Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
നീതിയുടെ തുലാസിൽ കഠുവയിലെ കുരുന്ന്
കണ്ണുകെട്ടിയ നീതിദേവതയുടെ തുലാസിൽ കഠുവയിലെ കുരുന്നു ബാല്യത്തിന്റെ തട്ട് താഴ്ന്നുതന്നെയിരിക്കും. മുഴുവൻ പ്രതികൾക്കും വധശിക്ഷ നൽകിയാൽപ്പോലും വിടരുംമുമ്പേ തല്ലിക്കൊഴിച്ച ആ പനിനീർപ്പൂവിന് നീതി നൽകാൻ കഴിയുമോ. ഊരും കുടിയുമില്ലാതെ അരവയർ നിറയ്ക്കാൻ അന്നം തേടി അലയുന്ന അവളുടെ കുടുംബത്തെ എന്തു നഷ്ടപരിഹാരം നൽകി തൃപ്തിപ്പെടുത്താനാകും. അവളുടെ മുഖം കൺമുന്നിൽനിന്നു മായുന്നില്ല, അവളെ ഓർത്തു കരയാത്ത നിമിഷങ്ങളില്ല എന്നാണ് അമ്മ കോടതിവിധിയെക്കുറിച്ചു പ്രതികരിച്ചുകൊണ്ടു പറഞ്ഞത്.
മൂന്നുപേർക്ക് മരണംവരെ തടവും ഓരോ ലക്ഷം രൂപ പിഴയും മറ്റു മൂന്നു പേർക്ക് അഞ്ചു വർഷം തടവും 50,000 രൂപ പിഴയും വിധിച്ച പത്താൻകോട്ട് കോടതിയുടെ വിധിന്യായത്തിൽ പറയുംപോലെ കാടൻ നിയമങ്ങൾ നിലനിൽക്കുന്ന കാലമാണോ ഇതെന്ന ചോദ്യമാണ് പ്രധാനം. അത്തരമൊരു കാലത്തു നടക്കുന്ന ക്രൂരകൃത്യമാണ് പ്രതികളുടെ ഭാഗത്തുനിന്നുണ്ടായത് എന്നാണ് ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് തേജ്വീന്ദർ സിംഗ് ചൂണ്ടിക്കാട്ടിയത്. പ്രശസ്ത ഉർദു കവി മിർസ ഖാലിബ് രചിച്ച "വേട്ടക്കാർ കൂടിനരികെ വലവിരിച്ചു, കന്നിപ്പറക്കലിന് ഒരുങ്ങുംമുമ്പേ കുഞ്ഞിക്കിളി വലയിൽക്കുരുങ്ങി' എന്ന വരികൾ ഉദ്ധരിച്ചാണ് ജഡ്ജി വിധിപ്രസ്താവത്തിന് വിരാമമിട്ടിരിക്കുന്നതും.
എട്ടു വയസുള്ള പിഞ്ചു ബാലികയെ അതിക്രൂരമായി മാനഭംഗപ്പെടുത്തി കൊലചെയ്തതിന്റെ കാരണവും പ്രതികളുടെ സ്വാധീനശക്തിയുമാണ് സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്നത്. സ്വന്തമായി വീടോ സ്വത്തുവകകളോ ഇല്ലാത്ത ബക്കർവാൽ നാടോടി വിഭാഗത്തിൽപ്പെടുന്നതാണ് പെൺകുട്ടിയുടെ കുടുംബം. അതീവപിന്നോക്ക വിഭാഗത്തിൽപ്പെടുന്ന പട്ടികവർഗമാണ് ജമ്മു-കാഷ്മീരിലെ ബക്കർവാൽ. അറുപതിനായിരത്തോളം മാത്രമാണ് ഇവരുടെ എണ്ണം. കഠുവയിൽ താമസത്തിനെത്തിയ ഈ വിഭാഗത്തിൽപ്പെട്ട ഒരു കുടുംബത്തിലെ പെൺകുട്ടി കുതിരകളെ മേയ്ക്കുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോകപ്പെട്ടത്.
