Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
ഡോ.ജോസ് ചാത്തുകുളം
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയായി. ഈ വംശഹത്യയിൽ എട്ട് ലക്ഷത്തിൽപരം ജനങ്ങൾക്കാണ് ജീവഹാനി സംഭവിച്ചതെന്നത് എത്രത്തോളം ഗുരുതരമായ കലാപമാണ് ആ രാജ്യത്ത് നടന്നതെന്ന് വെളിവാക്കുന്നു. മാത്രമല്ല, രണ്ടരലക്ഷത്തിൽപരം സ്ത്രീകൾ ബലാത്സംഗത്തിന് ഇരയാവുകയും ഒട്ടനവധിപ്പേർക്ക് കലാപം മൂലം അംഗഭംഗം സംഭവിക്കുകയും ചെയ്തു.
ഈ കലാപത്തിലേക്ക് നയിച്ച പെട്ടെന്നുള്ള പ്രകോപനം അന്നത്തെ റുവാണ്ടൻ പ്രസിഡന്റ് ജുവനൽ ഹബീരിമാനയും ബറൂണ്ടി പ്രസിഡന്റ് സിപ്രിയാൻ എൻ. തര്യമിറിയും സഞ്ചരിച്ച വിമാനം റുവാണ്ടയുടെ തലസ്ഥാനമായ കിഗാലിക്ക് സമീപം മിസൈൽ ആക്രമണത്തിലൂടെ വീഴ്ത്തിയതാണ്. അടുത്തകാലത്ത് റുവാണ്ടയിൽ നടത്തിയ സന്ദർശനവും ഭരണാധികാരികളും അക്കാദമിക് സമൂഹവുമായി നടത്തിയ സംവാദങ്ങളും വഴി ദുരന്തങ്ങളിൽനിന്നു റുവാണ്ട എങ്ങനെ ഉയർത്തെഴുന്നേറ്റു എന്നു മനസിലാക്കാൻ ലേഖകനു കഴിഞ്ഞു. ദുരന്തം എങ്ങനെയൊക്കെയാണ് റുവാണ്ടൻ പൗരന്മാരെ ശക്തീകരിച്ചതെന്നും പുനർനിർമാണപാതയിലേക്കു നയിച്ചതെന്നും വ്യക്തമാകുകയും ചെയ്തു.
ഇന്ത്യയിലെപ്പോലെ ബഹുസ്വര സമൂഹങ്ങളുള്ള രാജ്യത്തിന് റുവാണ്ടയിലെ വംശഹത്യക്കുശേഷം ആ സാഹചര്യം സാമൂഹിക ശക്തീകരണത്തിനും പരിഷ്കരണത്തിനും എങ്ങനെയൊക്കെ ഉപയോഗപ്പെടുത്തി എന്നത് പഠനവിധേയമാക്കാവുന്നതാണ്.
റുവാണ്ടയിൽ ഹുട്ടൂ, ടൂട്സി, ത്വ എന്നീ മൂന്ന് വിഭാഗത്തിൽപ്പെട്ട വംശങ്ങളാണുള്ളത്. ഹുട്ടൂ വിഭാഗത്തിൽപ്പെട്ടവരാണ് രാജ്യത്തെ 70 ശതമാനവും. വിമാനാപകടത്തിൽ കൊല്ലപ്പെട്ട പ്രസിഡന്റ് ജുവനൽ ഹബീരിമാനയും ഹുട്ടൂ വിഭാഗത്തിൽപ്പെടുന്നു. റുവാണ്ടയിലെ തനത് വംശം ത്വ ആണന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവർ വേട്ടയാടിയാണ് ഉപജീവനം നടത്തിയിരുന്നത്. കൊളോണിയൽ കാലഘട്ടത്തിന്റെ ആരംഭകാലത്താണ് മധ്യ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നു ഹുട്ടൂ വിഭാഗവും ടൂട്സി വിഭാഗവും റുവാണ്ടയിലേക്ക് കുടിയേറിയതെന്ന് കരുതപ്പെടുന്നു. ഹൂട്ടു, ടൂട്സി വിഭാഗങ്ങൾ കാലക്രമേണ പരസ്പരം ഇഴുകിച്ചേരുകയും വിവാഹബന്ധത്തിൽ ഏർപ്പെടുകയും ചെയ്തുവന്നു. ടൂട്സി വംശം സാന്പത്തികമായി മെച്ചപ്പെട്ടനിലയിലായിരുന്നു. അതുകൊണ്ട് രാജ്യഭരണത്തിന്റെ നിർണായകസ്ഥാനങ്ങളിൽ ടൂട്സി വംശത്തിന് പങ്ക് ലഭിച്ചുവന്നു.
