ബൊഗോട്ട: കൊളംബിയയിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യം ഭരണത്തിൽ തുടരാൻ സാധ്യതയെന്ന് സർവേ റിപ്പോർട്ട്. താത്കാലിക പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ അനുയായിയും സെനറ്ററുമായ ഇവാൻ സെപെഡ ജനപിന്തുണയിൽ മുന്നിലാണെന്ന് സർവേയിൽ പറയുന്നു.
നിലവിൽ അദ്ദേഹത്തിന് 44.3 ശതമാനം പേരുടെ പിന്തുണയുണ്ട്. ഫെബ്രുവരിയിലെ സർവേ ഫലം അനുസരിച്ച് ഇദ്ദേഹത്തിന്റെ ജനപ്രീതിയിൽ 7.2 ശതമാനത്തിന്റെ വർധനവുണ്ടായി.മേയ് 31നാണ് കൊളംബിയയിൽ വോട്ടെടുപ്പ് നടക്കുന്നത്.
ആദ്യ ഘട്ടത്തിൽ ആരും 50 ശതമാനത്തിലധികം വോട്ട് നേടിയില്ലെങ്കിൽ ജൂൺ 21ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും. ആദ്യ ഘട്ടത്തിൽ ആർക്കും 50 ശതമാനം വോട്ട് ലഭിച്ചില്ലെങ്കിൽ നടക്കുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലും സെപെഡ തന്നെ മുന്നിലെത്തുമെന്ന് സർവേ പ്രവചിക്കുന്നു.
അബെലാർഡോ ഡി ലാ എസ്പ്രിയല്ല (21.5%) , പാലോമ വലൻസിയ (19.8%) എന്നിവരാണ് സെപെഡയ്ക്ക് തൊട്ടുപിന്നിലുള്ളത്. വലതുപക്ഷത്തെ വോട്ടുകൾ ഭിന്നിക്കുമെന്നും സർവേയിൽ പറയുന്നു.
Tags : opinion poll colombia election cepeda leads