നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
തട്ടിപ്പിന്‍റെ സൈബർ വഴികൾ-6 / സീമ മോഹൻലാൽ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്‌ഡേഷന്‍ നല്‍കാന്‍ എന്ന വ്യാജേന അയച്ച ഫിഷിംഗ് ലിങ്കില്‍ ക്ലിക് ചെയ്ത മലപ്പുറം തിരൂര്‍ സ്വദേശിയുടെ അക്കൗണ്ടില്‍നിന്നാണ് കഴിഞ്ഞ ജനുവരി ആറിന് രാവിലെ 10.13ന് 2,71,000 നഷ്ടമായത്. ഉടന്‍തന്നെ സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ 1930ല്‍ വിളിച്ച് അക്കൗണ്ട് ഉടമ പരാതി നല്‍കുകയായിരുന്നു. സൈബര്‍ ഓപ്പറേഷന്‍ വിഭാഗം ഉടനടി നടത്തിയ അന്വേഷണത്തില്‍ 11.09ന് പണം തിരിച്ചുപിടിക്കാന്‍ സാധിച്ചു.

2023 ജൂലൈയിൽ ടെലിഗ്രാം വഴി നഗ്‌നവീഡിയോ കോള്‍ നടത്തിയ ശേഷം ഭീഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവില്‍നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാന്‍ സ്വദേശിയായ മനീഷ മീണ(28) എന്ന യുവതിയെ വയനാട് സൈബര്‍ പോലീസ് പിടികൂടി. കേരള പോലീസ് തന്നെ തിരക്കി രാജസ്ഥാന്‍ വരെയെത്തിയ ഞെട്ടലില്‍ യുവതി തട്ടിയെടുത്ത തുക ഉടന്‍തന്നെ യുവാവിന് അയച്ചു നല്‍കി.

തട്ടിപ്പിനിരയായതിനെത്തുടര്‍ന്ന് സൈബര്‍ പോലീസില്‍ യുവാവ് നല്‍കിയ പരാതിയില്‍ കേസ് എടുത്ത് ഏഴ് മാസത്തോളം അന്വേഷണം നടത്തിയ ശേഷമാണ് യുവതി വലയിലായത്. പഞ്ചാബ് സ്വദേശിയുടെ പേരിലെ സിം കാര്‍ഡില്‍നിന്നു ടെലിഗ്രാം അക്കൗണ്ട് തുടങ്ങിയ യുവതി ബത്തേരി സ്വദേശിയായ യുവാവിനെ നഗ്‌ന വീഡിയോ കോള്‍ ചെയ്ത ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് പണം സ്വീകരിച്ചത്.

പരാതിപ്പെടാന്‍ വൈകരുതേ...

ഇത്തരം തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നാണ് കേരള പോലീസ് നല്‍കുന്ന മുന്നറിയിപ്പ്. എസ്എംഎസ് ആയോ ഇ-മെയിലിലൂടെയോ വാട്ട്‌സാപ്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയവ വഴിയോ ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങള്‍ക്ക് ഒരു കാരണവശാലും മറുപടി നല്‍കാനോ അതിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാനോ പാടില്ല. ഇത്തരം സന്ദേശങ്ങളില്‍ ഏതെങ്കിലും ഫിഷിംഗ് സൈറ്റിലേക്ക് നയിക്കുന്ന ലിങ്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവും. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതുവഴി നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ തട്ടിപ്പുകാര്‍ കൈക്കലാക്കുന്നു.

പണമോ ബാങ്ക് വിവരങ്ങളോ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് ഒരിക്കലും പ്രതികരിക്കരുത്. ബാങ്കുകള്‍ ഒരിക്കലും നിങ്ങളുടെ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെടില്ല. ഒരു അന്വേഷണ ഏജന്‍സിയും ഇത്തരത്തിലുള്ള യാതൊരു രേഖകളും വ്യക്തികള്‍ക്ക് അയച്ചുതരില്ല. അതുപോലെതന്നെ, അന്വേഷണത്തിന്‍റെ ഭാഗമായി പണവും ആവശ്യപ്പെടില്ല.


സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടന്‍തന്നെ 1930 എന്ന സൈബര്‍ പോലീസിന്‍റെ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെട്ട് വ്യക്തത വരുത്തുകയും പരാതി നല്‍കുകയും ചെയ്യണമെന്നാണ് പോലീസ് പറയുന്നത്. www cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം. എത്രയും നേരത്തേ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്കു നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

ഫോൺ ഹാക്ക് ചെയ്തോ? എങ്ങനെയറിയാം?

• അപരിചിതമായ ആപ്പുകള്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നു.
• ബാറ്ററിയുടെ ചാര്‍ജ് സാധാരണയില്‍നിന്നു വേഗം കുറയുന്നു.
• ഫോണ്‍ അസാധാരണമായി ചൂടാകുന്നു, സ്‌പൈ വെയര്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാകാം.
• ഫോണിലെ ഡാറ്റ ഉപയോഗം ക്രമാതീതമായി കൂടുന്നു
• ഫോണ്‍ കൃത്യമായി ഷട്ട് ഡൗണ്‍ ആകുന്നില്ല അല്ലെങ്കില്‍ കൂടുതൽ സമയം.
• സ്‌പൈ വെയറിനും മാല്‍വെയറിനും വിവരങ്ങള്‍ അയയ്ക്കാനും സ്വീകരിക്കാനും ടെക്സ്റ്റ് മെസേജ് ഉപയോഗിക്കാന്‍ കഴിയും.

തട്ടിപ്പ് നടന്നാല്‍

• ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യുക മാത്രമല്ല, ബാങ്കിന്‍റെ വെബ്സൈറ്റില്‍ ലഭ്യമായ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കുകയോ ശാഖ സന്ദര്‍ശിക്കുകയോ ചെയ്ത്, കാര്‍ഡുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് മരവിപ്പിക്കണം. തട്ടിപ്പ് നടന്ന ശേഷം ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്താലും നിരന്തരമായ തട്ടിപ്പില്‍നിന്നു രക്ഷ നേടാനായി മറ്റു ബാങ്കിംഗ് ചാനലുകളായ നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് തുടങ്ങിയവ പരിശോധിച്ചു സുരക്ഷ ഉറപ്പാക്കുക.

• ഹെല്‍പ് ലൈന്‍ നമ്പര്‍ 155260-ല്‍ വിളിക്കുകയോ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ വിവരം അറിയിക്കുകയോ ചെയ്യുക.

• മൊബൈല്‍ ഫോണില്‍നിന്നു വിവരങ്ങള്‍ ചോര്‍ന്നതു കൊണ്ടാണ് തട്ടിപ്പ് നടന്നതെങ്കില്‍ മൊബൈല്‍ റീസെറ്റ് ചെയ്യുക

(അവസാനിച്ചു).