Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അവഗണനയുടെ ആഴക്കടലിൽ
Tuesday, July 26, 2022 10:15 PM IST
അവഗണനയുടെ നടുക്കടലിലാണ് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും. മാറിവരുന്ന സർക്കാരുകളും തദ്ദേശ സ്ഥാപന അധികാരികളും ഇവർക്കായി നൽകുന്ന വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും ജലരേഖയായി മാറുകയാണ്. പദ്ധതികൾ പലതും ഇപ്പോഴും കടലാസിൽ ഒതുങ്ങുന്നു. മത്സ്യത്തൊഴിലാളി സമൂഹം നേരിടുന്ന പ്രശ്നങ്ങൾ അനവധിയാണ്. ഒന്നിനും പരിഹാരം കാണാതെ വരുമ്പോൾ ഇവർ പ്രതിഷേധത്തിന്റെ അലകടൽ ഉയർത്തിയാലും അധികൃതർ അതുപോലും കണ്ടില്ലന്നു നടിക്കുന്നതാണ് നാളിതുവരെയുള്ള അനുഭവം.
കടലിന്റെ മക്കളുടെ സങ്കടങ്ങൾ കേൾക്കാൻ ആരുമില്ലാത്ത സ്ഥിതി. നനഞ്ഞൊലിക്കുന്ന കൂരകളിൽ ചേർത്തുപിടിക്കുന്ന മക്കളുടെ ഭാവി എന്തെന്ന് ആശങ്കപ്പെടുന്നവരുടെ ദൈന്യതയുടെ മുഖഭാവങ്ങൾ മാത്രമേ തീരത്തെങ്ങും കാണാനുള്ളൂ. പ്രളയത്തിന്റെ വേളയിൽ രക്ഷാസൈന്യം എന്നു വിളിച്ച് പ്രശംസിച്ചവരൊക്കെ ഇവരെ മറന്നു. പ്രശംസയല്ല തങ്ങൾക്ക് അനുകൂലമായ നടപടികളും പ്രവൃത്തികളുമാണ് അസംഘടിതരായ മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
തൊഴിലെടുക്കാനാവാത്ത സാഹചര്യം
മത്സ്യത്തിന്റെ ലഭ്യതക്കുറവു മൂലം പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുകയാണ് തൊഴിലാളി കുടുംബങ്ങൾ. ഇതു കൂടാതെ കാലാവസ്ഥാ വ്യതിയാനവും മനുഷ്യനിർമിതമായ നിരവധി പ്രശ്നങ്ങളും പ്രതികൂലമായി ബാധിക്കുന്നു. അനിയന്ത്രിതവും അശാസ്ത്രീയവുമായ മത്സ്യബന്ധന രീതികളും ഇവരെ തകർക്കുന്ന ഘടകങ്ങളാണ്. മക്കളുടെ ഒട്ടിയ വയറും നിറകണ്ണുകളും കാണുമ്പോൾ ഏതു പ്രതികൂല സാഹചര്യത്തിലും കടലിൽ ഇറങ്ങാൻ അവർ നിർബന്ധിതരാകുന്നു. മത്സ്യസമ്പത്ത് സംരക്ഷികേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് പലവിധ പഠനങ്ങളും നടക്കുന്നു. അതുമായി സഹകരിക്കുന്ന തൊഴിലാളി കുടുംബങ്ങളുടെ പട്ടിണി മാറ്റുന്നതിന് ഭരണകൂടങ്ങൾ പദ്ധതികൾ ഒന്നും നടപ്പാക്കുന്നുമില്ല.
ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന വിഷം കലർന്ന മത്സ്യത്തിന്റെ പേരിൽ കേരളത്തിലെ മത്സ്യത്തൊഴിലാളികളും ദുരിതത്തിലാണ്. മത്സ്യദൗർലഭ്യത്തിന്റെ ഇക്കാലത്ത് ഇത്തരം പ്രചാരണങ്ങൾ കാരണം തൊഴിലാളികൾക്കു മത്സ്യത്തിനു മാന്യമായ വില ലഭിക്കാത്ത അവസ്ഥയും സംജാതമായിട്ടുണ്ട്. കുടുംബങ്ങളിൽ സഹായ വരുമാനം നേടിയിരുന്ന മത്സ്യവിൽപ്പനക്കാരായ സ്ത്രീകളുടെ കച്ചവടം നിലയ്ക്കുന്ന തരത്തിലേക്കു കാര്യങ്ങൾ എത്തിനിൽക്കുന്നു. അതിർത്തികളിൽ ശക്തമായ പരിശോധനനടത്തി വിഷം കലർന്ന മീനുകൾ കേരളത്തിൽ എത്താതിരിക്കാനുള്ള കർശന നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണം. മത്സ്യവിൽപ്പന മേഖലയിലെ പുത്തൻ കുത്തകകളും തൊഴിലാളികളെ ദ്രോഹിക്കുകയാണ്.
