അവസാനം ആസിയ രാജ്യംവിട്ടു
Wednesday, May 8, 2019 11:52 PM IST
മതനിന്ദാ കുറ്റം ആരോപിക്കപ്പെട്ട് വധശിക്ഷ വിധിക്കപ്പെട്ട പാക്കിസ്ഥാനി ക്രൈസ്തവ വനിത ആസിയ ബീബി രാജ്യംവിട്ടു. ആഗോളതലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ടൊരു സംഭവമായിരുന്നു ആസിയ ബീബിക്കെതിരേയുള്ള കുറ്റാരോപണം.

ആസിയ ബീബി എന്നറിയപ്പെടുന്ന ആസിയ നൊറീൻ മതനിന്ദാക്കുറ്റത്തിന്‍റെ പേരിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു വർഷങ്ങളോളം ജയിലിൽ കഴിഞ്ഞു. തന്‍റെ നിരപരാധിത്വം തെളിയിച്ചശേഷം കഴിഞ്ഞവർഷമാണു പാക്കിസ്ഥാൻ സുപ്രീംകോടതി അവരുടെ വധശിക്ഷ ഇളവു ചെയ്തത്. ഇതെത്തുടർന്നു സുരക്ഷയെക്കരുതി ഇവരെ രഹസ്യസങ്കേതത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. പാക്കിസ്ഥാനിൽ തങ്ങൾ സുരക്ഷിതരായിരിക്കുമെന്ന് ഒട്ടുംതന്നെ ഉറപ്പില്ലാത്തതിനാൽ രാജ്യംവിടാനുള്ള ആഗ്രഹം അവരും ഭർത്താവും അധികൃതരെ അറിയിച്ചിരുന്നു. കാനഡയിലാണ് അവർക്ക് അഭയം കിട്ടിയിരിക്കുന്നത്. ആസിയാ ബീബിയുടെ മക്കൾക്കു കാനഡ നേരത്തേ അഭയം നൽകിയിരുന്നു.

കഴിഞ്ഞ വർഷം ഒക്‌ടോബറിൽ ആസിയാ ബീബിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയതിനെത്തുടർന്നു പാക്കിസ്ഥാനിൽ വലിയ കലാപം ഉണ്ടായി. മതമൗലികവാദികൾ തെരുവിലിറങ്ങി, പലേടത്തും അക്രമം അഴിച്ചുവിട്ടു.

ഒരു സംഘം സ്ത്രീകളുമായുണ്ടായ വാഗ്വാദത്തിനിടെ ആസിയ ബീബി മതനിന്ദാസൂചകമായ പരാമർശം നടത്തിയെന്നായിരുന്നു ആരോപണം. അതിന്‍റെ പേരിൽ ആസിയയെ ആളുകൾ വീടുകയറി മർദിച്ചു. ഭീഷണിപ്പെ ടുത്തി കുറ്റസമ്മതം നടത്തിച്ചു.

വലിയൊരു ജനക്കൂട്ടം വധഭീഷണി മുഴക്കിക്കൊണ്ടുനിൽക്കുന്പോൾ നടത്തിയ കുറ്റസമ്മതം അംഗീകരിക്കാനാവില്ലെന്നു സുപ്രീംകോടതി വിധിപ്രസ്താവനയിൽ പറഞ്ഞു.

ആസിയ ബീബിയെ വധശിക്ഷയ്ക്ക് വിധിച്ച സംഭവം ലോകസമൂഹത്തിൽ പാക്കിസ്ഥാനു വലിയ മാനക്കേട് ഉണ്ടാക്കി. സുപ്രീംകോടതി കുറ്റവിമുക്തയാക്കിയ ശേഷം അവരുടെ സംരക്ഷണം സർക്കാരിനു വലിയ തലവേദനയായിരുന്നു. അവർ രാജ്യം വിടുന്നതോടെ ആ തലവേദന അവസാനിക്കുമെങ്കിലും ഈ സംഭവപരന്പരയ്ക്കുശേഷവും നിരവധിപേർ പാക്കിസ്ഥാനിൽ മതനിന്ദക്കുറ്റം നേരിട്ടു.