ആദ്യ അധിനിവേശം
റുവാണ്ടയിൽ 1899ൽ ജർമനിയാണ് ആദ്യം അധിനിവേശം നടത്തിയത്. എന്നാൽ, ജർമൻ അധിനിവേശം അധികം നീണ്ടുനിന്നില്ല. ഒന്നാം ലോകയുദ്ധത്തിനുശേഷം ലീഗ് ഓഫ് നേഷൻസിന്റെ പിന്തുണയോടെ ബൽജിയം റുവാണ്ടയിൽ അധിനിവേശം നടത്തി. ബൽജിയം ഭരണത്തിനു കീഴിൽ ടൂട്സി വംശജർക്ക് കൂടുതൽ പ്രാമുഖ്യം ലഭിച്ചു. മാത്രമല്ല, വംശങ്ങളെ തിരിച്ചറിയത്തക്കവിധത്തിൽ ഭരണകൂടം തിരിച്ചറിയൽ കാർഡ് നൽകി.
ടൂട്സി വംശജർക്ക് പ്രാമുഖ്യമുള്ള ഭരണകൂടം ഹുട്ടൂ വംശത്തെ ചൂഷണം ചെയ്യുകയും അവർക്ക് പ്രത്യേകം നികുതി ചുമത്തുകയും ചെയ്തു. റുവാണ്ടയെ കോളനിവത്കരിച്ച ബൽജിയംകാർ വിശ്വസിച്ചിരുന്നത് എല്ലാ നാഗരികതയും യൂറോപ്പിന്റെ സംഭാവനയാണെന്നാണ്. അതുപോലെതന്നെ ടൂട്സികൾ യൂറോപ്യൻ വംശജരുടെ പിൻമുറക്കാരാണെന്നും അതുകൊണ്ടുതന്നെ അവർ ശ്രേഷ്ഠരാണെന്നും പ്രചരിപ്പിച്ചു. ഇത്തരത്തിലുള്ള പ്രചരണവും തിരിച്ചറിയൽ കാർഡ് വിതരണവും രണ്ടു വംശങ്ങൾ തമ്മിലുള്ള വിദ്വേഷം വളരെയധികം വർധിപ്പിച്ചു. ഇത്തരത്തിലുള്ള ഹീനമായ നടപടികളിലൂടെ ബൽജിയംകാരാണ് 1994ലെ കൂട്ട വംശഹത്യക്ക് അടിത്തറ പാകിയതെന്നു പറയാം.
1994നു വളരെ മുൻപു തന്നെ ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടുകൾ വംശഹത്യാ സാധ്യതകൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, രാജ്യത്തെ ഭരണകൂടവും അന്താരാഷ്ട്ര സമൂഹവും ഇത് മുഖവിലയ്ക്കെടുത്തില്ല. അമേരിക്കയുടെ ലാഭക്കൊതിയും ബൽജിയത്തിന്റെ പ്രതിഛായയ്ക്ക് മങ്ങലേൽക്കാതിരിക്കാനുള്ള നടപടികളും റുവാണ്ടയിലെ പ്രശ്നങ്ങളിൽ ഇടപെടുന്നതിൽനിന്ന് അവരെ പിന്തിരിപ്പിച്ചു.
