Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ചുവന്ന കണ്ണും വരണ്ട നാവും!
കഞ്ചാവിൽ കുരുങ്ങി കൗമാരം - 5 / ജോൺസൺ പൂവന്തുരുത്ത്
ഒരു ലഹരിക്ക് അപ്പുറം കഞ്ചാവിന്റെ സാന്നിധ്യം ശരീരത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ ഒന്നും രണ്ടുമല്ലെന്നു നിരവധി പഠനങ്ങൾ പറയുന്നു. ഒരു പ്രാവശ്യം കഞ്ചാവ് ഉപയോഗിച്ചാൽ ഏഴു ദിവസം വരെ അതിന്റെ രാസഘടകങ്ങളുടെ സാന്നിധ്യം മൂത്രത്തിൽ കണ്ടെത്താം. പതിവായോ അമിതമായോ ഉപയോഗിക്കുന്ന ആളാണെങ്കിൽ 30 ദിവസം വരെ അവ ശരീരത്തിൽ നിലനിൽക്കും. അത്രയ്ക്കു പ്രകടമാണ് ഇവയുടെ ശേഷി.
ഏതൊരു മയക്കുമരുന്നും പോലെ വിവിധ വ്യക്തികളിൽ വ്യത്യസ്തമായ പാർശ്വഫലങ്ങളാണു കഞ്ചാവും സൃഷ്ടിക്കുന്നത്. കഞ്ചാവ് ഉപയോഗിക്കുന്നവരിൽ പ്രത്യക്ഷത്തിൽ കാണപ്പെടുന്ന ലക്ഷണങ്ങളിലൊന്നാണ് ചുവപ്പ് ബാധിച്ച കണ്ണുകളും വരണ്ടുണങ്ങിയ ചുണ്ടും നാവും. കണ്ണിന്റെ ചുവപ്പുനിറം മാറ്റാൻ കണ്ണു കഴുകാനുള്ള ചില ലായനികൾ ഇത്തരക്കാർ ഉപയോഗിക്കാറുണ്ട്.
സാധാരണ അവസ്ഥയിൽ യാതൊരു താത്പര്യവുമില്ലാതിരുന്ന കാര്യങ്ങളോടു മയക്കുമരുന്ന് ഉള്ളിൽച്ചെന്നു കഴിയുന്പോൾ അമിതമായ പ്രതിപത്തി ചിലർ കാണിക്കാറുണ്ട്. ചില നിറങ്ങൾ, സംഗീതം തുടങ്ങിയവ ഉദാഹരണം. സമയബോധം, നിറങ്ങൾ തിരിച്ചറിയാനുള്ള ശേഷി, ശരിയായ ശ്രവണം എന്നിവ ചിലർക്കു താത്കാലികമായി നഷ്ടമാകുന്നതായും കണ്ടുവരുന്നുണ്ട്.
കഞ്ചാവ് ലഹരി വിവേചനശേഷിയെ ബാധിക്കുമെന്നതിനാൽ വാഹനങ്ങൾ ഓടിക്കുക, അപകട സാധ്യതയുള്ള യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുക തുടങ്ങിയവ ഇത്തരക്കാർ ചെയ്യുന്നതു സാഹസമാണ്.
ഒരു വ്യക്തിയുടെ ബൗദ്ധികശേഷിയെയും ഇവയുടെ സാന്നിധ്യം ബാധിക്കാം. കൗമാരത്തിൽ കഞ്ചാവ് ഉപയോഗിച്ചു തുടങ്ങുന്നവരുടെ, 13 മുതൽ 38 വയസുവരെയുള്ള കാലയളവിൽ ശരാശരി എട്ട് ഐക്യു(Intelligence Quotient) പോയിന്റുകൾ വരെ നഷ്ടമാകുന്നതായി ചില പഠനങ്ങൾ കണ്ടെത്തിയിരുന്നു. പിന്നീടു കഞ്ചാവ് ഉപയോഗം ഉപേക്ഷിച്ചിട്ടുപോലും മിക്കവർക്കും അതു തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ല.
