x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുഞ്ഞുങ്ങള്‍ ഒട്ടും സുരക്ഷിതരല്ല; രണ്ടു മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 380 പോക്‌സോ കേസുകള്‍

സീമ മോഹന്‍ലാല്‍
Published: March 9, 2026 08:22 PM IST | Updated: March 9, 2026 08:24 PM IST

കൊച്ചി: സംസ്ഥാനത്ത് പോക്‌സോ കേസുകളില്‍ വര്‍ധന. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തത് 380 പോക്‌സോ കേസുകളാണ്. സംസ്ഥാന ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളാണിത്. സ്വന്തം വീടുകളില്‍ പോലും ആണ്‍പെണ്‍ ഭേദമില്ലാതെ കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ലെന്നാണ് ഈ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷവും പോക്‌സോ കേസുകളില്‍ മുന്നില്‍ നില്‍ക്കുന്നത് മലപ്പുറം ജില്ലയാണ്.

ഇക്കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ മലപ്പുറം ജില്ലയില്‍ നിന്ന് 46 പോക്‌സോ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാം സ്ഥാനം കോഴിക്കോട് റൂറലിലാണ്. ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തത് 35 പോക്‌സോ കേസുകളാണ്. 26 കേസുകളുമായി പാലക്കാടാണ് തൊട്ടുപിന്നിലുള്ളത്.

2025 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 4,753 പോക്‌സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഈ സമയത്തും മലപ്പുറത്ത് നിന്നാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തത്. 465 കേസുകളാണ് ഇവിടെ നിന്ന് റിപ്പോര്‍ട്ടായത്. 458 പോക്‌സോ കേസുകളുമായി തിരുവനന്തപുരം റൂറല്‍ രണ്ടാം സ്ഥാനത്തും 288 കേസുകളുമായി എറണാകുളം റൂറല്‍ മൂന്നാം സ്ഥാനത്തുമുണ്ട്.

2024 ല്‍ സംസ്ഥാനത്ത് 4,594 പോക്‌സോ കേസുകള്‍ റിപ്പോര്‍ട്ടായപ്പോള്‍ 504 കേസുകളുമായി മലപ്പുറം ജില്ല തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. തിരുവനന്തപുരം റൂറലില്‍ നിന്ന് 408 കേസുകളും ആലപ്പുഴയില്‍ നിന്ന് 326 കേസുകളും ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

2023 ല്‍ 4,641 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 507 കേസുകളുമായി മലപ്പുറം ഒന്നാം സ്ഥാനത്തും യഥാക്രമം 407, 325 എന്നിങ്ങനെ കേസുകളുമായി തിരുവനന്തപുരം റൂറലും എറണാകുളം റൂറലും പിന്നാലെയുണ്ട്.

2022-ല്‍ സംസ്ഥാനത്ത് 4,518 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 526 കേസുകളാണ് മലപ്പുറത്ത് മാത്രം ഉണ്ടായത്. ഇക്കാലയളവില്‍ തിരുവനന്തപുരം റൂറലില്‍ നിന്ന് 430 കേസുകളും എറണാകുളം റൂറലില്‍ നിന്ന് 269 കേസുകളും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

Tags : POCSO case kerala police

Recent News

Corehub Up