Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
ഡോ. പോൾ മണലിൽ
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണായകമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞ സുദീർഘമായ ആ രാഷ്ട്രീയ ജീവിതത്തിന് തിരശീല വീണ ദിനമാണ് ഏപ്രിൽ ഒമ്പത്; കെ.എം. മാണിയെന്ന പൊതുജീവിതത്തിലെ കാരുണ്യസ്പർശം നമ്മെ വിട്ടകന്നിട്ട് അഞ്ചു വർഷമാകുന്നു. അരനൂറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തിന്റെ നെടുംതൂണായി പ്രവർത്തിച്ച അതിർവരമ്പുകളില്ലാത്ത സ്നേഹപ്രവാഹത്തിന്റെ ആൾരൂപത്തെ ജനങ്ങൾ ഹൃദയത്തിലേറ്റി വിളിച്ച വിളിപ്പേര് ‘മാണിസാർ’ എന്നാണ്.
സാധാരണക്കാരായ ആളുകളെ സംബന്ധിച്ചിടത്തോളം കേരള രാഷ്ട്രീയ ഭൂമികയിലേക്ക് ഒഴുകിയെത്തിയ കുളിനീർ പ്രവാഹമായിരുന്നു കെ.എം. മാണി എന്ന മനുഷ്യസ്നേഹിയായ പൊതുപ്രവർത്തകൻ. ചിന്തകളും പ്രവൃത്തികളും സഹജീവികൾക്ക് കൈത്താങ്ങും തണലുമാകണമെന്ന ദിശാബോധത്തിന്റെ അടിത്തറയിലായിരുന്നു അദ്ദേഹം തന്റെ വ്യക്തിജീവിതത്തെയും രാഷ്ട്രീയജീവിതത്തെയും ക്രമപ്പെടുത്തിയത്. ‘നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക’ എന്ന ദൈവവചനം കർമപഥങ്ങളിൽ പ്രാവർത്തികമാക്കിയ ഇടപെടലുകളാണ് രാഷ്ട്രീയ ജീവിതത്തിലുടനീളവും ഭരണാധികാരിയെന്ന നിലയിലും ആ പ്രയത്നശാലിയിൽ നിന്നുമുണ്ടായത്.
രാഷ്ട്രീയപ്രവർത്തനവും പൊതു ഇടപെടലുകളും ലാഭകരമായ വ്യക്തി ജീവിതത്തിലേക്കുള്ള വഴിത്താരയായി തുറന്നിട്ടവർക്കിടയിൽ മനുഷ്യസ്നേഹം എന്ന പന്ഥാവ് കഠിനാധ്വാനത്തിലൂടെ വെട്ടിത്തുറന്നിട്ട സാന്ത്വന സ്പർശമായിരുന്നു കേരളീയർക്ക് അദ്ദേഹം. നിക്ഷിപ്ത താത്പര്യങ്ങൾ ആധിപത്യം പുലർത്തിയിരുന്ന മലയാളക്കരയുടെ പൊതുമണ്ഡലത്തിൽ മണ്ണിൽ അധ്വാനിച്ച് കുടുംബം പുലർത്തുന്നവരെ സമാഹരിച്ച് കർഷക രാഷ്ട്രീയത്തിന്റെ വിത്തു പാകിയ ദീർഘദർശിയായ കർഷകസ്നേഹിയാണ് ബഹുജന ദൃഷ്ടിയിൽ മാണി.
സാമ്പത്തിക ആസൂത്രണ പ്രക്രിയയിൽ മനുഷ്യപ്രയത്നമെന്നതും മൂലധനത്തിന്റെ നിർവചനത്തിൽ ഉൾപ്പെടേണ്ടതാണെന്ന കണ്ടെത്തലിലൂടെ അധ്വാനവർഗം എന്ന മനുഷ്യക്കൂട്ടായ്മയ്ക്ക് ലോകത്തിലാദ്യമായി പ്രത്യയശാസ്ത്ര പരിരക്ഷ ഒരുക്കിയ സാമൂഹിക വിപ്ലവ മാർഗദർശിയായിട്ടാണ് കാലം അദ്ദേഹത്തെ അടയാളപ്പെടുത്തുന്നത്. ഇന്ത്യൻ യാഥാർഥ്യങ്ങളിൽ ഗാന്ധിസത്തിനും കമ്യൂണിസത്തിനുമിടയിലുള്ള അധ്വാനവർഗ സിദ്ധാന്തത്തിന്റെ പ്രഘോഷണത്തിലൂടെ മണ്ണിന്റെ മക്കളുടെ സാമൂഹിക നിലനിൽപ്പിനെ ശക്തിപ്പെടുത്തിയ ഊർജപ്രവാഹമാണ് സാധാരണക്കാരന്റെ മനസുകളിൽ അദ്ദേഹം.
