Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ചരിത്രത്തിനുമേൽ കത്രിക!
അഡ്വ. ജി. സുഗുണൻ
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പര്യങ്ങൾ സംരക്ഷിക്കാൻ അതതു രാഷ്ട്രങ്ങളിലെ സ്കൂൾ- കോളജ് വിദ്യാർഥികളുടെ പഠന സിലബസിൽ മാറ്റങ്ങൾ വരുത്തുന്നതു പലപ്പോഴും വിവാദമാകാറുണ്ട്.
വംശീയവും വർഗീയവുമായ താത്പര്യങ്ങൾ സംരക്ഷിക്കലാണ് ഈ പരിഷ്കാരങ്ങളുടെ ആത്യന്തിക ലക്ഷ്യം. എന്നാൽ, ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്നു പറയുന്ന നമ്മുടെ രാജ്യത്ത് ഈ ഭരണകൂടത്തിന്റെ താത്പര്യാനുസരണമുള്ള സിലബസ് മാറ്റം കുറവായിരുന്നു. എന്നാൽ, ഒരു പതിറ്റാണ്ടു കാലമായി വിദ്യാർഥികളുടെ സിലബസിൽ വെട്ടിമാറ്റലും കൂട്ടിച്ചേർക്കലുമെല്ലാം തകൃതിയാണ്. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൻസിഇആർടിയുടെ അന്യായമായതും ദുഷ്ടലാക്കോടുകൂടിയതുമായ സിലബസ് പരിഷ്കരണത്തിനെതിരേ പലവട്ടം പ്രതിഷേധം ഉയർന്നുകഴിഞ്ഞു.
രാജ്യം മതേതരത്വത്തിൽനിന്നു മതാധിപത്യത്തിലേക്കു നീങ്ങുന്നതിന്റെ ലക്ഷണമാണിതെല്ലാം. ഭൂരിപക്ഷ താത്പര്യ സംരക്ഷാണർഥം ന്യൂനപക്ഷ മതങ്ങളെയും അതിന്റെ സംസ്കാരങ്ങളെയും ഇകഴ്ത്തുന്ന പരിപാടികൾ വ്യാപകമായിട്ടുണ്ട്. “എല്ലാ മതങ്ങളെയും സംരക്ഷിക്കുന്നതും മറ്റൊരു മതത്തിന്റെ ചെലവിൽ ഏതെങ്കിലും ഒരു മതത്തെ അനുകൂലിക്കാത്തതും രാഷ്ട്രത്തിന്റെ ഒൗദ്യോഗിക മതമായി ഒരു മതത്തെയും സ്വീകരിക്കാത്തതുമായ രാഷ്ട്രമാണ് മതേതര രാഷ്ട്രം”- ജവഹർലാൽ നെഹ്റുവിന്റെ വാക്കുകളാണിത്.
വിദ്യാഭ്യാസമേഖലയിലും സാംസ്കാരികരംഗത്തും ദുഷ്ടലാക്കോടെ നടത്തുന്ന ഇടപെടലുകൾ ജനാധിപത്യ രാഷ്ട്രത്തിന്റെ നന്മയ്ക്കു ചേരാത്തതാണ്. പരമാധികാരത്തെപ്പറ്റി ആധികാരികമായി സംസാരിക്കാൻ രാഷ്ട്രത്തിൽ അതിനായി തെരഞ്ഞെടുക്കപ്പെട്ട ഏതാനും ചില വ്യക്തികൾക്കേ അധികാരമുള്ളൂവെന്നാണ് ഈ രാജ്യത്തെ ഭരണാധികാരികൾ കരുതുന്നതെന്നു തോന്നുന്നു. സാമാന്യജനങ്ങൾ രാജ്യത്തെ ഭരണാധികാരികളുടെ നേതൃത്വം ചോദ്യംചെയ്യാതെ അനുസരിക്കുകയാണ് വേണ്ടതെന്നാണ് ഇന്ത്യൻ ഭരണാധികാരികളും പറയാതെ പറയുന്നത്.
