വിൽക്കാനുണ്ട് വൃക്ക!
Sunday, March 3, 2019 1:03 AM IST
കാര്‍ഷിക ഭൂമികയിലെ കണ്ണീര്‍ച്ചോലകള്‍-3 / റെജി ജോസഫ്

"മലയിടിഞ്ഞ് മൂന്നു മുറികൾ തകർന്ന വീട്. കൈക്കൂലി കൊടുക്കാത്തതിനാൽ ഒരു സഹായവും കിട്ടിയില്ല. അതിന് പണം ഉണ്ടാക്കാൻ വൃക്ക വില്പനയ്ക്ക്’.

കല്ലാർകുട്ടി - രാജാക്കാട് റോഡിൽ വെള്ളത്തൂവലിലെ തണ്ണിക്കോട്ട് വീടിന്‍റെ ഭിത്തിയിൽ കുറിച്ചിട്ട പരസ്യം. പ്രളയത്തിൽ വീടു തകർന്ന തണ്ണിക്കോട്ട്ജോസഫ് (73) എന്ന ഗൃഹനാഥൻ ഭാര്യ ആലീസ് കാണാതെയാണ് ഇങ്ങനെ എഴുതിവച്ചത്. വീടും പുരയിടവും വില്പനയ്ക്ക് എന്ന പരസ്യം ഇടുക്കിയിലെ പല വീടുകൾക്കും മുന്നിൽ കാണാനുണ്ട്. വൃക്ക വിൽക്കാനുണ്ട് എന്നെഴുതിയയാളെ നേരിൽ കാണാൻ വീട്ടിലെത്തുന്പോൾ കടുത്ത അമർഷത്തിലായിരുന്നു ജോസഫിന്‍റെ പ്രതികരണം.

ശ്വാസം മുട്ടി മരിക്കാൻ തുടങ്ങുന്നവരോടും കൈക്കൂലി ചോദിക്കുന്ന ഉദ്യോഗസ്ഥൻമാരെയാണ് എനിക്കു നേരിടേണ്ടിവന്നത്. വീടു തകർന്നവൻ തല ചായ്ക്കാൻ ഇടമില്ലാതെ അർഹമായ സഹായം ചോദിച്ചു ഓഫീസുകളിൽ ചെന്നു കൈ കൂപ്പി നിൽക്കുന്പോൾ ആട്ടിയിറക്കിവിടുന്ന അനുഭവങ്ങൾ. മരുന്നുവാങ്ങാൻ ഗതിയില്ലാതെ വലയുന്ന ഹൃദ്രോഗിയായ എന്നോട് ചിലർ പറഞ്ഞു, കൈക്കൂലി തരാതെ ഒരു സഹായവും തരില്ലെന്ന്. സാധിക്കില്ലെന്നു പറഞ്ഞപ്പോൾ കൈക്കൂലി നാട്ടുനടപ്പല്ലേ എന്നായി ചോദ്യം. ഉദ്യോഗസ്ഥരുടെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തിൽ എന്‍റെ ചോര തിളച്ചു. ഓഫീസുകളിൽ പതിനാറു നടപ്പു നടന്നു മടുത്തപ്പോൾ ഞാൻ ആകെ തകർന്നുപോയി. ഇനി ഉദ്യോഗസ്ഥരെ വണങ്ങാൻ പോകുന്നില്ലെന്നു തീരുമാനിച്ചാണ് വൃക്കയിൽ ഒന്നങ്ങു വിറ്റ് വീടു നന്നാക്കാമെന്നു തീരുമാനിച്ചത്. ഭാര്യ കാണാതെ രാത്രി ഇറങ്ങി കോവണി വച്ചു കയറിയാണ് ഭിത്തിയിൽ വൃക്ക വില്പന പരസ്യം എഴുതിയത്’ .

