എൻജാൻമിന: മധ്യ ആഫ്രിക്കൻ രാജ്യമായ ചാഡിൽ കിണറിനെച്ചൊല്ലി രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 42 പേർ കൊല്ലപ്പെട്ടു.
കിഴക്കൻ ചാഡിലെ വാഡി ഫിറ പ്രവിശ്യയിലെ ഇഗോട്ടയിലായിരുന്നു സംഭവം. സുഡാന്റെ അതിർത്തി പ്രദേശമായ ഇഗോട്ടയിൽ ശനിയാഴ്ചയാണ് സംഘർഷമുണ്ടായത്.
42 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷം സമീപപ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും സൈന്യം ഇടപെടുകയും ചെയ്തതായി ഉപപ്രധാനമന്ത്രി ലിമാനെ മഹാമത് പറഞ്ഞു. രണ്ട് വംശീയ വിഭാഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്.