കണ്ണീര്‍പ്പാടത്ത് കരളുരുകി കര്‍ഷകര്‍
Tuesday, December 4, 2018 12:57 AM IST
ഉള്ളി വിതച്ചുപോയതിന്‍റെ പേരില്‍ കണ്ണീരൊഴുക്കി ദുരിതക്കയത്തിൽ ആണ്ടുപോയവരാണു രാജസ്ഥാനിലെ സിക്കര്‍ ജില്ലയിലെ കര്‍ഷകര്‍. രാജ്യത്തെതന്നെ കര്‍ഷക പ്രക്ഷോഭങ്ങളിലേറെയും മുളപൊട്ടിയിട്ടുള്ള കേന്ദ്രമാണിത്. ഇന്ത്യയില്‍ ഏറ്റവുമധികം ഉള്ളി ഉത്പാദിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണു രാജസ്ഥാൻ. സംസ്ഥാനത്താകട്ടെ സിക്കറിലാണ് ഉള്ളി കൃഷിയുടെ കേന്ദ്രം. തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേ സിക്കറില്‍ കണ്ട ഉള്ളി കര്‍ഷകരെല്ലാംതന്നെ രാജസ്ഥാനിലെ വസുന്ധര രാജെ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമാണുന്നയിച്ചത്.

സംസ്ഥാന സര്‍ക്കാരിനെ മാത്രമല്ല കര്‍ഷികവിരുദ്ധ നയങ്ങള്‍ പിന്തുടരുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെയും അവര്‍ രൂക്ഷമായി വിമര്‍ശിക്കുന്നു. അധികാരത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസും കാര്യമായി ഒന്നുംതന്നെ ചെയ്തിട്ടില്ലെന്നു കുറ്റപ്പെടുത്തുന്ന സിക്കറിലെ കര്‍ഷകര്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട വിഹിതം ലഭിക്കാന്‍ ഒരു പ്രക്ഷോഭത്തിലൂടെ ഏതറ്റം വരെയും പോകുമെന്ന മുന്നറിയിപ്പാണു നല്‍കുന്നത്. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും അര്‍ഹതപ്പെട്ട ലാഭവിഹിതം ഉറപ്പാക്കണമെന്നും ഇവര്‍ ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നു.

ഒരു കിലോ ഉള്ളി ഉത്പാദിപ്പിച്ചെടുക്കാന്‍ വെള്ളവും വളവും വൈദ്യുതിയും തൊഴിലാളിക്കും ഉള്‍പ്പെടെ പത്തു രൂപ ചെലവു വരും. എന്നാല്‍, മാര്‍ക്കറ്റില്‍ ഒരു കിലോ ഉള്ളിക്കു കര്‍ഷകനു ലഭിക്കുന്നതു മൂന്നു രൂപയില്‍ താഴെയാണ്. വീട്ടാവശ്യത്തിനായി ജനങ്ങൾ ഒരു കിലോ ഉള്ളി വാങ്ങുന്നത് 30 രൂപയിലേറെ നല്‍കിയാണെന്നു വരുമ്പോഴാണ് ഈ വിലയിടിവിന്‍റെ ദുരന്തഫലം കര്‍ഷകന്‍ നേരിടുന്നത് എങ്ങനെയെന്നു വ്യക്തമാകുന്നത്.