ഇടുക്കിയിലെ ഗ്രാമങ്ങളിൽ പ്രളയ ദുരിതാശ്വാസ സഹായത്തിനായി ഓഫീസുകൾ കയറിയിറങ്ങുന്ന ആയിരക്കണക്കിനു ഹതഭാഗ്യരിൽ ഒരാളാണ് തണ്ണിക്കോട്ട് ജോസഫ്. കൂനമ്മാവിൽനിന്നു മേസ്തിരിക്കാരനായി ഇടുക്കിയിൽ എത്തിയ ജോസഫ് 22 വർഷത്തെ സ്വന്തം അധ്വാനത്തിൽ പണിതീർത്തതാണ് ഈ വീട്. കുളമാവ് അണക്കെട്ടിന്‍റെ നിർമാണകാലത്തു കിട്ടിയ തുകയിൽ 40 സെന്‍റ് സ്ഥലം വാങ്ങി പണിതീർത്ത സ്വപ്ന വീട്. പല ഘട്ടങ്ങളിലായി ആറേഴു മുറികൾ ഇദ്ദേഹം കൂട്ടിച്ചേർത്തു. ഇതിൽ രണ്ടു മുറികൾ വാടകയ്ക്കു നൽകി കിട്ടിയിരുന്ന നാലായിരം രൂപയായിരുന്നു വൃദ്ധ ദന്പതികളുടെ വരുമാനം. ഹൃദയവാല്വിനു രോഗം ബാധിച്ചതോടെ മേസ്തിരിപ്പണി നിർത്തി.

ഓഗസ്റ്റ് 15ന് രാത്രിയിലെ പ്രളയത്തിലും മണ്ണിടിച്ചിലിലും വീടിന്‍റെ മൂന്നു മുറിയും കിണറും ഇടിഞ്ഞു മണ്ണിൽ പുതഞ്ഞു. മറ്റു മുറികളും അടിത്തറയും വിണ്ടു കീറി. വീട് ഏതു നിമിഷവും നിലംപൊത്തുന്ന അപകടാവസ്ഥയിലായി. വീടിനു മുന്നിലെ പരസ്യം പുറംലോകം അറിഞ്ഞതോടെ ഉദ്യോഗസ്ഥർക്കു നിൽക്കക്കള്ളിയില്ലാതായി. കഴിഞ്ഞയാഴ്ച ജില്ലാ കളക്ടറും തഹസീൽദാറും ജോസഫിനെ കാണാൻ ഈ വീട്ടിലെത്തി. സർക്കാർ ഫയൽക്കൂനകളിലെ ചുവപ്പുനാടയിൽ കൈക്കൂലി കാത്തു കുരുങ്ങിക്കിടന്ന അപേക്ഷ പൊടിതട്ടിയെടുത്ത് ഉദ്യോഗസ്ഥർ ജില്ലാ കളക്ടറെ അനുഗമിച്ചു. വീടിന്‍റെ അപകടനില നേരിൽ കണ്ടറിഞ്ഞ ജില്ലാ കളക്ടർ സർക്കാർ ഫണ്ടിൽനിന്നു രണ്ടര ലക്ഷം രൂപയും ഇരുപതിനായിരം രൂപ കളക്ടറുടെ നിധിയിൽനിന്ന് അധികസഹായവും നൽകാൻ ഉത്തരവിട്ടാണ് മടങ്ങിയത്.


ഭാര്യയുടെ മാല വിറ്റാണ് ഉരുൾ പൊട്ടലിൽ വന്ന മണ്ണും കല്ലും നീക്കി നാലു മാസം മുൻപ് ജോസഫ് വീട്ടിൽ കയറിപ്പറ്റിയത്. കിണർ ഇപ്പോഴും മണ്ണു മൂടി കിടക്കുകയാണ്. അതേസമയം, തൊഴിലുറപ്പു പദ്ധതിയിൽ മണ്ണ് നീക്കം ചെയ്തതായി പഞ്ചായത്തുകാർ പറഞ്ഞതാണ് ജോസഫിനെ ഇപ്പോഴും അമർഷം കൊള്ളിക്കുന്നത്. പ്രളയഭൂമിയിലെ ഹതഭാഗ്യരിൽ പലരും നിരത്തിയ അനുഭവങ്ങളുടെ പ്രധാന സാക്ഷ്യമായിരുന്നു ജോസഫ് പങ്കുവച്ച ഓരോ വാക്കും. സർക്കാർ സഹായം എല്ലാം നഷ്ടപ്പെട്ടവരുടെ അവകാശമായിരിക്കെ അതു കിട്ടണമെങ്കിൽ കൈമടക്ക് കൊടുക്കേണ്ട ഗതികേട്. താമസയോഗ്യമെന്നു പറയാൻ നിലവിൽ ഈ വീട്ടിൽ ഒരുമുറി മാത്രമേയുള്ളു. കളക്ടർ നൽകിയ സഹായത്തുക പ്രയോജനപ്പെടുത്തി വീട് വീണ്ടെടുക്കാനുള്ള അധ്വാനത്തിലാണ് ജോസഫ്.

