83% യുവതയും തൊഴിൽരഹിതർ
83% യുവതയും തൊഴിൽരഹിതർ
അഡ്വ. ജി. സുഗുണൻ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും രാജ്യത്തെ ഈ മേഖലയുമായി ബന്ധപ്പെട്ട പ്രമുഖ ഏജൻസികളും രാജ്യത്തെ ഭീകരമായ തൊഴിലില്ലായ്മ കഴിഞ്ഞ ഒരു ദശാബ്ദകാലമായി ആധികാരിക രേഖകൾ വച്ചുകൊണ്ട് പല തവണ ചൂണ്ടിക്കാണിച്ചിട്ടുള്ളതുമാണ്.

140 കോടി ജനസംഖ്യയുള്ള ഇന്ത്യയിൽ തൊഴിൽ ചെയ്യുന്നവരുടെ എണ്ണം 40 കോടിക്കു താഴെയാണ്. ഓരോ മാസം കഴിയും തോറും തൊഴിലെടുക്കുന്നവരുടെ സംഖ്യ കുറഞ്ഞുകുറഞ്ഞു വരുന്നതായാണ് ചില ആധികാരിക കണക്കുകൾ വെളിപ്പെടുത്തുന്നത്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയും തൊഴിൽ നഷ്ടവും ഭീകരമായ രീതിയിൽ വർധിച്ചുവരുന്നതായാണ് സിഎംഐഇയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. 2022 ജനുവരിക്കും ഏപ്രിലിനുമിടയിൽ ബിരുദധാരികളുടെ തൊഴിലില്ലായ്മ നിരക്ക് 17.8 ശതമാനമാണ്. അഞ്ചു വർഷം മുൻപ് 2017ൽ ഇതേ കാലയളവിൽ അത് 11 ശതമാനമായിരുന്നു. അഞ്ചു വർഷത്തിനുള്ളിൽ 6.8 ശതമാനത്തിന്‍റെ അത്ഭുതപ്പെടുത്തുന്ന വർധനവാണ് ഉണ്ടായിരിക്കുന്നത്.

ഏറ്റവുമൊടുവിൽ ഇന്ത്യയിലെ അഭ്യസ്തവിദ്യരായ യുവാക്കളിൽ തൊഴിലില്ലായ്മ മുൻപ് ഒരു കാലത്തും ഉണ്ടാവാത്ത നിലയിൽ വർധിക്കുന്നതായി ഇന്‍റർനാഷണൽ ലേബർ ഓർഗനൈസേഷന്‍റെ (ഐഎൽഒ) റിപ്പോർട്ട് പുറത്തുവന്നരിക്കുന്നു. തൊഴിൽരഹിത ഇന്ത്യാക്കാരിൽ 83 ശതമാനവും ചെറുപ്പക്കാരാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമണ്‍ ഡെവലപ്മെന്‍റ് (ഐഎച്ച്ഡി)മായി ചേർന്ന് ഐഎൽഒ നടത്തിയ പഠനത്തിൽ പറയുന്നു. ഏറ്റവും കൂടുതൽ തൊഴിൽരഹിതരായ യുവതയുള്ള രാജ്യമായി അങ്ങനെ ഇന്ത്യ മാറുകയാണ്. ഈ രാജ്യത്തെ തൊഴിൽരംഗം നൂറ്റാണ്ടിലെ ഏറ്റവും മോശം അവസ്ഥയിലാണെന്ന് ഈ റിപ്പോർട്ട് എടുത്തുപറയുന്നുണ്ട്.

സെക്കൻഡറിയും അതിനു മുകളിലും വിദ്യാഭ്യാസമുള്ള തൊഴിൽരഹിത യുവാക്കളുടെ അനുപാതം രണ്ടായിരത്തിലെ 35.2 ശതമാനത്തിൽനിന്ന് 2022ൽ 65.7 ശതമാനമായി. സെക്കൻഡറി വിദ്യാഭ്യാസത്തിനു ശേഷമുള്ള കൊഴിഞ്ഞുപോക്ക് ഇതിലും ഉയർന്ന നിരക്കിലാണ്. സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളിലും പട്ടികജാതി-പട്ടികവർഗം, പിന്നാക്ക-ന്യൂനപക്ഷം അടക്കമുള്ള പാർശ്വവത്കൃത വിഭാഗങ്ങളിലും ഉന്നതവിദ്യാഭ്യാസത്തിന് ചേരുന്നവരുടെ എണ്ണം ചെറിയ രീതിയിൽ കൂടുന്നുണ്ടെങ്കിലും അതിന്‍റെ പ്രയോജനം ഈ പാർശ്വവത്കൃത വിഭാഗത്തിന് ലഭിക്കാത്ത സാഹചര്യമാണുള്ളത്.

