Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അവസാനം ആസിയ രാജ്യംവിട്ടു
Wednesday, May 8, 2019 11:52 PM IST
മതനിന്ദാ കുറ്റം ആരോപിക്കപ്പെട്ട് വധശിക്ഷ വിധിക്കപ്പെട്ട പാക്കിസ്ഥാനി ക്രൈസ്തവ വനിത ആസിയ ബീബി രാജ്യംവിട്ടു. ആഗോളതലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ടൊരു സംഭവമായിരുന്നു ആസിയ ബീബിക്കെതിരേയുള്ള കുറ്റാരോപണം.
ആസിയ ബീബി എന്നറിയപ്പെടുന്ന ആസിയ നൊറീൻ മതനിന്ദാക്കുറ്റത്തിന്റെ പേരിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു വർഷങ്ങളോളം ജയിലിൽ കഴിഞ്ഞു. തന്റെ നിരപരാധിത്വം തെളിയിച്ചശേഷം കഴിഞ്ഞവർഷമാണു പാക്കിസ്ഥാൻ സുപ്രീംകോടതി അവരുടെ വധശിക്ഷ ഇളവു ചെയ്തത്. ഇതെത്തുടർന്നു സുരക്ഷയെക്കരുതി ഇവരെ രഹസ്യസങ്കേതത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. പാക്കിസ്ഥാനിൽ തങ്ങൾ സുരക്ഷിതരായിരിക്കുമെന്ന് ഒട്ടുംതന്നെ ഉറപ്പില്ലാത്തതിനാൽ രാജ്യംവിടാനുള്ള ആഗ്രഹം അവരും ഭർത്താവും അധികൃതരെ അറിയിച്ചിരുന്നു. കാനഡയിലാണ് അവർക്ക് അഭയം കിട്ടിയിരിക്കുന്നത്. ആസിയാ ബീബിയുടെ മക്കൾക്കു കാനഡ നേരത്തേ അഭയം നൽകിയിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ആസിയാ ബീബിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയതിനെത്തുടർന്നു പാക്കിസ്ഥാനിൽ വലിയ കലാപം ഉണ്ടായി. മതമൗലികവാദികൾ തെരുവിലിറങ്ങി, പലേടത്തും അക്രമം അഴിച്ചുവിട്ടു.
ഒരു സംഘം സ്ത്രീകളുമായുണ്ടായ വാഗ്വാദത്തിനിടെ ആസിയ ബീബി മതനിന്ദാസൂചകമായ പരാമർശം നടത്തിയെന്നായിരുന്നു ആരോപണം. അതിന്റെ പേരിൽ ആസിയയെ ആളുകൾ വീടുകയറി മർദിച്ചു. ഭീഷണിപ്പെ ടുത്തി കുറ്റസമ്മതം നടത്തിച്ചു.
വലിയൊരു ജനക്കൂട്ടം വധഭീഷണി മുഴക്കിക്കൊണ്ടുനിൽക്കുന്പോൾ നടത്തിയ കുറ്റസമ്മതം അംഗീകരിക്കാനാവില്ലെന്നു സുപ്രീംകോടതി വിധിപ്രസ്താവനയിൽ പറഞ്ഞു.
ആസിയ ബീബിയെ വധശിക്ഷയ്ക്ക് വിധിച്ച സംഭവം ലോകസമൂഹത്തിൽ പാക്കിസ്ഥാനു വലിയ മാനക്കേട് ഉണ്ടാക്കി. സുപ്രീംകോടതി കുറ്റവിമുക്തയാക്കിയ ശേഷം അവരുടെ സംരക്ഷണം സർക്കാരിനു വലിയ തലവേദനയായിരുന്നു. അവർ രാജ്യം വിടുന്നതോടെ ആ തലവേദന അവസാനിക്കുമെങ്കിലും ഈ സംഭവപരന്പരയ്ക്കുശേഷവും നിരവധിപേർ പാക്കിസ്ഥാനിൽ മതനിന്ദക്കുറ്റം നേരിട്ടു.
