തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് നീതി ലഭ്യമായെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രസ്താവനയെ വിമർശിച്ച് മന്ത്രി വി.ശിവന്‍കുട്ടി. അടൂർ പ്രകാശിന്റെ അഭിപ്രായമല്ല ഇടതുപക്ഷത്തിന്റേത്.
അടൂർ പ്രകാശിന്റെ അഭിപ്രായം അവരുടെ പാർട്ടിയുടെ അഭിപ്രായം ആയിരിക്കും. പക്ഷേ സർക്കാർ ഈ കേസിൽ മേൽക്കോടതിയെ സമീപിക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കി. അതിജീവിതയ്ക്കെക്കൊപ്പമാണ് അന്നും ഇന്നും എന്നും. അടൂർ പ്രകാശിന്റെ അഭിപ്രായം ശരിയാണോയെന്ന് ജനം തീരുമാനിക്കുമെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ട് രേപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിലീപുമായി വളരെക്കാലമായി അടുത്ത ബന്ധമുണ്ടെന്നും കേസിൽ നടന് നീതി ലഭ്യമായെന്നും അടൂർ പ്രകാശ് പറഞ്ഞിരുന്നു.