കഞ്ചാവും ലൈംഗികതയും
കൗമാരക്കാരും യുവജനങ്ങളും എപ്പോഴും ആകാംക്ഷയോടെ സമീപിക്കുന്ന വിഷയമാണു ലൈംഗികത. ലൈംഗികശേഷിയും അതിലെ സന്തോഷവും കൂട്ടാനുള്ള ഏറ്റവും നല്ല മാർഗമാണ് കഞ്ചാവ് ലഹരിയെന്നു തെറ്റിദ്ധരിച്ചിരിക്കുന്നവരും ഇല്ലാതില്ല. കൗമാരത്തിലെ കഞ്ചാവ് ശീലം സംതൃപ്തമായ ഭാവി ലൈംഗികജീവിതത്തിനുതന്നെ ഭീഷണി സൃഷ്ടിക്കുമെന്ന് ലൈംഗികആരോഗ്യം സംബന്ധിച്ചു ഗവേഷണവും പഠനവും നടത്തുന്ന ഇന്റർ നാഷണൽ സൊസൈറ്റി ഫോർ സെക്ഷ്വൽ മെഡിസിൻ (ISSM) വിവിധ പഠനങ്ങളിൽ ചൂണ്ടിക്കാട്ടുന്നു.
ആണ്‍കുട്ടികളിലെ തുടർച്ചയായ കഞ്ചാവ് ഉപയോഗം ലൈംഗികആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ടെസ്റ്റോസ്റ്റിറോണ്‍ ഹോർമോണ്‍ നിലയെയും ബീജങ്ങളുടെ കൗണ്ടിനെയും ഇതു ബാധിക്കും. ബീജങ്ങളുടെ ചലനശേഷിക്കും കഞ്ചാവിൽ അടങ്ങിയിരിക്കുന്ന രാസഘടകങ്ങൾ ഭീഷണിയാണ്. ഇതു പ്രത്യുത്പാദനശേഷിക്കു ദോഷമായി മാറാം.
ഗർഭിണി ഉപയോഗിച്ചാൽ അമ്മയ്ക്കും ഗർഭസ്ഥശിശുവിനും ഇത് ഒരുപോലെ അപകടകരമായി മാറും. അതുപോലെ പുരുഷൻമാരിൽ ടെസ്റ്റിക്യുലർ കാൻസർ സാധ്യതയും കഞ്ചാവിൽ അടങ്ങിയിരിക്കുന്ന കെമിക്കൽ സാന്നിധ്യം ക്ഷണിച്ചുവരുത്തുന്നുണ്ട്. പഠനങ്ങളിൽ കണ്ടെത്തിയ മറ്റു ചില ലൈംഗിക പ്രശ്നങ്ങൾ ഇങ്ങനെ:
1. വിരക്തി: ലൈംഗിക കാര്യങ്ങളോടു വിരക്തിയും മടുപ്പും തോന്നാനുള്ള സാധ്യത.
2. ഉദ്ധാരണശേഷി കുറയൽ: കഞ്ചാവിലെ ടിഎച്ച്സി (Tetrahydrocannabinol) ഘടകത്തിന്റെ പ്രവർത്തനം പുരുഷലൈംഗികാവയവങ്ങളിലെ മസിൽ ടിഷ്യുകളെ ബാധിക്കുകയും സുഗമമായ രക്തപ്രവാഹത്തിനു തടസമുണ്ടാവുകയും ചെയ്യുന്പോഴാണ് ഉദ്ധാരണശേഷിയെ ബാധിക്കുന്നത്.
3. ലൈംഗിക അസംതൃപ്തി: കഞ്ചാവ് ശീലമാക്കിയിട്ടുള്ളവരിൽ ബീജസ്ഖലനം ആവശ്യത്തിലേറെ വൈകാനോ നടക്കാതിരിക്കാനോ ഉള്ള സാധ്യത.