ചുരുക്കത്തിൽ, അമേരിക്ക, ബൽജിയം, ഫ്രാൻസ്, ബ്രിട്ടന് തുടങ്ങിയ രാജ്യങ്ങളുടെ തെറ്റായ സമീപനവും യുഎൻ ഉദ്യോഗസ്ഥരുടെ താത്പര്യമില്ലായ്മയും അന്താരാഷ്ട്ര നിഷ്ക്രിയത്വവുമാണ് 1994 ഏപ്രിൽ ഏഴിന് ആരംഭിച്ച് 100 ദിവസം നീണ്ടുനിന്ന കലാപത്തിനു കളമൊരുക്കിയത്. എട്ട് ലക്ഷത്തിൽപരം ആൾക്കാരുടെ കൂട്ട വംശഹത്യയാണ് സംഭവിച്ചത്. ഈ കലാപത്തിൽ റുവാണ്ടയിലെ എഴുപതു ശതമാനത്തോളം ടൂട്സി വംശജർ കൊല്ലപ്പെട്ടു. ഈ വംശഹത്യയുടെ 20-ാം വാർഷികദിനത്തിൽ അന്നത്തെ യുഎൻ സെക്രട്ടറി ജനറൽ ബാൻ കി മൂണ്‍ യുഎൻ നിഷ്ക്രിയത്വം ലജ്ജാകരമാണെന്ന് സമ്മതിച്ചിരുന്നു.
വിമത സൈന്യം
യുഎൻ നിഷ്ക്രിയത്വം എന്നുപറയുന്നത് തികച്ചും വാസ്തവമാണ്. സ്വതന്ത്ര റുവാണ്ടയിൽ ഹുട്ടൂ വംശജർ ഭരണത്തിലേറിയതിനെത്തുടർന്ന് കടുത്ത വിവേചനം നേരിട്ട ടൂട്സി വംശം 1980കളിൽ ഉഗാണ്ട അതിർത്തിയിലേക്ക് പലായനം ചെയ്തു. ഇവിടെ ഇവർ റുവാണ്ടൻ പാട്രിയോട്ടിക് ഫ്രണ്ട് (RPF) എന്ന പേരിൽ വിമതസൈന്യത്തിനു രൂപം നൽകുകയും നിരന്തരം ആക്രമണം അഴിച്ചുവിടുകയും ചെയ്തു. ഇതേത്തുടർന്ന് സർക്കാരും വിമത സൈന്യവും തമ്മിൽ ഒപ്പുവച്ച സമാധാനകരാറാണ് ‘ആരുഷ ഉടന്പടി’. ഈ ഉടന്പടി നടപ്പാക്കുന്നതിന് സഹായിക്കുന്നതിനായാണ് യുണൈറ്റഡ് നേഷൻസ് അസിസ്റ്റൻഡ് മിഷൻ ഫോർ റുവാണ്ട ഒപ്പുവച്ചത്.
പ്രധാനമായും സമാധാനപ്രക്രിയ ത്വരിതപ്പെടുത്തുകയായിരുന്നു അതിന്റെ ഉദ്ദേശ്യം. എന്നാൽ, ഈ സമാധാന ഉടന്പടി നടപ്പാക്കുന്നതിൽ യുഎൻ ദയനീയമായി പരാജയപ്പെട്ടു. പ്രധാനമായും ഉടന്പടി നടപ്പാക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിന് യാതൊരു നടപടിയും കൈക്കൊണ്ടില്ല.
