Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കടകംപള്ളി മന്ത്രിയും വരന്പത്തു കൂലിയും
Saturday, May 2, 2020 11:57 PM IST
അനന്തപുരി / ദ്വിജൻ
പാടത്തു ജോലിക്കു വരന്പത്തു കൂലി കൊടുക്കണമെന്ന് പിണറായി ഭരണം ആരംഭിച്ച കാലത്ത് പാർട്ടി സംസ്ഥാന സെക്രട്ടറി സഖാക്കളോടു നിർദേശിച്ചിരുന്നു. അക്കാര്യത്തിൽ അവർ കൃത്യമായ നിഷ്ഠയും പാലിച്ചിരുന്നു. സഖാക്കളെ കേസിൽ പിടിക്കുന്ന പോലീസുകാരോടു പോലും ഇക്കാര്യത്തിൽ അലംഭാവം കാണിച്ചിട്ടില്ല. കൊറോണക്കാലത്തും പൂർവാധികം വീര്യത്തോടെ അതു നടത്തണമെന്ന് കാണിച്ചുകൊണ്ട് കടകംപള്ളി മന്ത്രി തന്നെ മാതൃക കാണിച്ചിരിക്കുന്നു.
കൂലിച്ചടങ്ങ്
കൊറോണക്കാലത്ത് സർക്കാർ ജീവനക്കാരുടെ ശന്പളം പിടിക്കുന്നത് സംബന്ധിച്ച സർക്കാർ ഉത്തരവ് കത്തിച്ച അധ്യാപക സംഘടനാ നേതാവിന് കൂലി കൊടുക്കുവാൻ കടകംപള്ളി മന്ത്രി സംഘടനാ നേതാവിന്റെ തന്നെ വിദ്യാലയത്തിലെത്തി. അദ്ദേഹത്തിന്റെ വിദ്യാർഥികളുടെതന്നെ മുന്നിൽ വച്ച് മന്ത്രിയുടെ സ്വന്തം നിലവാരത്തിലുള്ള വാക്കുകൾ ഉപയോഗിച്ച് അധ്യാപനെയും കൂട്ടരെയും വല്ലാതെ ചീത്തവിളിച്ചു. ആ ചടങ്ങിനായി എല്ലാ ലോക്കൗട്ട് നിയമങ്ങളും കാറ്റിൽ പറത്തി. മന്ത്രിയുടെ ആക്രോശവും ക്രിയകളും കാണാൻ ഒപ്പം കൊണ്ടു പോയ സഖാക്കളും ചാനലുകാരും സർക്കാർ ക്രമീകരിച്ച വിദ്യാർഥികളും അടക്കം വൻ ജനാവലി വിദ്യാലയ മുറ്റത്ത് തടിച്ചുകൂടി. പള്ളിയിൽ കുർബാനയ്ക്ക് അച്ചനടക്കം ആറുപേരായാൽ അറസ്റ്റ് ചെയ്യുന്ന പോലീസ് മന്ത്രിയുടെ കലാപരിപാടി കണ്ടുനിന്നതല്ലതെ കമാന്ന് ഒരക്ഷരം മിണ്ടിയതു പോലുമില്ല.
മന്ത്രിയെ അല്ല, ഒരു ഡിഫി നേതാവിനെ ലോക്കൗട്ട് ലംഘിച്ചതിന് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തതിന്റെ അനുഭവം പോലീസുകാർക്കുണ്ട്. അന്നു തന്നെ സഖാക്കൾ സ്റ്റേഷൻ വളഞ്ഞ് പ്രതിയെ കൂട്ടിക്കൊണ്ടു പോയി. ഇടതു ഭരണകാലത്ത് സഖക്കൾ ജയിലിൽ കിടക്കാനോ?