4. ശീഘ്രസ്ഖലനം: കഞ്ചാവിനു പുരുഷന്മാരിലെ ന്യൂറോട്രാൻസ്മിറ്ററുകളിലൊന്നായ ഡോപാമൻ (Dopamine) ഘടകത്തിന്റെ അളവ് കൂട്ടാൻ കഴിവുണ്ട്. അതുപോലെ ചിലരിൽ അമിത ഉത്കണ്ഠയും സൃഷ്ടിക്കും. ഈ രണ്ടു സാഹചര്യങ്ങളാണ് ശീഘ്രസ്ഖലനം എന്ന ലൈംഗിക പ്രശ്നത്തിലേക്ക് ചിലരെ എത്തിക്കുന്നത്.
ഇതുകൂടാതെ വ്യക്തിയുടെ തീരുമാനമെടുക്കാനുള്ള ശേഷിയെ കഞ്ചാവ് ലഹരി കീഴ്പ്പെടുത്തുന്നതിനാൽ അപകടകരവും അധാർമികവുമായ ലൈംഗിക ഇടപെടലുകളിലേക്കു നയിക്കപ്പെടാനും ലൈംഗിക രോഗങ്ങൾ അടക്കമുള്ളവ പിടിപെടാനുമുള്ള സാധ്യതയും നിലനിൽക്കുന്നു.
ഒന്നിലും തൃപ്തിയില്ലാതെ
കഞ്ചാവ് ഭക്തരിൽ ജീവിത സംതൃപ്തി തുലോം കുറവായിരിക്കും. തലച്ചോറിലെ സന്തോഷസംവിധാനത്തെ ലഹരിപ്രതികൂലമായി ബാധിക്കുന്നതാണ് സംതൃപ്തിയുടെ അനുഭവം ഇല്ലാതാക്കുന്നത്. ഇത് ഇവരുടെ ജീവിതത്തിൽ പല പ്രശ്നങ്ങളും സൃഷ്ടിക്കും. ഉദാഹരണമായി കഞ്ചാവ് ഉപയോഗിക്കുന്ന ഒരു കൗമാരക്കാരൻ ഭേദപ്പെട്ട വേഗത്തിൽ ബൈക്ക് പായിച്ചാലും അതിൽ സംതൃപ്തി തോന്നണമെന്നില്ല. അവൻ വീണ്ടും കൂടുതൽ വേഗത്തിലാക്കാൻ ശ്രമം നടത്തുകയും തനിക്കും മറ്റുള്ളവർക്കും അപകട സാധ്യതയുണ്ടാക്കുകയും ചെയ്യുന്നു. ഇതേ പ്രശ്നംകൊണ്ടുതന്നെ കഞ്ചാവ് ശീലമാക്കുന്ന വ്യക്തികളിൽ പലരും അതിൽ തൃപ്തിപ്പെടാതെ ലഹരി കൂടുതലുള്ള മറ്റു മയക്കുമരുന്നുകൾ തേടി പോകാൻ തുടങ്ങും. ഇത് അവരുടെ ജീവിതത്തെ കൂടുതൽ അപകടകരമായ വഴികളിൽ കൊണ്ടെത്തിക്കും.
