ആവർത്തിക്കപ്പെടുന്ന അയോധ്യ നാടകങ്ങൾ
Wednesday, November 7, 2018 12:15 AM IST
മധ്യപ്രദേശ്, രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ നിയമസഭകളിലേക്കു തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയതോടെ ദേശീയ രാഷ്‌ട്രീയത്തിൽ അയോധ്യാ വിഷയവും ചൂടുപിടിക്കുകയാണ്. അടുത്ത പൊതുതെരഞ്ഞെടുപ്പിന് ആറു മാസത്തിൽ താഴെ മാത്രം സമയം അവശേഷിച്ചിരിക്കേ ആണ് അയോധ്യാ വിഷയം സജീവ ചർച്ചയാകുന്നത് എന്നതു ശ്രദ്ധേയമാണ്. ‌അയോധ്യ മുഖ്യവിഷയമാകുന്നതോടെ ദേശീയ രാഷ്‌ട്രീയത്തെ പിടിച്ചുകുലുക്കിയ റഫാൽ യുദ്ധവിമാന അഴിമതി ആരോപണങ്ങളും സിബിഐയും റിസർവ് ബാങ്കുമായും ബന്ധപ്പെട്ട വിവാദങ്ങളും ഇന്ധന വിലവർധനവും തുടർച്ചയായി മൂന്നു തവണയായി ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾക്കെതിരായ ഭരണവിരുദ്ധവികാരങ്ങളും കർഷകപ്രശ്നങ്ങളും സജീവ മാധ്യമചർച്ചകളിൽനിന്ന് അപ്രത്യക്ഷമാവുകയാണ്.

അയോധ്യാവിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കാൻ കഴിയില്ല എന്നും താൻ ഉൾപ്പെടുന്ന പുതിയ ബെഞ്ച് കേസ് കേൾക്കുന്നതുമായി ബന്ധപ്പെട്ട് ഉചിതമായ തീരുമാനം ജനുവരിയിൽ എടുക്കുമെന്നുമുളള സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയി അടങ്ങിയ ബെഞ്ചിന്‍റെ ഒക‌്ടോബർ 29 ലെ പരാമർശമാണ് ബിജെപി ഉൾപ്പെടെയുള്ള സംഘപരിവാർ ഇപ്പോൾ ആയുധമാക്കിയിരിക്കുന്നത്. നൂറു വർഷത്തോളം നീണ്ട അയോധ്യ തർക്കം അടിയന്തരമായി പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉത്തർപ്രദേശ് സർക്കാർ നല്കിയ ഹർജി പരിഗണിക്കുന്പോൾ ആയിരുന്നു അയോധ്യവിഷയം അടിയന്തര പ്രാധാന്യം അർഹിക്കുന്ന വിഷയമല്ല എന്ന പരാമർശം സുപ്രീംകോടതി നടത്തിയത്.

അയോധ്യയിലെ തർക്കഭൂമി കേസിൽ ഉൾപ്പെട്ട മൂന്നു കക്ഷികൾക്കായി വിഭജിച്ചു നല്കണമെന്ന 2010 ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരേ സമർപ്പിക്കപ്പെട്ട പതിനാലോളം ഹർജികൾ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. വിവാദങ്ങളിൽപ്പെട്ട് ഉഴലുന്ന കേന്ദ്രസർക്കാരിന്‍റെയും സംഘപരിവാറിന്‍റെയും ആശീർവാദത്തോടെ തന്നെയാണ് ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് എന്നു പകൽപോലെ വ്യക്തമാണ്.

