Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വിൽക്കാനുണ്ട് വൃക്ക!
Sunday, March 3, 2019 1:03 AM IST
കാര്‍ഷിക ഭൂമികയിലെ കണ്ണീര്‍ച്ചോലകള്‍-3 / റെജി ജോസഫ്
"മലയിടിഞ്ഞ് മൂന്നു മുറികൾ തകർന്ന വീട്. കൈക്കൂലി കൊടുക്കാത്തതിനാൽ ഒരു സഹായവും കിട്ടിയില്ല. അതിന് പണം ഉണ്ടാക്കാൻ വൃക്ക വില്പനയ്ക്ക്’.
കല്ലാർകുട്ടി - രാജാക്കാട് റോഡിൽ വെള്ളത്തൂവലിലെ തണ്ണിക്കോട്ട് വീടിന്റെ ഭിത്തിയിൽ കുറിച്ചിട്ട പരസ്യം. പ്രളയത്തിൽ വീടു തകർന്ന തണ്ണിക്കോട്ട്ജോസഫ് (73) എന്ന ഗൃഹനാഥൻ ഭാര്യ ആലീസ് കാണാതെയാണ് ഇങ്ങനെ എഴുതിവച്ചത്. വീടും പുരയിടവും വില്പനയ്ക്ക് എന്ന പരസ്യം ഇടുക്കിയിലെ പല വീടുകൾക്കും മുന്നിൽ കാണാനുണ്ട്. വൃക്ക വിൽക്കാനുണ്ട് എന്നെഴുതിയയാളെ നേരിൽ കാണാൻ വീട്ടിലെത്തുന്പോൾ കടുത്ത അമർഷത്തിലായിരുന്നു ജോസഫിന്റെ പ്രതികരണം.
ശ്വാസം മുട്ടി മരിക്കാൻ തുടങ്ങുന്നവരോടും കൈക്കൂലി ചോദിക്കുന്ന ഉദ്യോഗസ്ഥൻമാരെയാണ് എനിക്കു നേരിടേണ്ടിവന്നത്. വീടു തകർന്നവൻ തല ചായ്ക്കാൻ ഇടമില്ലാതെ അർഹമായ സഹായം ചോദിച്ചു ഓഫീസുകളിൽ ചെന്നു കൈ കൂപ്പി നിൽക്കുന്പോൾ ആട്ടിയിറക്കിവിടുന്ന അനുഭവങ്ങൾ. മരുന്നുവാങ്ങാൻ ഗതിയില്ലാതെ വലയുന്ന ഹൃദ്രോഗിയായ എന്നോട് ചിലർ പറഞ്ഞു, കൈക്കൂലി തരാതെ ഒരു സഹായവും തരില്ലെന്ന്. സാധിക്കില്ലെന്നു പറഞ്ഞപ്പോൾ കൈക്കൂലി നാട്ടുനടപ്പല്ലേ എന്നായി ചോദ്യം. ഉദ്യോഗസ്ഥരുടെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തിൽ എന്റെ ചോര തിളച്ചു. ഓഫീസുകളിൽ പതിനാറു നടപ്പു നടന്നു മടുത്തപ്പോൾ ഞാൻ ആകെ തകർന്നുപോയി. ഇനി ഉദ്യോഗസ്ഥരെ വണങ്ങാൻ പോകുന്നില്ലെന്നു തീരുമാനിച്ചാണ് വൃക്കയിൽ ഒന്നങ്ങു വിറ്റ് വീടു നന്നാക്കാമെന്നു തീരുമാനിച്ചത്. ഭാര്യ കാണാതെ രാത്രി ഇറങ്ങി കോവണി വച്ചു കയറിയാണ് ഭിത്തിയിൽ വൃക്ക വില്പന പരസ്യം എഴുതിയത്’ .