ലോകത്ത് ഏറ്റവും കൂടുതൽ യുവജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. 2022ലെ മൊത്തം ജനസംഖ്യയുടെ 66 ശതമാനവും 35 വയസിന് താഴെയുള്ളവരാണ്. ഇത് 81 കോടി വരും. ഏറ്റവും കൂടുതൽ കാര്യക്ഷമതയുള്ള മനുഷ്യവിഭവമായ ഈ യുവജനങ്ങളിൽ പകുതിയിലേറെപ്പേർക്ക് അവരുടെ അധ്വാനശേഷി ഉപയോഗിക്കാനുള്ള അവസരങ്ങൾ, വലിയ പുരോഗതിയിലാണെന്ന് കൊട്ടിഘോഷിക്കുന്ന ഈ രാജ്യത്തില്ലെന്ന് ഈ റിപ്പോർട്ട് എടുത്തുപറയുന്നുണ്ട്.

നിർമിത ബുദ്ധിയുടെയും മറ്റ് സാങ്കേതിക ഉപകരണങ്ങളുടെയും കടന്നുവരവ് വലിയ തോതിൽ തൊഴിൽ നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നുള്ളത് ഒരു വസ്തുതയാണ്. തൊഴിൽ സേന പങ്കാളിത്ത നിരക്കും തൊഴിൽ സംഖ്യാനുപാതവും കുത്തനെ ഇടിയുകയാണ് ചെയ്തത്. കോവിഡ് കാലയളവിൽ നിരക്കിൽ കുറവ് രേഖപ്പെടുത്തിയെങ്കിലും വിദ്യാസന്പന്നരായ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ വർധിക്കുകയാണ് ചെയ്തത്. സ്ത്രീകൾ വിദ്യാഭ്യാസം നേടുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള തൊഴിൽസാഹചര്യമോ മെച്ചപ്പെട്ട ജീവിത സാഹചര്യമോ ലഭിക്കുന്നില്ലെന്ന് ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.


2019നു ശേഷം സ്വയം തൊഴിൽ ചെയ്യുന്നവരുടെയും കുടുംബത്തൊഴിൽ ചെയ്യുന്നവരുടെയും എണ്ണം കൂടിയിട്ടുണ്ട്. എന്നാൽ അധ്വാനത്തിനുസൃതമായി വരുമാനം ഉണ്ടാക്കാൻ ഇക്കൂട്ടർക്ക് സാധിച്ചിട്ടില്ല. ഈ കാലയളവിൽ അനൗപചാരിക തൊഴിൽ ചെയ്യുന്നവരുടെ ശതമാനം 90ന് മുകളിലെത്തി. രണ്ടായിരത്തിനുശേഷം ക്രമാതീതമായ വർധനവ് രേഖപ്പെടുത്തിയിരുന്ന സ്ഥിരം തൊഴിൽമേഖല 2018നു ശേഷം എല്ലാ അർഥത്തിലും തകർന്നടിയുകയാണുണ്ടായത്.