വെട്ടിച്ചുരുക്കുന്പോൾ
പാഠപുസ്തകങ്ങളിൽ വീണ്ടും ചരിത്രം വെട്ടിച്ചുരുക്കിയിരിക്കുന്നു. എൻസിഇആർടി 12-ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽനിന്നു ബാബറി മസ്ജിദ് തകർത്ത സംഭവവും ഗുജറാത്ത് കലാപവും ഒഴിവാക്കി. പകരം, രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തി. പഴയ പാഠഭാഗത്ത് സ്വാതന്ത്ര്യാനന്തര ഇന്ത്യൻ രാഷ്ട്രീയം എന്ന എട്ടാം അധ്യായത്തിലാണ് അയോധ്യ സംഭവം പ്രതിപാദിച്ചിരുന്നത്. അയോധ്യ തർക്കത്തെക്കുറിച്ചും 148 മുതൽ 151 വരെ പേജുകളിൽ വിവരണമുണ്ടായിരുന്നു. 1986ലെ സംഭവങ്ങളുടെ തുടക്കം, ബാബറിമസ്ജിദ് തകർക്കൽ, അനന്തര ഫലങ്ങൾ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രപതി ഭരണം, വർഗീയ കലാപങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പഠഭാഗത്തിൽ ഉണ്ടായിരുന്നത്. ഇതൊക്കെ ഒഴിവാക്കി അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തു.
ബാബറി മസ്ജിദിനെ സംബന്ധിച്ചു നിലവിലുള്ള പാഠപുസ്തകത്തിൽ പറയുന്നത് ഇങ്ങനെ: 1992 ഡിസംബറിൽ അയോധ്യയിലെ തർക്കമുള്ള കെട്ടിടം (ബാബറി മസ്ജിദ്) തകർത്തത് നിരവധി സംഭവങ്ങൾക്കു കാരണമായി. ഈ സംഭവം രാജ്യത്തിന്റെ രാഷ്ട്രീയത്തിൽ പ്രതിഫലിച്ചു. ഇന്ത്യൻ ദേശീയതയുടെയും മതേതരത്വത്തിന്റെയും സ്വാഭാവവുമായി ബന്ധപ്പെട്ട് ഏറെ കോളിളക്കങ്ങൾക്കു കാരണമായി. ഈ സംഭവ വികാസങ്ങൾ ബി ജെപിയുടെ ഉയർച്ചയുമായും ഹിന്ദുത്വ രാഷ്ട്രീയവുമായും ബന്ധപ്പെട്ടിരിക്കുന്നു.
എന്നാൽ, പുതിയ പാഠപുസ്തകത്തിൽ തിരുത്ത് ഇപ്രകാരമാണ്: അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തെ ചൊല്ലിയുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള നിയമപരവും രാഷ്ട്രീയവുമായ തർക്കം വിവിധ രാഷ്ട്രീയ മാറ്റങ്ങൾക്കു കാരണമായി. ഇത് ഇന്ത്യൻ രാഷ്ട്രീയത്തെ കാര്യമായി സ്വാധീനിച്ചു. രാമജന്മഭൂമി ക്ഷേത്രപ്രസ്ഥാനം കേന്ദ്രവിഷയമായി. മതേതരത്വത്തെയും ജനാധിപത്യത്തെയുംകുറിച്ചുള്ള വീക്ഷണങ്ങളുടെ ദിശയെ അതു മാറ്റിമറിച്ചു. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ (2019) വിധിയെത്തുടർന്ന് അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിൽ ഈ മാറ്റങ്ങൾ കലാശിച്ചു.
അഞ്ചാം അധ്യായത്തിൽ ഗുജറാത്ത് കലാപത്തെക്കുറിച്ച പരാമർശിക്കുന്ന ഭാഗവും ഒഴിവാക്കി. ചില അധ്യായങ്ങളിൽനിന്നു മുസ്ലിം സമുദായത്തെക്കുറിച്ചുള്ള ഭാഗങ്ങളും മാറ്റിയിട്ടുണ്ട്. "മതേതരത്വം' എന്ന തലക്കെട്ടിലുള്ള അധ്യായത്തിൽ, പുതിയ പാഠപുസ്തകത്തിൽ നേരത്തേ ഗോദ്ര കലാപത്തിൽ ആയിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടു, കൂടുതലും മുസ്ലിംകളാണ് കൂട്ടക്കൊല ചെയ്യപ്പെട്ടത് എന്ന വാചകം "ആയിരത്തിലധകം ആളുകളാണ് 2002ലെ ഗുജറാത്ത് കലാപത്തിന്റെ ഇരകളാകേണ്ടിവന്നത്' എന്നാണ് മാറ്റിയത്. ഹിന്ദുത്വ രാഷ്ട്രീയം, ന്യൂനപക്ഷങ്ങൾ എന്നിവയെക്കുറിച്ചള്ള പരാമർശങ്ങളും എൻസിഇആർടി നീക്കംചെയ്തു.