ഇടുക്കിയിലെ ഗ്രാമങ്ങളിൽ പ്രളയ ദുരിതാശ്വാസ സഹായത്തിനായി ഓഫീസുകൾ കയറിയിറങ്ങുന്ന ആയിരക്കണക്കിനു ഹതഭാഗ്യരിൽ ഒരാളാണ് തണ്ണിക്കോട്ട് ജോസഫ്. കൂനമ്മാവിൽനിന്നു മേസ്തിരിക്കാരനായി ഇടുക്കിയിൽ എത്തിയ ജോസഫ് 22 വർഷത്തെ സ്വന്തം അധ്വാനത്തിൽ പണിതീർത്തതാണ് ഈ വീട്. കുളമാവ് അണക്കെട്ടിന്റെ നിർമാണകാലത്തു കിട്ടിയ തുകയിൽ 40 സെന്റ് സ്ഥലം വാങ്ങി പണിതീർത്ത സ്വപ്ന വീട്. പല ഘട്ടങ്ങളിലായി ആറേഴു മുറികൾ ഇദ്ദേഹം കൂട്ടിച്ചേർത്തു. ഇതിൽ രണ്ടു മുറികൾ വാടകയ്ക്കു നൽകി കിട്ടിയിരുന്ന നാലായിരം രൂപയായിരുന്നു വൃദ്ധ ദന്പതികളുടെ വരുമാനം. ഹൃദയവാല്‍വിനു രോഗം ബാധിച്ചതോടെ മേസ്തിരിപ്പണി നിർത്തി.
ഓഗസ്റ്റ് 15ന് രാത്രിയിലെ പ്രളയത്തിലും മണ്ണിടിച്ചിലിലും വീടിന്റെ മൂന്നു മുറിയും കിണറും ഇടിഞ്ഞു മണ്ണിൽ പുതഞ്ഞു. മറ്റു മുറികളും അടിത്തറയും വിണ്ടു കീറി. വീട് ഏതു നിമിഷവും നിലംപൊത്തുന്ന അപകടാവസ്ഥയിലായി. വീടിനു മുന്നിലെ പരസ്യം പുറംലോകം അറിഞ്ഞതോടെ ഉദ്യോഗസ്ഥർക്കു നിൽക്കക്കള്ളിയില്ലാതായി. കഴിഞ്ഞയാഴ്ച ജില്ലാ കളക്ടറും തഹസീൽദാറും ജോസഫിനെ കാണാൻ ഈ വീട്ടിലെത്തി. സർക്കാർ ഫയൽക്കൂനകളിലെ ചുവപ്പുനാടയിൽ കൈക്കൂലി കാത്തു കുരുങ്ങിക്കിടന്ന അപേക്ഷ പൊടിതട്ടിയെടുത്ത് ഉദ്യോഗസ്ഥർ ജില്ലാ കളക്ടറെ അനുഗമിച്ചു. വീടിന്റെ അപകടനില നേരിൽ കണ്ടറിഞ്ഞ ജില്ലാ കളക്ടർ സർക്കാർ ഫണ്ടിൽനിന്നു രണ്ടര ലക്ഷം രൂപയും ഇരുപതിനായിരം രൂപ കളക്ടറുടെ നിധിയിൽനിന്ന് അധികസഹായവും നൽകാൻ ഉത്തരവിട്ടാണ് മടങ്ങിയത്.
ഭാര്യയുടെ മാല വിറ്റാണ് ഉരുൾ പൊട്ടലിൽ വന്ന മണ്ണും കല്ലും നീക്കി നാലു മാസം മുൻപ് ജോസഫ് വീട്ടിൽ കയറിപ്പറ്റിയത്. കിണർ ഇപ്പോഴും മണ്ണു മൂടി കിടക്കുകയാണ്. അതേസമയം, തൊഴിലുറപ്പു പദ്ധതിയിൽ മണ്ണ് നീക്കം ചെയ്തതായി പഞ്ചായത്തുകാർ പറഞ്ഞതാണ് ജോസഫിനെ ഇപ്പോഴും അമർഷം കൊള്ളിക്കുന്നത്. പ്രളയഭൂമിയിലെ ഹതഭാഗ്യരിൽ പലരും നിരത്തിയ അനുഭവങ്ങളുടെ പ്രധാന സാക്ഷ്യമായിരുന്നു ജോസഫ് പങ്കുവച്ച ഓരോ വാക്കും. സർക്കാർ സഹായം എല്ലാം നഷ്ടപ്പെട്ടവരുടെ അവകാശമായിരിക്കെ അതു കിട്ടണമെങ്കിൽ കൈമടക്ക് കൊടുക്കേണ്ട ഗതികേട്. താമസയോഗ്യമെന്നു പറയാൻ നിലവിൽ ഈ വീട്ടിൽ ഒരുമുറി മാത്രമേയുള്ളു. കളക്ടർ നൽകിയ സഹായത്തുക പ്രയോജനപ്പെടുത്തി വീട് വീണ്ടെടുക്കാനുള്ള അധ്വാനത്തിലാണ് ജോസഫ്.
