Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ക്രിമിനലുകളെ അടവച്ചു വിരിയിക്കുന്ന കാമ്പസ് രാഷ്ട്രീയം
കേരളത്തിൽ മനഃസാക്ഷിയുള്ള സകല മനുഷ്യരെയും ദുഃഖിപ്പിക്കുകയും ആശങ്കയിൽ ആഴ്ത്തുകയും ചെയ്ത സംഭവമാണ് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർഥന്റെ ദാരുണമായ മരണം. അധ്യാപകരുടെയും സഹപാഠികളുടെയും മുൻപിലിട്ട് ക്രൂരമായി മർദിച്ച് അവശനാക്കി മരണത്തിലേക്ക് ഒരു മനുഷ്യനെ തള്ളിവിടാൻ പാകത്തിന് നമ്മുടെ വിദ്യാർഥി രാഷ്ട്രീയം അപരിഷ്കൃതമായിരിക്കുന്നു.
സ്കൂൾതലത്തിൽ ആരംഭിച്ച് യൂണിവേഴ്സിറ്റി തലത്തിലേക്ക് എത്തിനിൽക്കുന്ന നമ്മുടെ പൊതുവിദ്യാഭ്യാസ രംഗത്തിന്റെ നിലവാരത്തകർച്ച ഇന്ന് പൊതുസമൂഹത്തിൽ വലിയ ചർച്ചയാണ്. ഏതുവിധേനയും വിജയ ശതമാനം ഉയർത്താനുള്ള തത്രപ്പാടിനിടയിൽ ഒരു തലമുറയുടെ ബൗദ്ധിക സാമൂഹിക നിലവാരമാണ് തകർന്നടിയുന്നത്. ഇതിനു പുറമെയാണ് കലാലയ രാഷ്ട്രീയമെന്ന വൻ വിപത്ത്.
രാഷ്ട്രബോധം, സാമൂഹ്യപ്രതിബദ്ധത, നേതൃത്വവാസന എന്നിവ വളരും വളർത്തും എന്നൊക്കെ പറഞ്ഞാണ് ഒരു കൂട്ടം ആളുകൾ കലാലയ രാഷ്ട്രീയത്തെ അനുകൂലിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും. എന്നാൽ സത്യത്തിൽ എന്താണ് സംഭവിക്കുന്നത്? മേൽപ്പറഞ്ഞ ഗുണങ്ങളോ അതിനു സമാനമായ യാതോന്നുമോ ഇന്നത്തെ സാഹചര്യത്തിൽ കലാലയ രാഷ്ട്രീയം വഴി ലഭിക്കുന്നില്ല. എന്നുമാത്രമല്ല ഒരു കൂട്ടം ക്രൂര മനസുള്ള ക്രിമിനലുകൾക്ക് വളരാനും പരിശീലനം ലഭിക്കാനും ഇതുവഴി അവസരമാകുന്നു. കേരളത്തിലെ ധാരാളം സമുന്നതരായ രാഷ്ട്രീയ നേതാക്കൾ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ വളർന്നു വന്നവരാണ് എന്നുപറഞ്ഞ് ന്യായീകരിച്ച് ആനുകാലിക സാഹചര്യങ്ങളെ നിസാരവത്കരിക്കുന്നത് മുളയിലെ നുള്ളാൻ നാം ശ്രദ്ധാലുക്കളായിരിക്കണം.
നന്മയും സൃഷ്ടിപരതയും സർഗവാസനകളും നഷ്ടപ്പെട്ട് അക്രമകാരികളായ ഒരു കൂട്ടം മനുഷ്യമൃഗങ്ങളുടെ ഇടത്താവളങ്ങളായി നമ്മുടെ ഒട്ടുമിക്ക കാമ്പസുകളും രാഷ്ട്രീയത്തിന്റെ അതിപ്രസരം വഴി മാറിയിട്ടുണ്ട്. പഠനം, പരിശീലനം എന്നിവ ഇത്തരക്കാർക്ക് മുൻഗണനാക്രമത്തിൽ ആദ്യ സ്ഥാനങ്ങളിൽ ഒന്നുമില്ല.
ഉത്തരവാദിത്വ സ്ഥാനങ്ങളിൽ ഇരിക്കുന്നവർപോലും തങ്ങളുടെ വിദ്യാർഥി രാഷ്ട്രീയകാലത്തെ അക്രമ സംഭവങ്ങളെയും കൈയാങ്കളികളെയും വീരപരിവേഷത്തോടെ അവതരിപ്പിച്ച് തരംതാഴുന്നത് നാം കാണാറുണ്ട്. അതുകൊണ്ടാണ് “ഞാനൊരു പ്രത്യേക ആക്ഷൻ കാണിച്ചപ്പോൾ എല്ലാവരും ഓടി” എന്നു പറയുമ്പോൾ കൈയടിക്കാനും ആർപ്പുവിളിക്കാനും ആളുണ്ടാകുന്നത്.