ആസിയ ബീബി സംഭവം ചൂടുപിടിച്ചുനിന്ന സമയത്ത് അവർക്കു പരസ്യമായി പിന്തുണ നൽകിയ പ്രവിശ്യാ ഗവർണർ സൽമാൻ തസീർ കൊല്ലപ്പെട്ടു. മതനിന്ദാ നിയമം പരിഷ്കരിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ആസിയയെ കുറ്റവിമുക്തയാക്കാനും രാജ്യം വിടാനനുവദിക്കാനും പാക്കിസ്ഥാനുമേൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ശക്തമായ സമ്മർദമുണ്ടായി. ആസിയ ബീബി സുരക്ഷിതയാണെന്നും അവർ ഉടൻതന്നെ രാജ്യം വിടുമെന്നും പാക്കിസ്ഥാൻ പ്രസിഡന്റ് ഇമ്രാൻ ഖാൻ ഈയിടെ ബിബിസിയുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
പഴയകാലം മറന്ന സൂ ചി
ജനാധിപത്യ ധ്വംസനത്തിന്റെ കയ്പുനീർ ഏറെ കുടിച്ചിട്ടുള്ള ഓംഗ് സാൻ സൂ ചി അധികാരത്തിലിരിക്കേ മ്യാൻമറിൽ ജനാധിപത്യം വലിയ വെല്ലുവിളി നേരിടുകയാണ്. അക്കാര്യം തുറന്നു കാട്ടിയതിനാണ് ലോകത്തെ പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ രണ്ടു യുവ മാധ്യമപ്രവർത്തകർക്ക് ഒന്നര വർഷം തടങ്കലിൽ കഴിയേണ്ടിവന്നത്. മ്യാൻമറിൽ ജനാധിപത്യം കമ്മിയാണെന്നു വിവരിച്ചുകൊണ്ടു ള്ള പഠനറിപ്പോർട്ട് ഇരുവരും ചേർന്നു പ്രസിദ്ധീകരിച്ചിരുന്നു. മുപ്പത്തിമൂന്നുകാരനായ വാ ലോണും ഇരുപത്തൊന്പതുകാരനായ ക്യോ സോ ഊവുമാണ് ഇവർ.
ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചുവെന്ന പേരിലാണ് ഇവരെ തടവിലാക്കിയത്. ഈ റിപ്പോർട്ടിന്റെ പേരിൽ ഇവർക്കു ലോകത്തിലെ ഏറ്റവും പ്രശസ്ത മാധ്യമ പുരസ്കാരമായ പുലിറ്റ്സർ പ്രൈസ് ലഭിച്ചിരുന്നു.
മാധ്യമപ്രവർത്തകരെ ജയിലിലടച്ചതിനെതിരേ പേരിൽ കടുത്ത ആഗോള സമ്മർദമുണ്ടായിട്ടും ആദ്യമൊന്നും മ്യാൻമർ ഭരണകൂടം ഇളകിയില്ല. ജയിലിലായ റിപ്പോർട്ടർമാരുടെ കുടുംബാംഗങ്ങൾ ഓംഗ് സാൻ സൂ ചിക്ക് അയച്ച കത്താണ് ഇപ്പോൾ ഇവരുടെ മോചനത്തിലേക്കു നയിച്ചതെന്നു സർക്കാർ വക്താവു പറയുന്നു.
ചില പ്രത്യേക അവസരങ്ങളിൽ തടവുകാരെ കൂട്ടത്തോടെ ജയിൽ മോചിതരാക്കുന്ന പതിവ് മ്യാൻമറിലുമുണ്ട്. മ്യാൻമറിലെ പുതുവത്സരാഘോഷത്തിന്റെ അവസരത്തിൽ ആറായിരത്തിലേറെ തടവുകാരെ വിട്ടയച്ച കൂട്ടത്തിൽ ഈ റോയിട്ടേഴ്സ് റിപ്പോർട്ടർമാരെയും ഉൾപ്പെടുത്തി. ഏപ്രിൽ 17നാണു മ്യാൻമറിൽ പരന്പരാഗതമായി പുതുവർഷാചരണം.