കൂലിച്ചടങ്ങ് വളരെ മനോഹരമായി സംഘടിപ്പിക്കാൻ മന്ത്രിക്കായി. കുറെ കുട്ടികൾ തങ്ങളുടെ നിക്ഷേപവുമായി ചടങ്ങിനെത്തി. ഒരു തുണി സഞ്ചിയുമായി മന്ത്രിയും വന്നു. ചാനലുകാരും എത്തി. ചാനലുകാരൊക്കെ വന്നാൽ ഏതു കുട്ടിയാണ് സംഭാവന കൊടുക്കാത്തത് എന്ന് ചോദിച്ചുപോയാൽ നല്ലകാര്യങ്ങൾക്കെതിരുനിൽക്കുന്നവൻ എന്നു വരുമോ ആവോ? ഏതായാലും കുട്ടികളുടെ ആത്മാർഥതയെ സംശയിക്കുന്നില്ല. പക്ഷേ മന്ത്രിയുടെ ചടങ്ങിന്റെ ഉദ്ദേശ്യശുദ്ധിയെ വിശ്വസിക്കുവാനും സാധിക്കുന്നില്ല.
അമേരിക്കക്കാരെ മിക്കവാറും എല്ലാക്കാര്യത്തിലും കുറ്റംപറയുന്ന കമ്യൂണിസ്റ്റുകാരനായ മന്ത്രി പണ്ട് അമേരിക്കൻ പ്രസിഡന്റ് ബുഷ് ഇന്ത്യക്കാരെയാകെ പരമാർശിച്ച് നടത്തിയ വാക്കാണ് മന്ത്രി പ്രതിപക്ഷ അധ്യാപകരെയും സംഘടനക്കാരെയും പരാമർശിക്കുവാൻ ഉപയോഗിച്ചത്. ആർത്തിപ്പണ്ടാരം. വേറെയും വാക്കുകൾ അദ്ദേഹം ഉപയോഗിച്ചു. അന്ന് ബുഷ് ഈ വാക്കു ഉപയോഗിച്ചതിന് മൻമോഹൻ സിംഗിനെ ചീത്ത പറഞ്ഞവരാണ് സഖാക്കൾ. ഈ അധ്യാപകനേതാവ് മുഖ്യാധ്യാപകനായി ഇരിക്കുന്ന വിദ്യാലയം ചന്തവിളയാകും എന്ന് പ്രവചിക്കാനും മന്ത്രി മറന്നില്ല എന്നാണ് ചാനലിൽ കണ്ടത്. വിദ്യാലയങ്ങളെ ചന്ത വിളകളാക്കുക എന്നാൽ എന്താണു മന്ത്രി ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കിയില്ല. ചന്ത സംസ്്കാരത്തിലെത്തിക്കും എന്നായിരിക്കണം. എങ്കിൽ അതിന് തുടക്കം കുറിക്കുകയല്ലേ മന്ത്രി ചെയ്തത്. മന്ത്രി ഉപയോഗിച്ച വാക്കുകൾ വിദ്യാർഥികൾ അധ്യാപകർക്കെതിരേ ഉപയോഗിച്ചാലോ? നല്ല മാതൃക!
കുറ്റം പറയരുതല്ലോ, രണ്ടു ദിവസം കഴിഞ്ഞപ്പോൾ കോണ്‍ഗ്രസ് എംപി അടൂർ പ്രകാശ് പാവങ്ങൾക്ക് കിറ്റ് വിതരണം ചെയ്തതു പോലീസ് കേസാക്കി. നടപടിയും എടുത്തു. അതോടെ കൊറോണക്കാലത്തെ പോലീസ് പ്രവർത്തനത്തിന്റെ നിഷ്പക്ഷതയെക്കുറിച്ച് എല്ലാവർക്കും കൂടുതൽ ബോധ്യമായി. എങ്ങനെ ഭരിക്കണം എന്ന് കോണ്‍ഗ്രസുകാർ കണ്ടു പഠിക്കണം എന്ന് കോണ്‍ഗ്രസ് തീവ്രവാദികൾക്ക് പറയാം.
ഇത്തരം പ്രവൃത്തികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നവരിൽ ചിലരിലെങ്കിലും സന്ദേഹം വളർത്തും.
വെളുക്കാൻ തേച്ചത്!
