Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വിഗ്രഹങ്ങളില്ലാതെ തമിഴക അങ്കം
Wednesday, March 20, 2019 12:28 AM IST
രാഷ്ട്രീയ വിഗ്രഹങ്ങളൊന്നും അരങ്ങിലില്ലാതെ ഒരു തെരഞ്ഞെടുപ്പിനെ നേരിടുകയാണു തമിഴ്നാട്. അര നൂറ്റാണ്ടിനിടെയുള്ള പുതിയ അനുഭവം. സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ആദ്യനാളുകളിൽ രാജാജി എന്ന സി. രാജഗോപാലാചാരിയും കെ. കാമരാജുമായിരുന്നു തമിഴകത്തെ രാഷ്ട്രീയ വിഗ്രഹങ്ങൾ. രാജാജി കോൺഗ്രസ് വിട്ടശേഷം തമിഴകത്തു നിറഞ്ഞുനിന്നതു കോൺഗ്രസ് നേതാവ് കാമരാജായിരുന്നു.
അമ്പതുകളുടെ അവസാനം ദ്രാവിഡ രാഷ്ട്രീയവുമായി സി.എൻ. അണ്ണാദുരൈ രംഗത്തുവന്നതു തമിഴകത്തെ ആകെ മാറ്റി. അതൊരു തരംഗമായി പടർന്നപ്പോൾ കോൺഗ്രസിനു തമിഴ്നാട്ടിൽ അടിത്തറയിളകി. എം. കരുണാനിധി, എം.ജി. രാമചന്ദ്രൻ എന്നീ അതികായന്മാരെ കേന്ദ്രീകരിച്ചു ദ്രാവിഡ രാഷ്ട്രീയം വളർന്നു. ഡിഎംകെ, അണ്ണാ ഡിഎംകെ എന്നിങ്ങനെ രണ്ടായി അവർ വഴിപിരിഞ്ഞപ്പോഴും മറ്റു കക്ഷികളുടെ സ്വാധീനം കുറയുകയാണുണ്ടായത്. 1988-ൽ എംജിആർ വിടവാങ്ങിയപ്പോൾ ആ സ്ഥാനത്തേക്ക് ജയലളിത ഉയർന്നുവന്നു. അടുത്ത മൂന്നു പതിറ്റാണ്ട് കരുണാനിധിയെ യും ജയലളിതയെയും ചുറ്റിപ്പറ്റിയാണു തമിഴ്നാട് രാഷ്ട്രീയം നീങ്ങിയത്. ഇരുവരും രംഗമൊഴിഞ്ഞതോടെ തമിഴക രാഷ്ട്രീയ നടനവേദിയിൽ അതികായരുടെ അഭാവം വളരെ പ്രകടം.
തമിഴ് വെള്ളിത്തിരയിലെ രണ്ടു പ്രധാന വിഗ്രഹങ്ങളായ കമൽഹാസനും രജനീകാന്തും തങ്ങളുടെ രാഷ്ട്രീയ താത്പര്യം അറിയിച്ചു രംഗത്തുവന്നിട്ടുണ്ട് എന്നതു നേര്. എന്നാൽ അവരുടെ ആരാധകവൃന്ദം ഇനിയുമൊരു വോട്ട് ബാങ്കായി വളർന്നിട്ടില്ല.
തമിഴക രാഷ്ട്രീയത്തിനു സിനിമയുമായി അടുത്ത ബന്ധമാണുള്ളത്. ഡിഎംകെ സ്ഥാപകരായ അണ്ണാദുരൈയും കരുണാനിധിയും തങ്ങളുടെ രാഷ്ട്രീയം വളർത്താൻ സിനിമയെ വളരെ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. എഡിഎംകെ നേതാക്കളായ എംജി ആറിന്റെയും ജയലളിതയുടെയും കാര്യവും അങ്ങനെ തന്നെ. യഥാർഥ ജീവിതത്തിൽ തങ്ങൾക്കു കിട്ടാതെപോയ സാമൂഹ്യനീതിയും സൗഭാഗ്യങ്ങളും വെള്ളിത്തിരയിലെ നായകർ നേടുന്നതുകണ്ട് തമിഴ്നാട്ടിലെ പാവങ്ങൾ കൈയടിച്ചു. ആ വികാരം ജനപ്രിയ പദ്ധതികളിലൂടെ വോട്ടാക്കി മാറ്റുകയും ചെയ്തു.
2019 ലെ തെരഞ്ഞെടുപ്പിനെ നയിക്കുന്ന തമിഴക നേതാക്കളിൽ ഏറ്റവും പ്രമുഖൻ ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ തന്നെ. പാർട്ടിയിൽ ഇപ്പോൾ അദ്ദേഹത്തിനു പകരക്കാരനില്ല. സഹോദരൻ എം.കെ. അഴഗിരി ഉയർത്തിയ ഭീഷണി അദ്ദേഹം സമർഥമായി ഒതുക്കി. അതേസമയം, ഇപ്പോൾ സംസ്ഥാനത്തെ ഭരണകക്ഷിയായ എഡിഎംകെയിൽ അത്ര ശുഭകരമല്ല കാര്യങ്ങൾ. ജയലളിതയുടെ തോഴി ശശികലയുടെ അനന്തരവൻ ടി.ടി.വി. ദിനകരന്റെ എഡിഎംകെ വിഭാഗം ഭരണകക്ഷി എഡിഎംകെയ്ക്കെതിരേ ഉയർത്തുന്ന വെല്ലുവിളി നിസാരമല്ല.
