നെഹ്റുവിന്‍റെ നിഴലിൽ
Saturday, March 9, 2019 12:54 AM IST
ഭാരതീയം 1951-2019 / റ്റി.സി. മാത്യു

""ഇന്ത്യയിലെ രാഷ്‌ട്രീയക്കാർ വെറും പൊള്ളമനുഷ്യരാണ്. ഏതാനും വർഷം കഴിയുന്പോൾ അവരുടെ പൊടിപോലും കാണില്ല.''

1947 മാർച്ച് ആറിനു ബ്രിട്ടീഷ് പാർലമെന്‍റിന്‍റെ കോമൺസഭയിൽ അന്നു പ്രതിപക്ഷത്തായിരുന്ന സർ വിൻസ്റ്റൺ ചർച്ചിൽ പറഞ്ഞതാണിത്. ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകിയാൽ രാജ്യം അരാജകത്വത്തിലേക്കു വീഴുമെന്നു പറയാതെ പറഞ്ഞുവയ്ക്കുകയായിരുന്നു ചർച്ചിൽ (അരാജകത്വമാകും ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ ഫലമെന്നു ചർച്ചിൽ ഒരിക്കലും പറഞ്ഞിട്ടില്ല).

ഭാവിയെപ്പറ്റി പ്രവചിക്കരുതെന്നു മുന്പൊരിക്കൽ (1943) പറഞ്ഞിട്ടുള്ളയാളാണു ചർച്ചിൽ. എന്നിട്ടും അദ്ദേഹം ഇന്ത്യയെപ്പറ്റി പ്രവചിച്ചു. ആ പ്രവചനം തെറ്റായിപ്പോയെന്നു കണ്ടശേഷമാണ് 1965-ൽ അദ്ദേഹം അന്തരിച്ചത്.

ആശങ്കകൾ വെറുതേയായി

ഇന്ത്യയിലെ രാഷ്‌ട്രീയക്കാരെപ്പറ്റി മാത്രമല്ല ഇന്ത്യൻ ജനതയെപ്പറ്റിയും ലോകത്തിനു വലിയ മതിപ്പ് ഇല്ലാത്ത കാലത്താണ് ഇന്ത്യ സ്വതന്ത്രയായത്. നാലുവർഷം കഴിഞ്ഞ് 1951 ഒക്‌ടോബർ 25-ന് ഇന്ത്യ ഒന്നാമത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് തുടങ്ങുന്പോഴും ജനങ്ങളെപ്പറ്റി പരക്കെ ആശങ്കയായിരുന്നു. വിദ്യാഭ്യാസം കുറവ്. നല്ല പങ്ക് നിരക്ഷരർ. അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും പുലരുന്നു. മത-ജാതി സംഘർഷങ്ങൾ പുറമേയും.

ജമ്മു-കാഷ്മീർ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടന്നു. 1952 ഫെബ്രുവരി 21-നു പോളിംഗ് സമാപിച്ചു. 45.7 ശതമാനം വോട്ടർമാർ സമ്മതിദാനം വിനിയോഗിച്ചു. എല്ലാ അശുഭ പ്രവചനങ്ങളും മറികടന്ന് 1952 ഏപ്രിൽ 17-ന് ഇന്ത്യയുടെ ഒന്നാമത്തെ ലോക്സഭ രൂപംകൊണ്ടു. വീണ്ടും 15 വട്ടം തെരഞ്ഞെടുപ്പ് നടന്നു. ഇപ്പോൾ ഇതാ പതിനേഴാമത്തേതിന് ഒരുങ്ങുന്നു.

ജനാധിപത്യം ഉറപ്പിച്ചു

ഈ 67 വർഷത്തെ രാഷ്‌ട്രീയ പരിണാമം വളരെ വലുതാണ്. ചില മാറ്റങ്ങൾ പൊതുവേ സ്വീകാര്യമായി. മറ്റു ചിലത് അസ്വീകാര്യവും. എങ്കിലും ഓരോ തെരഞ്ഞെടുപ്പിനുശേഷവും നമ്മുടെ ജനാധിപത്യത്തിന്‍റെ അതിജീവനശേഷിയിലുള്ള വിശ്വാസം ഉറച്ചുപോന്നു. ഏതു പ്രതിസന്ധിയിലും നിർണായക സന്ദർഭങ്ങളിലും ജനാധിപത്യത്തെ വിജയിപ്പിക്കുന്ന വിധിയെഴുത്താണ് ഇന്ത്യൻ ജനത നടത്തിയത്.