നാനാത്വത്തിൽ ഏകത്വം ദർശിച്ച് നിലനിൽക്കുന്ന ഇന്ത്യയെന്ന ആശയത്തിന്റെ വ്യത്യസ്തതകൾ പഠിച്ചറിഞ്ഞ് സുശക്തമായ കേന്ദ്രവും സംയുക്തമായ സംസ്ഥാനങ്ങളും എന്ന ദേശീയ വീക്ഷണത്തിലൂടെ ഇന്ത്യ എന്ന വികാരത്തെ ജനങ്ങളിൽ സ്ഫുടം ചെയ്തെടുത്ത രാജ്യസ്നേഹിയായ ജനനേതാവാണ് അദ്ദേഹം. സമാനതകളില്ലാത്ത ആ പ്രകാശിത രാഷ്ട്രീയ ജീവിതത്തിൽനിന്നു ജ്വലിച്ചിറങ്ങിയ ദീപപ്രവാഹം വെളിച്ചം വിതറാത്ത മേഖലകളില്ല. ഭരണാധികാരി എന്ന നിലയിൽ അദ്ദേഹം കൈയൊപ്പു ചാർത്തിയിറക്കിയ നടപടികളെ ഇന്നും മലയാളികൾ അത്രകണ്ടാണ് മാറോടണച്ച് സ്നേഹിക്കുന്നത്.
കേരള സംസ്ഥാനത്തിന്റെ നിലനിൽപ്പ് കർഷകരും കർഷക തൊഴിലാളികളുമടങ്ങുന്ന കാർഷികമേഖലയുടെ അടിത്തറയിലാണെന്ന വാസ്തവം തിരിച്ചറിഞ്ഞ യഥാർഥ ജനനേതാവായിരുന്നു കെ.എം. മാണി. കാർഷികമേഖലയ്ക്കും കുടിയേറ്റ ജനതക്കും അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കും വേണ്ടി സമർപ്പിച്ച ആ ജീവിതത്തിലൂടെ നാടിനു ലഭിച്ചത് പുരോഗമനപരമായ ഒരു പിടി നന്മകളാണ്.
കൈവശഭൂമിയിൽ നിയമപരമായ ഭൂവുടമസ്ഥാവകാശമില്ലാതിരുന്ന കുടിയേറ്റ കർഷകർക്ക് പട്ടയം നൽകുന്നതിനുള്ള നടപടികളെ ത്വരിതപ്പെടുത്തി കർഷകരെ ഭൂമിക്ക് അവകാശികളാക്കി മാറ്റിയതിൽ മാതൃകാപരമായ നേതൃത്വമാണ് അദ്ദേഹം വഹിച്ചത്.
ആദ്യമായി കർഷക പെൻഷൻ അനുവദിച്ച കെ.എം. മാണിയുടെ 1980ലെ ബജറ്റോടെയാണ് കേരളത്തിൽ ക്ഷേമ പെൻഷനുകൾക്ക് തുടക്കം കുറിച്ചത്. പിന്നീട് കാർഷിക ഭൂമികളിൽ കർഷകർക്കൊപ്പം മണ്ണിൽ അധ്വാനിച്ചിരുന്ന തൊഴിലാളികൾക്കായി കർഷക തൊഴിലാളി പെൻഷൻ ബജറ്റിലൂടെ പ്രഖ്യാപിച്ചപ്പോൾ അത് രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ചു. എത്രയോ അധികം ജനവിഭാഗങ്ങളാണ് ഇന്ന് സാമൂഹിക ക്ഷേമ പെൻഷനുകളുടെ ആനുകൂല്യങ്ങൾ അനുഭവിക്കുന്നത്. അവശത അനുഭവിക്കുന്ന മനുഷ്യരെ ഈ വിധം സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്ന സന്ദേശത്തെ ഇന്ത്യയിലാദ്യമായി നിയമപരമായ ഭരണകൂട നടപടിയാക്കി മാറ്റിയത് അദ്ദേഹത്തിന്റെ ക്രാന്തദർശിത്വത്തിന് ഉദാഹരണമാണ്.
വീടുകളിലേക്കുള്ള വൈദ്യുതി കണക്ഷൻ സാമ്പത്തിക സൗകര്യങ്ങൾ ഉള്ളവർക്കു മാത്രം ലഭ്യമായിരുന്ന അവസ്ഥ അവസാനിപ്പിച്ച് പാവപ്പെട്ടവരുടെ കുടിലുകളിലും വൈദ്യുത വിളക്കുകൾ പ്രകാശിപ്പിക്കുന്നതിന് വൈദ്യുതി മന്ത്രിയെന്ന നിലയിൽ മാണി ആവിഷ്കരിച്ച വെളിച്ച വിപ്ലവം രാജ്യത്തെ ഇതര സംസ്ഥാന സർക്കാരുകൾക്കു പോലും മാതൃകയായി. അദ്ദേഹം റവന്യു മന്ത്രിയായിരുന്നപ്പോഴാണ് കേരളത്തിൽ ആദ്യമായി റവന്യു അദാലത്തുകൾക്കു തുടക്കമിട്ടത്.
