വൈദ‍്യുതി ചാർജ് വർധനയല്ല പരിഹാരം
Tuesday, June 28, 2022 12:41 AM IST
ജേക്കബ് മുതിരേന്തിക്കൽ

കെഎസ്ഇബി 6.6 ശതമാനം നിരക്കുവർധന പ്രഖ്യാപിച്ചിരിക്കുകയാണ്. സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ഈ നിരക്കുവർധന അടുത്ത അഞ്ചുവർഷത്തേക്കാണു നിർദേശിച്ചിരിക്കുന്നത്. പക്ഷേ, കഴിഞ്ഞതവണ വൈദ‍്യുതി ചാർജ് വർധിപ്പിച്ചത് 2019 ജൂലൈയിലായിരുന്നു. ഇതേമാതിരി അടുത്ത തവണയും മൂന്നുവർഷത്തിനകംതന്നെ നിരക്കുവർധനയ്ക്കായി കെഎസ്ഇബി സമ്മർദം ചെലുത്തും. ഫലത്തിൽ 6.6 ശതമാനം നികുതിവർധന, 11 ശതമാനം വർധനയായി കണക്കാക്കാവുന്നതാണ്.

ഓരോ വർഷവും 1500 കോടി രൂപയിലേറെ പ്രവർത്തനനഷ്‌ടം ഉണ്ടാക്കുന്ന കെഎസ്ഇബിയുടെ മൊത്തം കടബാധ്യത 10,000 കോടിയിലേറെ വരും. ഇതാണ് ഇടയ്ക്കിടെ ഉണ്ടാകുന്ന വൈദ‍്യുതി ചാർജ് വർധനയുടെ മൂലകാരണം. ദീർഘകാലാടിസ്ഥാനത്തിൽ ചെലവ് ചുരുക്കിയും വരുമാനം വർധിപ്പിച്ചും മാത്രമേ കെഎസ്ഇബിക്ക് ഈ കടക്കെണിയിൽനിന്നു രക്ഷപ്പെടാനാവൂ.

പ്രസരണ-വിതരണ നഷ്‌ടം കുറയ്ക്കൽ

കെഎസ്ഇബിയുടെ പ്രസരണനഷ്‌ടം ഏകദേശം ആറുശതമാനവും വിതരണനഷ്‌ടം 12 ശതമാനവുമാണ്. കഴിഞ്ഞവർഷം സംസ്ഥാനമൊട്ടാകെ ഉപയോഗിച്ച 2628.1 കോടി യൂണിറ്റ് വൈദ‍്യുതിയിൽ 1755.2 കോടി യൂണിറ്റും പുറമേനിന്നു വാങ്ങിയതായിരുന്നു. വിദൂര സംസ്ഥാനങ്ങളിൽനിന്നു വൈദ‍്യതി കൊണ്ടുവരുന്പോൾ പ്രസരണക്കന്പികൾ ചൂടായി നഷ്‌ടം ഉണ്ടാകുന്നു. സംസ്ഥാനത്തുതന്നെ ഉത്പാദനം വർധിപ്പിച്ചാൽ പ്രസരണനഷ്‌ടം കുറയ്ക്കാം. അതുപോലെ വിതരണശൃംഖല ആധുനികീകരിക്കണം. അങ്ങനെ പ്രസരണനഷ്‌ടം പത്തുശതമാനത്തിലെത്തിക്കണം.

കുടിശിക പിരിച്ചെടുക്കുക

വൻകിട ഉപയോക്താക്കളിൽനിന്നു പിരിഞ്ഞുകിട്ടാനുള്ള വൈദ‍്യുതി ചാർജ് കുടിശിക 2500 കോടി രൂപയിലേറെ വരും. ഇത് അവധാനതയോടെ പിരിച്ചെടുക്കാൻ കെഎസ്ഇബി ശ്രമിക്കണം. വരുമാനം വർധിപ്പിക്കാനുള്ള ഇത്തരം മാർഗങ്ങൾ സ്വീകരിക്കാതെ, പൊതുജനങ്ങളുടെമേൽ അമിതഭാരം അടിച്ചേൽപിക്കാനാണ് കെഎസ്ഇബിക്കു താത്പര്യം.