യാംഗോണിന്റെ പ്രാന്തപ്രദേശത്തുള്ള ഇൻസീൻ ജയിലിൽനിന്നു പുറത്തുവന്ന റിപ്പോർട്ടർമാരെ സ്വീകരിക്കാൻ കുടുംബാംഗങ്ങളും റോയിട്ടേഴ്സിലെ നിരവധി മാധ്യമപ്രവർത്തകരും എത്തിയിരുന്നു. 2017 ഡിസംബറിലാണ് ഇരുവരും അറസ്റ്റിലാവുന്നത്. അക്കാലത്ത് പടിഞ്ഞാറൻ മ്യാൻമറിലെ റാഖീൻ സംസ്ഥാനത്ത് റോഹിംഗ്യകൾക്കുനേരേ നടന്ന പട്ടാള അതിക്രമത്തെയും വംശീയാതിക്രമങ്ങളെയുംകുറിച്ചു തയാറാക്കിയ റിപ്പോർട്ടുകളാണ് ഇവരെ അധികൃതരുടെ കണ്ണിലെ കരടാക്കിയത്.
അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ കുടംബാംഗങ്ങളെ നേരിട്ടു കണ്ട് തയാറാക്കിയ റിപ്പോർട്ട് മ്യാൻമറിലെ ജനധിപത്യധ്വംസനത്തെക്കുറിച്ചു ലോകത്തിനു വലിയ വെളിപ്പെടുത്തലായി. ലക്ഷക്കണക്കിനു റോഹിംഗ്യകളാണ് അന്നു ബംഗ്ലാദേശിലേക്കു പലായനം ചെയ്തത്.
ഭീതി മാറാതെ ശ്രീലങ്ക
ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളിലുൾപ്പെടെ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട സൂത്രധാരകരെയും അവർക്കു സഹായം നൽകിയവരെയും ഒട്ടൊക്കെ പിടികൂടുകയോ ഇല്ലായ്മ ചെയ്യുകയോ ഉണ്ടായെങ്കിലും രാജ്യം ഇപ്പോഴും ഭീകരതയുടെ നിഴലിലാണെന്നു പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പറയുന്നു. നിലവിലെ ഭീഷണി നേരിടാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം തേടിയേ തീരൂ എന്നാണദ്ദേഹത്തിന്റെ ഉറച്ച അഭിപ്രായം.
ഈസ്റ്റർ ഞായറാഴ്ചത്തെ സംഭവത്തിനുത്തരവാദികളായവരിൽ ഒട്ടുമിക്കവരെയും വധിക്കുകയോ പിടികൂടുകയോ ചെയ്തെങ്കിലും അപകടം ഇനിയും ഒഴിഞ്ഞിട്ടില്ലെന്നു വിക്രമസിംഗെ പറയുന്നു. വിദേശ രാജ്യങ്ങളുമായി ഇന്റലിജൻസ് വിവരങ്ങൾ പങ്കുവയ്ക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഈസ്റ്റർ ദിന ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷത്തെത്തുടർന്നു ഭീകരപ്രവർത്തനത്തിനു നേതൃത്വം നൽകുന്നവരിൽനിന്നു വൻതോതിൽ പണവും സന്പത്തും കണ്ടെടുത്തിരുന്നു.
