തിരുവനന്തപുരം: ആരോഗ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെഎസ്യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ പരിസരത്ത് പോലും പോയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്.
പ്രവര്‍ത്തകര്‍ക്ക് നേരേ കയര്‍ത്തുകയറി അവരെ അടിക്കാന്‍ ശ്രമിച്ചത് മന്ത്രിയാണ്. പോലീസാണ് മന്ത്രിയെ പിന്തിരിപ്പിക്കാന് ശ്രമിച്ചത്. മന്ത്രിയെ പ്രതിഷേധക്കാര്‍ മര്‍ദിക്കുന്ന ഒരു ദൃശ്യവുമില്ല. ഒന്നാം പ്ലാറ്റ്ഫോമിലായിരുന്നു പ്രതിഷേധം. അവിടെ നിന്നു മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് മന്ത്രി വരുന്നതുവരെ ഒരു കുഴപ്പവുമില്ല. സ്പീക്കര്‍ എ.എന്‍. ഷംസീറിനെ കണ്ട ശേഷമാണ് മന്ത്രിയുടെ കഴുത്ത് ഉളുക്കിയത്.
മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ച ശേഷമാണ് ആക്രമിച്ചുവെന്ന കഥ മന്ത്രി പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്-സ്പീക്കര്‍ ഷംസീര്‍ തിരക്കഥയാണ് ഇതിനു പിന്നിലുള്ളതെന്നും മുരളീധരൻ പറഞ്ഞു.
Tags : Chief Minister Speaker Screenplay K. Muralidharan Veena George