1994ലെ രക്തരൂക്ഷിതമായ വംശീയ കലാപം നടന്നിട്ട് മൂന്നു പതിറ്റാണ്ട് പിന്നിട്ടു. ഇപ്പോൾ റുവാണ്ട സമഗ്ര പരിവർത്തനത്തിന്റെ പാതയിലാണ്. സുസ്ഥിരവും സന്പന്നവുമായ സന്പദ്വ്യവസ്ഥയാണ് അവിടെയുള്ളത്. സമാധാന സംരംഭങ്ങൾ, ദേശീയ ഐക്യം, ജനാധിപത്യം, വികേന്ദ്രീകരണം, നീതി, സുരക്ഷ, സുസ്ഥിര സന്പദ്വ്യവസ്ഥ എന്നിവ ഊട്ടിയുറപ്പിക്കുന്നതിനായി പലതട്ടിൽ ധാരാളം യോഗങ്ങൾ സംഘടിപ്പിച്ചു. രാഷ്ട്രീയ നേതാക്കൾ, മതനേതാക്കൾ, പൊതുസമൂഹം, അക്കാദമിക സമൂഹം, യുവജനത, സ്ത്രീകൾ എന്നിവർ ഈ യോഗങ്ങളിൽ പങ്കെടുക്കുകയും നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി ധാരാളം സംഘടനകൾക്കും പ്രവർത്തനങ്ങൾക്കും രൂപം നൽകി. കമ്യൂണിറ്റി കോടതികൾ, കമ്യൂണിറ്റി മെഡിറ്റേറ്റർമാർ, കമ്യൂണിറ്റി വർക്ക്, വിവിധ കരാറുകൾ, മിഷൻ 2020, സമഗ്ര ആരോഗ്യ ഇൻഷുറൻസ്, സിവിക് എഡ്യൂക്കേഷൻ, നാഷണൽ ഡയലോഗ് കൗണ്‍സിൽ, നാഷണൽ ലീഡർഷിപ്പ് റിട്രീറ്റ് തുടങ്ങിയവ ഇതിൽ ചിലതു മാത്രമാണ്. ഇത്തരത്തിലുള്ള വിവിധങ്ങളായ കൂട്ടായ്മയിലൂടെ റുവാണ്ട അതിവേഗം വളർന്നുകൊണ്ടിരിക്കുന്നു.
ശുചിത്വം
റുവാണ്ടൻ ജനതയുടെ ശുചിത്വബോധം എടുത്തുപറയേണ്ട ഒന്നാണ്. ലോകത്ത് സിംഗപ്പൂർ കഴിഞ്ഞാൽ ഏറ്റവും ശുചിത്വമുള്ള രാജ്യമാണ് റുവാണ്ട. പ്രത്യേകിച്ച് തലസ്ഥാനമായ കിഗാലി. ഇവിടെ ശുചിത്വ സംരക്ഷണത്തിനായി പ്രത്യേക നയംതന്നെ രൂപീകരിച്ചിട്ടുണ്ട്. കിഗാലി അറിയപ്പെടുന്നതുതന്നെ ഭൂമിയിലെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന പേരിലാണ്. ശുചിത്വ പ്രവർത്തനങ്ങൾക്കായി സാന്പത്തികഭദ്രതയുള്ള ഒരു കുടുംബം 2,000 റുവാണ്ടൻ ഫ്രാങ്കും കച്ചവട സ്ഥാപനങ്ങൾ 10,000 റുവാണ്ടൻ ഫ്രാങ്കും പ്രതിമാസം ശുചിത്വ നികുതിയായി നൽകിവരുന്നു.
എല്ലാ ശനിയാഴ്ചയും രാവിലെ എട്ടു മണി മുതൽ 11 വരെ 18നും 56നും ഇടയിൽ പ്രായമുള്ളവർ പൊതുസേവനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ (കമ്യൂണിറ്റി വർക്ക്) ഏർപ്പെടുന്നു. ഇവിടെ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പൂർണമായും ഒഴിവാക്കിയിരിക്കുന്നു. പകരം പേപ്പർ, ലിനൻ, വാഴയില എന്നിവകൊണ്ടു നിർമിച്ച ബാഗുകൾ മാത്രമാണ് ഉപയോഗിക്കുന്നത്.
ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി സർക്കാർ 76 ദശലക്ഷം യുഎസ് ഡോളറാണ് വിനിയോഗിച്ചത്. പ്രധാന റോഡുകൾ ഇരട്ടപാതയാക്കുകയും നഗരങ്ങളെയും സമീപ പ്രദേശങ്ങളെയും ബന്ധിപ്പിച്ച് പൊതുഗതാഗത സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. കാൽനടയാത്രക്കാർക്കായി പ്രത്യേകം നടപ്പാതകൾ നിർമിക്കുകയും അവ മികച്ച നിലയിൽ പരിപാലിക്കുകയും ചെയ്യുന്നു. രാജ്യത്തെ ഏറ്റവും ജനപ്രിയമായ യാത്രാസംവിധാനമാണ് ബൈക്ക് ടാക്സി. ഇതിന്റെ സേവനം ഉപയോഗിച്ച് യാത്രക്കാർക്ക് ചുരുങ്ങിയ ചെലവിൽ വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്താം. മോട്ടോസ് എന്ന പേരിൽ അറിയപ്പെടുന്ന ഈ സംവിധാനം 1990 മുതൽ രാജ്യത്ത് നിലവിലുണ്ട്. 2015 മുതൽ ഇത് സേഫ് മോട്ടോസ് എന്ന ആപ്പ് സേവനത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്നു.
ആരോഗ്യമേഖലയും ഉന്നതവിദ്യാഭ്യാസവും
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണ ചെലവുകൾ കുറച്ചുകൊണ്ടു വരുന്നതിന്റെ ഭാഗമായി കമ്യൂണിറ്റി അധിഷ്ഠിത ആരോഗ്യ ഇൻഷുറൻസ് പദ്ധതി റുവാണ്ടൻ സർക്കാർ, അന്താരാഷ്ട്ര സംഘടനകളുടെ ധനസഹായത്തോടെ നടപ്പാക്കിവരുന്നു. രാജ്യത്തെ 90 ശതമാനത്തിലധികം ജനങ്ങൾക്കും ഈ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. തന്മൂലം ആയുർദൈർഘ്യം 2001ൽ 50 ആയിരുന്നത്, 2022ൽ 70 വയസായി ഉയർന്നു. ഇതിന് പ്രധാന കാരണമായത് മലേറിയ, ക്ഷയം എന്നിവയുടെ വ്യാപനം തടയാനും രോഗബാധിതർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും സാധിച്ചതാണ്.
രാജ്യത്തെ ബജറ്റിന്റെ എട്ട് ശതമാനത്തോളം ഇതൊക്കെയാണെങ്കിലും ഈ രംഗത്തെ സേവനദാതാക്കളുടെ എണ്ണം കുറവാണ്. ജനസംഖ്യ ഏതാണ്ട് 12 ദശലക്ഷമാണ്. രാജ്യത്തൊട്ടാകെ 1350 ഡോക്ടർമാരും 9551 നഴ്സുമാരും 1990 ലബോറട്ടറി ടെക്നിഷന്മാരും 87 ഫാർമസികളും മാത്രമാണുള്ളത്. ആകെ 42 ജില്ലാ ആശുപത്രികളും അഞ്ച് റഫറൽ ആശുപത്രികളും 500 ഹെൽത്ത് കെയർ സെന്ററുകളുമേയുള്ളൂ.
രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖല വളരെയധികം വളർച്ച പ്രാപിച്ചിട്ടുണ്ട്. തലസ്ഥാനത്ത് സ്ഥിതിചെയ്യുന്ന കാർണഗി മെലോണ്‍ യൂണിവേഴ്സിറ്റി പോലുള്ള ലോകോത്തര അക്കാദമിക് സ്ഥാപനങ്ങൾ നിലവിലുണ്ട്. 30 യൂണിവേഴ്സിറ്റികൾ രാജ്യത്തുള്ളത്തിൽ മൂന്നെണ്ണം സർക്കാർ അധീനതയിലുള്ളതാണ്.
അധികാര വികേന്ദ്രീകരണം
1994നു ശേഷം രാജ്യത്ത് പ്രദേശിക ഭരണകൂടങ്ങളും അധികാരവികേന്ദ്രീകരണവും കൂടുതൽ ശക്തി പ്രാപിച്ചു. രാജ്യത്തെ ഭരണഘടനയിൽതന്നെ പ്രാദേശിക ഭരണകൂടങ്ങൾ രൂപീകരിക്കുന്നതിന് പ്രത്യേകം വ്യവസ്ഥകളുണ്ട്. 2000 മുതൽ അധികാര വികേന്ദ്രീകരണം ഘട്ടം ഘട്ടമായി നടപ്പാക്കിത്തുടങ്ങി. നാല് തട്ടിലുള്ള പ്രദേശിക ഭരണസംവിധാനമാണ് നിലവിലുള്ളത്. 30 ജില്ലകൾ അതിനു താഴെ 416 സെക്ടറുകൾ. തുടർന്ന് 2148 സെല്ലുകൾ. ഏറ്റവും താഴെ 14,837 ഗ്രാമങ്ങൾ എന്നിങ്ങനെയാണ് ഈ സംവിധാനം.