മുസ്ലിം വിഭാഗത്തിൽപ്പെട്ട ഈ കുടുംബം തങ്ങളുടെ മേഖലയിൽ താമസിക്കുന്നതിലെ അതൃപ്തിയാണ് കൊടുംക്രൂരതയ്ക്ക് കാരണമായത്. തങ്ങൾക്ക് ഹിതകരമല്ലാത്തതെല്ലാം കൊന്നൊടുക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്യേണ്ടതാണെന്ന ഫാസിസ്റ്റ് ചിന്താഗതിയാണല്ലോ ഇത്തരം അസഹിഷ്ണുതയ്ക്കു കാരണം. പെൺകുട്ടിയെ തട്ടിയെടുത്ത് കൊന്നുകളഞ്ഞാൽ ആ കുടുംബം തങ്ങളുടെ ദേശം വിട്ടുപോകുമെന്ന ധാരണയാണ് റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥനും ക്ഷേത്രത്തിലെ പൂജാരിയുമായ സാഞ്ജി റാം എന്ന മുഖ്യപ്രതിയുടെ കണക്കുകൂട്ടൽ. സമൂഹത്തിൽ തനിക്കുള്ള സ്വാധീനവും രാഷ്ട്രീയ പിടിപാടും കാര്യങ്ങൾ എളുപ്പമാക്കുമെന്നും അയാൾ കണക്കുകൂട്ടി.
2018 ജനുവരി പത്തിന് കുട്ടിയെ കാണാതായതിനെത്തുടർന്ന് 12ന് കുട്ടിയുടെ പിതാവ് ഹിരാനഗർ പോലീസിൽ പരാതി നൽകുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ പിന്നീട് കുട്ടി കൊല്ലപ്പെട്ടിട്ടും കൈക്കൂലി വാങ്ങി കേസ് ഒതുക്കിത്തീർക്കാനാണ് പോലീസ് ശ്രമിച്ചത്.
നിയമം നടപ്പാക്കേണ്ട പോലീസ് വേട്ടക്കാർക്കൊപ്പം ചേരുന്നതാണ് പിന്നീട് കണ്ടത്. തന്നെയുമല്ല അഭിഭാഷകരും ഭരണകക്ഷിയായിരുന്ന ബിജെപിയുടെ രണ്ട് എംഎൽഎമാരും പ്രതികൾക്കുവേണ്ടി പരസ്യമായി രംഗത്തെത്തി. കഠുവ സംഭവത്തെ ദേശീയശ്രദ്ധയിലെത്തിച്ചത് ഇതെല്ലാമാണ്. പിന്നീട് ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിച്ചതും കുറ്റപത്രം സമർപ്പിച്ചതും. സുപ്രീംകോടതിയുടെ ഇടപെടലിനെത്തുടർന്ന് കേസ് പഞ്ചാബിലെ പത്താൻകോട്ട് കോടതിയിലേക്കു മാറ്റുകയും ചെയ്തു. ക്രൈംബ്രാഞ്ച് സീനിയർ സൂപ്രണ്ട് ആർ.കെ. ജല്ലയുടെ നേതൃത്വത്തിൽ നടത്തിയ സത്യസന്ധമായ അന്വേഷണമാണ് പ്രതികൾക്കു ശിക്ഷ വാങ്ങിക്കൊടുത്തിരിക്കുന്നത്.