രാജ്യം ഇപ്പോഴും വലിയ ഭീതയിലാണ്. കുട്ടികൾ സ്കൂളിൽപോകാൻ മടിക്കുന്നു. സ്ഫോടനത്തിനുശേഷം കഴിഞ്ഞ തിങ്കളാഴ്ചയാണ് പല സ്കൂളുകളും തുറന്നത്. പക്ഷേ, ഹാജർ തീർത്തും കുറവായിരുന്നു. ബുദ്ധമതാനുയായികൾക്കു ഭൂരിപക്ഷമുള്ള ശ്രീലങ്കയിൽ ഉത്സവസ്ഥലങ്ങളിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും പ്രമുഖ ബുദ്ധസന്യാസികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
കലുഷിതം ദക്ഷിണാഫ്രിക്ക
ദക്ഷിണാഫ്രിക്ക ഇന്ത്യക്കാർക്ക് ഏറെ ആത്മബന്ധമുള്ള നാടാണ്. നമ്മുടെ രാഷ്ട്രപിതാവ് രാഷ്ട്രീയം പഠിച്ചു തുടങ്ങിയത് അവിടെനിന്നാണെന്നു വേണമെങ്കിൽ പറയാം. നെൽസൺ മണ്ഡേലയാണ് ദക്ഷിണാഫ്രിക്കയെ ലോകവുമായി ഏറെ അടുപ്പിച്ചത്. ഇന്ത്യയോട് അദ്ദേഹത്തിന് പ്രത്യേകമായൊരു അടുപ്പമുണ്ടായിരുന്നു.
വർണവിവേചനത്തിന്റെ നാളുകളിൽനിന്ന് ദക്ഷിണാഫ്രിക്കയെ പുറത്തെത്തിക്കാൻ മണ്ഡേലയ്ക്കു കരുത്തു പകർന്നു നൽകിയത് ഗാന്ധിയൻ വീക്ഷണങ്ങളായിരുന്നു. എന്നാലിപ്പോൾ ദക്ഷിണാഫ്രിക്ക വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. ഉച്ചനീചത്വം അതിന്റെ ഉച്ചകോടിയിലെത്തിയിരിക്കുന്നു. തലസ്ഥാനമായ ജോഹനസ്ബർഗിൽ കലുഷിതമായ അന്തരീക്ഷമാണ്. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും തുടർച്ചയായി പ്രതിഷേധ സമരങ്ങൾ അരങ്ങേറുന്നു.
വർണവിവേചനം പുറമേ ദൃശ്യമല്ലെങ്കിലും ചിലരുടെ മനസിൽ ഇപ്പോഴുമുണ്ട്. സന്പത്തിന്റെ ഏറിയ പങ്കും ഇപ്പോഴും വെള്ളക്കാരുടെ പക്കലാണ്. അവരുടെ വീട്ടുജോലിയും കൃഷിപ്പണിയുമൊക്കെ ഇപ്പോഴും നടത്തുന്നത് കറുത്തവംശജരും.
ദക്ഷിണാഫ്രിക്കയിലെ തൊഴിൽ, വികസന ഗവേഷണ വിഭാഗത്തിന്റെ കണക്കനുസരിച്ചു വെള്ളക്കാരിൽ ഒരാൾ പോലും മധ്യവർഗത്തിനു താഴെയില്ല. തൊഴിലില്ലായ്മ 25 ശതമാനത്തിലെത്തിയിരിക്കുന്നു. ചെറുപ്പക്കാരിൽ 40 ശതമാനത്തിനും തൊഴിലില്ല. അക്രമവും അരാജകത്വവും പെരുകാൻ ഇതു മതിയല്ലോ. വലിയ പ്രതീക്ഷകളോടെയാണ് ലോകം ആഫ്രിക്കൻ നാഷണൽ കോൺഗ്രസിനെയും മണ്ഡേലയെയും കണ്ടത്. പക്ഷേ, ആ പ്രതീക്ഷകൾ ഇപ്പോൾ കൊഴിഞ്ഞുപോയിരിക്കുന്നു. പാർട്ടിയെ നിയന്ത്രിക്കാൻ മണ്ഡേലയ്ക്കും കഴിഞ്ഞിരുന്നില്ല. അവസാനകാലത്ത് അദ്ദേഹം ഉപജാപകവൃന്ദത്തിന്റെ പിടിയിലായി.