പ്രാദേശിക ഭരണകൂടങ്ങളുടെ കാലാവധി അഞ്ച് വർഷമാണ്. ഇവർക്ക് പ്രോപ്പർട്ടി ടാക്സ്, ലൈസൻസ് ഫീ തുടങ്ങിയവയിലൂടെ വരുമാനവർധനയ്ക്കുള്ള അധികാരവും നൽകിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണം, ജലവിതരണം, മാലിന്യ നിർമാർജനം, ഗ്രാമീണ വൈദ്യുതീകരണം, പ്രാദേശിക വികസനം, നഗരാസൂത്രണം, ഗതാഗതം തുടങ്ങിയ വിഷയങ്ങൾ പ്രാദേശിക സർക്കാരുകളുടെ ചുമതലയിൽ നിക്ഷിപ്തമാണ്.
ചുരുക്കത്തിൽ, വംശഹത്യാനന്തര റുവാണ്ട സന്പദ്വ്യവസ്ഥ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ ഒട്ടേറെ മേഖലകളിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുന്നു. ശിഥിലമായ ഒരു സാമൂഹിക-സാന്പത്തിക വ്യവസ്ഥയെ നിശ്ചയദാർഡ്യത്തോടെയും ഇച്ഛാശക്തിയോടെയും കെട്ടിപ്പടുക്കുകയും ശക്തീകരിക്കുകയും ചെയ്യുന്നതിൽ വിജയിച്ചു. ഇപ്പോൾ ജനങ്ങൾക്കിടയിൽ പ്രതികാരചിന്തകളില്ല. അതുകൊണ്ടുതന്നെ ഹുട്ടൂ, ടൂട്സി, ത്വ എന്നീ വംശങ്ങളുടെ പേരിൽ അറിയപ്പെടുന്നതിന് ജനങ്ങൾക്ക് താത്പര്യമില്ല. പകരം, ‘ഞാൻ ഒരു റുവാണ്ടൻ’ എന്നറിയപ്പെടാനാണ് അവർ ഇഷ്ടപ്പെടുന്നത്.
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
Latest News
ജമ്മുകാഷ്മീരിൽ ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാൻ ആർക്കും കഴിയില്ലെന്ന് അമിത് ഷാ
ഊഞ്ഞാൽ കയർ കഴുത്തിൽ കുരുങ്ങി എട്ടുവയസുകാരന് ദാരുണാന്ത്യം
പെറുവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്
മധ്യപ്രദേശിൽ ബിജെപി നേതാവിനെ കൊലപ്പെടുത്താൻ ശ്രമം; മൂന്നുപേർ അറസ്റ്റിൽ
ത്രിപുരയിൽ പ്രിസൈഡിംഗ് ഓഫീസറെ ആക്രമിച്ച ബിജെപി നേതാവ് അറസ്റ്റിൽ
Latest News
ജമ്മുകാഷ്മീരിൽ ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാൻ ആർക്കും കഴിയില്ലെന്ന് അമിത് ഷാ
ഊഞ്ഞാൽ കയർ കഴുത്തിൽ കുരുങ്ങി എട്ടുവയസുകാരന് ദാരുണാന്ത്യം
പെറുവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്
മധ്യപ്രദേശിൽ ബിജെപി നേതാവിനെ കൊലപ്പെടുത്താൻ ശ്രമം; മൂന്നുപേർ അറസ്റ്റിൽ
ത്രിപുരയിൽ പ്രിസൈഡിംഗ് ഓഫീസറെ ആക്രമിച്ച ബിജെപി നേതാവ് അറസ്റ്റിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top