കേരളത്തിലെ വലിയ പട്ടണങ്ങളിലെ കലാലയങ്ങളുടെ, പ്രത്യേകിച്ച് സർക്കാർ കോളജുകളുടെയും യൂണിവേഴ്സിറ്റികളുടെയും കവാടങ്ങളും പരിസരങ്ങളും ശ്രദ്ധിക്കുക. പാർട്ടി ഓഫീസുകളെ വെല്ലുന്ന രീതിയിലുള്ള കൊടിതോരണങ്ങളും പോസ്റ്ററുകളും മാത്രമാണ് നമ്മുടെ കണ്ണിൽപ്പെടുന്നത്.
അതിൽ എഴുതിയിരിക്കുന്നതിൽ ഭൂരിഭാഗവും അശ്ലീലവും അസഭ്യവും പരസ്പരമുള്ള ഭീഷണികളും ചെളിവാരിയെറിയലുകളും ആണെന്ന് മനസിലാകുമ്പോഴാണ് കാമ്പസുകളിലെ രാഷ്ട്രീയം വഴിമാറി ദിശ തെറ്റി അപകടത്തിൽ ചെന്നെത്തി എന്നു നാം തിരിച്ചറിയുന്നത്. പരസ്പരം ആക്രമിക്കാനുള്ള കായിക പരിശീലനവും ആയുധങ്ങൾ സൂക്ഷിക്കാനുള്ള മുറികളും സമാന്തര കോടതികളും മയക്കുമരുന്നും മദ്യവും കാമ്പസുകളിൽ നിറഞ്ഞുകവിയുന്നു എന്ന വസ്തുത പൊതുസമൂഹം വേണ്ടത്ര ഗൗരവത്തോടെ ചർച്ച ചെയ്യണം.
രാഷ്ട്രീയ നേതൃത്വത്തെയും രാഷ്ട്രീയപാർട്ടികളെയും ഇക്കാര്യത്തിൽ ഗുണപരമായ ഒരു മുന്നേറ്റത്തിന് നാം പ്രതീക്ഷിക്കേണ്ടതില്ല. അവർ ഇക്കാര്യത്തിൽ കുറ്റകരമായ മൗനവും കൗശലം നിറഞ്ഞ കള്ളക്കളികളും സൂക്ഷിക്കും. കാരണം അവർക്കുവേണ്ടി തെരുവിൽ അലറിവിളിക്കാനും പോലീസ് ബാരിക്കേഡുകൾ തകർക്കാനും രാഷ്ട്രീയ ശത്രുക്കളെ അടിച്ചൊതുക്കാനും വേണമെങ്കിൽ കൊന്നുകളയാനും പരിശീലനം സ്വീകരിച്ചുകൊണ്ടിരിക്കുന്നവരെ അത് ഏതു പാർട്ടിയായാലും അവരാരും തള്ളിപ്പറയില്ല. പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റിയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർഥന്റെ കാര്യത്തിൽ ഇത് വളരെ വ്യക്തമാണ്.
സെലക്ടീവ് ധാർമികത
മൂന്നു ദിവസം ഭക്ഷണവും വെള്ളവും നൽകാതെ കമ്പിയും വടിയും ബെൽറ്റുംകൊണ്ട് മർദിച്ച് പൊതുവേദിയിൽ വിവസ്ത്രനാക്കി നിർത്തി ആക്രമിക്കുന്നതിനെ കാമ്പസ് രാഷ്ട്രീയത്തിന്റെ ഭാഗമായി കാണുന്ന രാഷ്ട്രീയ നേതൃത്വമാണ് നമുക്കുള്ളത്. ഇതേസമയം കേരളത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്വാശ്രയ മാനേജ്മെന്റുകൾ നേതൃത്വം നൽകുന്ന സ്ഥാപനങ്ങളിൽ, വളരെ പ്രത്യേകിച്ച് ക്രൈസ്തവ മാനേജ്മെന്റുകളുടെ സ്ഥാപനങ്ങളിൽ അപ്രതീക്ഷിതമായി എന്തെങ്കിലും ഒരു അനിഷ്ട സംഭവം അപൂർവമായി സംഭവിച്ചാൽ അതിനെ പർവതീകരിച്ച് ആഗോള പ്രശ്നമായി ചിത്രീകരിക്കുന്ന രാഷ്ട്രീയ പാർട്ടിക്കാരുടെയും കുട്ടിനേതാക്കന്മാരുടെയും ഒരുതരം സെലക്ടീവ് ധാർമികത ഉണർന്നുവരുന്നത് നാം കാണാറുണ്ട്. എന്നിട്ട് സമരവും അക്രമവും അഴിച്ചുവിടും. കക്ഷിരാഷ്ട്രീയത്തിന്റെ അന്ധത ബാധിച്ച് ന്യായീകരണത്തൊഴിലാളികളും അക്രമകാരികളുമായി മാറിയിരിക്കുന്ന അഭിനവ കുട്ടി നേതാക്കന്മാരുടെ ഈ പോക്ക് അപകടകരമാണ്.
