം ഒരുപാടു ചർച്ച ചെയ്തതാണ്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ വന്നു കേരളത്തെ അപമാനിച്ചു പോയിട്ട് പ്രതിപക്ഷത്തു നിന്നൊരാൾ പോലും ഒരക്ഷരം ഉരിയാടാത്തതിൽ മുഖ്യമന്ത്രിക്കു വിഷമമുണ്ട്. കേരളത്തിലെ ആരോഗ്യ, വിദ്യാഭ്യാസ രംഗത്തേക്കുറിച്ച് മോശമായി രാഹുൽ ഗാന്ധി പറഞ്ഞപ്പോൾ പ്രസംഗം തർജമ ചെയ്ത വി.ഡി. സതീശനെങ്കിലും ഇതു തെറ്റാണെന്ന് ചെവിയിൽ പറഞ്ഞു കൊടുക്കാമായിരുന്നു എന്ന അഭിപ്രായവും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
ശബരിമല വിഷയത്തിൽ സർക്കാർ പക്ഷത്തെ പ്രതിരോധിക്കാൻ ഇന്നലെ ആദ്യം എത്തിയത് വനിതാ എംഎൽഎ തന്നെയാണ്. താൻ ഒരു വിശ്വാസിയാണെന്നു പറഞ്ഞാണ് പി. ഐഷ പോറ്റി പ്രസംഗിച്ചു തുടങ്ങിയത്. എന്നാൽ, അനാചാരങ്ങളെ അംഗീകരിക്കുന്നില്ല. നിങ്ങളുടെ വീട്ടിൽ അമ്മയും പെങ്ങന്മാരുമില്ലേ എന്നായിരുന്നു ഐഷ പോറ്റി പ്രതിപക്ഷത്തോടു ചോദിച്ചത്. അക്രമികളെ ഭയന്നാണ് കേരളത്തിലെ സ്ത്രീകൾ ശബരിമലയിൽ പോകാതിരുന്നതെന്നും അവർ പറഞ്ഞു. കാര്യങ്ങളെല്ലാം കണ്ട സ്ത്രീകൾ മനസിൽ കരുതി വച്ചിട്ടുണ്ട്. അവർ ആവശ്യമുള്ള പ്രതികരണം നടത്തും. തെരഞ്ഞെടുപ്പു തന്നെയാണ് ഐഷ പോറ്റിയുടെ മനസിൽ.
വനിതാമതിൽ പണിത 50 ലക്ഷം കല്ലുകളിൽ ഒരു കല്ലു വന്നു സിപിഎം ഓഫീസിൽ വീണെന്നായിരുന്നു എം. ഉമ്മർ കണ്ടെത്തിയത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയ എസ്പി ചൈത്ര തെരേസ ജോണിനെ ആയിരുന്നു ഉമ്മർ ഉദ്ദേശിച്ചത്.
ബിജെപിയുടെ ബി ടീം ആണു കോണ്‍ഗ്രസ് എന്ന പതിവ് ആക്ഷേപമായിരുന്നു എം. സ്വരാജ് ഉന്നയിച്ചത്. നയപ്രഖ്യാപനത്തിൽ കാർഷിക മേഖലയെക്കുറിച്ച് ഒരക്ഷരം ഉരിയാടിയിട്ടില്ലെന്ന് മോൻസ് ജോസഫ് കുറ്റപ്പെടുത്തി. പ്രളയത്തിനു ശേഷം കാർഷിക മേഖല വലിയ പ്രതിസന്ധിയെ നേരിടുന്പോൾ ഈ മേഖലയെക്കുറിച്ച് എങ്ങനെ പറയാതിരിക്കാനാകുമെന്ന് മോൻസ് ചോദിച്ചു.
സിപിഎമ്മിന് എപ്പോഴാണ് നവോത്ഥാന ചിന്ത ഉണ്ടായതെന്നായിരുന്നു എ.പി. അനിൽകുമാറിന്റെ ചോദ്യം. യുവതീപ്രവേശനം നിരോധിച്ച് കേരള ഹൈക്കോടതി വിധിച്ചപ്പോൾ ഇ.എം.എസോ നായനാരോ ഒന്നും ഒരു വരി പോലും പറഞ്ഞില്ല. അന്നു ലിംഗസമത്വവാദം ഇല്ലായിരുന്നോ എന്നായിരുന്നു അനിൽകുമാറിന്റെ ചോദ്യം. സാന്പത്തിക സംവരണ നീക്കത്തെ എതിർത്ത അനിൽകുമാർ ഇക്കാര്യത്തിൽ തന്റെ പാർട്ടിയുടെ നിലപാടിനോടും തനിക്കു വിയോജിപ്പുണ്ടെന്നു പറഞ്ഞു.