ആസിയ ബീബി സംഭവം ചൂടുപിടിച്ചുനിന്ന സമയത്ത് അവർക്കു പരസ്യമായി പിന്തുണ നൽകിയ പ്രവിശ്യാ ഗവർണർ സൽമാൻ തസീർ‌ കൊല്ലപ്പെട്ടു. മതനിന്ദാ നിയമം പരിഷ്കരിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ആസിയയെ കുറ്റവിമുക്തയാക്കാനും രാജ്യം വിടാനനുവദിക്കാനും പാക്കിസ്ഥാനുമേൽ അന്താരാഷ്‌ട്ര സമൂഹത്തിന്‍റെ ശക്തമായ സമ്മർദമുണ്ടായി. ആസിയ ബീബി സുരക്ഷിതയാണെന്നും അവർ ഉടൻതന്നെ രാജ്യം വിടുമെന്നും പാക്കിസ്ഥാൻ പ്രസിഡന്‍റ് ഇമ്രാൻ ഖാൻ ഈയിടെ ബിബിസിയുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

പഴയകാലം മറന്ന സൂ ചി

ജനാധിപത്യ ധ്വംസനത്തിന്‍റെ കയ്പുനീർ ഏറെ കുടിച്ചിട്ടുള്ള ഓംഗ് സാൻ സൂ ചി അധികാരത്തിലിരിക്കേ മ്യാൻമറിൽ ജനാധിപത്യം വലിയ വെല്ലുവിളി നേരിടുകയാണ്. അക്കാര്യം തുറന്നു കാട്ടിയതിനാണ് ലോകത്തെ പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്‍റെ രണ്ടു യുവ മാധ്യമപ്രവർത്തകർക്ക് ഒന്നര വർഷം തടങ്കലിൽ കഴിയേണ്ടിവന്നത്. മ്യാൻമറിൽ ജനാധിപത്യം കമ്മിയാണെന്നു വിവരിച്ചുകൊണ്ടു ള്ള പഠനറിപ്പോർട്ട് ഇരുവരും ചേർന്നു പ്രസിദ്ധീകരിച്ചിരുന്നു. മുപ്പത്തിമൂന്നുകാരനായ വാ ലോണും ഇരുപത്തൊന്പതുകാരനായ ക്യോ സോ ഊവുമാണ് ഇവർ.

ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചുവെന്ന പേരിലാണ് ഇവരെ തടവിലാക്കിയത്. ഈ റിപ്പോർട്ടിന്‍റെ പേരിൽ ഇവർക്കു ലോകത്തിലെ ഏറ്റവും പ്രശസ്ത മാധ്യമ പുരസ്കാരമായ പുലിറ്റ്‌സർ പ്രൈസ് ലഭിച്ചിരുന്നു.

മാധ്യമപ്രവർത്തകരെ ജയിലിലടച്ചതിനെതിരേ പേരിൽ കടുത്ത ആഗോള സമ്മർദമുണ്ടായിട്ടും ആദ്യമൊന്നും മ്യാൻമർ ഭരണകൂടം ഇളകിയില്ല. ജയിലിലായ റിപ്പോർട്ടർമാരുടെ കുടുംബാംഗങ്ങൾ ഓംഗ് സാൻ സൂ ചിക്ക് അയച്ച കത്താണ് ഇപ്പോൾ ഇവരുടെ മോചനത്തിലേക്കു നയിച്ചതെന്നു സർക്കാർ വക്താവു പറയുന്നു.