അടിക്കടിയുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ തങ്ങളുടെ അന്നംമുടക്കികളായി മാറുന്നു എന്നാണ് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്. ഓഖി ദുരന്തത്തിനു ശേഷം ഇതു തുടർക്കഥയായി മാറിയിരിക്കുന്നു. ഗുജറാത്ത്, ശ്രീലങ്കൻ തീരങ്ങളിൽ നാല് ദിവസത്തിനു ശേഷം ഉണ്ടാകാൻ സാധ്യതയുള്ള ന്യൂനമർദത്തിന് ഇന്നേ മുന്നറിയിപ്പു നൽകി തൊഴിൽ തടയുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്തുള്ളത് എന്നാണ് മത്സ്യത്തൊഴിലാളികളുടെ വിമർശനം.
അവിടങ്ങളിൽനിന്ന് 60-80 കിലോമീറ്റർ വേഗത്തിൽ ഉണ്ടാകുന്ന കാറ്റ് കേരളതീരം തൊട്ട് കടന്നുപോകാൻ പിന്നെയും നാലു ദിവസം കഴിയുമെങ്കിലും നാലു കിലോമീറ്റർ ദൂരത്തിൽ കടലിൽ പണിയെടുക്കാൻ തീരത്തുനിന്ന് അര മണിക്കൂർ പോലും വേണ്ടാത്ത എൻജിനും വള്ളവും കൈവശമുള്ളവരുടെ തൊഴിൽ ദീർഘമായി തടയുന്നതിലെ യുക്തി മനസിലാകുന്നില്ലെന്നും തൊഴിലാളികൾ പറയുന്നു. ഇതുമൂലം ഇൻഷ്വറൻസ് ആനുകൂല്യപോലും നിഷേധിക്കപ്പെടുമെന്നാണ് മത്സ്യത്തൊഴിലാളികൾ ഭയക്കുന്നത്. കാലാവസ്ഥാ മുന്നറിയിപ്പ് കാരണം കഴിഞ്ഞ ഒരു വർഷത്തിനിടെ 130തിലധികം ദിവസങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ടു എന്നതു ചെറിയ കണക്കായി മാത്രം കാണാൻ കഴിയില്ലന്ന് കൊല്ലം കെഎൽസിഎ പ്രസിഡന്റ് അനിൽ ജോൺ പറഞ്ഞു. ഇതിനു പരിഹാരമായി സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് ധനസഹായവും സൗജന്യ റേഷനും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തീരശോഷണം
തീരദേശം നേരിടുന്ന അതീവഗുരുതര പ്രശ്നങ്ങളിൽ ഒന്നാണ് കടൽകയറ്റം. ഇതിന്റെ ദുരിതം സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും തീരദേശവാസികൾ അനുഭവിക്കുന്നുണ്ട്. അനധികൃത മണൽ ഖനനം, അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങൾ എന്നിവ മൂലമുള്ള തീരശോഷണവുമുണ്ട്. കൊല്ലം പട്ടണത്തിന്റെ തീരഭാഗത്ത് തുറമുഖം സ്ഥാപിതമാകുമ്പോൾതന്നെ അവിടെ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠന സംവിധാനങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. അതിന് സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് മദ്രാസ് ഐഐടി അടക്കമുള്ള വിദഗ്ധ സംഘടനകൾ നിർദേശങ്ങളും നൽകിയിരുന്നു.
എന്നാൽ ഇവയൊക്കെ അവഗണിച്ച് ഹാർബർ നിർമാണവുമായി അധികൃതർ മുന്നോട്ടു പോയതിന്റെ ബുദ്ധിമുട്ടുകൾ കൊല്ലം മുണ്ടയ്ക്കൽ മുതൽ താന്നി വരെയുള്ള തീരദേശവാസികൾ അനുഭവിക്കുകയാണ്. ഈ മേഖലയിൽ തീരദേശ റോഡിനു പടിഞ്ഞാറുവശം സമൃദ്ധമായ കരഭാഗം പൂർണമായും കടൽ കവർന്നെടുത്തു. അവിടെ താമസിച്ചിരുന്നവർ തെരുവിലേക്കു വലിച്ചെറിയപ്പെട്ടു. ആയിരക്കണക്കിനു കുടുംബങ്ങൾക്ക് യാതൊരുവിധ നഷ്ടപരിഹാരവും അധികൃതർ നൽകിയില്ല.
തീരസംരക്ഷണത്തിനുവേണ്ടിയുള്ള മുറവിളിക്ക് അര നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഇതെല്ലാം സർക്കാരുകൾ അവഗണിക്കുകയായിരുന്നു. അതേസമയം താന്നിയിൽനിന്ന് തെക്കോട്ട് തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ വരെയുള്ള മനുഷ്യവാസമില്ലാത്ത പ്രദേശത്തെ തീരം ടൂറിസം മുന്നിൽക്കണ്ട് സർക്കാർ കോടികൾ ചെലവാക്കി സംരക്ഷിക്കാൻ ശ്രമിച്ചുവെന്നും മത്സ്യത്തൊഴിലാളികൾ ആരോപിച്ചു. ഇതിനു പിന്നിൽ ചില നിക്ഷിപ്ത താത്പര്യങ്ങളുണ്ടെന്നും അവർ വിശ്വ സിക്കുന്നു.