ആദ്യത്തെ മൂന്നു തെരഞ്ഞെടുപ്പുകൾ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്‍റെ കാലത്താണു നടന്നത്. പലരും തെറ്റിദ്ധരിക്കുന്ന ഒരു കാര്യമുണ്ട്. ആദ്യ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് അനായാസം ജയിക്കുകയായിരുന്നു എന്ന്. (1952-ൽ 364 സീറ്റ്, 57-ൽ 371 സീറ്റ്, 62-ൽ 361 സീറ്റ്).

ശിഥില പ്രതിപക്ഷം

അതു ശരിയല്ല. രാജ്യത്തിന്‍റെ രാഷ്‌ട്രീയ വൈവിധ്യം അന്നും ശക്തമായിരുന്നു. കോൺഗ്രസിനു സീറ്റുകളുടെ കാര്യത്തിൽ വൻ ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കിലും ജനകീയവോട്ടിൽ അതുണ്ടായിരുന്നില്ല (പട്ടിക കാണുക). കോൺഗ്രസിന് ഏറ്റവും കൂടുതൽ വോട്ട് (49.9 ശതമാനം) ലഭിച്ചത് നെഹ്റുവിന്‍റെ കാലത്തല്ല. 1984-ൽ രാജീവ് ഗാന്ധിയുടെ കാലത്താണ്.

ആദ്യ മൂന്നു തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ നിര വളരെ ശിഥിലമായിരുന്നു. കോൺഗ്രസിനു സീറ്റുകളിൽ വൻ ഭൂരിപക്ഷം ലഭിക്കാൻ അതു നിമിത്തമായി. ശക്തരായ സ്വതന്ത്ര സ്ഥാനാർഥികളും അന്നുണ്ടായിരുന്നു. ആദ്യ മൂന്നു തെരഞ്ഞെടുപ്പുകളിൽ യഥാക്രമം 33-ഉം 42-ഉം 20-ഉം സ്വതന്ത്രരാണു ലോക്സഭയിലെത്തിയത്. ഭൂരിപക്ഷംപേരും കോൺഗ്രസ് ടിക്കറ്റ് ലഭിക്കാത്തതുകൊണ്ട് മത്സരിച്ച വന്പന്മാരായിരുന്നു.


ഇടതുപക്ഷം വളർന്നു

ഇടതുപക്ഷ പാർട്ടികളുടെ ജനപിന്തുണ വർധിക്കുന്നതാണ് ആദ്യ തെരഞ്ഞെടുപ്പുകളിൽ കണ്ടത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനകീയവോട്ട് 1952-ലെ 3.29 ശതമാനത്തിൽനിന്ന് 57-ൽ 8.92-ഉം 62-ൽ 9.94-ഉം ശതമാനമായി. അവർ മത്സരിച്ച സീറ്റുകൾ 1952-ൽ 47 മാത്രമാണ്. 57-ൽ 110-ഉം 62-ൽ 137-ഉം സീറ്റുകളിൽ അവർ മത്സരിച്ചു. 1962-ൽ ലഭിച്ചിടത്തോളം ജനകീയ വോട്ട് (9.94 ശതമാനം) പിന്നീട് കമ്യൂണിസ്റ്റ് പാർട്ടികൾക്കു മൊത്തത്തിൽ ലഭിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എന്നാൽ സീറ്റ് വർധിച്ചു.

ആദ്യ തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനുവേണ്ടി രണ്ടു കക്ഷികൾ മത്സരിച്ചു. രാം മനോഹർ ലോഹ്യയും ജയപ്രകാശ് നാരായണും ആചാര്യ നരേന്ദ്രദേവും ചേർന്നു നയിച്ച സോഷ്യലിസ്റ്റ് പാർട്ടിയും അത്ര തീവ്രതയില്ലാത്തവരുടേതായി ആചാര്യ ജെ.ബി. കൃപലാനി നയിച്ച കിസാൻ മസ്ദൂർ പ്രജാ പരിഷത്തും (കെഎംപിപി). സോഷ്യലിസ്റ്റ് പാർട്ടിയാണ് കൂടുതൽ വോട്ട് (10.59 ശതമാനം) നേടിയ പ്രതിപക്ഷ പാർട്ടി. കെഎംപിപിക്ക് 3.29 ശതമാനം മാത്രം.