അയോധ്യാവിഷയം അടിയന്തര പ്രാധാന്യത്തോടെ കേൾക്കാൻ കഴിയില്ല എന്ന സുപ്രീംകോടതിയുടെ പരാമർശത്തോടു രൂക്ഷമായ പ്രതികരണമാണു സംഘപരിവാറിന്‍റെയും ബിജെപിയുടെയും ഭാഗത്തുനിന്ന് ഉണ്ടായത്. ആർഎസ്എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി പ്രതികരിച്ചത് “സുപ്രീംകോടതിയുടെ പരാമർശത്തോടെ ഹിന്ദുക്കൾ അപമാനിതരായി’’ എന്നാണ്. അയോധ്യാ തർക്കത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ വൈകിയാൽ “1992 ആവർത്തിക്കാനും ആർഎസ്എസ് മടിക്കില്ല’’ എന്ന വിവാദപരാമർശം നടത്താനും ഭയ്യാജി ജോഷി തയാറായി എന്നത് വിഷയത്തിൽ സംഘപരിവാർ സ്വീകരിക്കാൻ പോകുന്ന തീവ്ര നിലപാടുകളുടെ സൂചനയാണ്.

ആർഎസ്എസ് നേതൃത്വവുമായി ഏറെ അടുപ്പം പുലർത്തുന്ന രാജ്യസഭയിലെ ബിജെപി എംപിയായ രാകേഷ് സിൻഹ വരുന്ന പാർലമെന്‍റ് സമ്മേളനത്തിൽ റാം മന്ദിർ ബിൽ അവതരിപ്പിക്കാൻ തയാറെടുക്കുന്നതും സംഘപരിവാറിന്‍റെ മൗനാനുവാദത്തോടെ തന്നെയാണ് എന്നു വ്യക്തമാണ്. 2010 ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകൾ സുപ്രീംകോടതിയിൽ എത്തിയിട്ട് ഏഴു വർഷമായിട്ടും കേസിൽ കോടതിയുടെ തീർപ്പ് ഉണ്ടാകാത്തത് അയോധ്യയിൽ രാമക്ഷേത്രം നിർമിച്ചു കാണാൻ ആഗ്രഹിക്കുന്നവരെ നിരാശപ്പെടുത്തുന്നു എന്നാണ് ആർഎസ്എസിന്‍റെ വാദം.

അയോധ്യ ഭൂമിതർക്കത്തിൽ സുപ്രീംകോടതിയുടെ തീർപ്പ് വൈകുകയാണെങ്കിൽ കേന്ദ്രസർക്കാർ നിയമനിർമാണത്തിലൂടെയോ ഓർഡിനൻസ് വഴിയോ അയോധ്യയിൽ ക്ഷേത്രനിർമാണത്തിന് അനുമതി നല്കണമെന്ന വാദം ഇപ്പോൾ സംഘപരിവാർ ശക്തമായി ഉയർത്തുകയാണ്. ഇതിന്‍റെ ഭാഗമാണ് റാംമന്ദിർ ബിൽ അവതരിപ്പിക്കാനുള്ള രാകേഷ് സിൻഹയുടെ നീക്കം. ആർഎസ്എസ് ബുദ്ധിജീവിയും ഡൽഹി സർവകലാശാലാ പ്രഫസറുമായ രാകേഷ് സിൻഹ തന്നെ അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുവേണ്ടിയുള്ള റാംമന്ദിർ ബിൽ അവതരിപ്പിക്കും എന്നു പറയുന്നതിൽ മറ്റൊരു തന്ത്രംകൂടിയുണ്ട്.