ട്രോളിംഗ് നിരോധനം
നിരോധന കാലയളവിൽ ബോട്ടുകളെല്ലാം കട്ടപ്പുറത്താണ്. വള്ളത്തിലെ മീൻപിടിത്തത്തിനു തടസവുമില്ല. അതുകൊണ്ടുതന്നെ ആയിരക്കണക്കിന് തൊഴിലാളികൾ വള്ളത്തിൽ പോയി മത്സ്യബന്ധനം നടത്തുന്നുണ്ട്. ഇതിൽ ബോട്ടുകളിലെ തൊഴിലാളികളും ഉൾപ്പെടും. തമിഴ്നാട്ടിൽനിന്നുപോലും ദിവസവും തൊഴിലാളികൾ കൊല്ലത്തു വരുന്നുണ്ട്. ചില വള്ളക്കാർ നിരോധിക്കപ്പെട്ട ‘അടക്കം കൊല്ലി’ വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നു. ഇവർ ഒരു പ്രദേശമാകെ അരിച്ചുപെറുക്കി വൻ കൊയ്ത്താണു നടത്തുന്നത്. ഇതിനു തടയിടാൻ അധികൃതർ താത്പര്യം കാണിക്കാറില്ല. നിരോധന കാലയളവ് ഇനിയും നീട്ടണമെന്നാണ് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നിലപാട്.
നേരത്തേ 45 ദിവസമായിരുന്നു നിരോധനം. പിന്നീട് കേന്ദ്രസർക്കാർ ഇടപെട്ടാണ് 52 ദിവസമാക്കിയത്. ഇത് ഏറ്റവും കുറഞ്ഞത് 90 ദിവസമെങ്കിലും ആക്കണമെന്നാണ് ഫെഡറേഷന്റെ അഭിപ്രായം. മാത്രമല്ല, അതിനുശേഷം ശാസ്ത്രീയ പഠനം നടത്തി എന്തെങ്കിലും പ്രയോജനം ഇതുകൊണ്ട് ഉണ്ടോയെന്ന് മനസിലാക്കുകയും വേണം. പഠനം നടത്തുന്ന സംഘത്തിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികളെയും ഉൾപ്പെടുത്തണം. നിരോധനം മറികടന്ന് വിദേശ ബോട്ടുകൾ ആഴക്കടലിൽ ഇപ്പോഴും മത്സ്യബന്ധനം നടത്തുന്നതായി വിവരമുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ തൊഴിലാളികൾക്കു കഴിയുന്നില്ല. മറൈൻ എൻഫോഴ്സ്മെന്റ് പോലുള്ള ഏജൻസികൾ ഇക്കാര്യത്തിൽ നിരീക്ഷണം ശക്തമാക്കണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
തീരദേശ വികസനമെന്ന പേരിൽ നടപ്പാക്കുന്ന പല പദ്ധതികളും മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും കടുത്ത ദുരിതമാണ് വരുത്തിവയ്ക്കുന്നത്. അതേക്കുറിച്ചു നാളെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
Latest News
പോളിംഗ് രാത്രിയിലും; ഉദ്യോഗസ്ഥ അലംഭാവമെന്ന് കോണ്‍ഗ്രസ്
തൃത്താലയിൽ പത്ത് വയസുകാരൻ മുറിയില്‍ മരിച്ച നിലയില്‍
രാഹുൽ ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം: അൻവറിനെതിരെ കേസെടുത്ത് പോലീസ്
കിഴക്കമ്പലത്ത് സിപിഎം-ട്വന്റി20 പ്രവർത്തകർ തമ്മിൽ സംഘർഷം
കോവളത്ത് പോളിംഗ് ബൂത്തിലെത്തിയ ശശി തരൂരിനെതിരെ പ്രതിഷേധം
Latest News
പോളിംഗ് രാത്രിയിലും; ഉദ്യോഗസ്ഥ അലംഭാവമെന്ന് കോണ്‍ഗ്രസ്
തൃത്താലയിൽ പത്ത് വയസുകാരൻ മുറിയില്‍ മരിച്ച നിലയില്‍
രാഹുൽ ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം: അൻവറിനെതിരെ കേസെടുത്ത് പോലീസ്
കിഴക്കമ്പലത്ത് സിപിഎം-ട്വന്റി20 പ്രവർത്തകർ തമ്മിൽ സംഘർഷം
കോവളത്ത് പോളിംഗ് ബൂത്തിലെത്തിയ ശശി തരൂരിനെതിരെ പ്രതിഷേധം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top