തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ രൂക്ഷമായ വാക്പോര്.
പിന്നീട് പിൻവലിക്കാൻ വേണ്ടിയാണോ കേന്ദ്രവുമായി പദ്ധതിയിൽ ഒപ്പിട്ടതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ചോദിച്ചു. ആർഎസ്എസിന്റെ വിഷസർപ്പങ്ങൾക്ക് മുന്നിൽ വിളക്ക് കൊളുത്തിക്കൊടുക്കുകയാണ് ഇടത് സർക്കാർ ചെയ്തതെന്നും സതീശൻ പരിഹസിച്ചു.
എന്നാൽ, എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മറുപടി നൽകി. പദ്ധതി നടപ്പാക്കേണ്ടതില്ല എന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണ്. സമഗ്ര ശിക്ഷാ കേരളം ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ച സാഹചര്യത്തിലാണ് തത്വത്തിൽ ഒപ്പുവെക്കേണ്ടി വന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
"ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കില്ലെന്ന് നേരത്തെ തീരുമാനിച്ചതാണ്. എട്ട് മാസമായി ഇതിൽ മറ്റ് നടപടികളൊന്നും എടുത്തിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
Tags : Kerala Assembly Chief Minister PM SHRI Pinarayi Vijayan Latest News