Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മാറിമറിയുന്ന വടക്കൻ സെൽഫി
Tuesday, March 19, 2019 12:25 AM IST
ഇലക്ഷന് സഫാരി / സി.കെ. കുര്യാച്ചൻ
ആയാറാം ഗയാറാം രാഷ്ട്രീയം അരങ്ങുതകർത്ത അഞ്ച് വർഷങ്ങളായിരുന്നു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ. കൂടുമാറ്റവും കൂറുമാറ്റവും മാത്രമല്ല ജനവിധിയെപ്പോലും അട്ടിമറിക്കുന്ന രാഷ്ട്രീയ നാടകങ്ങളും പലതു നടന്നു. കോൺഗ്രസ് ആധിപത്യം തകർത്ത് കാവിക്കൊടി പാറിക്കാൻ ബിജെപിക്കു കഴിയുകയും ചെയ്തു. എന്നാൽ, ഈ മേൽക്കൈ ലോക്സഭാ തെരഞ്ഞെടുപ്പിൽ നിലനിർത്താൻ ബിജെപിക്കു മുന്നിൽ പ്രതിസന്ധികൾ പെരുകുകയാണ്.
14 സീറ്റുകളുള്ള ആസാം, രണ്ടു സീറ്റു വീതമുള്ള അരുണാചൽപ്രദേശ്, മണിപ്പൂർ, മേഘാലയ, ത്രിപുര, ഒന്നുവീതമുള്ള മിസോറം, നാഗാലാൻഡ്, സിക്കിം എന്നിങ്ങനെ എട്ടു സംസ്ഥാനങ്ങളിലായി 25 ലോക്സഭാ സീറ്റുകളാണു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ളത്. കൂടാതെ 60 അംഗങ്ങളുള്ള അരുണാചൽപ്രദേശ്, 32 സീറ്റുകളുള്ള സിക്കിം എന്നീ നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നു. 2014ലെ വിജയത്തിനുശേഷം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നോട്ടമിട്ട് ബിജെപി രൂപീകരിച്ച നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസിന്റെ ബാനറിൽ ഈ സംസ്ഥാനങ്ങളിലെല്ലാം നേരിട്ടോ സഖ്യകക്ഷികൾവഴിയോ ബിജെപി ഭരണം നടത്തുന്നുണ്ട്.
മിക്ക സംസ്ഥാനങ്ങളിലേയും കോൺഗ്രസ് എംഎൽഎമാരെ അടർത്തിയെടുത്താണു ബിജെപി ആധിപത്യമുറപ്പിച്ചത്. കേന്ദ്രഭരണത്തിന്റെ സ്വാധീനം ദുരുപയോഗംചെയ്തും പണമൊഴുക്കിയുമാണ് ഇതെല്ലാം സാധിച്ചതെന്ന വിമർശനം ശക്തമാണ്. ഹിന്ദി മേഖലയിൽ ഉണ്ടായേക്കാവുന്ന തിരിച്ചടി മറികടക്കാൻ വടക്കുകിഴക്കൻ മേഖലയിലെ 25 സീറ്റുകളിൽ പരമാവധി നേടാനാണ് ഇപ്പോൾ ബിജെപി തന്ത്രങ്ങളൊരുക്കുന്നത്. അതിനായി പിണങ്ങിപ്പോയവരെ അനുനയിപ്പിച്ച് കൂടെനിർത്താൻ റാം മാധവിന്റെ നേതൃത്വത്തിൽ തീവ്രപരിശ്രമം നടത്തി. അതിന്റെ ഫലം ലഭിക്കുകയും ചെയ്തു.
അധികാരം തിരിച്ചുപിടിക്കാൻ അത്യധ്വാനം ചെയ്യുന്ന കോൺഗ്രസിനും ഈ മേഖല ഏറെ പ്രധാനമാണ്. പഴയപ്രതാപത്തിലേക്കെത്തെയില്ലെങ്കിലും പരമാവധി സീറ്റുകൾ നേടാനുള്ള കരുനീക്കങ്ങളാണ് പാർട്ടി നടത്തുന്നത്. പൗരത്വപ്രശ്നം അടക്കമുള്ള വിഷയങ്ങളിലെ അതൃപ്തി പരമാവധി മുതലെടുത്ത് ബിജെപിയെ തളയ്ക്കാമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു. നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസിൽ ബിജെപിയോടുള്ള ഘടകകക്ഷികളുടെ എതിർപ്പ് അനുകൂലമാകുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നു.
