കിൻഷാസ: ആഫ്രിക്കയിലെ ഡോമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ പടരുന്ന എബോള രോഗബാധയ്ക്കു വാക്സിൻ ലഭ്യമാക്കാൻ ഒന്പതു മാസം വേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടന.
എബോള വൈറസുകളിൽ ബണ്ടിബജ്യോ എന്നയിനമാണ് കോംഗോയിൽ കണ്ടെത്തിയത്. രണ്ടു വാക്സിനുകൾ വികസിപ്പിച്ചിട്ടുണ്ടെങ്കിലും ഇവയുടെ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനാ ഉപദേഷ്ടാവ് ഡോ. വാസി മൂർത്തി പറഞ്ഞു.
എബോള ബാധിച്ച് 139 പേർ മരിച്ചതായി ലോകാരോഗ്യ സംഘടന നേരത്തേ അറിയിച്ചിരുന്നു. അറുനൂറോളം പേർക്ക് രോഗം പിടിപെട്ടതായി അനുമാനിക്കുന്നു.
Tags : Ebola vaccine nine months