ചില പ്രത്യേക അവസരങ്ങളിൽ തടവുകാരെ കൂട്ടത്തോടെ ജയിൽ മോചിതരാക്കുന്ന പതിവ് മ്യാൻമറിലുമുണ്ട്. മ്യാൻമറിലെ പുതുവത്സരാഘോഷത്തിന്‍റെ അവസരത്തിൽ ആറായിരത്തിലേറെ തടവുകാരെ വിട്ടയച്ച കൂട്ടത്തിൽ ഈ റോയിട്ടേഴ്സ് റിപ്പോർട്ടർമാരെയും ഉൾപ്പെടുത്തി. ഏപ്രിൽ 17നാണു മ്യാൻമറിൽ പരന്പരാഗതമായി പുതുവർഷാചരണം.

യാംഗോണിന്‍റെ പ്രാന്തപ്രദേശത്തുള്ള ഇൻസീൻ ജയിലിൽനിന്നു പുറത്തുവന്ന റിപ്പോർട്ടർമാരെ സ്വീകരിക്കാൻ കുടുംബാംഗങ്ങളും റോയിട്ടേഴ്സിലെ നിരവധി മാധ്യമപ്രവർത്തകരും എത്തിയിരുന്നു. 2017 ഡിസംബറിലാണ് ഇരുവരും അറസ്റ്റിലാവുന്നത്. അക്കാലത്ത് പടിഞ്ഞാറൻ മ്യാൻമറിലെ റാഖീൻ സംസ്ഥാനത്ത് റോഹിംഗ്യകൾക്കുനേരേ നടന്ന പട്ടാള അതിക്രമത്തെയും വംശീയാതിക്രമങ്ങളെയുംകുറിച്ചു തയാറാക്കിയ റിപ്പോർട്ടുകളാണ് ഇവരെ അധികൃതരുടെ കണ്ണിലെ കരടാക്കിയത്.

അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ കുടംബാംഗങ്ങളെ നേരിട്ടു കണ്ട് തയാറാക്കിയ റിപ്പോർട്ട് മ്യാൻമറിലെ ജനധിപത്യധ്വംസനത്തെക്കുറിച്ചു ലോകത്തിനു വലിയ വെളിപ്പെടുത്തലായി. ലക്ഷക്കണക്കിനു റോഹിംഗ്യകളാണ് അന്നു ബംഗ്ലാദേശിലേക്കു പലായനം ചെയ്തത്.

ഭീതി മാറാതെ ശ്രീലങ്ക

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളിലുൾപ്പെടെ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട സൂത്രധാരകരെയും അവർക്കു സഹായം നൽകിയവരെയും ഒട്ടൊക്കെ പിടികൂടുകയോ ഇല്ലായ്മ ചെയ്യുകയോ ഉണ്ടായെങ്കിലും രാജ്യം ഇപ്പോഴും ഭീകരതയുടെ നിഴലിലാണെന്നു പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പറയുന്നു. നിലവിലെ ഭീഷണി നേരിടാൻ അന്താരാഷ്‌ട്ര സമൂഹത്തിന്‍റെ സഹായം തേടിയേ തീരൂ എന്നാണദ്ദേഹത്തിന്‍റെ ഉറച്ച അഭിപ്രായം.


ഈസ്റ്റർ ഞായറാഴ്‌ചത്തെ സംഭവത്തിനുത്തരവാദികളായവരിൽ ഒട്ടുമിക്കവരെയും വധിക്കുകയോ പിടികൂടുകയോ ചെയ്തെങ്കിലും അപകടം ഇനിയും ഒഴിഞ്ഞിട്ടില്ലെന്നു വിക്രമസിംഗെ പറയുന്നു. വിദേശ രാജ്യങ്ങളുമായി ഇന്‍റലിജൻസ് വിവരങ്ങൾ പങ്കുവയ്ക്കേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഈസ്റ്റർ ദിന ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷത്തെത്തുടർന്നു ഭീകരപ്രവർത്തനത്തിനു നേതൃത്വം നൽകുന്നവരിൽനിന്നു വൻതോതിൽ പണവും സന്പത്തും കണ്ടെടുത്തിരുന്നു.
രാജ്യം ഇപ്പോഴും വലിയ ഭീതയിലാണ്. കുട്ടികൾ സ്കൂളിൽപോകാൻ മടിക്കുന്നു. സ്ഫോടനത്തിനുശേഷം കഴിഞ്ഞ തിങ്കളാഴ്ചയാണ് പല സ്കൂളുകളും തുറന്നത്. പക്ഷേ, ഹാജർ തീർത്തും കുറവായിരുന്നു. ബുദ്ധമതാനുയായികൾക്കു ഭൂരിപക്ഷമുള്ള ശ്രീലങ്കയിൽ ഉത്സവസ്ഥലങ്ങളിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും പ്രമുഖ ബുദ്ധസന്യാസികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