വിവിധ സർക്കാർ പദ്ധതികളിലും മുൻഗണനകൾ ഉണ്ടായിട്ടും പട്ടികജാതി-പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തൊഴിലിലെ അരക്ഷിതാവസ്ഥ മറികടക്കാനായില്ലെന്ന് ഈ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സ്ഥിരം ജീവനക്കാർക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കുമുള്ള വേതനം 2019നു ശേഷം വർധിച്ചിട്ടില്ലെന്ന് ഐഎൽഒ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അവിദഗ്ധ തൊഴിലാളികൾക്കിടയിൽ വലിയൊരു വിഭാഗത്തിന് 2022ൽ മിനിമം വേതനംപോലും ലഭിച്ചിട്ടില്ല. സംസ്ഥാനങ്ങൾക്കിടയിലും സംസ്ഥാനങ്ങളിൽ വ്യത്യസ്ത ജില്ലകൾക്കിടയിലും തൊഴിൽ രംഗത്ത് വലിയ അസമത്വം നിലനിൽക്കുകയാണ്. ഇന്ത്യയിലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ തൊഴിൽ അസമത്വം നിലനിൽക്കുന്നത്. ബിഹാർ, ഉത്തർപ്രദേശ്, ഒഡീഷ, മധ്യപ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഏറ്റവും മോശം തൊഴിൽ സാഹചര്യമാണുള്ളതെന്ന് ഈ റിപ്പോർട്ട് എടുത്തുപറയുന്നു.

എൻഡിഎ ഭരണകാലത്ത് തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഇടിഞ്ഞെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തെ അക്ഷരംപ്രതി പൊളിക്കുന്നതാണ് ഈ റിപ്പോർട്ട്. കഴിഞ്ഞ 22 വർഷത്തിനിടെ അഭ്യസ്തവിദ്യരായ യുവാക്കളിലെ തൊഴിലില്ലായ്മ ഇരട്ടിയായെന്നും തൊഴിൽരഹിതരിൽ 83 ശതമാനവും യുവാക്കളാണെന്നുമുള്ള ഈ റിപ്പോർട്ടിലെ കണ്ടെത്തൽ വലിയ ചർച്ചയ്ക്ക് ഇടനൽകുമെന്നുള്ള കാര്യത്തിൽ സംശയമില്ല. തീവ്ര വലതു സാന്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കിയ 90കൾ മുതൽ തൊഴിൽ രഹിത വളർച്ച ഒരു കാലത്തുമില്ലാത്ത നിലയിൽ വർധിച്ചിരിക്കുകയാണെന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്രസർക്കാരിന്‍റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് വി. അനന്തനാഗേശ്വരനാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. അതുകൊണ്ടുതന്നെ ഈ റിപ്പോർട്ടിന് ഔദ്യോഗിക സ്വഭാവവും ഉണ്ടായിരിക്കുകയാണ്. ഇതിനെ ചോദ്യംചെയ്യാൻ ഇനി ബിജെപി നേതൃത്വത്തിനു ബുദ്ധിമുട്ടായിരിക്കും.

ഐഎൽഒ റിപ്പോർട്ടിലെ കണ്ടെത്തലുകളായ പത്താം ക്ലാസിൽ കൂടുതൽ വിദ്യാഭ്യാസയോഗ്യതയുള്ള യുവാക്കളിലെ തൊഴിലില്ലായ്മ രണ്ടായിരത്തിൽ 35 ശതമാനമായിരുന്നെങ്കിൽ 2022ൽ  65 ശതമാനമായി ഉയർന്നെന്നുള്ളതും തൊഴിൽ രഹിതരിൽ 83 ശതമാനവും യുവതയാണെന്നുള്ളതും തൊഴിലിൽ കരാർവത്കരണം വ്യാപകമായി എന്നതും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഗണ്യമായി ഇടിഞ്ഞു എന്നുള്ളതും തൊഴിൽ ലഭ്യതയിൽ എസ്സി-എസ്ടി, പിന്നാക്ക ന്യൂനപക്ഷ വിഭാഗക്കാർ ഏറെ പിന്നിലാണെന്നുള്ളതും രാജ്യവ്യാപകമായി വളരെ ഗൗരവമായ ചർച്ചകൾക്ക് വിധേയമാവും. രാജ്യം തെരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ നിൽക്കുന്ന ഈ സമയത്ത് നമ്മുടെ രാജ്യത്തെ തൊഴിൽരഹിതരിൽ 83 ശതമാനവും യുവാക്കളാണെന്നുള്ള യാഥാർഥ്യം രാജ്യത്തെ യുവാക്കളിൽ എന്ത് പ്രത്യാഘാതമാണ് ഉണ്ടാക്കുകയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.