ആക്രമിക്കാനും അടിച്ചുപൊളിക്കാനും പരിശീലനവും ആഹ്വാനവും കൈമാറുന്ന രാഷ്ട്രീയ നേതാക്കന്മാരുടെ പ്രിയപ്പെട്ട മക്കൾ ബഹുഭൂരിപക്ഷം പേരും വിദേശ സർവകലാശാലകളിൽ പഠനം പൂർത്തിയാക്കി മനോഹരമായ യൂണിവേഴ്സിറ്റി കാമ്പസുകളുടെ മുമ്പിൽ നിൽക്കുന്ന ചിത്രങ്ങൾ ഈ നാളുകളിൽ സമൂഹമാധ്യമങ്ങളിൽ സാധാരണമാണ്. അതുകൊണ്ട് വിദ്യാർഥികൾ അവരുടെ സാധ്യതകൾ മനസിലാക്കി കോളജ് ക്ലാസും കാമ്പസും പഠിക്കാനുള്ള സ്ഥലമാണെന്ന തിരിച്ചറിവിൽ രാഷ്ട്രീയപ്പാർട്ടികളും കാപട്യവും ക്രൂരതയും കലയാക്കിയ രാഷ്ട്രീയക്കാരും ഒരുക്കിവച്ചിരിക്കുന്ന കലാലയ രാഷ്ട്രീയം എന്ന കത്രികപ്പൂട്ടിൽ വീഴാതെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള വഴി തേടുക.
ഏക പോംവഴി
രാഷ്ട്രീയപാർട്ടികൾ ഏതായാലും മുന്നണി വ്യത്യാസമില്ലാതെ ഇക്കാര്യത്തിൽ ഗുണപരമായ ഒരു തീരുമാനത്തിൽ എത്തില്ല എന്നത് ഉറപ്പാണ്. കാരണം അവർക്ക് വിവേകശൂന്യരും അക്രമവാസനയുള്ളവരുമായ ഒരു കൂട്ടം കുട്ടിനേതാക്കന്മാരെ പോലീസിന്റെ അടികൊള്ളാനും വഴിയിലിറങ്ങി തല്ലാനും തല്ലുകൊള്ളാനും ചാനൽ മുറികളിൽ ആക്രോശിക്കാനും ആവശ്യമുണ്ട്. അപ്പോൾ നിലവിലെ സാഹചര്യത്തിലുള്ള ഏക പോംവഴി കോടതി ഇടപെടുക എന്നുള്ളതാണ്.
ഈ കഴിഞ്ഞ കാലങ്ങളിൽ കാമ്പസ് രാഷ്ട്രീയംവഴി ജീവനും ജീവിതവും നഷ്ടപ്പെട്ട നൂറുകണക്കിന് വിദ്യാർഥികളുടെ ജീവിതം പരിശോധിച്ച്, ആവശ്യമായ വിശകലനം നടത്തി കാമ്പസ് രാഷ്ട്രീയം നിരോധിക്കുക എന്ന ശക്തമായ തീരുമാനത്തിലേക്ക് എത്തുക. രക്തക്കറ പുരണ്ട മുഷ്ടികൾ ചുരുട്ടിയുള്ള മുദ്രാവാക്യം വിളികൾ നമ്മുടെ കാമ്പസുകളിൽനിന്ന് ഇനി ഉയരാതിരിക്കട്ടെ.
ഫാ. ജെയിംസ് മുണ്ടോളിക്കൽ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
Latest News
അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാർ: ഇന്ത്യാ മുന്നണിക്കെതിരെ നരേന്ദ്ര മോദി
പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം
ആലപ്പുഴയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു
മുംബൈയ്ക്കു വീണ്ടും തോൽവി; ഡൽഹിക്കു ജയം
പൂനം മഹാജന് സീറ്റ് നിഷേധിച്ച് ബിജെപി
Latest News
അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാർ: ഇന്ത്യാ മുന്നണിക്കെതിരെ നരേന്ദ്ര മോദി
പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം
ആലപ്പുഴയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു
മുംബൈയ്ക്കു വീണ്ടും തോൽവി; ഡൽഹിക്കു ജയം
പൂനം മഹാജന് സീറ്റ് നിഷേധിച്ച് ബിജെപി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top