ബിജെപി ലക്ഷ്യം
വിശാല സഖ്യത്തിന് കോൺഗ്രസും പ്രതിപക്ഷപാർട്ടികളും ഓടിനടക്കുമ്പോൾ തങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അതു യാഥാർഥ്യമാക്കിയെന്നാണ് കഴിഞ്ഞയാഴ്ച ബിജെപി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഇതുവഴി 25ൽ 22 സീറ്റെങ്കിലും നേടുമെന്നുമാണ് അദ്ദേഹം അവകാശപ്പെട്ടിരിക്കുന്നത്. രണ്ടുമാസം മുമ്പ് ആസാമിൽ സഖ്യംവിട്ടുപോയ ആസാം ഗണ പരിഷത്തിനെ അനുനയിപ്പിച്ച് കൂടെനിർത്താൻ കഴിഞ്ഞതാണ് റാം മാധവിന്റെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം.
പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ചാണ് ആസാം ഗണ പരിഷത്ത് സഖ്യം വിട്ടത്. ഈ വിഷയത്തിൽ ഇടഞ്ഞുനിൽക്കുന്ന പ്രാദേശിക പാർട്ടികളെ അനുനയിപ്പിച്ചെന്നും ബിജെപി അവകാശപ്പെടുന്നു. എന്നാൽ, മുൻ മുഖ്യമന്ത്രിയും എജിപി സ്ഥാപക നേതാവുമായ പ്രഫുല്ലകുമാർ മഹന്ത ബിജെപിയുമായി എജിപി വീണ്ടും സഖ്യമുണ്ടാക്കിയതിനെ വിമർശിച്ചിട്ടുണ്ട്. എജിപിയുടെ അടിത്തറ തോണ്ടുന്ന തീരുമാനമാണിതെന്നും താൻ പ്രചാരണത്തിനിറങ്ങില്ലെന്നുമാണു മഹന്ത പ്രഖ്യാപിച്ചിരിക്കുന്നത്. പൗരത്വബില്ലിനെതിരായ പ്രക്ഷോഭത്തിൽ മഹന്ത മുൻനിരയിലുണ്ടായിരുന്നു. 2009ൽ കേവലം അഞ്ചു സീറ്റു മാത്രം നേടിയ ബിജെപി സഖ്യം 2014ൽ 10 സീറ്റുകൾ നേടിയിരുന്നു. അതിനുശേഷമാണ് എല്ലാ സംസ്ഥാനങ്ങളിലും കടന്നുകയറ്റം നടത്താൻ പാർട്ടിക്കായത്.
തിരിച്ചുപിടിക്കാൻ കോൺഗ്രസ്
ദേശീയ വിഷയങ്ങളായ തൊഴിലില്ലായ്മ, നോട്ട് നിരോധനം, ജിഎസ്ടി, കർഷകരോഷം, തീവ്രഹിന്ദുത്വ സമീപനം, അഴിമതി തുടങ്ങിയവയ്ക്കു പുറമേ ആസാം പൗരത്വ രജിസ്റ്റർ പുതുക്കൽ, പൗരത്വ ഭേദഗതി നിയമം, ഗോത്രവർഗമേഖലകളിലെ സ്വയംഭരണം വികസനപദ്ധതികളുടെ മെല്ലെപ്പോക്ക് തുടങ്ങിയ വിഷയങ്ങളും ഉയർത്തിയാണു കോൺഗ്രസ് ബിജെപിയെ പ്രതിരോധിക്കുന്നത്. ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ആസാം പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും നടപ്പിലാക്കി വടക്കുകിഴക്കൻ മേഖലയുടെ അടിത്തറ ഇളക്കുമെന്നാണു കോൺഗ്രസിന്റെ പ്രചാരണം.
നിയമസഭകളിൽ അടിതെറ്റിയെങ്കിലും ലോക്സഭയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. ആസാമിൽ നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുവരുന്നുവെന്ന് പാർട്ടി കണക്കുകൂട്ടുന്നു. പൗരത്വ വിഷയം ഏറ്റവുമധികം ബാധിക്കുന്നത് ആസാമിലാണ്. 14 സീറ്റുകളുള്ള ആസാമിൽനിന്ന് കൂടുതൽ സീറ്റുകൾ നേടാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അടുത്തിടെയുണ്ടായ മദ്യദുരന്തവും പ്രചാരണവിഷയമാക്കി തോട്ടം മേഖലകളിൽ സ്വാധീനമുറപ്പിക്കാമെന്നും കണക്കുകൂട്ടുന്നു.
