തിരുവനന്തപുരം: കരിമണല്‍ സ്വകാര്യവത്കരണം എന്ന പ്രചാരണം തെറ്റെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. പൊതുമേഖലാ സ്ഥാപനം സ്വകാര്യവത്കരിക്കുമെന്ന ഒരു വാചകം ബജറ്റിൽ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ബജറ്റ് ചര്‍ച്ചയില്‍ നിയമസഭയില്‍ മറുപടി പറയവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്ര സംസ്ഥാന സംയുക്ത സംരംഭമാണ് ലക്ഷ്യം. വാല്യു അഡിഷൻ മാത്രമാണ് ഉദ്ദേശിച്ചത്. പ്രതിപക്ഷം ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും ആലപ്പുഴയിലെ കരിമണൽ ആരാണ് കൊണ്ട് പോകുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
പുതിയ സാമ്പത്തിക പോളിസിയാണ് യുഡിഎഫിനുള്ളത്. അതിന് സ്വകാര്യ നിക്ഷേപം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യ പങ്കാളിത്തത്തോടെയാണ് വികസനം വരേണ്ടത്. വരുമാനമുണ്ടാക്കുന്ന പദ്ധതികൾക്കാണ് മുൻതൂക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രോജക്ട് ഇംപ്ലിമെന്‍റേഷന് പ്രൊട്ടോകോൾ ഉണ്ടാക്കും. പദ്ധതികൾ അനാവശ്യമായി ഇഴയാൻ സമ്മതിക്കില്ല. നയാപൈസയുടെ നികുതി ഭാരം ജനങ്ങളിൽ അടിച്ചേൽപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : Chief Minister VD Satheesan Opposition