സിക്കറില്‍തന്നെ ഏറ്റവും കൂടുതല്‍ ഉള്ളി ഉത്പാദിപ്പിക്കുന്നത് റാഷിദ്പുര ഗ്രാമത്തിലെ കൃഷിയിടങ്ങളിലാണ്. കഴിഞ്ഞ വിളവെടുപ്പു കാലത്ത് ഒരു കിലോ ഉള്ളിയില്‍ കര്‍ഷനു ലഭിച്ചിരുന്നത് ഒരു രൂപയായിരുന്നു. ഒരു കിലോ ഉള്ളിക്ക് പത്തിലേറെ രൂപ എന്ന കണക്കിൽ പണം മുടക്കി കൃഷിയിറക്കിയ ബല്‍ദേവ് സിംഗ് വിളവെടുക്കാന്‍ കൂട്ടാക്കിയില്ല. ഉത്പാദനച്ചെലവിന്‍റെ പത്തിലൊന്ന് പോലും തിരിച്ചുകിട്ടാനില്ലെന്നു വന്നപ്പോള്‍ തന്‍റെ മൂന്നേക്കര്‍ കൃഷിയിടത്തില്‍ പാകമായ ഉള്ളിച്ചെടികളുടെമേല്‍ തലങ്ങും വിലങ്ങും ട്രാക്ടര്‍ ഓടിച്ചു നശിപ്പിച്ചു കളഞ്ഞു അദ്ദേഹം. ഇതു രാജസ്ഥാനിലെ ഒറ്റപ്പെട്ട സംഭവമല്ല. ഉത്പാദനച്ചെലവുമായി താരതമ്യം ചെയ്യാന്‍ പോലും കഴിയാത്തവണ്ണം വിലയിടിവുണ്ടാകുമ്പോള്‍ കര്‍ഷകര്‍ കൂട്ടമായി കൃഷി നശിപ്പിക്കുന്നു. ബാങ്കില്‍ നിന്നും മറ്റുമെടുത്ത കടം കെണിയായി കഴുത്തിനു ചുറ്റും മുറുകുമ്പോള്‍ അവന്‍ കയറെടുത്തു ജീവനൊടുക്കുകയും ചെയ്യുന്നു.

ജലക്ഷാമമാണു രാജസ്ഥാനിലെ മറ്റ് ഏതൊരു കൃഷിയിടത്തിലുമെന്നപോലെ സിക്കറിന്‍റെയും ശാപം. റാഷിദ്പുരയില്‍ അത്യാവശം കുഴല്‍ക്കിണറിലൂടെ ജലസേചനം നടക്കുന്നു. എന്നാല്‍, പത്തു കിലോമീറ്റര്‍ അപ്പുറം ജലക്ഷാമം രൂക്ഷമാണ്. കനാലുകള്‍ വറ്റിവരണ്ടു കിടക്കുന്നു. കിലോമീറ്ററുകള്‍ അപ്പുറത്തുനിന്നാണ് പാടത്തു വെള്ളമെത്തിക്കുന്നത്.

കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ കഴിയുന്നവരാണു സിക്കറിലെ കര്‍ഷകരേറെയും. ഉള്ളികൃഷിക്കു പുറമേ കന്നുകാലി വളര്‍ത്തലാണ് ഇവരുടെ പ്രധാന വരുമാന മാര്‍ഗം. രാജസ്ഥാനിൽ ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്ന ജില്ലയും സിക്കറാണ്. കര്‍ഷകരുടെ എടിഎം ആയിരുന്നു കന്നുകാലികള്‍. പണത്തിന് അത്യാവശ്യം വരുമ്പോഴൊക്കെ ഒരു പശുവിനെയോ എരുമയേയോ വിറ്റ് കാര്യം നടത്താമായിരുന്നു. എന്നാല്‍, ഗോസംരക്ഷകരെ ഭയന്ന് ഇപ്പോള്‍ അതിനും കഴിയാത്ത സ്ഥിതിയാണെന്ന് കര്‍ഷകര്‍ പറയുന്നു. വയസായ കന്നുകാലികളെപ്പോലും വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയാണ്. പോറ്റാന്‍ കഴിയാതെ വരുമ്പോള്‍ പ്രായമായ കന്നുകാലികളെ കര്‍ഷകര്‍ നിരത്തിലേക്കു കയറൂരി വിടുകയാണു ചെയ്യുന്നത്.

മുപ്പതും അമ്പതും ഏക്കര്‍ സ്ഥലമുള്ള കര്‍ഷകര്‍ പോലും എങ്ങനെ കരകയറും എന്നറിയാത്തവിധം കടക്കെണിയില്‍ കുടങ്ങി കഴിയുകയാണ്. ഒന്നുകില്‍ ഇത്രനാള്‍ സ്വന്തമായിരുന്ന ഭൂമി തങ്ങളുടേതല്ലാതാകും. അല്ലെങ്കില്‍ കാര്‍ഷികവൃത്തിതന്നെ അവസാനിപ്പിച്ച് ഉള്ളതില്‍ ഒരു ഭാഗം ഭൂമി വിറ്റ് കടം വീട്ടി മറ്റൊരു തൊഴിലിലേക്കു തിരിയേണ്ടി വരും. പലര്‍ക്കും പരമ്പരാഗതമായി കൈമാറിക്കിട്ടിയ ഭൂമിയോടുള്ള വൈകാരികബന്ധംകൊണ്ടും കൃഷിയോടുള്ള അഭിനിവേശം കൊണ്ടും മാത്രമാണ് നഷ്ടങ്ങളെ മറന്ന് ഓരോ വര്‍ഷവും വിളവിറക്കുന്നത്.