കലുഷിതം ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്ക ഇന്ത്യക്കാർക്ക് ഏറെ ആത്മബന്ധമുള്ള നാടാണ്. നമ്മുടെ രാഷ്‌ട്രപിതാവ് രാഷ്‌ട്രീയം പഠിച്ചു തുടങ്ങിയത് അവിടെനിന്നാണെന്നു വേണമെങ്കിൽ പറയാം. നെൽസൺ മണ്ഡേലയാണ് ദക്ഷിണാഫ്രിക്കയെ ലോകവുമായി ഏറെ അടുപ്പിച്ചത്. ഇന്ത്യയോട് അദ്ദേഹത്തിന് പ്രത്യേകമായൊരു അടുപ്പമുണ്ടായിരുന്നു.

വർണവിവേചനത്തിന്‍റെ നാളുകളിൽനിന്ന് ദക്ഷിണാഫ്രിക്കയെ പുറത്തെത്തിക്കാൻ മണ്ഡേലയ്ക്കു കരുത്തു പകർന്നു നൽകിയത് ഗാന്ധിയൻ വീക്ഷണങ്ങളായിരുന്നു. എന്നാലിപ്പോൾ ദക്ഷിണാഫ്രിക്ക വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. ഉച്ചനീചത്വം അതിന്‍റെ ഉച്ചകോടിയിലെത്തിയിരിക്കുന്നു. തലസ്ഥാനമായ ജോഹനസ്‌ബർഗിൽ കലുഷിതമായ അന്തരീക്ഷമാണ്. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും തുടർച്ചയായി പ്രതിഷേധ സമരങ്ങൾ അരങ്ങേറുന്നു.

വർണവിവേചനം പുറമേ ദൃശ്യമല്ലെങ്കിലും ചിലരുടെ മനസിൽ ഇപ്പോഴുമുണ്ട്. സന്പത്തിന്‍റെ ഏറിയ പങ്കും ഇപ്പോഴും വെള്ളക്കാരുടെ പക്കലാണ്. അവരുടെ വീട്ടുജോലിയും കൃഷിപ്പണിയുമൊക്കെ ഇപ്പോഴും നടത്തുന്നത് കറുത്തവംശജരും.

ദക്ഷിണാഫ്രിക്കയിലെ തൊഴിൽ, വികസന ഗവേഷണ വിഭാഗത്തിന്‍റെ കണക്കനുസരിച്ചു വെള്ളക്കാരിൽ ഒരാൾ പോലും മധ്യവർഗത്തിനു താഴെയില്ല. തൊഴിലില്ലായ്മ 25 ശതമാനത്തിലെത്തിയിരിക്കുന്നു. ചെറുപ്പക്കാരിൽ 40 ശതമാനത്തിനും തൊഴിലില്ല. അക്രമവും അരാജകത്വവും പെരുകാൻ ഇതു മതിയല്ലോ. വലിയ പ്രതീക്ഷകളോടെയാണ് ലോകം ആഫ്രിക്കൻ നാഷണൽ കോൺഗ്രസിനെയും മണ്ഡേലയെയും കണ്ടത്. പക്ഷേ, ആ പ്രതീക്ഷകൾ ഇപ്പോൾ കൊഴിഞ്ഞുപോയിരിക്കുന്നു. പാർട്ടിയെ നിയന്ത്രിക്കാൻ മണ്ഡേലയ്ക്കും കഴിഞ്ഞിരുന്നില്ല. അവസാനകാലത്ത് അദ്ദേഹം ഉപജാപകവൃന്ദത്തിന്‍റെ പിടിയിലായി.