രാജ്യസഭയിലെ ബിജെപിയുടെ നോമിനേറ്റഡ് എംപിയാണ് രാകേഷ് സിൻഹ. രാജ്യസഭയിൽ ബിജെപിക്കു സ്വന്തമായി ഭൂരിപക്ഷമില്ല. രാജ്യസഭയിൽ നിലവിലുള്ള 244 അംഗങ്ങളിൽ ബിജെപിക്കുള്ളത് കേവലം 73 അംഗങ്ങൾ മാത്രമാണ്. അയോധ്യാവിഷയത്തിൽ ബിജെപിക്കൊപ്പം തീവ്രനിലപാടുകൾ പുലർത്തുന്ന ശിവസേനയ്ക്കും അകാലിദളിനും മൂന്ന് അംഗങ്ങൾ വീതമാണുള്ളത്. പാർലമെന്‍റിൽ ബിജെപിയോടു ചങ്ങാത്തം പുലർത്തുന്ന അണ്ണാ ഡിഎംകെ, ബിജു ജനതാദൾ, ജനതാദൾ യുണൈറ്റഡ് തുടങ്ങിയവയുടെ പിന്തുണ ഈ വിഷയത്തിൽ ഒരിക്കലും ലഭിക്കില്ല. കേവലം മൂന്നിലൊന്ന് അംഗങ്ങളുടെ മാത്രം പിന്തുണയിൽ ഒരു സ്വകാര്യ ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാൻ ബിജെപി, ആർഎസ്എസ് നേതൃത്വങ്ങൾ തയാറെടുക്കുന്നതിൽതന്നെ അവരുടെ ഗൂഢലക്ഷ്യം വളരെ വ്യക്തമാണ്. അയോധ്യ വിവാദം ഉയർത്തി രാഷ്‌ട്രീയ ലാഭം നേടുക എന്ന ഒരേ ഒരു ലക്ഷ്യം മാത്രം.


സ്വകാര്യ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു പാസാക്കാൻ ബിജെപിക്ക് അവിടെ അംഗങ്ങൾ ഇല്ലാഞ്ഞിട്ടാണോ? ബിൽ ലോക്സഭയിൽ അവതരിപ്പിച്ചാൽ ബിജെപിക്കു സ്വന്തമായി കേവലഭൂരിപക്ഷമുള്ളതിനാൽ പാസാക്കാൻ നിർബന്ധിതമാകും. ബിൽ പാസാക്കിയാൽ മതേതര സ്വഭാവമുള്ള സഖ്യകക്ഷികൾ എൻഡിഎ വിട്ടുപോകും എന്നു മാത്രമല്ല അടുത്ത പൊതുതെരഞ്ഞെടുപ്പിൽ പുതിയ സഖ്യകക്ഷികളെ കിട്ടാതെയും വരും. അണ്ണാ ഡിഎംകെ, വൈഎസ്ആർ കോൺഗ്രസ്, ടിആർഎസ്, ജനതാദൾ യുണൈറ്റഡ് തുടങ്ങി ന്യൂനപക്ഷ വോട്ടുകളിൽ സ്വാധീനമുള്ള പല പാർട്ടികൾക്കും ബിജെപിയുമായി പരസ്യമായോ രഹസ്യമായോ ബന്ധം സാധ്യമല്ലാതെ വരും. ചുരുക്കത്തിൽ ബിജെപി നേതൃത്വം നല്കുന്ന ദേശീയ ജനാധിപത്യസഖ്യം പൊളിയും.

സ്വകാര്യ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചാൽ ഈ പ്രശ്നമില്ല. ബിൽ രാജ്യസഭ കടക്കില്ല എന്ന് ഉറപ്പാണുതാനും. അതേസമയം തന്നെ ക്ഷേത്രനിർമാണത്തിനു വേണ്ടി തങ്ങൾ ആത്മാർഥമായി ശ്രമിച്ചു എന്ന പ്രതീതി ജനിപ്പിക്കുകയും ചെയ്യാം. കൂടാതെ രാജ്യസഭയിൽ ബില്ലിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പുള്ള കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളെ ഹിന്ദുവിരോധികൾ എന്നു മുദ്രകുത്തുകയും ചെയ്യാം. ഇതിനെല്ലാം ഉപരിയായി വിവാദ വിഷയങ്ങളിൽ നട്ടംതിരിയുന്ന ബിജെപിക്ക് അതെല്ലാം ചർച്ചകളിൽനിന്ന് ഒളിപ്പിച്ചുവയ്ക്കാനും കഴിയും. ഇങ്ങനെ ഒരു വെടിക്കു പല ലക്ഷ്യങ്ങളാണു രാകേഷ് സിൻഹയെ മുന്നിൽനിർത്തി ആർഎസ്എസ് നേതൃത്വം മനസിൽ കാണുന്നത്.