അധ്യാപകർക്ക് സംഘടനാ സ്വാതന്ത്ര്യം വന്നതോടെ പഠനത്തിന്റെ ഗുണനിലവാരം മാത്രമല്ല സ്ഥാപനങ്ങളിലെ അച്ചടക്കവും നഷ്ടപ്പെട്ടു എന്ന് "മൂരാച്ചികൾ' പറഞ്ഞിരുന്നത് മന്ത്രിയും ശരിവച്ചതുപോലുണ്ട്.
സർക്കാർ ഉത്തരവ് കത്തിച്ചുകൊണ്ട് അധ്യാപകർ വിദ്യാർഥികൾക്കു കൊടുത്ത മാതൃകയും വല്ലാത്തതായി. അനുസരിക്കാതിരിക്കുവാൻ മാത്രമല്ല അധികാരികളെ കൈകാര്യം ചെയ്യുവാൻതന്നെ വിദ്യാർഥികൾക്കു മാതൃക കാട്ടുകയായിരുന്നില്ലേ ആ അധ്യാപകർ.സംഘടനകളുടെ സമീപനത്തോടുള്ള പെതുസമൂഹത്തിന്റെ മനോഭാവം പ്രകടമാക്കുന്നതായിരുന്നു അവരുടെ കത്തിക്കൽ ചടങ്ങിന് കിട്ടിയ വളരെ ചെറിയ മാധ്യമ ശ്രദ്ധ. എന്നാൽ കടകംപള്ളിയുടെ കൂലിച്ചടങ്ങും ആ അധ്യാപക നേതാവിന്റെ പ്രതികരണങ്ങളും അവർപോലും പ്രതീക്ഷിക്കാത്ത മാധ്യമശ്രദ്ധ നേടി.
സംഘടനാ നേതാക്കളുടെ പ്രതികരണങ്ങൾ പക്ഷേ നിലവാരമുള്ളവയായിരുന്നു. ബുദ്ധികൂർമതയുള്ളതും. ഉത്സവപ്പറന്പിലെ മൂച്ചീട്ടുകളിക്കാരനെപ്പോലെ പലരെയും കബളിപ്പിച്ച് പണം മേടിക്കുന്നതിന് ആദ്യം സ്വന്തക്കാരുടെ സംഭാവനക്കാര്യങ്ങൾ പൊടിപ്പും തൊങ്ങലും വച്ച് പ്രചരിപ്പിക്കുകയും അതിലൂടെ ഉണ്ടാക്കുന്ന പണം കണക്കില്ലാതെ സ്വന്തക്കാർക്കു കൊടുക്കുകയും ചെയ്യുന്നു എന്നൊക്കെ അവർക്കു പറയാനായി. പ്രളയഫണ്ട് ചില സഖാക്കളുടെ അക്കൗണ്ടിൽ വ്യാജമായി എത്തിയതെല്ലാം ഉദാഹരണവുമായി.. അങ്ങനെ വടി കൊടുത്ത് നല്ല അടി വാങ്ങി..
ഇരട്ടത്താപ്പ്
കേരളത്തിൽ നടാടെയാണോ തൊഴിലാളികൾ സർക്കാർ ഉത്തരവ് കത്തിക്കുന്നത്. നിയമസഭയിൽ തങ്ങൾക്കിഷ്ടമില്ലാത്ത ബില്ലുകൾ പോലും കത്തിക്കാൻ മടിക്കാത്തവരാണ് ഇന്ന് പ്രതിപക്ഷ സംഘടനകൾ ചെയ്തപ്പോൾ വല്ലാതെ ഹാലിളകുന്നത് എന്നതാണ് കൗതുകകരം. ജനാധിപത്യമുന്നണി സർക്കാരാണ് കേരളം ഭരിച്ചിരുന്നതെങ്കിൽ എന്താകുമായിരുന്നു ഇത്തരം ഒരു ഉത്തരവിനോടുള്ള ഇടതു സംഘടനകളുടെ സമീപനം! അസാധാരണകാലം എന്ന മറയുണ്ടാക്കി തങ്ങൾക്കു വേണ്ടത് ചെയ്യുന്നു!