കേരളത്തിലും ഈ പ്രവണത ഇപ്പോൾ ശക്തമായിട്ടുണ്ട്. കഞ്ചാവ് വ്യാപിച്ചതിനു പിന്നാലെ കൂടുതൽ വീര്യമേറിയ മയക്കുമരുന്നുകൾ കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. കഞ്ചാവ് വാറ്റിയെടുക്കുന്ന ഹാഷിഷ് ഓയിൽ, കൊക്കെയ്ൻ, എൽഎസ്ഡി, എംഡിഎംഎ (മെഥിലിൻ ഡയോക്സി മെത്താംഫീറ്റാമിൻ) തുടങ്ങിയ ശക്തിയേറിയ മയക്കുമരുന്നുകൾ ഇതിനകം കേരളത്തിൽ പലേടത്തുനിന്നും പോലീസും എക്സൈസും പിടിച്ചെടുത്തുകഴിഞ്ഞു. 2018ൽ എറണാകുളത്തുനിന്നു മാത്രം സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎ(MDMA) 34.6 കിലോഗ്രാം പിടിച്ചെടുത്തു. അതുപോലെ ശക്തിയേറിയ കെറ്റമിൻ(Ketamine) പോലുള്ള ചില മരുന്നുകൾ മയക്കുമരുന്നായി ദുരുപയോഗം ചെയ്യുന്ന പ്രവണതയും വ്യാപകമായി.
കഞ്ചാവ് ലഹരി കേരളത്തിൽ അതിന്റെ ഏറ്റവും അപകടകരമായ ഘട്ടത്തിലേക്കു മാറിക്കൊണ്ടിരിക്കുകയാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. പണ്ടൊക്കെ അതീവരഹസ്യമായി പലേടത്തും നടത്തിയിരുന്ന കഞ്ചാവ് ഇടപാടുകൾ ഇപ്പോൾ വലിയ മറയൊന്നുമില്ലാതെ അരങ്ങേറുന്നുവെന്നതും ഇതു വ്യാപകമാണെന്നതിന്റെ ലക്ഷണങ്ങളാണ്. ക്രിമിനൽ സംഘങ്ങളും മറ്റും പലപ്പോഴും ഈ രംഗവുമായി ബന്ധപ്പെട്ടു നിൽക്കുന്നതിനാൽ നാട്ടുകാർ ഇതൊന്നും കണ്ടില്ലെന്നു നടിച്ചുകടന്നുപോവുകയാണ് പതിവ്.
ട്രാഫിക് സെന്റർ
കേരളം മയക്കുമരുന്നിന്റെ ട്രാഫിക് സെന്റർ ആയെന്നു ഏതാനും ആഴ്ചമുന്പ് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ലഹരിവിമോചന കേന്ദ്രം ഉദ്ഘാടനം ചെയ്ത ശേഷം പറഞ്ഞത് കേരളത്തിന്റെ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് ആയിരുന്നു. സൗത്ത് ഏഷ്യയിലേക്കു മുഴുവൻ കഞ്ചാവ് എത്തിക്കുന്നതു കേരളത്തിൽനിന്നാണെന്ന് അദ്ദേഹം പറഞ്ഞു. ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽനിന്നു വൻതോതിൽ കഞ്ചാവ് കേരളത്തിൽ എത്തുന്നു. അത് ഇവിടെ വിറ്റഴിക്കുകയും മറ്റു രാജ്യങ്ങളിലേക്കു കടത്തുകയും ചെയ്യുന്നു. ആന്ധ്രയിൽ 20,000 ഹെക്ടർ സ്ഥലത്തു കഞ്ചാവ് കൃഷിയുണ്ടെന്ന് അദ്ദേഹംതന്നെ പറയുന്നു.
കേരളത്തിലേക്ക് എത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളിൽ ഒരു വിഭാഗവും വൻതോതിൽ കഞ്ചാവ് കടത്തികൊണ്ടുവരുന്നുണ്ട്. ഇതിൽനിന്ന് ഒരു കാര്യം വ്യക്തം, കേരളത്തിലേക്ക് ഇപ്പോഴുള്ള കഞ്ചാവിന്റെ ഒഴുക്ക് അത്ര പെട്ടെന്നു തടയാനാവില്ല, മാത്രമല്ല അതു ഇനിയും കൂടാനാണു സാധ്യത. നമ്മുടെ കൗമാരക്കാരെയും യുവജനങ്ങളെയും ഈ മാരകവിപത്തിൽനിന്നു സംരക്ഷിച്ചുനിർത്താൻ എക്സൈസും പോലീസും മാത്രം വിചാരിച്ചാൽ മതിയാവില്ല. ലഹരിമരുന്നിൽ ആണ്ടുപോയിട്ട് അവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനേക്കാൾ ഫലപ്രദം ഇത്തരം ദുരന്തങ്ങളിലേക്കു കൗമാരതലമുറ പോവാതെ സംരക്ഷിക്കുകയെന്നതാണ്.