ഉദ്യോഗസ്ഥരെ പുനർവിന്യസിക്കുക

കെഎസ്ഇബിയിൽ ഏകദേശം 33,600 സ്ഥിരം ജോലിക്കാരുണ്ട്. കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് നടത്തിയ പഠനമനുസരിച്ച് 24,000 ഉദ്യോഗസ്ഥരുടെ ആവശ്യമേയുള്ളൂ. അധികമുള്ള ഉദ്യോഗസ്ഥരെ മറ്റു സർക്കാർ വകുപ്പുകളിലേക്കു മാറ്റിയാൽ ശന്പള മിനത്തിൽ വൻതുക ലാഭിക്കാം.


ഉത്പാദനം വർധിപ്പിക്കുക

സംസ്ഥാനത്ത് ഇപ്പോഴുള്ള മൊത്തം ഉത്പാദനശേഷി 3140 മെഗാവാട്ട് മാത്രമാണ്. ഇതിൽ 2140 മെഗാവാട്ട് ജലവൈദ്യുത പദ്ധതികളിൽനിന്നു ലഭിക്കുന്നു. 778 മെഗാവാട്ട് ശേഷിയുള്ള 128 ചെറുകിട ജലവൈദ്യത പദ്ധതികൾ സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്നു. പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാത്ത ചെറുകിട ജലവൈദ്യുത പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം.

ആലപ്പുഴ ഒഴികെയുള്ള പതിമൂന്നു ജില്ലകളിലും മുടങ്ങിക്കിടക്കുന്ന ചെറുകിട ജലവൈദ്യുത പദ്ധതികളുണ്ട്. മുടങ്ങിക്കിടക്കുന്ന ചെറുകിട ജലവൈദ്യുത പദ്ധതികളിൽ ഏറ്റവും പഴയതാണ് കണ്ണൂർ ജില്ലയിലെ പയ്യാവൂർ പഞ്ചായത്തിലുള്ള വഞ്ചിയം പദ്ധതി. മൂന്നു മെഗാവാട്ട് ശേഷിയുള്ള ഈ പദ്ധതിയുടെ നിർമാണം തുടങ്ങിയത് 1993ലാണ്.

നീണ്ട 29 വർഷങ്ങൾക്കു ശേഷവും പദ്ധതി പൂർത്തിയാക്കി വൈദ‍്യുതോത്പാദനം തുടങ്ങിയിട്ടില്ല. മറ്റൊരു ശ്രദ്ധേയമായ പദ്ധതിയാണ് 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീം. 2007ൽ നിർമാണം തുടങ്ങിയ പദ്ധതി, പതിനാറു വർഷങ്ങൾ പിന്നിട്ടിട്ടും പൂർത്തിയായിട്ടില്ല. പള്ളിവാസലിൽ മാത്രം കെഎസ്ഇബിക്ക് ഉണ്ടാകുന്ന പ്രതിദിന നഷ്‌ടം രണ്ടുകോടിയിലേറെ രൂപ വരും. 778 മെഗാവാട്ട് ശേഷിയുള്ള 128 ചെറുകിട ജലവൈദ്യുത പദ്ധതികൾ പൂർത്തിയാക്കിയാൽ പ്രതിദിനം 1.8 കോടി യൂണിറ്റ് വൈദ‍്യുതി ഇവിടെത്തന്നെ അധികമായി ഉത്പാദിപ്പിക്കാം.

ഭൂമധ്യരേഖയ്ക്കു സമീപം കിടക്കുന്ന നമ്മുടെ സംസ്ഥാനത്ത് സോളാറിന്‍റെ സാധ്യതയും പരിഗണിക്കണം. വർഷം മുഴുവൻ സൂര്യപ്രകാശം ലഭിക്കുന്ന കേരളത്തിലെ സ്കൂളുകളുടെയും കോളജുകളുടെയും മേൽക്കൂരകളിൽ സോളാർ പാനലുകൾ സ്ഥാപിക്കാവുന്നതാണ്. കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ സോളാർ പാനലുകൾ സ്ഥാപിച്ചാൽ സ്ഥലനഷ്‌ടം ഉണ്ടാകുന്നുമില്ല. സൗരോർജവും ചെറുകിട ജലവൈദ്യുതിയും പൂർണരൂപത്തിൽ ഉപയോഗപ്പെടുത്തിയാൽ ഭാവിയിൽ കേരളത്തിന് വൈദ‍്യുതിമിച്ച സംസ്ഥാനമാകാനും ചാർജ് വർധന ഒഴിവാക്കാനും കഴിയും.

(പള്ളിവാസൽ എക്സ്റ്റന്‍ഷൻ സ്കീം മുൻ പ്രോജക്‌ട് മാനേജരാണ് ലേഖകൻ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.