സാഞ്ജി റാമിനെ ചോദ്യം ചെയ്യാൻ ചെന്നപ്പോൾത്തന്നെ അയാളുടെ മുഖത്തെ പരിഭവം വ്യക്തമായിരുന്നുവെന്ന് ആർ.കെ. ജല്ല പറയുന്നു. നല്ല തണുപ്പിലും വിയർത്തൊലിക്കുയായിരുന്നു അയാൾ. കുറ്റം മറയ്ക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പെട്ടന്നുതന്നെ പൊളിഞ്ഞു. മകൻ വിശാലിനെ സംരക്ഷിക്കാൻ ധൃതികൂട്ടി. ഞാൻ വിശാലിനെക്കുറിച്ചു ചോദിച്ചപ്പോൾ അവൻ മീററ്റിൽ പഠിക്കുകയാണെന്നും അവിടെ പോയി അവന്റെ ഫോൺകോൾ വിവരങ്ങൾ പരിശോധിച്ചുകൊള്ളാനും പറഞ്ഞു. ഇതു തന്നെ കൂടുതൽ സംശയാലുവാക്കിയെന്നും തുടർന്നു നടത്തിയ അന്വേഷണമാണ് വിശാലിനെ പ്രതിചേർക്കാൻ ഇടയാക്കിയതെന്നും ജല്ല വിശദീകരിക്കുന്നു. സംശയത്തിന്റെ ആനുകൂല്യം നൽകി വിശാലിനെ വെറുതെവിട്ടിരിക്കുകയാണ്. എന്നാൽ ഇക്കാര്യത്തിൽ അപ്പീൽ പോകണമെന്നും വിശാലും ശിക്ഷിക്കപ്പെടേണ്ടതാണെന്നുമാണ് കഴിഞ്ഞ മാർച്ചിൽ സർവീസിൽനിന്നു വിരമിച്ച ആർ.കെ. ജല്ല ചൂണ്ടിക്കാട്ടുന്നത്.
ഇപ്പോൾ വന്നിരിക്കുന്നത് വിചാരണ കോടതിയുടെ വിധിമാത്രമാണ്. പ്രതികൾക്കും പ്രോസിക്യൂഷനും അപ്പീൽ പോകാം. അപ്പീൽക്കോടതിയുടെ വിധി വരുമ്പോൾ ഒരുപക്ഷേ ശിക്ഷിക്കപ്പെട്ടിരിക്കുന്നവർ രക്ഷപ്പെട്ടേക്കാം. അല്ലെങ്കിൽ ശിക്ഷ ശരിവച്ചേക്കാം. രക്ഷപ്പെടുമെന്ന പ്രതീക്ഷയിലാകാം പ്രതികളിൽ കുറ്റബോധംപോലും ദൃശ്യമാകാതിരുന്നതെന്നാണ് പലരും വിലയിരുത്തുന്നത്. പണവും സ്വാധീനവും ഇനിയുംപ്രയോജനപ്പെടില്ലെന്ന് തീർത്തു പറയാനാവില്ലല്ലോ.
ജനവിധിയനുസരിച്ചുള്ള ഒരു സർക്കാരായിരുന്നില്ല കഠുവ സംഭവം ഉണ്ടാകുമ്പോൾ ജമ്മു-കാഷ്മീർ ഭരിച്ചിരുന്നത്. അവസരവാദ രാഷ്ട്രീയ കൂട്ടുകെട്ടിലാണ് പിഡിപിയും ബിജെപിയും ചേർന്ന് സർക്കാരുണ്ടാക്കിയത് എന്ന വിമർശനത്തന് കഠുവ സംഭവവും അടിവരയിടുന്നതായി. എന്നാൽ ആ സർക്കാർ വീണതിനെത്തുടർന്ന് സംസ്ഥാനത്ത് ഇപ്പോൾ രാഷ്ട്രപതി ഭരണമാണ്. കഠുവ സംഭവത്തിൽ പ്രതികൾ അപ്പീൽ നൽകിയാൽ സർക്കാരിന്റെ സമീപനം അവർക്ക് സഹായകമാകുമോയെന്ന് ഭയക്കുന്നവരും ഏറെയാണ്. എന്നാൽ കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് കഴിഞ്ഞ് യാതൊരുവിധ രാഷ്ട്രീയ സമ്മർദവും ഉണ്ടായിലെന്ന അന്വേഷണ സംഘത്തലവൻ എസ്പി ജല്ലയുടെ വാക്കുകൾ പ്രതീക്ഷ നൽകുന്നതാണ്. കുറ്റവാളികൾക്കു സംരക്ഷണം ലഭിക്കില്ലെന്ന് ഉറപ്പാക്കുകയാണ് ഒരു പരിഷ്കൃതഭരണകൂടത്തിന്റെ പ്രഥമമായ കർത്തവ്യം. കഠുവ സംഭവത്തിൽ ഈ കർത്തവ്യം ഭരണകർത്താക്കൾ നിറവേറ്റുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സി.കെ. കുര്യാച്ചൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കരുണയുടെ മുഖം
അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് ആണ് ഫ്രാൻസിസ് എന്ന പേര് പ്ര
പ്ലാസ്റ്റിക് വിഷപ്പുക ദുരന്തങ്ങൾ തടയാം
പ്ലാസ്റ്റിക് വസ്തുക്കൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആ
പൗരത്വബിൽ : ലക്ഷ്യം വലിയ പൊളിച്ചെഴുത്ത്
പ്രതീക്ഷിച്ചതുപോലെ പൗരത്വനിയമ ഭേദഗതിബിൽ ലോക്സഭ
ദൈവകൃപയുടെ വഴിയെ ജനകീയനായ ഇടയൻ
കാഞ്ഞിരപ്പള്ളി രൂപതയുടെ ത്രിദീയ മെ
മനുഷ്യാവകാശങ്ങൾക്കായി പോരാടുക
സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 71-ാം വാ
സർ സിപിയുടെയും വിമോചനസമരത്തിന്റെയും ചരിത്രം മറക്കാതിരിക്കുക
കേരളത്തിലെ കത്തോലിക്കാസഭയെ തകർക്കാൻ ആസൂത്രിതമാ
ഒരു സഭാസ്നേഹിയുടെ ചരമശതാബ്ദി
കേരളത്തിൽ സുറിയാനി കത്തോലിക്കർക്കുവേണ്ടി 1896-ൽ മൂന്ന
മഹാസഖ്യത്തെക്കാൾ ഇഴയടുപ്പം കൂടുതലുള്ളതോ മഹാ അഘാഡി?
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
പ്രതിപക്ഷ സഖ്യങ്ങൾ
ലെഫ്റ്റിനൊപ്പം റൈറ്റിനെയും ഹൃദയത്തിലേറ്റിയ നായനാർ
ലെഫ്റ്റിനെ ജീവനായി കൊണ്ടു നടക്കുമ്പോഴും റൈറ്റിനെയും അത്ര
ഇന്നു ബംഗാൾ, നാളെ?
അനന്തപുരി / ദ്വിജൻ
സുപ്രീം കോടതിയില
എല്ലാം തോൽവി; കുടിയിറക്കാൻ വന്യമൃഗങ്ങളും
കർഷകൻ തോറ്റതല്ല തോൽപിച്ചതാണ് / സി.കെ. കുര്യാച്ചൻ-5
മനോഹരമാ
കുട്ടനാട്ടിൽ സർക്കാർ ഇടപെടൽ അനിവാര്യം
കുട്ടനാടിന്റെ പ്രശ്നങ്ങളും പ്രതിസന്ധികളും കാർ
കാഞ്ചി വലിക്കുന്ന കാലത്ത്... കണ്ണിൽ കരടാകരുത് നീതി
ഡൽഹി ഡയറി/ ജോർജ് കള്ളിവയലിൽ
ഹൈദരാബാദിൽ യുവ വെറ്ററിനറി ഡോക്ടറെ മാ
പ്രതീക്ഷയറ്റ് തെങ്ങ്, കറുത്തപൊന്നും ചതിക്കുന്നു
“നേരിയ പ്രതീക്ഷ നീരയിലായിരുന്നു. അതും തകർന്നു. കേരളത്തിൽ തെങ്ങ് കൃഷിചെയ്യാൻ ആ
എല്ലാം വ്യവസായികൾക്കുവേണ്ടി മാത്രം
ഇന്ത്യയിൽ കർഷകരേക്കാൾ പ്രിയപ്പെട്ടവർ വ്യവസായികളാണെന്നത്
ഇവർക്കും വേണം എസ്പിജി സംരക്ഷണം!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
എസ്പിജി സംരക്ഷണം ഇന
ഖജനാവ് നിറച്ചവർ പെരുവഴിയിൽ
സ്വാഭാവിക റബർ ഉത്പാദനത്തിൽ രാജ്യം സ്വയംപര്യാ
ലക്ഷ്യം കത്തോലിക്കാസഭ തന്നെ
പ്രത്യേക ചട്ടക്കൂടോ, നിയമാവലിയോ, ഭരണസംവിധാനമോ ഒ
സന്യാസവും സംസ്കൃതിയും
ക്രൈസ്തവ സന്യാസത്തെ ചുറ്റിപ്പറ്റിയുള്ള സമകാലീ
ചെലവ് 172, വരവ് 130; ഇത് റബർ കർഷകന്റെ ദുരവസ്ഥ
""ഈ മണ്ണിൽ ഞാൻ വിയർപ്പൊഴുക്കാൻ തുടങ്ങിയിട്ട് 22
ഇതിലുണ്ടൊരു രാഷ്ട്രീയം
ക്രൈസ്തവ സമൂഹമെന്നാൽ വ്യത്യസ്ത പാരന്പര്യ
വിശ്വാസത്തിലും കൈകടത്തുമോ?