നടപടിക്രമങ്ങളുടെ നൂലാമാലകളിൽപെട്ടും ചുവപ്പുനാടയിൽ കുരുങ്ങിയും സർക്കാർ ഓഫീസുകൾ കയറിയിറങ്ങാൻ വിധിക്കപ്പെട്ട സാധാരണക്കാരന്റെ വേദന ഒപ്പിയെടുത്ത റവന്യു അദാലത്തുകൾ ഭൂമിപ്രശ്നങ്ങൾക്കും ദൈനംദിന ജീവിതാവശ്യങ്ങൾക്കും വേഗത്തിൽ പ്രശ്നപരിഹാരമുണ്ടാക്കിയപ്പോൾ പുതുജീവിതം നേടിയത് പതിനായിരക്കണക്കിന് കുടുംബങ്ങളാണ്.
ജലസേചന മന്ത്രിയെന്ന നിലയിൽ കേരളത്തിലെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിനായി മാണി ആവിഷ്കരിച്ചു നടപ്പാക്കിയ സാമൂഹിക ജലസേചന പദ്ധതിയുടെ അടിത്തറയിൽ നിന്നുകൊണ്ടാണ് കേരളം ഇപ്പോഴും മുന്നോട്ടു പോകുന്നത്.
ആധുനിക ചികിത്സയുടെ ലഭ്യത സാധാരണക്കാരിൽ സാധാരണക്കാരായ പാവപ്പെട്ടവരുടെയും അവകാശമാണെന്ന ബോധ്യത്തിലൂടെ അവർക്ക് ഏറ്റവും മികച്ച ആധുനിക ചികിത്സ ലഭ്യമാക്കുന്നതിനായി അദ്ദേഹംആവിഷ്കരിച്ച കാരുണ്യ ചികിത്സാ പദ്ധതിയുടെ ഫലമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന എത്രയോ ആയിരങ്ങൾ കേരളത്തിലുണ്ട്. കാരുണ്യ ചികിത്സാ പദ്ധതിയുടെ മാതൃക പിന്തുടർന്ന് പിന്നീട് പല സംസ്ഥാന സർക്കാരുകളും പ്രത്യേക ആരോഗ്യ പരിരക്ഷാ പദ്ധതികൾ ആരംഭിച്ചു.
നിലയ്ക്കാതെ അലയടിച്ച കാരുണ്യസാഗരമായിരുന്നു കെ.എം. മാണിസാർ എന്ന രാഷ്ട്രീയ നേതാവ്. അനിതരസാധാരണമായ ആത്മവിശ്വാസം ഇടപഴകുന്ന ആരിലും ജനിപ്പിക്കുന്ന, ഒപ്പമുണ്ട് ഞാൻ എന്ന തോന്നൽ ആരിലുമുളവാക്കുന്ന മനുഷ്യസ്നേഹത്തിന്റെ പ്രഘോഷണമായിരുന്നു പതിറ്റാണ്ടുകൾ നീണ്ട അദ്ദേഹത്തിന്റെ പൊതുജീവിതം. അതിന്റെ തെളിവാണ് പാലാ നിയമസഭാമണ്ഡലം രൂപപ്പെട്ട 1965 മുതൽ മരണമടയുന്നതു വരെ ആ നിയോജകമണ്ഡലത്തിൽ കെ.എം. മാണിയല്ലാതെ മറ്റൊരു എംഎൽഎ ഉണ്ടായിട്ടില്ല എന്നത്. തുടർച്ചയായ പതിമൂന്ന് തവണ ഒരു നിയോജകമണ്ഡലത്തിലെ ജനങ്ങൾ അദ്ദേഹത്തെ തെരഞ്ഞെടുത്തു കേരള നിയമസഭയിലേക്കയച്ചത് ജനാധിപത്യ ചരിത്രത്തിന് ഒരിക്കലും അവഗണിക്കാനാവാത്ത സർവകാല റിക്കാർഡും സുവർണ ഏടുമാണ്.
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
Latest News
കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം
കോൽക്കത്തയ്ക്ക് ഏഴ് വിക്കറ്റ് ജയം
മുംബൈ സിറ്റി ഫൈനലിൽ
ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത ചടങ്ങിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം; പ്രതിഷേധമറിയിച്ച് ഇന്ത്യ
ബിജെപിക്ക് മൂന്ന് സീറ്റ് ഉറപ്പായും കിട്ടും; രണ്ടെണ്ണം കൂടി വേണമെങ്കിൽ കിട്ടാമെന്ന് പി.സി. ജോർജ്
Latest News
കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം
കോൽക്കത്തയ്ക്ക് ഏഴ് വിക്കറ്റ് ജയം
മുംബൈ സിറ്റി ഫൈനലിൽ
ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത ചടങ്ങിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം; പ്രതിഷേധമറിയിച്ച് ഇന്ത്യ
ബിജെപിക്ക് മൂന്ന് സീറ്റ് ഉറപ്പായും കിട്ടും; രണ്ടെണ്ണം കൂടി വേണമെങ്കിൽ കിട്ടാമെന്ന് പി.സി. ജോർജ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top