വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
വന്യജീവി: എത്ര നാൾ  പൊതിഞ്ഞുവയ്ക്കും?
അഞ്ജു ലിസ് കുര്യൻ
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്തിൽത്തന്നെ ചർച്ച ചെയ്യപ്പെടുന്ന സങ്കീർണമായ വിഷയമാണ്. എന്നാൽ, കേരളത്തിൽ നടക്കുന്ന വന്യജീവിശല്യത്തെക്കുറിച്ചു പറയുന്പോൾ സംഘർഷം എന്ന വാക്ക് ഉപയോഗിക്കുന്നത് എത്രത്തോളം ചേരുമെന്നതിൽ സംശയമുണ്ട്.

സംഘർഷമെന്നാൽ അങ്ങോട്ടും ഇങ്ങോട്ടുമുള്ള കൊടുക്കൽ-വാങ്ങലുകളാണ്. എന്നാൽ, കേരളത്തിലെ വന്യജീവി ആക്രമണം തികച്ചും ഏകപക്ഷീയമാണ്. ജനം വനത്തിലേക്കോ വന്യജീവിയുടെ ആവാസ വ്യവസ്ഥയിലേക്കോ പോയി പ്രശ്നമുണ്ടാക്കിയിട്ട് ഉണ്ടാകുന്ന ഏറ്റുമുട്ടലോ സംഘർഷമോ അല്ല. പലപ്പോഴും യാതൊരു പ്രകോപനവുമില്ലാതെ മനുഷ്യന്‍റെ ആവാസവ്യവസ്ഥയിലേക്ക് വന്യജീവികൾ ഇറങ്ങിവന്നു നടത്തുന്ന ഏകപക്ഷീയ ആക്രമണങ്ങളാണ്.

ഇനിയിപ്പോൾ സംഘർഷമായാലും ആക്രമണങ്ങളായാലും അതിനെ നമ്മുടെ രാജ്യം അല്ലെങ്കിൽ ഭരണസംവിധാനം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതാണ് പ്രധാന കാര്യം. പല വിദേശരാജ്യങ്ങളിലും ഇതുപോലെ മനുഷ്യജീവനു ഭീഷണിയായി വന്യമൃഗശല്യം ഉണ്ടാകുന്നുണ്ട്. എന്നാൽ, അതിനെ ഫലപ്രദമായി തടയാനും പ്രതിരോധിക്കാനുമുള്ള മാർഗങ്ങൾ പല രാജ്യങ്ങളും അവലംബിച്ചിട്ടുണ്ട് എന്നതാണ് വസ്തുത. വന്യജീവി സംരക്ഷണത്തിൽ അതീവശ്രദ്ധ പുലർത്തുന്ന വികസിതരാജ്യങ്ങൾ പോലും ഇക്കാര്യത്തിൽ ഫലപ്രദമായി പ്രവർത്തിക്കുന്നു.

നേർക്കുനേർ

അതേസമയം, മൂന്നാം ലോകരാജ്യങ്ങളിൽ പലേടത്തും മനുഷ്യനേക്കാൾ വില വന്യജീവിക്കു ലഭിക്കുന്നുവെന്നതും എടുത്തുപറയേണ്ടതാണ്. മനുഷ്യരും വന്യജീവികളും ആവാസവ്യവസ്ഥയുടെ അവിഭാജ്യ ഘടകങ്ങളാണെന്നതു മറന്നുപോകുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അടുത്ത കാലത്തു പെരുകിയ മനുഷ്യ-വന്യജീവി സംഘർഷം മനുഷ്യരുടെ സാന്പത്തിക, സാംസ്കാരിക, സാമൂഹികജീവിതത്തിന്‍റെ അടിത്തറതന്നെ ഇളക്കിയിരിക്കുന്നുവെന്നതാണ് യാഥാർഥ്യം.

വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളും സ്വകാര്യവസ്തുക്കളും നശിപ്പിക്കുന്നു. വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്നു, മനുഷ്യനു ഹാനി വരുത്തുകയോ ഗുരുതര പരിക്കുകൾ എല്പിക്കുകയോ ചെയ്യുന്നു. ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ 2003ൽ നടന്ന വേൾഡ് പാർക്സ് ഉച്ചകോടി പ്രകാരം വന്യജീവികളുടെ ആവശ്യങ്ങളും പെരുമാറ്റവും മനുഷ്യന്‍റെ ലക്ഷ്യങ്ങളെ പ്രതികൂലമായി ബാധിക്കുമ്പോഴോ മനുഷ്യന്‍റെ ലക്ഷ്യങ്ങൾ വന്യജീവികളുടെ ആവശ്യങ്ങളെ പ്രതികൂലമായി ബാധിക്കുമ്പോഴോ ആണ് മനുഷ്യ-വന്യജീവി സംഘർഷം സംഭവിക്കുന്നത്.