പിന്നീടു പ്രസിഡന്റായി വന്ന ജേക്കബ് സുമയുടെ പേരിൽ വന്പൻ അഴിമതിയാരോപണങ്ങളാണുയർന്നത്. ഒരു വർഷം മുന്പ് അധികാരമൊഴിയാൻ സുമ നിർബന്ധിതനായി. ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പു ഫലവും വലിയ പ്രതീക്ഷകളൊന്നും നൽകുന്നില്ല.
പ്രതിഷേധിക്കാൻ മുട്ടയേറ്
ഓസ്ട്രേലിയയും തെരഞ്ഞെടുപ്പു ചൂടിലാണ്. അടുത്തയാഴ്ചയാണു പൊതുതെരഞ്ഞെുപ്പ്. പ്രധാനമന്ത്രി സ്കോട്ട് മോറിസണെതിരേ ജനരോഷം ശക്തമാണ്. പ്രതിഷേധിക്കാൻ ചീമുട്ടയെറിയുന്ന പതിവ് നമ്മുടെ നാട്ടിലെപ്പോലെ അവിടെയുമുണ്ട്. മുട്ട ചീമുട്ടയല്ലെന്നു മാത്രം.
കഴിഞ്ഞ ദിവസം പ്രചാരണവേളയിൽ മോറിസണും കിട്ടിയൊരു മുട്ടയേറ്. തലയ്ക്കിട്ടാണ് എറിഞ്ഞതെങ്കിലും ലക്ഷ്യം കണ്ടില്ല. ന്യൂ സൗത്ത് വെയ്ൽസിൽ ഒരു വനിതാ സംഘടനയുടെ യോഗത്തിനിടെയായിരുന്നു പ്രയോഗം. ഒരു കുട്ട മുട്ടയുമായാണ് ഒരു യുവതി മീറ്റിംഗിനെത്തിയത്. ആദ്യമുട്ട പ്രയോഗിച്ചപ്പോൾത്തന്നെ മോറിസന്റെ സുരക്ഷാ ഭടന്മാർ യുവതിയെ പിടികൂടി.
വെടിയും പിഴയും
പാക്കിസ്ഥാനിൽ പോളിയോ മരുന്നു നൽകുന്നതിനെതിരേ പ്രതിഷേധം. ജർമനിയാലാണെങ്കിലോ, കുട്ടികൾക്കു പ്രതിരോധ മരുന്നു നൽകിയില്ലെങ്കിൽ രക്ഷാകർത്താക്കൾക്കു പിഴശിക്ഷ.
അഫ്ഗാൻ അതിർത്തിയിലെ പാക് ഗ്രാമമായ മാമന്ദിൽ പോളിയോ വാക്സിനേഷൻ ചുമതലയുള്ള ഓഫീസറെ ഒരാൾ കഴിഞ്ഞദിവസം വെടിവച്ചു കൊന്നു. ജോലി കഴിഞ്ഞു വിട്ടീലേക്കു മടങ്ങുന്പോഴായിരുന്നു സംഭവം. പോളിയോ മരുന്നു നൽകുന്നതിനെതിരേ ഒരു വിഭാഗം രംഗത്തുണ്ട്.
അഞ്ചാംപനിക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത മാതാപിതാക്കൾക്ക് ഫൈൻ ഇടുമെന്നാണ് ജർമനിയിലെ ആരോഗ്യമന്ത്രി ജെൻസ് സ്ഫാൻ മുന്നറിയിപ്പു നൽകിയിരിക്കുന്നത്. ചെറിയ ഫൈനൊന്നുല്ല. 2500 യൂറോയാണു പിഴ നിശ്ചയിച്ചിരിക്കുന്നത്.
ലോകവിചാരം / സെർജി ആന്റണി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന് സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര് പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന് ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
Latest News
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
Latest News
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top