ശബരിമലയിലെ ആചാരങ്ങളേക്കുറിച്ച് അറിയാത്തവരാണ് സുപ്രീംകോടതിയിൽ ഹർജിയുമായി പോയതെന്നായിരുന്നു ഒ. രാജഗോപാൽ പറഞ്ഞത്. കേരളത്തിലെ വിശ്വാസികളായ സ്ത്രീകളാരും വിധി അംഗീകരിക്കുന്നില്ല. സമാധാനപരമായി നാമജപം നടത്തിയവരെ കലാപകാരികളായി മുദ്ര കുത്തി പീഡിപ്പിക്കുകയാണെന്നും രാജഗോപാൽ കുറ്റപ്പെടുത്തി. രാജഗോപാലിന്റെ പ്രസംഗം തടസപ്പെടുത്താൻ ഭരണപക്ഷാംഗങ്ങൾ ശ്രമിച്ചപ്പോൾ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇടപെട്ടു. നിങ്ങൾക്കു പറയാനുള്ളതു നിങ്ങളുടെ പ്രസംഗത്തിൽ പറയുക- സ്പീക്കർ പറഞ്ഞു.
ഹൈക്കോടതി അയോഗ്യനായി പ്രഖ്യാപിച്ച കാരാട്ട് റസാഖ് പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ സംസാരിക്കാൻ പറ്റുമോ എന്ന് പാറയ്ക്കൽ അബ്ദുള്ള ചോദിച്ചത് ചെറിയ ബഹളത്തിനിടയാക്കി.
കോണ്‍ഗ്രസ് ദുർബലമായെന്നു പറഞ്ഞു വിമർശിച്ച സിപിഎമ്മിലെ എം. സ്വരാജിനു മറുപടി നൽകിയത് ഡോ. എം.കെ. മുനീർ ആയിരുന്നു. ബിജെപിയെ പ്രതിരോധിക്കാൻ കോണ്‍ഗ്രസ് ഇല്ലാതെ സാധിക്കില്ലെന്നു പ്രകാശ് കാരാട്ട് കുവൈറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞതു ചൂണ്ടിക്കാട്ടിയായിരുന്നു മുനീർ മറുപടി നൽകിയത്. ഇപ്പോൾ ലോക്സഭയിൽ ഒന്‍പതു സീറ്റുള്ള സിപിഎമ്മിന് ഇക്കുറി അതും ഉണ്ടാകുമോ എന്നും മുനീർ ചോദിച്ചു. പ്രളയകാലത്തു വരെ കേരളത്തിൽ വിരൽ കുത്താൻ ഇടം കിട്ടാതിരുന്നവർക്ക് പായ വിരിച്ചു കൊടുക്കുകയാണു നിങ്ങൾ- ബിജെപിയെ സിപിഎം വളർത്തുന്നു എന്ന ആക്ഷേപം പരോക്ഷമായി ഉന്നയിച്ചു കൊണ്ടു മുനീർ പറഞ്ഞു. നിങ്ങൾ കേരളത്തെ പല പേരുകളിലാക്കി വെട്ടി മുറിക്കുകയാണ്. ഇതു കൂട്ടിത്തുന്നാനാണു ഞങ്ങൾ പ്രവർത്തിക്കുന്നത്.- മുനീർ പറഞ്ഞു.
കേന്ദ്രത്തിന്റെ കേരള വിരുദ്ധമായ സമീപനത്തെ പ്രതിപക്ഷം എതിർക്കുന്നില്ലെന്നായിരുന്നു എ. പ്രദീപ്കുമാറിന്റെ വിമർശനം. ശബരിമലയിലെ പ്രതിപക്ഷ നിലപാട്, വിമോചന സമരത്തിനു ശേഷം അവർ സ്വീകരിച്ച ഏറ്റവും നീചമായ നിലപാട് എന്നാണ് പ്രദീപ് കുമാർ വിശേഷിപ്പിച്ചത്.
രാവിലെ ശൂന്യവേളയിൽ പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിൽ പുരോഗതിയില്ലെന്നു ചൂണ്ടിക്കാട്ടി വി.ഡി. സതീശൻ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്റെ മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം വാക്കൗട്ട് നടത്തി.
നിയമസഭാവലോകനം / സാബു ജോണ്‍
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
Latest News
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top