x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബഹിരാകാശത്തു വിരിഞ്ഞ ആദ്യ കോഴിക്കുഞ്ഞ് 'കെന്‍റക്കി'; നാസയും കെഎഫ്‌സിയും സൃഷ്ടിച്ച ചരിത്രം

റിസെർച്ച് ഡെസ്‌ക്
Published: August 29, 2026 07:35 PM IST | Updated: August 29, 2026 07:40 PM IST

ജോൺ വെല്ലിംഗർ 'കെന്‍റക്കി' കോഴിക്കുഞ്ഞുങ്ങളോടൊപ്പം. സമീപം സ്പേസ് ഷട്ടിലിന്‍റെ മാതൃക.

കോഴിക്കുഞ്ഞിന്‍റെ പേര് 'കെന്‍റക്കി' എന്നായിരുന്നു! ബഹിരാകാശത്തു ചുറ്റിക്കറങ്ങിയെത്തിയ മുട്ട വിരിഞ്ഞുണ്ടായ ആദ്യത്തെ കോഴിക്കുഞ്ഞ്! ലോകത്തിനു വലിയ അദ്ഭുതമായിരുന്നു ആ കോഴിക്കുഞ്ഞിന്‍റെ ജനനം! ഒരു സ്കൂൾ വിദ്യാർഥിയുടെ ശാസ്ത്രന്വേഷണ ത്വരയാണ് നാസയെ ആ ഗവേഷണങ്ങളിലേക്കു നയിച്ചത്. 1980-കളിലെ ആ സംഭവം ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്.

1980-കളുടെ തുടക്കത്തിൽ ഇന്ത്യാനയിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ ജോൺ വെല്ലിംഗർ ആണ് ഗുരുത്വാകർഷണമില്ലാത്ത അന്തരീക്ഷത്തിൽ കോഴിമുട്ടയിലെ ഭ്രൂണവളർച്ച എങ്ങനെയായിരിക്കുമെന്ന ഗവേഷണപദ്ധതി മുന്നോട്ടുവച്ചത്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ സംഘടിപ്പിച്ച വിദ്യാർഥികളുടെ ശാസ്ത്ര മത്സരത്തിൽ ഈ ആശയം തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ഈ പരീക്ഷണത്തിന് ആവശ്യമായ ഇൻക്യുബേറ്റർ നിർമിക്കാനും തുക കണ്ടെത്താനും ബുദ്ധിമുട്ടിയപ്പോൾ ഫാസ്റ്റ് ഫുഡ് രാജാവ് കെഎഫ്‌സി സാമ്പത്തിക പിന്തുണ നൽകുകയായിരുന്നു. 'ചിക്സ് ഇൻ സ്‌പേസ്' (Chix in Space) എന്നു പേരിട്ട പ്രോജക്റ്റിനായി കെഎഫ്‌സി 50,000 ഡോളർ ധനസഹായം നൽകുകയും പ്രത്യേക ഇൻക്യുബേറ്റർ നിർമിക്കാൻ എൻജിനീയറുടെ സേവനം ലഭ്യമാക്കുകയും ചെയ്തു.

1986-ൽ ചലഞ്ചർ (Challenger) ബഹിരാകാശ പേടകത്തിലാണു പരീക്ഷണം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ വിക്ഷേപണത്തിനു തൊട്ടുപിന്നാലെ പേടകം തകർന്നുണ്ടായ ദുരന്തത്തിൽ ഇതിനായുള്ള ഉപകരണങ്ങളും മുട്ടകളും നശിക്കുകയായിരുന്നു. തുടർന്ന്, മൂന്നു വർഷത്തിനുശേഷം, 1989 മാർച്ച് 13-ന് ഡിസ്കവറി പേടകത്തിൽ (STS-29 മിഷൻ) 32 കോഴിമുട്ടകൾ നാസ വിജയകരമായി ബഹിരാകാശത്തെത്തിച്ചു. ഇതിൽ പകുതി മുട്ടകൾ വിക്ഷേപണത്തിനു മുൻപ് രണ്ടു ദിവസത്തെ ഭ്രൂണവളർച്ചയുള്ളവയും ബാക്കിയുള്ളത് ഒൻപതു ദിവസത്തെ വളർച്ചയെത്തിയവയുമായിരുന്നു.

 

K-Rail Survey

'കെന്‍റക്കി'യുടെ ജനനം
അഞ്ചു ദിവസത്തെ ബഹിരാകാശദൗത്യത്തിനു ശേഷം പേടകം ഭൂമിയിൽ തിരിച്ചെത്തി. തുടർന്ന് ഇൻക്യുബേറ്ററിൽ സൂക്ഷിച്ച മുട്ടകളിൽനിന്ന് മാർച്ച് 22-ന് ആദ്യത്തെ കോഴിക്കുഞ്ഞ് വിരിഞ്ഞിറങ്ങി. പദ്ധതിക്കു സാമ്പത്തിക പിന്തുണ നൽകിയ കെഎഫ്‌സിയോടുള്ള ആദരസൂചകമായി കോഴിക്കുഞ്ഞിന് 'കെന്‍റക്കി' എന്നു നാമകരണം ചെയ്തു.

എട്ടു കോഴിക്കുഞ്ഞാണു വിരിഞ്ഞത്. അതിൽ ആദ്യത്തേതായിരുന്നു 'കെന്‍റക്കി'. വിക്ഷേപണത്തിനു മുൻപ് ഒൻപത് ദിവസം വളർച്ചയെത്തിയ ഭ്രൂണങ്ങൾ മാത്രമാണ് ബഹിരാകാശ യാത്രയെ അതിജീവിച്ച് വിരിഞ്ഞത്. രണ്ടു ദിവസം മാത്രം വളർച്ചയുണ്ടായിരുന്ന മുട്ടകൾക്ക് മൈക്രോഗ്രാവിറ്റിയിൽ വളരാൻ കഴിഞ്ഞില്ലെന്നും നാസയിലെ ശാസ്ത്രജ്ഞർ കണ്ടെത്തി.

പിന്നീട്, സാധാരണ കോഴികളെപ്പോലെ വളർന്ന കെന്‍റക്കിക്കും കൂട്ടർക്കും ആരോഗ്യമുള്ള അടുത്ത തലമുറയ്ക്കു ജന്മം നൽകാനും സാധിച്ചു. ബഹിരാകാശത്തെ പ്രതികൂല സാഹചര്യങ്ങൾ ജീവന്‍റെ തുടക്കത്തെ എങ്ങനെ ബാധിക്കുന്നുവെന്ന പഠനത്തിൽ വലിയ വഴിത്തിരിവായിരുന്നു പരീക്ഷണം.

Tags : InternationalNews ScienceNews SpaceScience KFC NASA Kentucky ChixinSpace Challenger STS29

Recent News

Corehub Up