അയോധ്യയിൽ ക്ഷേത്രം നിർമിക്കുന്നതിനുവേണ്ടി കേന്ദ്രസർക്കാരിനെക്കൊണ്ട് ഓർഡിനൻസ് ഇറക്കുന്നതിനുള്ള ആലോചനകളും സജീവമാണ്. സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന ഒരു വിഷയത്തിൽ കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കുന്നതിൽ തെറ്റില്ല എന്ന മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ചെലമേശ്വറിന്‍റെ നിരീക്ഷണങ്ങളും ഈ വഴിക്കുള്ള ആലോചനകൾക്കു വേഗം പകർന്നിട്ടുണ്ട്. ബിജെപി അധ്യക്ഷൻ അമിത് ഷായും ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവതും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലും അയോധ്യയിലെ രാമക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ട് ഓർഡിനൻസ് ഇറക്കുന്ന കാര്യം സജീവ ചർച്ചയായി എന്നാണു പുറത്തുവരുന്ന സൂചനകൾ.

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിൽനിന്നു ബിജെപിയെ തടയാൻ ആർക്കും കഴിയില്ല എന്ന ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെയും രാമക്ഷേത്രം തന്‍റെ സ്വപ്നമാണെന്നും അതു യാഥാർഥ്യമാക്കുന്നതിന് എന്തു സഹായവും ചെയ്യാൻ ഒരുക്കമാണെന്നുമുള്ള ഉമാഭാരതിയുടെയും ക്ഷേത്രം എത്രയും വേഗം നിർമിക്കണമെന്നും കോടതി നടപടികൾ വൈകിയാൽ നിയമനിർമാണത്തിനു സർക്കാർ തയാറാണ് എന്നുള്ള കേന്ദ്ര നിയമസഹമന്ത്രി പി.പി. ചൗധരിയുടെയും ഡിസംബർ ആറിനു രാമക്ഷേത്രത്തിനു തറക്കല്ലിടുമെന്നും നിർമാണത്തിന് ആരുടെയും സഹായം ആവശ്യമില്ല എന്നുള്ള വിശ്വഹിന്ദു പരിഷത്ത് നേതാവ് സ്വാധി പ്രാചിയുടെ പ്രസ്താവനയും അയോധ്യ ബിജെപിയുടെ മുഖ്യ അജൻഡ ആകുന്നു എന്നതിന്‍റെ വ്യക്തമായ സൂചനകളാണ്.

ഇനി അയോധ്യ വിഷയത്തിൽ കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടുവന്നാൽ തന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ നിയമമാകാൻ വളരെയധികം ബുദ്ധിമുട്ടാണ്. ഓർഡിനൻസ് ഇറങ്ങിയാൽ തന്നെ അതു കോടതിയിൽ ചോദ്യംചെയ്യപ്പെടുമെന്ന് ഉറപ്പാണ്. ഓർഡിനൻസ് ഇറങ്ങിയാൽ ആറു മാസത്തിനകം നിയമമാകണം. ലോക്സഭയുടെ കാലാവധി അവസാനിക്കാൻ ഇനി ആറു മാസത്തിൽ താഴെ സമയം മാത്രമേ ഉള്ളൂ. ഇനി ഓർഡിനൻസിന് പകരമുള്ള ബിൽ ലോക്സഭ കടന്നാൽതന്നെ രാജ്യസഭ എന്ന കടന്പ ബാക്കിനിൽക്കുന്നു.

വസ്തുതകൾ ഇതായിരിക്കെ അയോധ്യയെ മുന്നിൽനിർത്തിയുള്ള രാഷ്‌ട്രീയ നാടകത്തിനു ദേശീയ രാഷ്‌ട്രീയ നാടകത്തിൽ വീണ്ടും അരങ്ങൊരുങ്ങുകയാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിലായി കൃത്യമായ ഇടവേളകളിൽ ആവർത്തിച്ച് ആവർത്തിക്കുന്ന അസംബന്ധ നാടകത്തിനു വീണ്ടും കളമൊരുങ്ങുകയാണ്.

പ്രഫ. റോണി കെ. ബേബി

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.