എല്ലാക്കാര്യങ്ങളിലും ഇടതു സമീപനം അതാണല്ലോ? പണ്ട് ജനാധിപത്യമുന്നണി അധികാരത്തിലിരുന്നപ്പോൾഎല്ലാ യോഗ്യതയും ഉണ്ടായിരുന്നിട്ടും കേരള സർവകലാശാലയിൽ കെ. സുലേഖയെ നിയമിച്ചപ്പോൾ അതു കോണ്‍ഗ്രസ് നേതാവായ ജി .കാർത്തികേയന്റെ ഭാര്യക്ക് അവിഹിതമായി കൊടുത്ത പദവിയാണെന്ന് പറഞ്ഞ് സമരം നടത്തിയ ഡിഫിയുടെ നേതാക്കൾ ഉത്തരക്കടലാസ് പോലും ഇല്ലാതാക്കി തട്ടിപ്പു നടത്തി സർവകലാശാലകളിൽ നിയമനം നടത്തി. അവരുടെ വക്താവായി ചാനലിൽ പ്രത്യക്ഷപ്പെടുന്ന നേതാവിന്റെ ഭാര്യക്കും കിട്ടി നിയമനം. പഴയ, എംപിയുടെ ഭാര്യക്കു കിട്ടിയ നിയമനത്തിലും അവിഹിതത്തിന്റെ ആക്ഷേപം ഉയരുന്നു. അതൊക്കെ ഒളിക്കാനും തങ്ങളുടെ ആൾക്കാരെ ഇഷ്ടപ്പെട്ട പദവികളിൽ നിയമിക്കുവാനും കമ്യൂണിസ്റ്റുകാർക്കാവുന്നു.
കൊറോണക്കാര്യത്തിലുള്ള കേരള സർക്കാരിന്റെ അതിരുവിട്ട ആത്മവിശ്വാസമാണ് അപകടമുണ്ടാക്കുന്നത് എന്ന മട്ടിൽ ബിജെപിക്കാരാനായ കേന്ദ്രമന്ത്രി വി.മുരളീധരൻ നടത്തിയ പ്രതികരണത്തിനും കൂലി കൊടുക്കാൻ ഇറങ്ങിയത് കടകംപള്ളിയായിരുന്നു. എങ്കിലും വാക്കുകളിൽ മാന്യത ഉണ്ടായിരുന്നു. വിവരക്കേട് എന്നൊക്കെ പറഞ്ഞ് അവസാനിപ്പിച്ചു.
അപ്രിയ ചോദ്യങ്ങൾക്കു മുഖത്തടിക്കുന്നതുപോലെ മറുപടി കൊടുത്ത് വരന്പത്ത് കൂലി എന്ന തത്വം നടപ്പാക്കുകയും സ്വന്തം തടിരക്ഷിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്ക് കടകംപള്ളിയുടെ പ്രവൃത്തിയിൽ ഒരു അപകതയും തോന്നിയില്ല. അദ്ദേഹം ലോക്കൗട്ട് ലംഘിക്കാനല്ല അവിടെ പോയതെന്നാണ് അദ്ദേഹം പറഞ്ഞത്. അടൂർ പ്രകാശിന്റെ കാര്യത്തിലോ? അതു മുഖ്യമന്ത്രിക്ക് ഉറപ്പുമില്ല.! കേന്ദ്രമന്ത്രിക്കു വിവരമില്ല എന്ന കാര്യത്തിൽ മുഖ്യമന്ത്രിക്കും അഭിപ്രായ വ്യത്യാസം ഒന്നും ഉണ്ടായില്ല.