ജോസഫിനെപ്പോലെ ഓഫീസുകൾ കയറിയിറങ്ങുന്ന ആയിരങ്ങളാണ് ഇടുക്കിയിലുള്ളത്. വീടു മാത്രമല്ല വീടിരുന്ന മണ്ണുകൂടി നഷ്ടമായവരാണ് പലരും. വീട് തകർന്ന് ടാർപോളിൻ ഷീറ്റുകൾക്കു താഴെയും വാടക മുറികളിലും ബന്ധുവീടുകളിലും പാർക്കുന്നവർ ഇടുക്കിയിൽ ഏറെപേരാണ്.
പ്രളയക്കെടുതിയിൽ തകർന്ന വീടുകൾക്ക് നഷ്ടപരിഹാരം നൽകാൻ രൂപീകരിച്ച ജിയോ ടാഗ് സംവിധാനം പരാജയപ്പെട്ടിരിക്കുന്നു. അപേക്ഷകളുടെ പരിശോധനയിൽ അപാകതകൾ കടന്നുകൂടിയതോടെ ഒട്ടേറെ കുടുംബങ്ങൾ ലിസ്റ്റിൽനിന്നു പുറത്തായി. ഭൂമി നഷ്ടപ്പെട്ടവർക്കു പകരം ഭൂമി കണ്ടെത്താൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഉടനെ കഴിയുകയുമില്ല. സഹായം ലഭിക്കാത്തവരും വീടുകളുടെ നാശനഷ്ടം സംബന്ധിച്ച കണക്കെടുപ്പിൽ പരാതിയുള്ളവരും ഇപ്പോഴും അപ്പീലുമായി അധികൃതരെ സമീപിച്ചുകൊണ്ടിരിക്കുന്നു. ഇടുക്കി ജില്ലാ കളക്ടറുടെ പരിഗണനയിൽ മാത്രം 500 അപ്പീലുകളുണ്ട്.
പ്രളയത്തിൽ തകർന്ന വീട് പുനർനിർമിക്കാൻ സഹായം തേടി പഞ്ചായത്ത്, വില്ലേജ്, താലൂക്ക് ഓഫീസുകൾ കയറിയിറങ്ങി മടുത്ത ഗൃഹനാഥൻ ജീവനൊടുക്കിയതും കഴിഞ്ഞ ദിവസമാണ്. ഏലപ്പാറ ചെമ്മണ്ണ് ഒടിച്ചുകുത്തി കൊച്ചുതളിയിക്കൽ രാജ(62)ന് വീടിനു നൽകിയ അപേക്ഷയിൽ തീരുമാനമുണ്ടാകാത്തതിലെ ദുഃഖമായിരുന്നു ആത്മഹത്യയ്ക്കു പിന്നിലെന്നു ബന്ധുക്കൾ പറയുന്നു.
വീടു തകർന്നതിനുശേഷം അടുത്തുള്ള തോട്ടം ലായത്തിലായിരുന്നു രാജന്റെ താമസം. ഭാര്യ രമണിയുടെ പേരിലായിരുന്നു വീടിരുന്ന അഞ്ചു സെന്റ് സ്ഥലം. രാജൻ സ്വന്തം പേരിൽ നൽകിയ അപേക്ഷ റവന്യൂ വകുപ്പ് തള്ളിക്കളഞ്ഞതോടെ രമണിയുടെ പേരിൽ അപേക്ഷ നൽകി. ആറു മാസം കയറിയിറങ്ങിയിട്ടും അപേക്ഷ നിരസിക്കപ്പെട്ടു. തകർന്ന വീടിരിക്കുന്ന സ്ഥലത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടാകാൻ സാധ്യതയുള്ളതിനാൽ വീട് പുനർനിർമിക്കാനുള്ള അനുമതി ഉദ്യോഗസ്ഥർ നിഷേധിക്കുകയായിരുന്നു. പകരം മൂന്നു സെന്റ് സ്ഥലം കോലാഹലമേട്ടിൽ അനുവദിക്കാമെന്നു പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല.
സ്ഥലവും വീടും നഷ്ടപ്പെടുകയും നഷ്ടപരിഹാരം ലഭിക്കാതെ വരികയും ചെയ്തതോടെ മാനസിക സംഘർഷത്തിൽ രാജൻ കടുംകൈ ചെയ്യുകയായിരുന്നു.
(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
Latest News
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
Latest News
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top