തിരുവനന്തപുരം: വട്ടിയൂർക്കാവ് കാവല്ലൂരിൽ 14കാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടാനച്ഛനെതിരെ കേസെടുത്ത് പോലീസ്. കാവല്ലൂർ സ്വദേശി ഷാജഹാനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മർദനമേറ്റ കുട്ടി നേരിട്ട് സ്റ്റേഷനിൽ ഹാജരായി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
ജൂൺ 22ന് രാത്രി എട്ടോടെയാണ് സംഭവം. കുട്ടിയെ രണ്ടാനച്ഛനായ ഷാജഹാൻ വീടിന് മുകളിലത്തെ നിലയിൽ വച്ച് ഷർട്ടിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ച് തുറസായ സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷം മുടിയിൽ പിടിച്ച് തല ചുവരിലിടിപ്പിക്കുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.
നിലത്തു വീണ കുട്ടിയുടെ നെഞ്ചിൽ മുഷ്ടി ചുരുട്ടി ഇടിച്ചതായും പരാതിയുണ്ട്. വട്ടിയൂർക്കാവ് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : kerala police crime news Thiruvananthapuram