x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷേക്സ്പിയർ വിഖ്യാത നാടകങ്ങളെഴുതുമ്പോൾ ഈ മത്സ്യങ്ങൾ ജനിച്ചിട്ടുണ്ട്; മനുഷ്യന്‍റെ 15 തലമുറകളേക്കാൾ ആയുസുള്ള അദ്ഭുത മത്സ്യം!

റിസെർച്ച് ഡെസ്‌ക്
Published: September 18, 2026 04:22 PM IST | Updated: September 18, 2026 04:23 PM IST

സ്‌റ്റർജൻ മത്സ്യം.

തിനേഴാം നൂറ്റാണ്ട്; ദൂരദർശനി‌യുടെ പരിഷ്കരിച്ച പതിപ്പിലൂടെ മനുഷ്യൻ വ്യാഴത്തിന്‍റെ ഉപഗ്രഹങ്ങളെ അദ്ഭുതത്തോടെ നോക്കിനിന്ന കാലം, കരയിലൂടെയുള്ള ഏറ്റവും വേഗതയേറിയ യാത്രാമാർഗം കുതിരസവാരി മാത്രമായിരുന്ന കാലം, വസൂരി പോലെയുള്ള മാരകവ്യാധികൾ മനുഷ്യരാശിയെ ഭീതിയിലാഴ്ത്തിയ അതേ കാലഘട്ടം! എന്നാൽ, 400 വർഷങ്ങൾക്കിപ്പുറം ശാസ്ത്ര-സാങ്കേതിക രംഗത്തെ വിപ്ലവകരമായ മാറ്റം ലോകത്തെ മാറ്റിമറിച്ചിരിക്കുന്നു. ഇന്ന്, ഭൂമിയിൽനിന്ന് 1350 കോടി പ്രകാശവർഷം അകലെയുള്ള ഗാലക്സിയെപ്പോലും കൃത്യമായി കണ്ടെത്താൻ അത്യാധുനിക ദൂരദർശിനികൾക്കു കഴിയും. യാത്രാരംഗത്താകട്ടെ, കരയിലും ആകാശത്തും വേഗമേറിയ സൗകര്യങ്ങൾ. മനുഷ്യകുലത്തെ ആശങ്കയിലാഴ്ത്തിയ വസൂരി എന്ന മഹാമാരിയെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കാൻ വൈദ്യശാസ്ത്രത്തിനു കഴിഞ്ഞിരിക്കുന്നു.

മനുഷ്യന്‍റെ ഈ ജൈത്രയാത്ര നടക്കുന്പോൾ, നൂറ്റാണ്ടുകളായി ജീവിതം തുടരുന്ന അദ്ഭുത ജീവികളുണ്ട്! വടക്കേ അമേരിക്കയിലെ 'ഗ്രേറ്റ് ലേക്സി'ൽ നീന്തിത്തുടിക്കുന്ന 'ലേക്ക് സ്‌റ്റർജൻ' മത്സ്യങ്ങൾ! മനുഷ്യചരിത്രത്തിലെ വലിയ മാറ്റങ്ങൾക്കെല്ലാം സാക്ഷിയായി ഇക്കാലമത്രയും വെള്ളത്തിനടിയിൽ ജീവനോടെയുണ്ടായിരുന്നു അവ! പുതിയ ഗവേഷണങ്ങൾ പ്രകാരം, 'ലേക്ക് സ്‌റ്റർജൻ' മത്സ്യങ്ങൾക്ക് 400-ലേറെ വർഷങ്ങൾ ആയുസുണ്ടെന്നു ശാസ്ത്രജ്ഞർ പറയുന്നു.

K-Rail Survey

മനുഷ്യന്‍റെ പതിനഞ്ചു തലമുറകളെക്കാൾ ആയുസ്
മനുഷ്യന്‍റെ പതിനഞ്ചു തലമുറകളെക്കാൾ കൂടുതൽ കാലം ജീവിച്ചിരിക്കാൻ ശേഷിയുള്ളവയാണ് 'ലേക്ക് സ്‌റ്റർജൻ' മത്സ്യങ്ങൾ. ഗ്രീൻലാൻഡ് സ്രാവുകൾ കഴിഞ്ഞാൽ ഭൂമിയിൽ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന നട്ടെല്ലുള്ള ജീവികളിൽ ഒന്നാണ് ഇവയെന്നാണ് 'ജേണൽ ഓഫ് ഫിഷ് ബയോളജി'യിൽ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നത്. സ്‌റ്റർജൻ മത്സ്യങ്ങൾ ദിനോസറുകളുടെ കാലത്ത്, അതായത് ഏകദേശം 200 ദശലക്ഷം വർഷങ്ങൾക്കുമുൻപുള്ള ജീവികളുടെ പിന്തുടർച്ചക്കാരാണ്. സാധാരണയായി നാലു മുതൽ ആറ് അടി വരെ നീളവും 30 മുതൽ 80 പൗണ്ട് വരെ തൂക്കവുമുള്ള ഇവയ്ക്ക് 50 മുതൽ 100 വർഷം വരെയാണു ശരാശരി ആയുസ് കണക്കാക്കിയിരുന്നത്. എന്നാൽ, ചെതുമ്പലുകളിലെ വളർച്ചാവലയങ്ങൾ എണ്ണി പ്രായം തിട്ടപ്പെടുത്തുന്ന പരമ്പരാഗത രീതികൾക്കു പകരം, ദീർഘകാല ടാഗിംഗ് ഡാറ്റ ഉപയോഗിച്ചാണ് മിഷിഗൺ ഡിപ്പാർട്ട്മെന്‍റ് ഓഫ് നാച്ചുറൽ റിസോഴ്സസിലെ ഗവേഷകർ പുതിയ നിഗമനത്തിലെത്തിയത്.

K-Rail Survey

1980 മുതൽ 2024 വരെയുള്ള 44 വർഷക്കാലയളവിൽ ആയിരക്കണക്കിന് സ്‌റ്റർജൻ മത്സ്യങ്ങളുടെ ശരീരത്തിൽ ടാഗുകൾ ഘടിപ്പിച്ച് അവയുടെ വളർച്ചാനിരക്കു നിരീക്ഷിച്ചു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ഗവേഷണ റിപ്പോർട്ട് പ്രകാരം ആൺ സ്‌റ്റർജൻ മത്സ്യങ്ങൾക്ക് 435 വർഷം വരെയും പെൺമത്സ്യങ്ങൾക്ക് 292 വർഷം വരെയും ആയുസുണ്ടാകും. ശൈത്യകാലത്തു ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ കുറയ്ക്കുന്ന 'ടോർപ്പർ' എന്ന അവസ്ഥയിലേക്കു പോകുന്നതാണ് സ്‌റ്റർജൻ മത്സ്യങ്ങളുടെ ദീർഘായുസിനു‌ ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

പത്തൊൻപതാം നൂറ്റാണ്ടിന്‍റെ അവസാനത്തിൽ ഗ്രേറ്റ് ലേക്സിൽ 1.5 കോടിയോളം സ്‌റ്റർജൻ മത്സ്യങ്ങളുണ്ടായിരുന്നു. അമിത വേട്ടയാടൽ കാരണം ഇവയുടെ ചെറിയൊരു ശതമാനം മാത്രമാണു ശേഷിക്കുന്നത്. ഇപ്പോൾ സ്‌റ്റർജൻ മത്സ്യങ്ങളെ പിടിക്കുന്നതിനു നിയന്ത്രണങ്ങളുണ്ട്.

Tags : ScienceNews GreatLakes LakeSturgeon Environment Nature Conservation Biodiversity

Recent News

Corehub Up