ചര്ച്ച് ബില്ലിന്റെ കാണാപ്പുറങ്ങള്-3 / ഡോ. ജോർജ് തെക്കേക്കര
ചർച്ച
തെരഞ്ഞെടുപ്പ് ബോണ്ട്: അഴിമതിയുടെ വികൃത മുഖം
തങ്ങൾ അധികാരത്തിൽ വന്നാൽ വിദേശത്തേക്കു കട
വികാരിക്ക് ഇനി എന്തുകാര്യം?
ചർച്ച്ബിൽ വാഗ്ദാനം ചെയ്യുന്നത് ഒരു ആദർശരാജ്യമാണ്. ഇടവകവികാരിയെ ആശ്രയിക്കാതെ, ര
ഷായുടെ ഗൂഗ്ലിയിൽ പവാറിന്റെ സിക്സർ
ഉള്ളതുപറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
തെരഞ്ഞെടുപ്പിനുശേഷമുള്ള തന്ത്രങ്ങളി
ശുഭ ഭാവിക്കായി കണ്ണുംനട്ട്
ലോക ഭിന്നശേഷിദിനം ഡിസംബർ മൂന്ന് : ശാരീരി
ചർച്ച്ബില്ലിന്റെ കാണാപ്പുറങ്ങൾ
ക്രൈ സ്തവ സഭകളുടെ സ്വത്തുവകകളും സന്പത്തും കൈകാര്യം ചെയ്യുന്നതിനു ചർച്ച് ആക്ട് വ
തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നവർ
തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നവർ പെരുകുകയാണോ? കേരളത്തിലെ യൂത്ത് കോണ്ഗ്രസ് ഭാ
താമരത്തണ്ടു തുരന്നു മിത്രകീടം
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
മുഖ്യശത്രുവിനെ അവന്റെ കൂട്ടാളിയെക്കൊ
മലയാള സിനിമയിലെ മരുന്നുമരങ്ങൾ!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
കടം മേടിച്ചും വായ്പ
കേരള എംപിമാർ പാർലമെന്റിൽ
കുതിരാനിലെ ഗതാഗതക്കുരുക്ക് ഉടൻ പരിഹരിക്കണമെന്ന് രമ്യ ഹരിദാസ്
മണ്ണൂത്തി വടക്കുഞ്ച
കവിതയിലെ ആത്മനിർവൃതി
അറുപത്തേഴു വർഷം മുന്പ് താനെഴുതിയ കാവ്യത്തിലെ വരികൾ ഇന്നും സാധാ
അമേരിക്കയെ കടത്തിവെട്ടി ചൈന
ലോകത്ത് ഏറ്റവും കൂടതൽ നയതന്ത്ര ഓഫീസുകളുള്ള രാജ്യം എന്ന സ്ഥാനം അമേരിക്കയിൽനി
കേരള എംപിമാർ പാർലമെന്റിൽ
ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കണമെന്ന് ഡീൻ കുര്യാക്കോസ്
സംസ്ഥാനത്ത് ചി
മാളങ്ങൾ ഉണ്ടാകുന്പോൾ!