കൊറോണ എന്ന അസാധരണ സാഹചര്യത്തിൽ നാട്ടുകാരുടെ എല്ലാ സ്വാതന്ത്ര്യങ്ങളും ഇല്ലാതാക്കി ഭരിക്കുന്ന സർക്കാർ തങ്ങൾ തങ്ങളുടെ കമ്യൂണിസ്റ്റ് രീതിയിൽതന്നെ മുന്നോട്ടു പോകുമെന്നുവരുന്നത് നിശ്ചയമായും അമർഷവും പ്രതിഷേധവും ഉണ്ടാക്കും. നിയമലംഘനം ആരു നടത്തിയാലും നടപടി ഉണ്ടാകുന്നില്ലെങ്കിൽ നിയമപാലനത്തിനു തന്നെ ബുദ്ധി മുട്ട് വർധിക്കും. തങ്ങൾ ഇഷ്ടംപോലെ പ്രവർത്തിക്കും, മറ്റുള്ളവർ എല്ലാം കണ്ടിരുന്നുകൊള്ളുക എന്നാണ് സർക്കാരിന്റെ മനസിലിരിപ്പ് എന്ന് ചിന്തിപ്പിക്കുന്നത് ശരിയല്ല.
കൊറോണക്കാലവും ശന്പളവും
കൊറോണ ദുരന്തത്തിൽ പെട്ടിരിക്കുന്ന കേരളത്തിൽ മിക്കവാറും സർക്കാർ ഓഫീസും വിദ്യാലയങ്ങളും കോടതികളും അടഞ്ഞു കിടക്കുന്നു.അത്യാവശ്യം വേണ്ട ജീവനക്കാരാണ് മിക്കവാറും എല്ലാ ഓഫീസിലും ഉള്ളത്. ഓഫീസിൽ വരാത്തവർക്കും ശന്പളം മുടങ്ങില്ല. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും കൃത്യമായി വരുമാനമുണ്ട്.
കൃഷിക്കാർക്കോ? ദിവസക്കൂലിക്കാർക്കോ? അടഞ്ഞ ഫാക്ടറികളിലെ തൊഴിലാളികൾക്കോ? ഇവർക്കെല്ലാം ശന്പളം മുടക്കരുതെന്ന് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി അഭ്യർഥിക്കുന്നുണ്ട്. എന്നാൽ പാർലമെന്റിന്റെ സമിതി പോലും അങ്ങനെ ഫാക്ടറി ഉടമകളെ നിർബന്ധിക്കരുതെന്നാണ് ശിപാർശ ചെയ്യുന്നത്. അടച്ചു പോയവയിൽ എത്ര തുറക്കും എന്നു പോലും സംശയമുണ്ട്. അതുകൊണ്ട് ഈ ബുദ്ധിമുട്ടിൽ എല്ലാവരും പങ്കാളികളാകണം എന്ന ആഹ്വാനം ന്യായമാണ്. അഞ്ചു ലക്ഷം രൂപ ശന്പളമുള്ളവർക്ക് 30 ശതമാനം കുറയ്ക്കുന്നതുപോലെയല്ല 25,000 രൂപ പ്രതിമാസം കിട്ടുന്നവന്റെ 30 ശതമാനം കുറയ്ക്കുന്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട്. അതിനും അപ്പുറം സർക്കാർ എക്കാലത്തെയും പോലെ പണം ധൂർത്തടിക്കുന്നതിന്റെ അടയാളങ്ങൾ കാണുന്പോൾ ജീവനക്കാർക്ക് വിഷമം ഉണ്ടാവില്ലേ?
ഇന്ദ്രപ്രസ്ഥത്തിൽ
കൊറോണക്കാലത്തെ കച്ചവടങ്ങളിലും പ്രവർത്തനങ്ങളിലും എല്ലാം സംശയകരമായ പലതും നടക്കുന്നതായി ഇന്ദ്രപ്രസ്ഥത്തിൽനിന്നു വരുന്ന സൂചനകൾ സന്ദേഹം വളർത്തുന്നു. ചൈനയിൽ നിന്നും കിറ്റ് വാങ്ങിച്ചതിനു പിന്നിൽ നടന്ന തട്ടിപ്പ് ഡൽഹി ഹൈക്കോടതി പുറത്തു കൊണ്ടുവന്നു. 400 രൂപ വിലയുള്ള കിറ്റ് 600 രൂപയ്ക്ക് വാങ്ങുന്നതായി കണക്കുണ്ടാക്കി. കാർഗിൽ യുദ്ധകാലത്ത് നടന്ന ശവപ്പെട്ടിക്കച്ചവടം പോലാവുന്നുണ്ട് കഥകൾ.. കാര്യങ്ങൾ വർഗീയമായി കൈകാര്യം ചെയ്യുന്നു എന്ന സോണിയയുടെ നിരീക്ഷണവും ശക്തമാകുന്ന ജനവികാരമാണ്.