പതിവ് പരിഷ്കാരമോ?
സിലബസിലെ ഇപ്പോഴത്തെ മാറ്റങ്ങൾ പതിവ് പരിഷ്കാരം മാത്രമാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഏതു കലാപത്തിലും ഒരു വിഭാഗം ജനങ്ങൾ ബുദ്ധിമുട്ടുമെന്നാണ് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഒഴിവാക്കലിലെ ന്യായീകരണം. രാമജന്മഭൂമി രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ സംഭവവികാസമായതിനാലാണ് അതു സിലബസിൽ ഉൾപ്പെടുത്തിയതെന്നാണ് മറ്റൊരു വിശദീകരണം.
പശ്ചിമ ഉത്തരപ്രദേശിൽ തുടങ്ങി അഫ്ഗാനിസ്ഥാൻ വരെയുള്ള സിന്ധുനദീതടത്തിലുണ്ടായിരുന്ന ഹാരപ്പൻമാർ തദ്ദേശീയരാണ്. ഇവർ ജനാധിപത്യ സന്പ്രദായം പിൻതുടർന്നിരുന്നു തുടങ്ങിയ മാറ്റങ്ങളാണ് 12-ാം ക്ലാസിലെ പുസ്തകത്തിൽ വരുത്തിയത്. ഹരിയാനയിലെ സിന്ധുനദീതട പ്രദേശമായ രാഖിഗഡിയിലെ പുരാവസ്തു സ്രോതസുകളിൽനിന്നു ലഭിച്ച ഡിഎൻഎയുടെ സമീപകാല പഠനങ്ങളാണ് ഇതിനു തെളിവായി എൻസിഇആർടി നിരത്തുന്നത്. “ഹാരപ്പൻ സംസ്കാരത്തിന്റെ ജനിതകവേരുകൾ ബിസി 10,000 മുതലുള്ളതാണ്. ഹാരപ്പന്മാരുടെ ഡിഎൻഎ ഇന്നും നിലനിൽക്കുന്നുണ്ട്. ദക്ഷിണേഷ്യൻ ജനസംഖ്യയിൽ ഭൂരിഭാഗവും അവരുടെ പിൻഗാമികളാണ്. ഹാരപ്പൻ സംസ്കാരത്തിലുള്ളവർ ഇറാനിലേക്കും മധ്യേഷ്യയിലേക്കും നീങ്ങിയതോടെ അവരുടെ ജീനുകൾ അവിടെയും വ്യാപിച്ചു. എന്നാൽ, ജനിതക ചരിത്രം തകർക്കപ്പെട്ടിട്ടില്ല. അതിനാൽ ആര്യന്മാരുടെ കുടിയേറ്റം ഇന്ത്യയിലേക്ക് ഉണ്ടായിട്ടുണ്ടോ എന്നു കൂടുതൽ പഠനത്തിനു വിധേയമാക്കേണ്ടിയിരിക്കുന്നു.” എന്നിങ്ങനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പാഠപുസ്തകത്തിൽ "ഇടതുപക്ഷം' എന്നതിന്റെ നിർവചനം ഏകപക്ഷീയമായി മാറ്റി. ഇടതുപക്ഷമെന്നാൽ പാവപ്പെട്ടവരുടെയും അവശജനവിഭാഗങ്ങളുടെയും പക്ഷം പിടിക്കുകയും ഈ വിഭാഗങ്ങൾക്കുള്ള സർക്കാർ നയങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നവരാണ് എന്നായിരുന്നു 12-ാം ക്ലാസ് രാഷ്ട്രമീമാംസ പാഠപുസ്തകത്തിലെ മൂന്നാം അധ്യായത്തിലെ നിർവചനം. അത് ‘സന്പദ്ഘടനയിൽ സർക്കാർ നിയന്ത്രണങ്ങൾ വേണമെന്ന് വാദിക്കുന്നവരാണ് ഇടതുപക്ഷം’ എന്നാക്കി മാറ്റി. ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും അവരുടെ ആശയങ്ങളുടെയും പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കാനാണ് അങ്ങനെ ചെയ്തതെന്നാണ് വിശദീകരണം.