ബത്തേരി ഗവ. സർവജന സ്കൂളിലെ ക്ലാസ് മുറിയിൽ വച്ച് പാന്പു
അതിവേഗത്തിന് ഫാസ് ടാഗ്
ടോൾ ഗേറ്റുകളിലെ വാഹനങ്ങളുടെ നീണ്ട നിര എന്ന പേടി സ്വപ്നം
സ്റ്റാർട്ടപ്പുകൾക്ക് എൻഒസി നേടാനുള്ള സമയപരിധി നീട്ടില്ല
ഹൈബി ഈഡൻ
സ്റ്റാർട്ടപ്പ് പദ്ധതികൾക്ക് എൻഒസി ലൈസൻസുകൾ നേടാനുള്ള സ
കേരള എംപിമാർ പാർലമെന്റിൽ
ട്രോപ്പിക്കൽ ഹോർട്ടി കൾച്ചർ ഇൻസ്റ്റിട്യൂട്ട് വേണമെന്ന് പ്രതാപൻ
കേരള കാർഷിക സ
കിംഗ് ആയി മാറുന്ന കിംഗ് മേക്കർ
കിംഗ് മേക്കർ ഇനി കിംഗ്. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത
കേരളം രൂക്ഷമായ സാന്പത്തിക പ്രതിസന്ധിയിലേക്ക്
നിയമസഭയുടെ മേശപ്പുറത്തു കഴിഞ്ഞ ദിവസംവച്ച സംസ്ഥാന സർക്കാരിന്റെ സാന്പത്തിക ന
കേരള കർഷകൻ എരിതീയിലേക്കോ?
ഭൂമി അത്യാവശ്യ സമയങ്ങളിൽ സാന്പത്തിക ക്രവിക്രയങ്ങൾക്ക് അത്യന്താപേക്ഷിതവും വള
നീളുന്ന ദുരിതപർവം
“വിമാനങ്ങളിൽ നിറയെ ആൾക്കാരുണ്ട്; ട്രെയിനുകളിലും നി
കരിനിഴലിനു കീഴെ ജനാധിപത്യം
ന്യൂഡൽഹി: ജനാധിപത്യത്തിനും രാജ്യത്തിനും കറുത്ത ദിനങ്ങളാണു കടന്നു പോകുന്നത്.
ഭരണഘടനാ മൂല്യങ്ങൾ മറക്കരുത്
ഓരോ രാഷ്ട്രത്തിന്റെയും ഭാഗധേയത്തിൽ നിർണായകമായത് ഭ
വൃത്തികെട്ട അധികാര മൽപ്പിടിത്തം
ഉള്ളതു പറഞ്ഞാല് / കെ. ഗോപാലകൃഷ്ണൻ
പ്രണയത്തിലും യുദ്ധ
ആസിയാൻ: നഷ്ടക്കണക്കുകളുടെ പത്തുവർഷങ്ങൾ
ആർസിഇപി കരാറിൽ നിന്നു താത്കാലികമായി ഇന്ത്യ പി
വേട്ടയാടുന്ന പാപങ്ങൾ
അനന്തപുരി / ദ്വിജൻ
കേരള നിയമസഭാ നടപടികൾ അലങ്കോലമാക്ക
ദേശീയ രാഷ്ട്രീയത്തിൽ ഉറ്റുനോക്കി എൻസിപിയും ജനതാദൾ-എസും
ദേശീയ രാഷ്ട്രീയത്തിലെ സംഭവവികാസങ്ങളിൽ ആശങ്കയോ
Latest News
ജലീലിനെ പുറത്താക്കണം; മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധം
നൈജർ ഭീകരാക്രമണം: മരിച്ച സൈനികരുടെ എണ്ണം 71 ആയി
നെടുന്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട
ബംഗ്ലാദേശ് ആഭ്യന്തര മന്ത്രിയും ഇന്ത്യ സന്ദർശനം റദ്ദാക്കി
ആസാമിൽ ആളിക്കത്തി പ്രതിഷേധം; പോലീസ് വെടിവയ്പിൽ മൂന്ന് മരണം
Latest News
ജലീലിനെ പുറത്താക്കണം; മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധം
നൈജർ ഭീകരാക്രമണം: മരിച്ച സൈനികരുടെ എണ്ണം 71 ആയി
നെടുന്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട
ബംഗ്ലാദേശ് ആഭ്യന്തര മന്ത്രിയും ഇന്ത്യ സന്ദർശനം റദ്ദാക്കി
ആസാമിൽ ആളിക്കത്തി പ്രതിഷേധം; പോലീസ് വെടിവയ്പിൽ മൂന്ന് മരണം
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top