അരുണാചലിൽ ലോക്സഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ് പ്രചാരണം ശക്തമാക്കിക്കഴിഞ്ഞു. ഇന്ന് ഇറ്റാനഗറിലെത്തുന്ന രാഹുൽ ഗാന്ധി ഇന്ദിരാ ഗാന്ധി പാർക്കിൽ സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കും. അരുണാചൽ വെസ്റ്റിൽ കേന്ദ്രമന്ത്രി കിരൺ റിജിജുവിനെതിരേ മുൻമുഖ്യമന്ത്രി നബാം ടുകിയെ കോൺഗ്രസ് നിർത്തി. മുൻമന്ത്രി ജയിംസ് വാംഗ്ലെറ്റ് അരുണാചൽ ഈസ്റ്റിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് തപിർ ഗാവോയെ നേരിടും.
വിഷയം പൗരത്വം
ആസാമിലെ പൗരത്വ രജിസ്റ്റർ പുതുക്കലും ദേശീയ പൗരത്വ ഭേദഗതിയുമാണ് വടക്കുകിഴക്കൻ മേഖലയിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. പൗരത്വ ഭേദഗതി നിയമം തലനാരിഴയ്ക്കാണ് പാസാകാതെ കിടക്കുന്നത്. ലോക്സഭ പാസാക്കിയ ബിൽ രാജ്യസഭയിൽ അവതരിപ്പിക്കുന്നതിൽനിന്ന് അവസാന നിമിഷമാണ് സർക്കാർ പിന്മാറിയത്. ബഹളംമൂലം രാജ്യസഭയുടെ പ്രവർത്തനം തടസപ്പെട്ടതിനാലാണ് ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാൻ കഴിയാതിരുന്നത് എന്നാണു സർക്കാർ വിശദീകരണം. എന്നാൽ, ബിജെപി ഇതര പാർട്ടികളെല്ലാം ഒന്നിച്ച് എതിർത്തതിനാലാണ് സർക്കാർ പിന്മാറിയതെന്നാണ് ബില്ലിനെ എതിർക്കുന്നവരുടെ വാദം. എന്നാൽ, വീണ്ടും ബിജെപി അധികാരത്തിലെത്തിയാൽ ബിൽ നിയമമാകുമെന്ന കാര്യത്തിൽ സംശയമില്ല. അതിനാലാണ് ഈ വിഷയം സജീവമാക്കി പ്രചാരണം നടത്താൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന ആസാമിലെ പൗരത്വ രജിസ്റ്റർ പുതുക്കലിൽ ലക്ഷക്കണക്കിനു പേർ പുറത്താകുമെന്നാണു കണക്കുകൂട്ടുന്നത്. ജൂലൈ 31 ൽ പ്രസിദ്ധപ്പെടുത്തുന്ന ആസാം പൗരത്വ പട്ടികയിൽ ഉൾപ്പെടാത്ത വോട്ടർ പട്ടികയിലെ പേരുള്ളവരുടെ കാര്യത്തിൽ എന്തു നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കണമെന്ന് കഴിഞ്ഞദിവസം സുപ്രീംകോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആരാഞ്ഞിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സെക്രട്ടറിയെ വിളിച്ചുവരുത്തിയാണ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കിയത്.
പൗരത്വ ലിസ്റ്റില്‍ പേരുണ്ടായിട്ടും വോട്ടര്‍പട്ടികയില്‍ നിന്നു പേരുവെട്ടുന്നതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കരട് പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാത്തതിനാല്‍ വോട്ടര്‍പട്ടികയില്‍ പേരുണ്ടായിട്ടും ലക്ഷക്കണക്കിന് ആളുകള്‍ക്ക് ആസാമില്‍ വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. 2018 ജനുവരി ഒന്നിനും 2019 ജനുവരി ഒന്നിനുമിടയിൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവരുടെയും ഒഴിവാക്കിയവരുടെയും ലിസ്റ്റ് ഈ മാസം 28ന് മുമ്പായി സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
നിലവിൽ വോട്ടർപട്ടികയിൽ പേരുള്ളവരെ പുതുക്കിയ പൗരത്വ രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടില്ലെന്ന കാരണത്താൽ ഒഴിവാക്കില്ലെന്നാണ് കരുതുന്നത്. ഈ സാഹചര്യം അനുകൂലമാകുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
Latest News
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്
Latest News
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top