(തുടരും)
പ്രത്യുത്പാദനശേഷിയും കഞ്ചാവും
ആണ്- പെണ് വ്യത്യാസമില്ലാതെ കഞ്ചാവ് ലഹരി പ്രത്യുത്പാദന ശേഷിയെ ബാധിക്കുമെന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന നിരവധി പഠനങ്ങൾ പറയുന്നു. 2015ൽ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച പഠനത്തിൽ ആഴ്ചയിൽ ഒന്നിലേറെ തവണ കഞ്ചാവ് ഉപയോഗിക്കുന്ന ഒരു പുരുഷനിൽ ബീജങ്ങളുടെ കൗണ്ട് മൂന്നിലൊന്നു കുറയുന്നതായി കണ്ടെത്തി. ശരാശരിയേക്കാൾ 28 ശതമാനം കുറവായിരുന്നു ഇവരുടെ കൗണ്ട്.
2003ൽ ന്യൂയോർക്കിലെ യൂണിവേഴ്സിറ്റി അറ്റ് ബഫാലോ (University at Buffalo) നടത്തിയ പഠനത്തിൽ കഞ്ചാവ് ശീലമാക്കിയ പെണ്‍കുട്ടികളുടെ ലൈംഗികസ്രവങ്ങളിൽ കഞ്ചാവിൽനിന്നുള്ള രാസഘടകങ്ങളുടെ സാന്നിധ്യം കണ്ടെത്തി. ബീജങ്ങൾ ശരീരത്തിൽ പ്രവേശിച്ചാൽ ഈ രാസഘടകങ്ങൾ അവയുടെ ചലനശേഷിയെയും മറ്റും പ്രതികൂലമായി ബാധിക്കും. അതുവഴി പ്രത്യുത്പാദനശേഷി കുറയാനും ഇടയാക്കും.
രാസഘടകങ്ങൾ ആർത്തവചക്രത്തെ ബാധിക്കുമെന്നും അതുവഴി അണ്ഡോത്പാദനത്തിൽ കുറവുവരുമെന്നും ചൂണ്ടിക്കാണിച്ചത് ദി ആൽക്കഹോൾ ആൻഡ് ഡ്രഗ് അബ്യൂസ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് യൂണിവേഴ്സിറ്റി ഒാഫ് വാഷിംഗ്ടണ്‍ നടത്തിയ പഠനമാണ്. കാനഡയിലെ ഏറ്റവും വലിയ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടുകളിലൊന്നായ യൂണിവേഴ്സിറ്റി ഒാഫ് ഒട്ടാവ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരായ ഡോ. ആൻഡ്രൂ പൈപ്, റോബർട്ട് റേയ്ഡ് എന്നിവർ ഈ രംഗത്തു പഠനം നടത്തി പറയുന്നത് കഞ്ചാവിലെ രാസഘടകങ്ങൾ ഹൃദയമിടിപ്പും രക്തസമ്മർദവും കൂട്ടുന്നു എന്നാണ്.
അതുപോലെ ഒാക്സിജൻ വഹിക്കാനുള്ള രക്തത്തിന്റെ ശേഷിയെയും ബാധിക്കുന്നു. ഇതു ഹൃദയാരോഗ്യത്തിനു ഭീഷണിയാണ്. പുകയെടുക്കുന്നവരെ ശ്വാസകോശരോഗങ്ങളും വിടാതെ പിന്തുടരുമെന്നതാണ് മറ്റൊരു കെണി.
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
Latest News
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top