ജയലളിതയുടെ മണ്ഡലമായിരുന്ന ആർ.കെ. നഗറിൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ദിനകരൻ നേടിയ വിജയം എതിർഗ്രൂപ്പുകാരെ ഞെട്ടിച്ചു. മുഖ്യമന്ത്രി എടപ്പാടി രാമമൂർത്തിയും ഉപമുഖ്യമന്ത്രി ഒ. പനീർശെൽവവും നേതൃത്വം നൽകുന്ന എഡിഎംകെ വിഭാഗം പിടിച്ചുനിൽക്കുന്നതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും പിന്തുണ ഉള്ളതുകൊണ്ടാണ്.
പ്രകടന പത്രികയിൽ സമാനതകൾ
ഡിഎംകെയും എഡിഎംകെയും തങ്ങളുടെ പ്രകടനപത്രികകൾ പുറത്തിറക്കിയപ്പോൾ അവയിലെ വാഗ്ദാനങ്ങളിൽ പല സമാനതകളും. രാജീവ്ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെയും വിട്ടയയ്ക്കുമെന്നാണ് രണ്ടു പ്രകടനപത്രികകളിലെയും പ്രധാന വാഗ്ദാനങ്ങളിലൊന്ന്. 1991 മേയ് 21-നു തമിഴ്നാട്ടിലെ ശ്രീപെരുന്പത്തൂരിൽ തെരഞ്ഞെടുപ്പു റാലിക്കിടയിലാണ് മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി എൽടിടിഇ ചാവേർബോംബിനാൽ വധിക്കപ്പെടുന്നത്. രാജീവ് വധക്കേസിൽ പിടികൂടപ്പെട്ട 26 പ്രതികളിൽ 19 പേർ പിന്നീടു കുറ്റവിമുക്തരാക്കപ്പെട്ടു. മുരുകൻ, ശാന്തൻ, പേരറിവാളൻ, ജയകുമാർ, റോബർട്ട് പയസ്, രവിചന്ദ്രൻ, നളിനി എന്നീ ഏഴു പ്രതികൾ 1991 മുതൽ ജയിലിലാണ്.
ഇവരെ വിട്ടയയ്ക്കാൻ ജയലളിത സർക്കാർ 2014-ൽ തീരുമാനിച്ചിരുന്നു. കേന്ദ്രസർക്കാർ ഇതിനെതിരേ സുപ്രീംകോടതിയിൽപോയി സ്റ്റേ വാങ്ങി. ഇവരെ വിട്ടയയ്ക്കുന്നതു തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുകയും അന്താരാഷ്ട്ര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യുമെന്നു 2018 ഓഗസ്റ്റിൽ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. ഇവരെ വിട്ടയയ്ക്കുമെന്നാണ് ഇപ്പോൾ തമിഴ്നാട്ടിലെ രണ്ടു പ്രധാന രാഷ്ട്രീയ പാർട്ടികളുടെയും പ്രകടനപത്രികയിൽ പറയുന്നത്.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി പ്രത്യേക സംസ്ഥാനമാക്കുമെന്നു ഡിഎംകെയുടെയും എഡിഎംകെയുടെയും പ്രകടനപത്രികകളിൽ പറയുന്നു. നേതൃത്വം പുതിയ തലമുറയിലേക്കു വന്നിട്ടുണ്ടെങ്കിലും തമിഴക ജനതയുടെയും രാഷ്ട്രീയ പാർട്ടികളുടെയും മനോഭാവത്തിലും നിലപാടുകളിലും കാര്യമായൊരു മാറ്റവും വന്നിട്ടില്ലെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
എഡിഎംകെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ
1. പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 1500 രൂപ സർക്കാർ നൽകും.
2. വായ്പകളുടെ പലിശനിരക്ക് കുറയ്ക്കും.
3. യുവാക്കൾക്കായി എംജിആർ നൈപുണ്യ വികസന പദ്ധതി നടപ്പാക്കും.
4. ശ്രീലങ്കൻ യുദ്ധത്തിൽ തമിഴർക്കെതിരേയുണ്ടായ അതിക്രമങ്ങൾ അന്താരാഷ്ട്ര ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിക്കും.
5. ഇന്ത്യക്കും ശ്രീലങ്കയ്ക്കുമിടയിൽ കിടക്കുന്ന കച്ചത്തീവ് ഇന്ത്യക്കു കിട്ടാൻ പരിശ്രമിക്കും.
ഡിഎംകെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ
1. തമിഴ്നാട്ടിലെ കേന്ദ്രസർക്കാർ ഓഫീസുകളിൽ തമിഴ് സഹ ഔദ്യോഗിക ഭാഷയാക്കും.
2. പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കും.
3. കേന്ദ്രനികുതിയുടെ 60 ശതമാനം സംസ്ഥാനത്തിനു വേണം.
4. തൊഴിലാളികളുടെ കുറഞ്ഞ പെൻഷൻ 8000 രൂപയാക്കും.
5. ഇന്ധനവില നിയന്ത്രിക്കാൻ അഡ്മിനിസ്റ്റേർഡ് പ്രൈസിംഗ് മെക്കാനിസം കൊണ്ടുവരും.
6. സേതു കനാൽ പദ്ധതി വീണ്ടും അവതരിപ്പിക്കും.
7. ആദായനികുതി പരിധി എട്ടുലക്ഷം രൂപയായി ഉയർത്തും.
8. ദക്ഷിണേന്ത്യൻ നദികളുടെ സംയോജനത്തിനു പദ്ധതിയുണ്ടാകും.
9. ശ്രീലങ്കൻ അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകും.
10. സ്കൂൾ-കോളജ് വിദ്യാർഥികൾക്കു റെയിൽവേ പാസ് നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന് സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര് പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന് ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
Latest News
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്
Latest News
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top