നാലു തവണ
മോദിസർക്കാർ അധികാരത്തിലെത്തിയ 2014നു ശേഷം നാലു തവണ എൻസിഇആർടി പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു. ഓരോ തവണയും ആർഎസ്എസിനും ബിജെപിക്കും ഹിതകരമല്ലാത്തെ ഭാഗങ്ങൾ നീക്കി കാവിവത്കരണം നടത്തിയെന്നാണ് ആക്ഷേപം. 12-ാം ക്ലാസിലെ രാഷ്ട്രമീംമാംസ പുസ്തകത്തിൽ ജമ്മു-കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ഉൾപ്പെടുത്തി. മണിപ്പുരിനെക്കുറിച്ചുള്ള ചില പരാമർശങ്ങളും നീക്കി "കേന്ദ്രസർക്കാരിന്റെ സമ്മർദത്തെത്തുടർന്ന് മഹാരാജാവ് ലയന ഉടന്പടിയിൽ ഒപ്പിട്ടു.
മണിപ്പുരിലെ ജനങ്ങൾ തെരഞ്ഞെടുത്ത നിയമസഭയുമായി കൂടിയാലോചിക്കാതെയുള്ള ഈ നടപടി വലിയ രോഷത്തിനിടയാക്കി’ - എന്ന ഭാഗമാണ് ഒഴിവാക്കിയത് അതിനു പകരം "മഹാരാജാവിനെക്കൊണ്ട് ലയന ഉടന്പടിയിൽ ഒപ്പിടുവിക്കുന്നതിൽ കേന്ദ്രസർക്കാർ വിജയിച്ചു' - എന്നു മാറ്റിയിട്ടുണ്ട്.
ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തി തർക്കത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഭാഗത്ത് ആസാദ് പാക്കിസ്ഥാൻ എന്നതിനു പകരം പാക്കിസ്ഥാൻ അധീന ജമ്മു കാഷ്മീർ എന്നു മാറ്റി. അനധികൃതമായി പാക്കിസ്ഥാൻ കൈവശപ്പെടുത്തിയിരിക്കുന്ന സ്ഥലമെന്നാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ജമ്മു കാഷ്മീർ വിഷയത്തിലുള്ള സർക്കാരിന്റെ ഏറ്റവും പുതിയ നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റമെന്ന് എൻസിഇആർടി പ്രതികരിക്കുന്നു.
ഇന്ത്യാ മഹാരാജ്യത്തിന്റെ ചരിത്രവും രാഷ്ട്രീയ വസ്തുതകളുമെല്ലാം യുവതലമുറയിൽനിന്നു മറച്ചുപിടിക്കുന്നത് ഉചിതമല്ല. എൻസിഇആർടി വഴി നടപ്പാക്കിയെടുക്കുന്ന ഇത്തരം പരിഷ്കാരങ്ങൾക്കു പിന്നിലെ താത്പര്യങ്ങൾ അത്ര നിഷ്കളങ്കമാണോ?
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
Latest News
ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത ചടങ്ങിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം; പ്രതിഷേധമറിയിച്ച് ഇന്ത്യ
ബിജെപിക്ക് മൂന്ന് സീറ്റ് ഉറപ്പായും കിട്ടും; രണ്ടെണ്ണം കൂടി വേണമെങ്കിൽ കിട്ടാമെന്ന് പി.സി. ജോർജ്
ബിജെപി സ്വാധീനം സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രതിഫലിച്ചു: കെ. സുധാകരന്
തോറ്റു പോകുമെന്ന സൂചന സുരേഷ് ഗോപിയിൽനിന്നു തന്നെ തനിക്ക് കിട്ടിയെന്ന് വെള്ളാപ്പള്ളി നടേശൻ
മധുരയിൽ മലയാളി വനിതാ റെയിൽവേ ഗാർഡിനുനേരെ ആക്രമണം
Latest News
ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത ചടങ്ങിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം; പ്രതിഷേധമറിയിച്ച് ഇന്ത്യ
ബിജെപിക്ക് മൂന്ന് സീറ്റ് ഉറപ്പായും കിട്ടും; രണ്ടെണ്ണം കൂടി വേണമെങ്കിൽ കിട്ടാമെന്ന് പി.സി. ജോർജ്
ബിജെപി സ്വാധീനം സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രതിഫലിച്ചു: കെ. സുധാകരന്
തോറ്റു പോകുമെന്ന സൂചന സുരേഷ് ഗോപിയിൽനിന്നു തന്നെ തനിക്ക് കിട്ടിയെന്ന് വെള്ളാപ്പള്ളി നടേശൻ
മധുരയിൽ മലയാളി വനിതാ റെയിൽവേ ഗാർഡിനുനേരെ ആക്രമണം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top