പിന്നീടു പ്രസിഡന്‍റായി വന്ന ജേക്കബ് സുമയുടെ പേരിൽ വന്പൻ അഴിമതിയാരോപണങ്ങളാണുയർന്നത്. ഒരു വർഷം മുന്പ് അധികാരമൊഴിയാൻ സുമ നിർബന്ധിതനായി. ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പു ഫലവും വലിയ പ്രതീക്ഷകളൊന്നും നൽകുന്നില്ല.

പ്രതിഷേധിക്കാൻ മുട്ടയേറ്

ഓസ്‌ട്രേലിയയും തെരഞ്ഞെടുപ്പു ചൂടിലാണ്. അടുത്തയാഴ്ചയാണു പൊതുതെരഞ്ഞെുപ്പ്. പ്രധാനമന്ത്രി സ്കോട്ട് മോറിസണെതിരേ ജനരോഷം ശക്തമാണ്. പ്രതിഷേധിക്കാൻ ചീമുട്ടയെറിയുന്ന പതിവ് നമ്മുടെ നാട്ടിലെപ്പോലെ അവിടെയുമുണ്ട്. മുട്ട ചീമുട്ടയല്ലെന്നു മാത്രം.
കഴിഞ്ഞ ദിവസം പ്രചാരണവേളയിൽ മോറിസണും കിട്ടിയൊരു മുട്ടയേറ്. തലയ്ക്കിട്ടാണ് എറിഞ്ഞതെങ്കിലും ലക്ഷ്യം കണ്ടില്ല. ന്യൂ സൗത്ത് വെയ്ൽസിൽ ഒരു വനിതാ സംഘടനയുടെ യോഗത്തിനിടെയായിരുന്നു പ്രയോഗം. ഒരു കുട്ട മുട്ടയുമായാണ് ഒരു യുവതി മീറ്റിംഗിനെത്തിയത്. ആദ്യമുട്ട പ്രയോഗിച്ചപ്പോൾത്തന്നെ മോറിസന്‍റെ സുരക്ഷാ ഭടന്മാർ യുവതിയെ പിടികൂടി.

വെടിയും പിഴയും

പാക്കിസ്ഥാനിൽ പോളിയോ മരുന്നു നൽകുന്നതിനെതിരേ പ്രതിഷേധം. ജർമനിയാലാണെങ്കിലോ, കുട്ടികൾക്കു പ്രതിരോധ മരുന്നു നൽകിയില്ലെങ്കിൽ രക്ഷാകർത്താക്കൾക്കു പിഴശിക്ഷ.
അഫ്ഗാൻ അതിർത്തിയിലെ പാക് ഗ്രാമമായ മാമന്ദിൽ പോളിയോ വാക്സിനേഷൻ ചുമതലയുള്ള ഓഫീസറെ ഒരാൾ കഴിഞ്ഞദിവസം വെടിവച്ചു കൊന്നു. ജോലി കഴിഞ്ഞു വിട്ടീലേക്കു മടങ്ങുന്പോഴായിരുന്നു സംഭവം. പോളിയോ മരുന്നു നൽകുന്നതിനെതിരേ ഒരു വിഭാഗം രംഗത്തുണ്ട്.

അഞ്ചാംപനിക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത മാതാപിതാക്കൾക്ക് ഫൈൻ ഇടുമെന്നാണ് ജർമനിയിലെ ആരോഗ്യമന്ത്രി ജെൻസ് സ്ഫാൻ മുന്നറിയിപ്പു നൽകിയിരിക്കുന്നത്. ചെറിയ ഫൈനൊന്നുല്ല. 2500 യൂറോയാണു പിഴ നിശ്ചയിച്ചിരിക്കുന്നത്.

ലോകവിചാരം / സെർജി ആന്‍റണി

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.