ജോസഫിനെപ്പോലെ ഓഫീസുകൾ കയറിയിറങ്ങുന്ന ആയിരങ്ങളാണ് ഇടുക്കിയിലുള്ളത്. വീടു മാത്രമല്ല വീടിരുന്ന മണ്ണുകൂടി നഷ്ടമായവരാണ് പലരും. വീട് തകർന്ന് ടാർപോളിൻ ഷീറ്റുകൾക്കു താഴെയും വാടക മുറികളിലും ബന്ധുവീടുകളിലും പാർക്കുന്നവർ ഇടുക്കിയിൽ ഏറെപേരാണ്.

പ്രളയക്കെടുതിയിൽ തകർന്ന വീടുകൾക്ക് നഷ്ടപരിഹാരം നൽകാൻ രൂപീകരിച്ച ജിയോ ടാഗ് സംവിധാനം പരാജയപ്പെട്ടിരിക്കുന്നു. അപേക്ഷകളുടെ പരിശോധനയിൽ അപാകതകൾ കടന്നുകൂടിയതോടെ ഒട്ടേറെ കുടുംബങ്ങൾ ലിസ്റ്റിൽനിന്നു പുറത്തായി. ഭൂമി നഷ്ടപ്പെട്ടവർക്കു പകരം ഭൂമി കണ്ടെത്താൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഉടനെ കഴിയുകയുമില്ല. സഹായം ലഭിക്കാത്തവരും വീടുകളുടെ നാശനഷ്ടം സംബന്ധിച്ച കണക്കെടുപ്പിൽ പരാതിയുള്ളവരും ഇപ്പോഴും അപ്പീലുമായി അധികൃതരെ സമീപിച്ചുകൊണ്ടിരിക്കുന്നു. ഇടുക്കി ജില്ലാ കളക്ടറുടെ പരിഗണനയിൽ മാത്രം 500 അപ്പീലുകളുണ്ട്.

പ്രളയത്തിൽ തകർന്ന വീട് പുനർനിർമിക്കാൻ സഹായം തേടി പഞ്ചായത്ത്, വില്ലേജ്, താലൂക്ക് ഓഫീസുകൾ കയറിയിറങ്ങി മടുത്ത ഗൃഹനാഥൻ ജീവനൊടുക്കിയതും കഴിഞ്ഞ ദിവസമാണ്. ഏലപ്പാറ ചെമ്മണ്ണ് ഒടിച്ചുകുത്തി കൊച്ചുതളിയിക്കൽ രാജ(62)ന് വീടിനു നൽകിയ അപേക്ഷയിൽ തീരുമാനമുണ്ടാകാത്തതിലെ ദുഃഖമായിരുന്നു ആത്മഹത്യയ്ക്കു പിന്നിലെന്നു ബന്ധുക്കൾ പറയുന്നു.

വീടു തകർന്നതിനുശേഷം അടുത്തുള്ള തോട്ടം ലായത്തിലായിരുന്നു രാജന്‍റെ താമസം. ഭാര്യ രമണിയുടെ പേരിലായിരുന്നു വീടിരുന്ന അഞ്ചു സെന്‍റ് സ്ഥലം. രാജൻ സ്വന്തം പേരിൽ നൽകിയ അപേക്ഷ റവന്യൂ വകുപ്പ് തള്ളിക്കളഞ്ഞതോടെ രമണിയുടെ പേരിൽ അപേക്ഷ നൽകി. ആറു മാസം കയറിയിറങ്ങിയിട്ടും അപേക്ഷ നിരസിക്കപ്പെട്ടു. തകർന്ന വീടിരിക്കുന്ന സ്ഥലത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടാകാൻ സാധ്യതയുള്ളതിനാൽ വീട് പുനർനിർമിക്കാനുള്ള അനുമതി ഉദ്യോഗസ്ഥർ നിഷേധിക്കുകയായിരുന്നു. പകരം മൂന്നു സെന്‍റ് സ്ഥലം കോലാഹലമേട്ടിൽ അനുവദിക്കാമെന്നു പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല.

സ്ഥലവും വീടും നഷ്ടപ്പെടുകയും നഷ്ടപരിഹാരം ലഭിക്കാതെ വരികയും ചെയ്തതോടെ മാനസിക സംഘർഷത്തിൽ രാജൻ കടുംകൈ ചെയ്യുകയായിരുന്നു.

(തുടരും)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.