സംഘർഷം കേരളത്തിൽ

കേരളത്തിന്‍റെ പൊതുസമൂഹത്തെ ആഴത്തിൽ ബാധിച്ചിട്ടുള്ള വിഷയമാണ് മനുഷ്യ-വന്യജീവി സംഘർഷം. ഏതാണ്ട് 900ത്തിലധികം മരണങ്ങളാണ് കഴിഞ്ഞ എട്ടു വർഷംകൊണ്ട് കേരളത്തിലുണ്ടായത്. ഇക്കാലയളവിൽ 7500ഓളം ആൾക്കാർക്കാണ് സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ പരിക്കേറ്റത്. വന്യജീവി ആക്രമണം ജീവനും സ്വത്തിനും കൃഷിക്കും ഭീഷണിയുയർത്തുകവഴി ജനജീവിതം ദുസ്സഹമായിരിക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങൾ എന്നതിൽനിന്നു പൊതുസമൂഹത്തിന്‍റെ ദൈനംദിന ജീവിതത്തെ ബാധിക്കാൻ കെല്പുള്ള വിഷയമായി ഇതു വളർന്നിരിക്കുന്നു.



സംശയകരമായ മൗനം

വന്യജീവി ആക്രമണത്തിൽ ഒാരോ ജീവൻ പൊലിയുമ്പോഴും പുതിയ വന്യജീവിസങ്കേതങ്ങൾക്കും വന്യജീവി ഇടനാഴികൾക്കുമുള്ള മുറവിളി ചില കോണുകളിൽനിന്നുയരുന്നത് അത്ര നിഷ്കളങ്കമാണെന്നു കരുതാൻ തരമില്ല. കേരളത്തിൽ 106 ഗ്രാമപഞ്ചായത്തുകൾ സംരക്ഷിത പ്രദേശങ്ങളുമായുള്ള അതിരുകൾ (വന്യജീവി സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ തുടങ്ങിയവ) പങ്കിടുന്നുണ്ട്. ഈ പ്രദേശങ്ങളിൽ 34 ലക്ഷത്തിലേറെ ജനങ്ങൾ ജീവനോപാധികൾ നഷ്ടപ്പെട്ടു ദൈന്യതയിലും ഭീതിയിലും കടുത്ത മനസികസമ്മർദത്തിലും കഴിയുന്പോഴാണ് ഇത്തരം മുറവിളികൾ വിരോധാഭാസമായി മാറുന്നത്. വികസിതരാജ്യങ്ങളിൽ ചെയ്യുന്നതുപോലെ വനത്തിന്‍റെ വാഹകശേഷി കണ്ടെത്തി കൂടുതലുള്ള മൃഗങ്ങളെ പുനരധിവസിപ്പിക്കുകയോ കൊല്ലുകയോ ചെയ്യുന്ന രീതികളെപ്പറ്റി ഇക്കൂട്ടർ മിണ്ടാത്തതും ശ്രദ്ധേയമാണ്.

കൊല്ലേണ്ടതല്ലേ?

പട്ടിക പരിശോധിച്ചാൽ കേരളത്തിലെ വന്യജീവി ആക്രമണത്തിന്‍റെ പ്രധാന കാരണം കേരളത്തിലെ വനത്തിൽ കൊള്ളാൻ കഴിയാവുന്നതിലധികം വന്യജീവികൾ ഉണ്ടെന്നതാണ്. നമ്മുടെ കാടുകളിൽ ഇരകളും ഇരപിടിയരും തമ്മിലുള്ള സന്തുലനാവസ്ഥ പൂർണമായും നഷ്ടപ്പെട്ടിരിക്കുന്നു. വിഹരിക്കാൻ 188 മുതൽ 407 ച.കി.മീ വരെ ഭൂപ്രദേശം വേണ്ട ഒരാനയ്ക്കു കേരളത്തിൽ ലഭിക്കുന്നത് 2.019 ച.കി.മീ മാത്രം.

കാട്ടുപോത്തിന്‍റെ കാര്യമെടുത്താൽ 32 മുതൽ 169 ച. കി.മീ വരെ ഭൂപ്രദേശം വേണ്ടിയിടത്തുള്ളത് വെറും 0.646 ച.കി.മീ മാത്രം. ആയതിനാൽ വികസിത രാജ്യങ്ങളിൽ ചെയ്യുന്നതുപോലെ വനത്തിന്‍റെ വാഹകശേഷി കണ്ടെത്തി കൂടുതലുള്ള മൃഗങ്ങളെ പുനരധിവസിപ്പിക്കുകയോ കൊല്ലുകയോ ചെയ്യണം. അല്ലാതെ എണ്ണം പെരുകൽ എത്രനാൾ പൊതിഞ്ഞുവയ്ക്കാൻ കഴിയും‍?

നാളെ വായിക്കാം: മറ്റു രാജ്യങ്ങളിൽ സംഭവിക്കുന്നതെന്ത്?