എന്നാല്‍, നഷ്ടങ്ങളും ദുരിതങ്ങളും മാത്രം വിതച്ചെടുക്കാനുള്ളപ്പോള്‍ ഇനിയൊരു പരീക്ഷണത്തിനു തങ്ങളുടെ കുടുംബത്തെ വിട്ടുകൊടുക്കാനില്ലെന്ന നിലപാടിലാണ് ചില കര്‍ഷകര്‍. സിക്കറിലെ പല കുടുംബങ്ങളും മറ്റു നഗരങ്ങളിലേക്കു തൊഴില്‍ തേടി കുടിയേറിത്തുടങ്ങി. ചിലര്‍ തൊഴില്‍ തേടി ഗള്‍ഫ് നാടുകളിലേക്കും പോയിരുന്നു. 27 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു വന്നു ഉള്ളിക്കൃഷിക്കിറങ്ങിയതാണ് ഇഖ്ബാല്‍ ഖുറേഷി എന്ന അറുപത്തഞ്ചുകാരന്‍. ഗള്‍ഫില്‍നിന്നു സമ്പാദിച്ചതിലേറെയും മക്കളുടെ വിദ്യാഭ്യാസത്തിനായും അത്യാവശ്യം ജീവിത നിലവാരം മെച്ചപ്പെടുത്താനും ചെലവഴിച്ചു കഴിഞ്ഞാണ് നാട്ടില്‍ വന്നു പരമ്പരാഗതമായി കിട്ടിയ ഭൂമിയില്‍ കൃഷിയിറക്കിയത്. ആദ്യ വിളവെടുപ്പില്‍ തന്നെ കൈ പൊള്ളി. ഇപ്പോള്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് മൂന്നു ലക്ഷം രൂപ വായ്പ എടുത്തത് അഞ്ചു ലക്ഷത്തിനു മുകളിലുള്ള കടമായി തലയ്ക്കു മുകളില്‍ നില്‍ക്കുന്നു.

നോട്ടുനിരോധനത്തെക്കുറിച്ചുള്ള ചോദ്യങ്ങളോടെല്ലാം കര്‍ഷകർ അതീവ രോഷത്തോടെയാണ് പ്രതികരിച്ചത്. നടുവ് വളഞ്ഞിരുന്ന തങ്ങളെ നിലംപരിശാക്കിയതു നോട്ടു നിരോധനം മാത്രമാണെന്ന് അവര്‍ പറയുന്നു. നോട്ടുനിരോധന കാലത്ത് വിത്തും വളവും വാങ്ങാന്‍ പണമില്ലാതെ ഏക്കര്‍ കണക്കിന് കൃഷിഭൂമി തരിശാക്കിയിട്ടു പട്ടിണി കിടന്ന കാലത്തോളം മറ്റൊരു ദുരിത കാലം ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് റാഷിദ്പുരയിലെ കര്‍ഷകന്‍ ഹരിസിംഗ് പറഞ്ഞത്.