രണ്ടാം തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും സോഷ്യലിസ്റ്റുകൾ ഒന്നിച്ച് പിഎസ്പി (പ്രജാ സോഷ്യലിസ്റ്റ് പാർട്ടി) ആയി. പക്ഷേ വോട്ട് 10.41 ശതമാനത്തിൽ ഒതുങ്ങി. മൂന്നാം പൊതുതെരഞ്ഞെടുപ്പിനു മുന്പേ സോഷ്യലിസ്റ്റുകൾ പിളർന്നു. തീവ്രവാദികൾ ലോഹ്യയുടെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് പാർട്ടി ആയി. കൃപലാനി, അശോക മേത്ത തുടങ്ങിയവർ പിഎസ്പി ആയി നിന്നു. പിഎസ്പി 6.81-ഉം എസ്പി 2.69-ഉം ശതമാനം വോട്ട് നേടി. 14 ശതമാനത്തിൽനിന്ന് പത്തുശതമാനത്തിനു താഴേക്കായിരുന്നു സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്‍റെ പിന്തുണ കുറഞ്ഞത്. അതേസമയം സിപിഐയുടെ പിന്തുണ ഇക്കാലത്ത് മൂന്നു മടങ്ങായി.

ഹിന്ദുത്വ ശക്തികൾ

ഹിന്ദുത്വ ശക്തികൾ ചെറുതാകുന്നതായിരുന്നു ആദ്യ മൂന്നു തെരഞ്ഞെടുപ്പുകളിൽ കണ്ടത്. ശ്യാമപ്രസാദ് മുഖർജി സ്ഥാപിച്ച ഭാരതീയ ജനസംഘം ക്രമമായി വോട്ട് കൂട്ടി. 1952-ലെ 3.06 ശതമാനത്തിൽനിന്ന് 5.97 ലേക്കും 1962-ൽ 6.44 ശതമാനത്തിലേക്കും. എന്നാൽ, തീവ്ര ചിന്താഗതിക്കാരായ രാമരാജ്യ പരിഷത്ത് 1952-ലെ 1.97 ശതമാനത്തിൽനിന്ന് 57-ൽ 0.38 ശതമാനത്തിലേക്കു ചുരുങ്ങി. ഹിന്ദുമഹാസഭ 0.95 ശതമാനത്തിൽനിന്ന് 0.86 ശതമാനത്തിലേക്കും ശോഷിച്ചു. 1962-ൽ രണ്ടു കക്ഷികൾക്കുംകൂടി 1.25 ശതമാനം വോട്ടേ ലഭിച്ചുള്ളൂ.

സ്വതന്ത്രാ പാർട്ടിയും

1962 ആയപ്പോൾ പുതിയൊരു രാഷ്‌ട്രീയപ്രസ്ഥാനംകൂടി രംഗത്തുവന്നു. സി. രാജഗോപാലാചാരി (രാജാജി)യുടെ സ്വതന്ത്രാ പാർട്ടി. വലതുപക്ഷ സാന്പത്തികനയങ്ങളും പാശ്ചാത്യാനുകൂല വിദേശനയവുമാണ് അവർ മുന്നോട്ടുവച്ചത്. മത്സരിച്ച ആദ്യ തെരഞ്ഞെടുപ്പിൽ 18 സീറ്റുമായി അവർ സിപിഐക്കു തൊട്ടുപിന്നിലെത്തി. ബിഹാർ (7 സീറ്റ്), ഗുജറാത്ത് (4), രാജസ്ഥാൻ (3), ഉത്തർപ്രദേശ് (3) എന്നിവിടങ്ങളിലാണ് പാർട്ടിക്ക് എംപിമാർ ഉണ്ടായത്.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.