നല്ല അടയാളങ്ങൾ
കൊറോണ പല നല്ല മാറ്റങ്ങൾക്കും കാരണമാവുകയാണ്. വ്യക്തിപരമായ ശുദ്ധി പാലിക്കുവാനും അകലം പാലിക്കുവാനും ഒക്കെ മലയാളി പഠിക്കുന്നു. സ്വയം ജോലി ചെയ്യേണ്ടി വരുന്നു. എല്ലായിടത്തും മിതത്വം പാലിക്കപ്പെടുന്നു. ആർക്കും വേണ്ടാതിരുന്ന കൃഷിയോട് ഇപ്പോൾ എല്ലാവർക്കും വലിയ താത്പര്യമായി. കാര്യവട്ടത്ത് തരിശായി കിടക്കുന്ന കന്പസിലെ 20 ഏക്കറിൽ നെല്ലും അഞ്ചേക്കറിൽ കിഴങ്ങു വർഗങ്ങളും കൃഷി ചെയ്യാൻ കേരള സർവകലാശാല തീരുമാനിച്ചു. നല്ല കാര്യമാണ്. നെല്ലു വിതയ്ക്കാൻ കൊള്ളുന്ന സ്ഥലമാണോ കാര്യവട്ടം എന്നു പരിശോധിച്ചശേഷമല്ല നടപടി എങ്കിൽ കുറെ സർക്കാർ പണം പാഴാക്കുവാനാകും അതുകാരണമാവുക. കൃഷി ചെയ്യാതെ സ്ഥലം തരിശായി കർഷകർ ഇടുന്നതിനു പല കാരണങ്ങൾ ഉണ്ട്. അതു പരിഹരിച്ച് അവരെക്കൊണ്ട് കൃഷി ചെയ്യിക്കുകയാണ് വേണ്ടത്. അല്ലെങ്കിൽ പൊതുഖജനാവ് ചിലർക്ക് ചോർത്താനുള്ള അവസരമാവും ഉണ്ടാക്കുക. കുട്ടനാട്ടിലെ മുരിക്കന്റെ കായൽ പിടിച്ചെടുത്തു സ്വന്തമാക്കിയതു പോലെ വരും. കൃഷി നിലയ്ക്കും. കാശു പോകും. നെല്ലും ഇല്ലാതാകും.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് പഴയ വാർഡുകൾ വച്ചു തന്നെ തെരഞ്ഞെടുപ്പു നടത്താൻ അവസാനം കൊറോണ സർക്കാരിനെക്കൊണ്ട് സമ്മതിപ്പിച്ചു. കൊറോണയുടെ ഓർമയിൽ തെരഞ്ഞെടുപ്പിനു പോയാൽ നേട്ടം ഉണ്ടാകും എന്ന വിലയിരുത്തലാകണം ഈ പിന്നാക്കം പോകലിന് കാരണം. സർക്കാർ ആഗ്രഹിച്ചതുപോലെ നടക്കാത്തതുകൊണ്ട് 70 കോടി രൂപ ലാഭമായി എന്ന് ഒരു കണക്കുണ്ട്. പുതുതായി 1712 ജനപ്രതിനിധികൾക്കുകൂടി അവസരം ഉണ്ടാക്കാനായിരുന്നു സർക്കാർ പരിപാടി. അവരുണ്ടായെങ്കിൽ സർക്കാരിന് വരുന്ന അധികച്ചെലവ് ഇന്നത്തെ കണക്കനുസരിച്ച് 70 കോടി രൂപയാണ്. ഏതായാലും കൊറോണ കാരണം അതു നടന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
Latest News
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
പ്രതിപക്ഷത്തിന് തിരിച്ചടി; വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി
Latest News
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
പ്രതിപക്ഷത്തിന് തിരിച്ചടി; വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top