സിക്കറിലെ ഒരു കര്‍ഷക കുടുംബത്തിലെയും യുവാക്കള്‍ പാടത്തേക്കിറങ്ങാനോ മാതാപിതാക്കൾ അവരെ ഇറക്കാനോ തയാറാകുന്നില്ല. മണ്ണ് വെറുതെ കിടന്ന് മരുഭൂമിയായാലും വേണ്ടില്ല, തങ്ങളുടെ മക്കളുടെ ജീവിതത്തില്‍ ഒരു മരുപ്പച്ചയുണ്ടാകണം എന്നാണ് അവരുടെ ആഗ്രഹം. അതിനുവേണ്ടി ഉള്ളതില്‍ പാതി മണ്ണ് വിറ്റിട്ടായാലും അവര്‍ മക്കളുടെ വിദ്യാഭ്യാസം നടത്തുന്നു. യുവാക്കള്‍ പോലീസിലോ ആര്‍മിയിലോ ചേരാനുള്ള തയാറെടുപ്പുകള്‍ നടത്തുന്നു. പെണ്‍കുട്ടികളിലേറെയും അധ്യാപക പരിശീലനത്തിനാണ് പോകുന്നത്. അല്ലെങ്കിൽ അങ്കണവാടി ജോലിക്കു പോകുന്നു.

ഓള്‍ ഇന്ത്യ കിസാന്‍ സഭ നേതാവും സിപിഎം എംഎല്‍എയുമായ അമ്രാ റാമിന്‍റെ മണ്ഡലം സിക്കറിലെ ദത്താറാംഗഡ് ആണ്. കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നിരവധി കര്‍ഷക പ്രക്ഷോഭങ്ങളാണ് സിക്കറില്‍ നടന്നിരിക്കുന്നത്. കര്‍ഷക നേതാക്കളായ അമ്രാം റാം, പേമ റാം, കയൂം ഖുറേഷി എന്നിവര്‍ക്കു കര്‍ഷകരുടെ ഇടയില്‍ നല്ല സ്വാധീനമുണ്ട്. കേന്ദ്ര, സംസ്ഥാന കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരേ കര്‍ഷകര്‍ നിരവധി തവണ ഇവിടെ ശ്രദ്ധേയമായ പ്രക്ഷോഭങ്ങളില്‍ അണിനിരന്നു കഴിഞ്ഞു.

കര്‍ഷകരുടെ വരുമാനം ഇടിഞ്ഞതോടെ അനുബന്ധ വ്യവസായങ്ങളും ഈ പ്രദേശത്തു പാടേ തകര്‍ന്നു തുടങ്ങി. സിക്കറിലെ പമ്പ്സെറ്റ് കടയുടെ ഉടമയാണ് പ്രവീണ്‍ കുമാര്‍. കൃഷി നാശവും വിലയിടിവും കാരണം കര്‍ഷകര്‍ പമ്പ് സെറ്റോ മറ്റൊന്നുമോ വാങ്ങാതായതോടെ കടയടയ്ക്കേണ്ടി വരുന്ന അവസ്ഥയിലാണെന്നു പ്രവീണ്‍ കുമാര്‍ പറഞ്ഞു. വിത്തും വളവും വില്‍ക്കുന്ന കേന്ദ്രങ്ങളുടെ കാര്യവും ഇങ്ങനെതന്നെ.

കഴിഞ്ഞ സീസണില്‍ ഏക്കറില്‍ 9000 രൂപ മുടക്കി വിളവിറക്കിയ പുരന്‍ സിംഗിന് വിളവെടുത്തപ്പോള്‍ മൂവായിരം രൂപ തികച്ചു കൈയില്‍ കിട്ടിയില്ല. ഇത്തവണയും മറ്റു നിവൃത്തികളില്ലാതെ പുരന്‍ സിംഗ് കടംവാങ്ങി വിളവിറക്കിയിട്ടുണ്ട്.

സിക്കറിലെ കര്‍ഷക നേതാക്കളും മറ്റു കക്ഷിനേതാക്കളും ഒരുപോലെ പറയുന്നത് സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ വാഗ്ദാനം ചെയ്ത അമ്പത് ശതമാന‌വും അതിലേറെയും ലാഭ വിഹിതം എവിടെയെന്നും ബിജെപിക്കുള്ള താക്കീതായി കര്‍ഷകര്‍ ചോദിക്കുന്നു. സിക്കറിലെ രണ്ടു മണ്ഡലങ്ങളില്‍ കിസാന്‍ സഭ നേതാക്കളായ അമ്രാ റാമും പേമ റാമും സിപിഎം സ്ഥാനാര്‍ഥികളായി മത്സരിക്കുന്നുണ്ട്.


രാജസ്ഥാനിലെ സിക്കറില്‍നിന്ന് സെബി മാത്യു

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.